HOME
DETAILS

തൃശൂർ പൂരം നടത്തിപ്പ്: നിർണ്ണായക യോഗം വ്യാഴാഴ്ച; ദേവസ്വങ്ങളുമായി മന്ത്രി വി.എൻ. വാസവൻ ചർച്ച നടത്തും

  
Web Desk
April 22, 2026 | 5:13 AM

thrissur pooram conduct crucial meeting on thursday minister vn vasavan to hold talks with devaswoms

തൃശൂർ: വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ, ഈ വർഷത്തെ തൃശൂർ പൂരം നടത്തുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ നീക്കാൻ സർക്കാർ ഇടപെടുന്നു. വരാനിരിക്കുന്ന വ്യാഴാഴ്ച വിഷയത്തിൽ പ്രത്യേക യോഗം ചേരുമെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ അറിയിച്ചു.

തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ അഭിപ്രായങ്ങൾ കേട്ട ശേഷമായിരിക്കും പൂരം നടത്തിപ്പിൽ അന്തിമ തീരുമാനമെടുക്കുക. വിഷയം ചർച്ച ചെയ്യുന്നതിനായി യോഗം വിളിക്കാൻ ഹൈക്കോടതിയുടെ പ്രത്യേക അനുമതി ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. വെടിക്കെട്ട് പുരയിൽ സ്ഫോടനം നടക്കുമ്പോൾ എത്രപേർ ഉണ്ടായിരുന്നു എന്നതിൽ നിലവിൽ വ്യക്തതയില്ല. പരുക്കേറ്റ 14 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാൾ സ്വകാര്യ ആശുപത്രിയിലാണ്. രക്ഷപ്പെട്ടവർക്കും കൃത്യമായ എണ്ണം പറയാൻ സാധിക്കുന്നില്ല.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഇരകൾക്കുള്ള നഷ്ടപരിഹാരം ഉടൻ പ്രഖ്യാപിക്കാനാവില്ല. ഇക്കാര്യം പിന്നീട് പരിഗണിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. എല്ലാവരുമായും ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കും. പൂരം ഭംഗിയായി നടത്താനാണ് സർക്കാർ ആഗ്രഹിക്കുന്നത്, എന്നാൽ സുരക്ഷാ കാര്യങ്ങളിൽ വിട്ടുവീഴ്ചയുണ്ടാകില്ല ദേവസ്വം മന്ത്രിയായ വി.എൻ. വാസവൻ വ്യക്തമാക്കി.

 

Following the tragic explosion at the Thiruvambady Devaswom’s fireworks manufacturing unit that claimed several lives, Devaswom Minister V.N. Vasavan has announced a high-level meeting this Thursday to decide on the conduct of the Thrissur Pooram.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 'വെടിനിര്‍ത്തല്‍ തുടരും' പ്രഖ്യാപനവുമായി ട്രംപ്, ഇറാനെതിരായ നാവിക ഉപരോധം അവസാനിപ്പിക്കില്ലെന്നും പ്രഖ്യാപനം

International
  •  2 hours ago
No Image

പത്തു വർഷം, നാനൂറോളം അപകടങ്ങൾ, ആയിരത്തിലേറെ ജീവനുകൾ; കേരളത്തെ നടുക്കി വെടിക്കെട്ട് അപകടങ്ങൾ തുടർക്കഥയാകുന്നു

Kerala
  •  3 hours ago
No Image

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വെടിക്കെട്ട് അപകടങ്ങൾ തൃശൂരിൽ; പിന്നാലെ പാലക്കാടും എറണാകുളവും

Kerala
  •  3 hours ago
No Image

സ്‌ഫോടന ശബ്ദം കേട്ട് ഉച്ചമയക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നു; നോക്കുമ്പോള്‍ ജനാലച്ചില്ലുകള്‍ തകര്‍ന്ന നിലയില്‍, ആറു വയസ്സുകാരിയുടെ കാലില്‍ ചില്ലുകള്‍ തുളച്ചു കയറി, സംഭവം മീറ്ററുകള്‍ക്കപ്പുറത്തെ വീട്ടില്‍

Kerala
  •  3 hours ago
No Image

തിരിച്ചടിയായി ഇറാൻ യുദ്ധവും പോപ്പുമായുള്ള തർക്കവും; ഭരണകാലത്തെ ഏറ്റവും കുറഞ്ഞ ജനപ്രീതിയിൽ ട്രംപ്

International
  •  4 hours ago
No Image

സെൻസസ് ഇനി വിരൽത്തുമ്പിൽ; ഉദ്യോഗസ്ഥരെ കാത്തിരിക്കാതെ വീട്ടിലിരുന്ന് നടപടികൾ പൂർത്തിയാക്കാം; ചെയ്യേണ്ടത് ഇത്ര മാത്രം

Kerala
  •  4 hours ago
No Image

ഘടകകക്ഷികൾക്ക് സീറ്റുകൾ വാരിക്കോരി നൽകി; ബി.ജെ.പിയിൽ പൊട്ടിത്തെറി, കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾക്കെതിരേ പ്രാദേശിക നേതാക്കൾ

Kerala
  •  4 hours ago
No Image

എൻ.ഇ.പി നടപ്പാക്കിയില്ലെങ്കിലും കേരളത്തിന് 99.27 കോടി അനുവദിച്ചു; സുപ്രിംകോടതിയിൽ നിലപാട് വ്യക്തമാക്കി കേന്ദ്രം

Kerala
  •  4 hours ago
No Image

മുണ്ടത്തിക്കോട് സ്‌ഫോടനം:  പോസ്റ്റ്‌മോര്‍ട്ടം പുരോഗമിക്കുന്നു; മരിച്ചവരില്‍ അഞ്ച് പേരെ തിരിച്ചറിഞ്ഞു, പരുക്കേറ്റവരില്‍ രണ്ട് പേര്‍ വെന്റിലേറ്ററില്‍ 

Kerala
  •  4 hours ago
No Image

തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥികൾക്കെതിരേ പ്രവർത്തനം; വടകരയിലും നാദാപുരത്തും ഒൻപത് നേതാക്കളെ ബി.ജെ.പി പുറത്താക്കി

Kerala
  •  4 hours ago