നാദാപുരത്ത് പുഴയിൽ വീണ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; കുടുംബത്തിലെ മൂന്നുപേർ മുങ്ങി മരിച്ചു
നാദാപുരം: പുഴയിൽ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ മൂന്നുപേർ മുങ്ങി മരിച്ചു. പുളിയാവ് അരീക്കുണ്ട് സ്വദേശി അൻസാർ (33), ഭാര്യ സുഹദ മറിയം (28), അൻസാറിന്റെ സഹോദരപുത്രി കെൻസ മറിയം (10) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് നാലുമണിയോടെ അരീക്കുണ്ട് പുഴയിലായിരുന്നു നാടിനെ നടുക്കിയ അപകടം.
പുഴയിൽ കുളിക്കുന്നതിനിടെ കയത്തിൽ അകപ്പെട്ട കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റുള്ളവരും അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. ഉടൻ തന്നെ പരിസരവാസികൾ രക്ഷാപ്രവർത്തനം നടത്തി ഇവരെ കരയ്ക്കെത്തിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം വടകര താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
In a tragic incident in Nadapuram, three members of a family lost their lives while attempting to save a child who had fallen into a river. The victims reportedly jumped into the water to rescue the youngster, but all three were pulled under by the current.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."