HOME
DETAILS

യുപിയില്‍ നാല് കുട്ടികളെ വീടിനുള്ളില്‍ അതിക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍; മാതാവിനെ കാണാനില്ല

  
Web Desk
May 03, 2026 | 5:39 AM

four children found  dead in ambedkar nagar up mother missing

ലക്‌നോ: യുപിയില്‍ ഒരു വീടിനുള്ളില്‍ നാല് കുട്ടികളെ വീടിനുള്ളില്‍ അതിക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍. ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ നഗറിലാണ് നാടിനെ നടുക്കിയ സംഭവം. ഒരേ കുടുംബത്തിലെ നാല് കുട്ടികളെയാണ് ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുട്ടികളുടെ മാതാവിനെ കാണാനില്ല എന്നത് സംഭവത്തിലെ ദുരൂഹത വര്‍ധിപ്പിക്കുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഷഫീഖ് (14), സൗദ് (10), ഉമര്‍ (എട്ട്), സാദിയ (ഏഴ്) എന്നിവരാണ് കൊല്ലപ്പെട്ടത്. അക്ബര്‍പൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ മിറാന്‍പൂര്‍ പ്രദേശത്ത് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയായിരുന്നു സംഭവം നടന്നത്. കുട്ടികളുടെ പിതാവ് നിയാസ് (42) വര്‍ഷങ്ങളായി സഊദി അറേബ്യയില്‍ ജോലി ചെയ്യുകയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി ഇദ്ദേഹം നാട്ടില്‍ വന്നിട്ടില്ലെന്ന് പൊലിസ് പറഞ്ഞു. മാതാവ് നസിയ ഖാത്തൂണിനൊപ്പമാണ് (37) ഇവര്‍ താമസിച്ചിരുന്നത്.

വീട് അടച്ചിട്ട നിലയില്‍, അയല്‍ക്കാരുടെ സംശയം പുറത്തു കൊണ്ടുവന്നത് അതിക്രൂരകൊലപാതകം
രാവിലെ മുതല്‍ വീട് പൂട്ടിയിട്ട നിലയിലായിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട അയല്‍വാസികള്‍ പൊലിസില്‍ അറിയിച്ചു. തുടര്‍ന്ന് പൊലിസ് സ്ഥലത്തെത്തി വീട് തുറന്നപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറംലോകമറിഞ്ഞത്. ഇഷ്ടികയും മൂര്‍ച്ചയുള്ള ആയുധങ്ങളും ഉപയോഗിച്ച് അതിക്രൂരമായാണ് കുട്ടികളെ കൊലപ്പെടുത്തിയിരിക്കുന്നത്. 

മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റിയിരിക്കുകയാണ്. പരിശോധന ഫലം വന്നതിന് ശേഷമേ മരണകാരണത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കൂ എന്ന് പൊലിസ് പറഞ്ഞു.

മാതാവിനെ കാണാത്തതില്‍ ദുരൂഹത
കൊലപാതകം പുറത്തറിഞ്ഞതിന് പിന്നാലെ മാതാവ് നസിയയെ കാണാതായത് പൊലിസിനെ കുഴക്കുന്നു. ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. കൊലപാതകത്തില്‍ ഇവര്‍ക്ക് പങ്കുണ്ടോ അതോ മറ്റാരെങ്കിലും ഇവരെ തട്ടിക്കൊണ്ടുപോയതാണോ എന്നത് പൊലിസ് അന്വേഷിക്കുന്നുണ്ട്. 
സംഭവസ്ഥലത്ത് മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥരും ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തി. വീട് പൊലിസ് സീല്‍ ചെയ്തിരിക്കുകയാണ്.

 

four children from the same family were found dead inside their home in ambedkar nagar, uttar pradesh, while their mother remains missing, prompting an intense police investigation

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലഹരി മാഫിയക്കെതിരെ സംസ്ഥാനത്ത് മിന്നൽ വേട്ട തുടരുന്നു; 'ഓപ്പറേഷൻ തൂഫാനിൽ' 368 പേർ അറസ്റ്റിൽ, വൻ ലഹരിശേഖരം പിടികൂടി

Kerala
  •  2 days ago
No Image

'ഇന്ത്യ' സഖ്യത്തിന് വൻ പ്രഹരം; കോൺഗ്രസ് വഞ്ചിച്ചെന്ന് ഡിഎംകെ, നിർണായക യോഗം ബഹിഷ്കരിക്കും!

National
  •  2 days ago
No Image

കണ്ടാൽ നിസ്സാരൻ, കടിയേറ്റാൽ പ്രശ്നം ഗുരുതരം- പ്രതിവിഷം ഇല്ലാത്ത 'ശ്രീലങ്കൻ കുനക്കാട്ടുവ'

Kerala
  •  2 days ago
No Image

ഡൽഹി ഹോട്ടൽ ദുരന്തം: ലക്ഷങ്ങളുടെ നഷ്ടം വകവെക്കാതെ സ്വന്തം കടയിൽ നിന്നും മെത്തകൾ താഴെ നിരത്തിയിട്ട് പിതാവും മകനും രക്ഷിച്ചത് എട്ടോളം പേരുടെ ജീവൻ; നൻമയുടെ പ്രതീകമായി റിയാസുദ്ദീനും അർമാനും

National
  •  2 days ago
No Image

ചരിത്രത്തിലാദ്യമായി ബാറ്റ് ചെയ്യാൻ ഇറങ്ങും മുമ്പ് വനിതാ താരം പുറത്ത്; ഒടുവിൽ മാപ്പപേക്ഷിച്ച് നേപ്പാൾ!

Cricket
  •  2 days ago
No Image

എങ്ങനെ യുഎഇ ദേശീയ പ്രതിജ്ഞയിൽ ഓൺലൈനായി ഒപ്പ് വെക്കാം? | UAE National Pledge 2026

uae
  •  2 days ago
No Image

ജോർജ് കുര്യന് രാജ്യസഭാ സീറ്റ് നിഷേധിച്ച് ബിജെപി കേന്ദ്ര നേതൃത്വം; കേന്ദ്രമന്ത്രിസ്ഥാനം ഒഴിഞ്ഞേക്കും

National
  •  2 days ago
No Image

റോണോയെ വെല്ലാൻ മറ്റാരുമില്ല; വിമർശകരുടെ വായടപ്പിച്ച് ലോക റെക്കോഡുമായി പറങ്കിപ്പടയുടെ കപ്പിത്താൻ ലോകകപ്പിന്!

Football
  •  2 days ago
No Image

ഗ്ലോബൽ വില്ലേജും മിറക്കിൾ ഗാർഡനും വീണ്ടും എപ്പോൾ തുറക്കും? അടുത്ത സീസണിൽ പ്രതീക്ഷിക്കാവുന്ന കാര്യങ്ങൾ ഇവ

uae
  •  2 days ago
No Image

ഇതിഹാസത്തെ മറികടക്കാൻ മെസി; 2026 ലോകകപ്പിൽ അർജന്റീനൻ നായകനെ കാത്തിരിക്കുന്നത് ചരിത്ര നേട്ടം

Football
  •  2 days ago