HOME
DETAILS

യുപിയില്‍ നാല് കുട്ടികളെ വീടിനുള്ളില്‍ അതിക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍; മാതാവിനെ കാണാനില്ല

  
Web Desk
May 03, 2026 | 5:39 AM

four children found brutally murdered in ambedkar nagar up mother missing

ലക്‌നോ: യുപിയില്‍ ഒരു വീടിനുള്ളില്‍ നാല് കുട്ടികളെ വീടിനുള്ളില്‍ അതിക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍. ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ നഗറിലാണ് നാടിനെ നടുക്കിയ സംഭവം. ഒരേ കുടുംബത്തിലെ നാല് കുട്ടികളെയാണ് ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുട്ടികളുടെ മാതാവിനെ കാണാനില്ല എന്നത് സംഭവത്തിലെ ദുരൂഹത വര്‍ധിപ്പിക്കുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഷഫീഖ് (14), സൗദ് (10), ഉമര്‍ (എട്ട്), സാദിയ (ഏഴ്) എന്നിവരാണ് കൊല്ലപ്പെട്ടത്. അക്ബര്‍പൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ മിറാന്‍പൂര്‍ പ്രദേശത്ത് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയായിരുന്നു സംഭവം നടന്നത്. കുട്ടികളുടെ പിതാവ് നിയാസ് (42) വര്‍ഷങ്ങളായി സഊദി അറേബ്യയില്‍ ജോലി ചെയ്യുകയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി ഇദ്ദേഹം നാട്ടില്‍ വന്നിട്ടില്ലെന്ന് പൊലിസ് പറഞ്ഞു. മാതാവ് നസിയ ഖാത്തൂണിനൊപ്പമാണ് (37) ഇവര്‍ താമസിച്ചിരുന്നത്.

വീട് അടച്ചിട്ട നിലയില്‍, അയല്‍ക്കാരുടെ സംശയം പുറത്തു കൊണ്ടുവന്നത് അതിക്രൂരകൊലപാതകം
രാവിലെ മുതല്‍ വീട് പൂട്ടിയിട്ട നിലയിലായിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട അയല്‍വാസികള്‍ പൊലിസില്‍ അറിയിച്ചു. തുടര്‍ന്ന് പൊലിസ് സ്ഥലത്തെത്തി വീട് തുറന്നപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറംലോകമറിഞ്ഞത്. ഇഷ്ടികയും മൂര്‍ച്ചയുള്ള ആയുധങ്ങളും ഉപയോഗിച്ച് അതിക്രൂരമായാണ് കുട്ടികളെ കൊലപ്പെടുത്തിയിരിക്കുന്നത്. 

മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റിയിരിക്കുകയാണ്. പരിശോധന ഫലം വന്നതിന് ശേഷമേ മരണകാരണത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കൂ എന്ന് പൊലിസ് പറഞ്ഞു.

മാതാവിനെ കാണാത്തതില്‍ ദുരൂഹത
കൊലപാതകം പുറത്തറിഞ്ഞതിന് പിന്നാലെ മാതാവ് നസിയയെ കാണാതായത് പൊലിസിനെ കുഴക്കുന്നു. ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. കൊലപാതകത്തില്‍ ഇവര്‍ക്ക് പങ്കുണ്ടോ അതോ മറ്റാരെങ്കിലും ഇവരെ തട്ടിക്കൊണ്ടുപോയതാണോ എന്നത് പൊലിസ് അന്വേഷിക്കുന്നുണ്ട്. 
സംഭവസ്ഥലത്ത് മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥരും ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തി. വീട് പൊലിസ് സീല്‍ ചെയ്തിരിക്കുകയാണ്.

 

four children from the same family were found murdered inside their home in ambedkar nagar, uttar pradesh, while their mother remains missing, prompting an intense police investigation

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരില്‍ അനധികൃത ഗുണ്ട് നിര്‍മ്മാണം: തിരഞ്ഞെടുപ്പ് വിജയാഘോഷത്തിന് എത്തിച്ച പടക്കങ്ങള്‍ പിടികൂടി

Kerala
  •  2 hours ago
No Image

ദളിത് വിവാഹത്തിന് നേരെ സവർണ്ണാക്രമണം; വധുവിനെ കുതിരപ്പുറത്ത് നിന്ന് പിടിച്ചിറക്കി, വിവാഹസംഘത്തിന് നേരെ കല്ലേറ്

crime
  •  2 hours ago
No Image

യു.എസ് മുൻ നയതന്ത്രജ്ഞന്റെ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു; ഇറാൻ ഉപരോധത്തിന് പിന്നിലെ 'ഇസ്റാഈൽ ബന്ധം' പുറത്തെന്ന് ഹാക്കർമാർ

International
  •  3 hours ago
No Image

ഡല്‍ഹിയില്‍ ജഡ്ജിയുടെ ആത്മഹത്യ: ഭാര്യക്കും സഹോദരിക്കുമെതിരെ ഗുരുതര ആരോപണവുമായി കുടുംബം

National
  •  3 hours ago
No Image

ഡല്‍ഹിയില്‍ വന്‍തീപിടിത്തം;  ഒമ്പത് മരണം

National
  •  3 hours ago
No Image

മത ഗ്രന്ഥങ്ങള്‍ കൈവശംവയ്ക്കുന്നതും ഏതെങ്കിലും പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നതും ഭീകരവാദത്തിന് തെളിവല്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി

National
  •  3 hours ago
No Image

അടിയന്തര മുന്നറിയിപ്പുകള്‍ ഇനി മൊബൈലില്‍; സെല്‍ ബ്രോഡ്കാസ്റ്റ് അലര്‍ട്ട് സംവിധാനം നിലവില്‍ വന്നു

National
  •  3 hours ago
No Image

'ഇറാനിയന്‍ കപ്പല്‍ പിടിച്ചെടുക്കുമ്പോള്‍ യു.എസ് നാവിക സേന കടല്‍ക്കൊള്ളക്കാരെ പോലെ' ഇറാന്‍ എണ്ണക്കപ്പലുകള്‍ പിടിച്ചെടുത്തതിനെ ന്യായീകരിച്ച് ട്രംപ് 

International
  •  3 hours ago
No Image

തലയെ വെട്ടി ഗെയ്ക്വാദ്; ചെന്നൈയുടെ ചരിത്രപുസ്തകത്തില്‍ ഇനി രണ്ടാമന്‍

Cricket
  •  4 hours ago
No Image

  25 വര്‍ഷത്തെ ഒളിവുജീവിതം; ഭാര്യയെ കൊലപ്പെടുത്തിയ പ്രതിയെ കുടുക്കിയത് പൊലിസിന്റെ 'എഐ' തന്ത്രം

Kerala
  •  4 hours ago