സർക്കാരിന്റെ നയങ്ങളെ വിമർശിച്ച് മാധ്യമങ്ങൾക്ക് അഭിമുഖം നൽകി; സൈനികക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോകിന് സസ്‌പെൻഷൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നയങ്ങളെയും ആഭ്യന്തര വകുപ്പിനെയും രൂക്ഷമായി വിമർശിച്ച് ലേഖനമെഴുതിയ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ ബി. അശോകിനെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു. സൈനികക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കെയാണ് അശോകിനെതിരെയുള്ള സർക്കാർ നടപടി. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ മാധ്യമങ്ങളിലൂടെ പ്രതികരിക്കുകയും സർവീസ് ചട്ടങ്ങൾ ലംഘിക്കുകയും ചെയ്തു എന്ന കണ്ടെത്തലിനെ തുടർന്നാണ് സസ്‌പെൻഷൻ.
'കേരളശബ്ദം' വാരികയിൽ "സൈബർ ഫാസിസം അരിച്ചുകയറുന്ന സുഷിരങ്ങൾ അടയ്ക്കുക" എന്ന തലക്കെട്ടിൽ അശോക് എഴുതിയ ലേഖനമാണ് നടപടിക്ക് ആധാരം. ഭരണകൂടത്തിന്റെ ഫാസിസ്റ്റ് മനോഭാവത്തെക്കുറിച്ച് ലേഖനത്തിൽ അദ്ദേഹം കടുത്ത മുന്നറിയിപ്പുകൾ നൽകിയിരുന്നു.
ലേഖനത്തിലെ പ്രധാന പരാമർശങ്ങൾ:
തുടർച്ചയായ ഭരണം വ്യക്തികളിലും രാഷ്ട്രീയ പാർട്ടികളിലും ഫാസിസ്റ്റ് പ്രവണതകൾ ഉണ്ടാക്കാൻ കാരണമാകുമെന്നും ഇക്കാര്യത്തിൽ വോട്ടർമാർ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ലേഖനത്തിൽ കുറിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നിലയെയും ആഭ്യന്തര വകുപ്പിന്റെ പ്രവർത്തന ശൈലിയെയും അദ്ദേഹം നിശിതമായി വിമർശിച്ചു.
നടൻ മമ്മൂട്ടിക്കെതിരെയുണ്ടായ സൈബർ ആക്രമണങ്ങളെയും മന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധിച്ചവർക്ക് നേരെയുണ്ടായ പൊലിസ് നടപടികളെയും ലേഖനത്തിൽ ഉദാഹരണമായി ചൂണ്ടിക്കാട്ടി. എം.ടി. വാസുദേവൻ നായരുടെ പഴയകാല വിമർശനങ്ങളും കവി സച്ചിതാനന്ദന്റെ നിലപാടുകളും ലേഖനത്തിൽ പരാമർശവിധേയമായി.
"ജനാധിപത്യ സംസ്‌കാരം വേരുറപ്പിക്കണമെങ്കിൽ ഫാസിസ്റ്റ് മനോഭാവങ്ങളെ വോട്ടർമാർ പ്രതിരോധിക്കണം. വികസനം സുതാര്യമായി എല്ലാവരിലും എത്തണമെങ്കിൽ ഭരണകൂടം കൂടുതൽ ഉത്തരവാദിത്തം കാണിക്കണം എന്നും ബി. അശോക് ലേഖനത്തിൽ കുറിച്ചു.
സർക്കാർ നയങ്ങളെ പരസ്യമായി വിമർശിക്കുന്നത് സിവിൽ സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവരുടെ ശുപാർശയിൽ മുഖ്യമന്ത്രി നടപടിക്ക് ഉത്തരവിട്ടത്. മുൻപും പലതവണ സർക്കാരുമായി കൊമ്പുകോർത്ത ഉദ്യോഗസ്ഥനാണ് ബി. അശോക്.
Senior IAS officer B. Ashok has been suspended by the Kerala government for writing an article that sharply criticized the state administration and the Home Department. Serving as the Principal Secretary of the Department of Military Welfare, Ashok authored a piece titled "Close the Pores Where Cyber Fascism Creeps In" for the Keralasabdam weekly.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."