എലത്തൂരിൽ നാടകീയ നീക്കങ്ങൾ: സ്ഥാനാർഥിയുടെ രസീത് തട്ടിയെടുത്ത് അജ്ഞാതൻ ഓടി; പരാതിയുമായി വരണാധികാരി
കോഴിക്കോട്: എലത്തൂർ മണ്ഡലത്തിലെ സ്ഥാനാർഥിത്വത്തെ ചൊല്ലിയുള്ള തർക്കങ്ങൾക്കിടെ വരണാധികാരിയുടെ ഓഫീസിൽ നാടകീയ സംഭവങ്ങൾ. എൽ.ഡി.എഫ് സ്ഥാനാർഥി എ.കെ ശശീന്ദ്രൻ്റെ അപരനായി മത്സരത്തിനെത്തിയ എൻ.സി.പി (അജിത് പവാർ വിഭാഗം) സ്വതന്ത്ര സ്ഥാനാർഥി പി.കെ ശശീന്ദ്രൻ്റെ നാമനിർദേശ പത്രിക സ്വീകരിച്ച രസീത് അജ്ഞാതൻ തട്ടിയെടുത്ത് ഓടി. ഉപവരണാധികാരിയുടെ മേശപ്പുറത്ത് ഇരുന്ന രസീതാണ് കണ്ണ് വെട്ടിച്ച് ഒരാൾ കൈക്കലാക്കിയത്.
എൻ.സി.പിയിലെ പിളർപ്പിനെത്തുടർന്ന് ഔദ്യോഗിക ചിഹ്നമായ 'ക്ലോക്ക്' അജിത് പവാർ വിഭാഗത്തിനാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചത്. ഇത്തവണ എലത്തൂരിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന എ.കെ ശശീന്ദ്രന് അതുകൊണ്ട് തന്നെ ക്ലോക്ക് ചിഹ്നം നഷ്ടമായിരുന്നു. ഇതേ സമയം എ.കെ ശശീന്ദ്രൻ്റെ പേരിനോട് സാമ്യമുള്ള പി.കെ ശശീന്ദ്രനെ അജിത് പവാർ പക്ഷം ഇവിടെ സ്വതന്ത്ര സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു.
പി.കെ ശശീന്ദ്രൻ്റെ പത്രികയിൽ ക്രമക്കേടുണ്ടെന്ന് കാട്ടി എ.കെ ശശീന്ദ്രൻ്റെ പക്ഷം പരാതി നൽകി. ഇതിനെത്തുടർന്ന് പി.കെ ശശീന്ദ്രനോട് നേരിട്ട് ഹാജരാകാൻ അധികൃതർ ആവശ്യപ്പെട്ടിരുന്നു. പത്രിക സ്വീകരിച്ച ശേഷം നൽകേണ്ട രസീത് സ്ഥാനാർഥിക്ക് കൈമാറുന്നതിന് മുൻപ് അജ്ഞാതൻ തട്ടിയെടുക്കുകയായിരുന്നു. തന്റെ മേശപ്പുറത്ത് ഇരുന്ന രസീത് ഒരാൾ പെട്ടെന്ന് കൈക്കലാക്കി ഓടിപ്പോയെന്നാണ് ഉപവരണാധികാരിയുടെ വിശദീകരണം.
മണ്ഡലത്തിലെ സിറ്റിങ് എംഎൽഎ ആണ് എൻ.സി.പി ശരദ് പവാർ വിഭാഗം നേതാവു കൂടിയായ മന്ത്രി എ.കെ ശശീന്ദ്രൻ. അദേഹം മത്സരിക്കുന്നതിനെച്ചാെല്ലി പാർട്ടിക്കുള്ളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉയർന്നിരുന്നു. എന്നാൽ എ.കെ ശശീന്ദ്രനെ തന്നെ സ്ഥാനാർഥിയായി പരിഗണിക്കുകയായിരുന്നു. മൂന്ന് തവണ ക്ലോക്ക് ചിഹ്നത്തിലാണ് എ.കെ ശശീന്ദ്രൻ ഏലത്തൂർ മണ്ഡലത്തിൽ നിന്നും ജയിച്ചത്. പിന്നീട് എൻ.സി.പി പിളർന്ന് അജിത് പവാർ വിഭാഗം രൂപികരിച്ചതോടെ എ.കെ ശശീന്ദ്രന് എതിരെ പി.കെ ശശീന്ദ്രൻ എന്ന അപരനെ എൻ.സി.പി അജിത് പവാർ വിഭാഗം സ്വതന്ത്ര സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് ചിഹ്നമായി ക്ലോക്ക് പി.കെ ശശീന്ദ്രനായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചത്. ഇതിന്റെ സൂക്ഷ്മ പരിശോധനക്കിടയാണ് അദേഹത്തിന്റെ പത്രികയുടെ രസീതുമായി അജ്ഞാതൻ കടന്നുകളഞ്ഞത്.
അതീവ സുരക്ഷയുള്ള വരണാധികാരിയുടെ ഓഫീസിൽ നടന്ന ഈ സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപണമുയർന്നിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ കലക്ടർക്ക് പരാതി നൽകി.
high drama unfolded during the scrutiny of nominations in the elathur constituency when an unidentified person snatched the official receipt of p.k. saseendran, the ncp (ajit pawar faction) candidate. the incident occurred right from the assistant returning officer's desk.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."