HOME
DETAILS

അക്ബര്‍ റോഡിലെ ആസ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന് കേന്ദ്രത്തിന്റെ നോട്ടിസ്; നീക്കം രാഷ്ട്രീയ പ്രേരിതം, നിയമപരമായി നേരിടുമെന്ന് നേതൃത്വം

  
Web Desk
March 25, 2026 | 4:48 AM

politically motivated congress served eviction notice for akbar road office

ന്യൂഡല്‍ഹി: 1978 മുതല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ദേശീയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡല്‍ഹി അക്ബര്‍ റോഡിലെ 24ാം നമ്പര്‍ ബംഗ്ലാവ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നോട്ടിസ് നല്‍കി. ല്യൂട്ടന്‍സ് ഡല്‍ഹിയിലെ ഈ ചരിത്രപ്രസിദ്ധമായ ഓഫിസ് മാര്‍ച്ച് 28നകം ഒഴിയണമെന്നാണ് നോട്ടിസിലെ നിര്‍ദേശം. രാഷ്ട്രീയ പ്രേരിതമായ നീക്കമാണിതെന്ന് കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു.

അക്ബര്‍ റോഡിലെ ആസ്ഥാനത്തിന് പുറമെ, 5 റൈസീന റോഡില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് (ഐ.വൈ.സി) ഓഫിസിനും സമാനമായ കുടിയൊഴിപ്പിക്കല്‍ നോട്ടിസ് ലഭിച്ചിട്ടുണ്ട്. രണ്ട് ഓഫിസുകള്‍ക്കും മാര്‍ച്ച് 28 തന്നെയാണ് സമയപരിധിയായി നിശ്ചയിച്ചിരിക്കുന്നത്. നടപടിക്കെതിരെ നിയമപോരാട്ടം നടത്താനാണ് പാര്‍ട്ടിയുടെ തീരുമാനം.

ഐടിഒയ്ക്ക് സമീപമുള്ള പുതിയ ആസ്ഥാനമായ 'ഇന്ദിരാ ഭവനിലേക്ക്' കോണ്‍ഗ്രസ് ഇതിനോടകം തന്നെ പ്രവര്‍ത്തനം മാറ്റിയിട്ടുണ്ടെങ്കിലും വൈകാരികവും രാഷ്ട്രീയവുമായ പ്രാധാന്യം പരിഗണിച്ചാണ് അക്ബര്‍ റോഡിലെ ബംഗ്ലാവ് നിലനിര്‍ത്തിയിരുന്നത്. കേന്ദ്ര നീക്കം നിയമവിരുദ്ധമാണെന്ന് മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് എംപിയുമായ അഭിഷേക് മനു സിങ്‌വി പറഞ്ഞു. എല്ലാ നിയമസാധുതകളും ഉപയോഗിച്ച് ഇതിനെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

അക്ബര്‍ റോഡിലെ വസ്തുവിന് നിലവില്‍ വിപണി നിരക്കിലുള്ള വാടക പാര്‍ട്ടി നല്‍കുന്നുണ്ടെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഈ ബംഗ്ലാവ് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് എംപിക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അധികൃതര്‍ അത് അംഗീകരിച്ചിരുന്നില്ല. യുവാക്കളുടെ സംഘടനയ്ക്കായി പാര്‍ട്ടിയുടെ പേരില്‍ അനുവദിച്ചതാണ് റൈസീന റോഡിലെ ബംഗ്ലാവെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

 

The central government has issued a notice to the Indian National Congress to vacate its iconic 24 Akbar Road headquarters and the Youth Congress office by March 28, a move the party decries as politically motivated and illegal.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാത്രാസൗകര്യങ്ങള്‍ക്ക് കൂടുതല്‍ കരുത്ത്; സുല്‍ത്താന്‍ തുര്‍ക്കി ബിന്‍ സയിദ് റോഡിന്റെ പുതിയ ഭാഗം തുറന്ന് ഒമാന്‍

oman
  •  3 days ago
No Image

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍; ഇടപെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, റിപ്പോര്‍ട്ട് തേടി

Kerala
  •  3 days ago
No Image

ഗാര്‍ഹിക തൊഴിലാളികള്‍ക്കെതിരായ ആക്രമണം; ബഹ്‌റൈനില്‍ യുവാവിന് ജയില്‍ ശിക്ഷ

bahrain
  •  3 days ago
No Image

ഫോളോവേഴ്‌സ് എണ്ണം ബി.ജെ.പിയെ മറികടന്നതിനു പിന്നാലെ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ എക്‌സ് അക്കൗണ്ടിന് പൂട്ട്

National
  •  3 days ago
No Image

എബോള വൈറസ് വ്യാപനം: മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശം; അറിഞ്ഞിരിക്കാം എബോള പ്രതിരോധം

International
  •  3 days ago
No Image

നിയമനിര്‍മാണത്തില്‍ സജീവ ഇടപെടല്‍; 123 വിഷയങ്ങള്‍ പരിഗണിച്ച് ശൂറ കൗണ്‍സില്‍

bahrain
  •  3 days ago
No Image

അന്താരാഷ്ട്ര സ്ഥിരതയുടെ നെടുംതൂണായി ഗള്‍ഫ് രാജ്യങ്ങള്‍;  ഗള്‍ഫിന്റെ പങ്ക് ചൂണ്ടിക്കാട്ടി ബഹ്‌റൈന്‍

bahrain
  •  3 days ago
No Image

ചിരിച്ചുകൊണ്ടു കൈകൊടുത്തു, തോളില്‍ തട്ടി; സത്യപ്രതിജ്ഞയ്ക്ക് ശേഷം പ്രോ ടേം സ്പീക്കര്‍ ജി സുധാകരനെ അഭിവാദ്യം ചെയ്ത് പിണറായി

Kerala
  •  3 days ago
No Image

'വടശേരി ദാമോദര മേനോന്‍ സതീശന്‍ എന്ന ഞാന്‍...' ആവര്‍ത്തിച്ച് മുഖ്യമന്ത്രി; എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  3 days ago
No Image

വിജയ് സര്‍ക്കാരില്‍ 23 മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്തു; 5 പതിറ്റാണ്ടിന് ശേഷം തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ 

National
  •  3 days ago