രണ്ടു സീറ്റ് നേടി ഹുമയൂൺ കബീറിന്റെ പാർട്ടി, രണ്ടിലും ജയിച്ചത് ഹുമയൂൺ; ഒരു സീറ്റും നേടാതെ ഉവൈസിയുടെ പാർട്ടി
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിൽ നിന്ന് തെറ്റിപ്പിരിഞ്ഞ ഹുമയൂൺ കബീറിന്റെ ആം ജനതാ ഉന്നായൻ പാർട്ടി വിജയിച്ചത് രണ്ടു സീറ്റുകളിൽ. രണ്ടിലും വിജയിച്ചത് ഹുമയൂൺ കബീർ തന്നെയായതിനാൽ ഒരു സീറ്റിൽ രാജിവയ്ക്കുകയും ഉപതെരഞ്ഞെടുപ്പ് നടത്തുകയും വേണ്ടിവരും. 182 സീറ്റിലാണ് പാർട്ടി മത്സരിച്ചത്.
മുർഷിദാബാദ് ജില്ലയിലെ റെജിനഗറിൽ ബി.ജെ.പിയുടെ ബബൻ ഘോഷിനെതിരേ 58,876 വോട്ടിന്റെ ഭൂരിപക്ഷത്തിനും നോവാഡയിൽ ബി.ജെ.പിയുടെ റാണാ മണ്ഡലിനെതിരേ 27,943 വോട്ടിന്റെ ഭൂരിപക്ഷത്തിനും ഹുമയൂൺ കബീർ വിജയിച്ചു.
തുടക്കത്തിൽ അസദുദ്ദീൻ ഉവൈസിയുടെ ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ് ലിമീനുമായി ഹുമയൂൺ കബീറിന്റെ പാർട്ടി സഖ്യമുണ്ടാക്കിയിരുന്നെങ്കിലും പിന്നീട് തെറ്റിപ്പിരിഞ്ഞു. 12 സീറ്റുകളിൽ മത്സരിച്ച ഉവൈസിയുടെ പാർട്ടിക്ക് ഒരു സീറ്റിലും വിജയിക്കാനായില്ല.
അബ്ബാസ് സിദ്ദീഖിയുടെ ഓൾ ഇന്ത്യ സെക്യുലർ ഫ്രണ്ട് ഒരു സീറ്റിൽ വിജയിച്ചു. സൗത്ത് 24 പർഗനാസിലെ ഭാനഗർ സീറ്റിൽ മുഹമ്മദ് നൗഷാദ് സിദ്ദീഖി തൃണമൂലിന്റെ സഹോകാത്ത് മൊല്ലയെക്കാൾ 28,623ലധികം വോട്ടുകൾ നേടിയാണ് വിജയിച്ചത്.
In a notable election outcome, Humayun Kabir’s party managed to secure two seats, with Kabir himself emerging victorious in both constituencies. On the other hand, Asaduddin Owaisi’s party faced a major setback, failing to open its account and finishing the race with zero seats.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."