അഞ്ച് വാഗ്ദാനങ്ങൾ, 140 മണ്ഡലങ്ങൾ; 'ഇന്ദിര ഗ്യാരണ്ടി' ബസുമായി തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ കോൺഗ്രസ്
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനതല പ്രചാരണത്തിന് 'ഇന്ദിര ഗ്യാരണ്ടി' ബസുമായി കോൺഗ്രസ്.രാഹുൽ ഗാന്ധി നേരത്തെ പ്രഖ്യാപിച്ച അഞ്ച് ഗ്യാരണ്ടികൾ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്ത് ആദ്യമായി 'ബസുപിടിച്ച്' പ്രചാരണം കളറാക്കാൻ കോൺഗ്രസ് രംഗത്തെത്തിയത്. കോഴിക്കോട്ടെ യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനത്തിനോടനുബന്ധിച്ചാണ് ബസ് പ്രചാരണത്തിനായിറക്കിയത്.
ബസിൽ 'കേരളം ജയിക്കും യു.ഡി.എഫ് നയിക്കു'മെന്ന സ്റ്റിക്കർ സഹിതം പതിച്ചാണ് സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലേയും ജനങ്ങൾക്കിടയിലേക്കെത്തിക്കുന്നത്. ഇന്ദിര ഗാന്ധി, മല്ലികാർജുൻ ഖർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, ഉമ്മൻ ചാണ്ടി തുടങ്ങി നേതാക്കളുടെ ചിത്രങ്ങളും ബസിൽ പതിച്ചിട്ടുണ്ട്.
കൂടാതെ എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്, കോളജ് വിദ്യാർഥിനികൾക്ക് പ്രതിമാസം 1000 രൂപ, സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യയാത്ര, ക്ഷേമ പെൻഷനുകൾ 3000 രൂപയാക്കി ഉയർത്തും, യുവജനങ്ങൾക്ക് ബിസിനസ് ആരംഭിക്കുന്നത് അഞ്ച് ലക്ഷം പലിശരഹിത വായ്പ, മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് തുടങ്ങി യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളാണ് ബസിന്റെ ഇരുഭാഗങ്ങളിലുമായി പതിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."