HOME
DETAILS

മുഖ്യമന്ത്രി ചര്‍ച്ചകള്‍ നീളുന്നു;  കെ.പി.സി.സി മുന്‍ അധ്യക്ഷന്മാരെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് ഹൈക്കമാന്‍ഡ്

  
May 11, 2026 | 10:36 AM

kpcc-former-presidents-summoned-to-delhi-high-command-kerala-cm-talks

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി ചര്‍ച്ചയുടെ ഭാഗമായി മുന്‍ കെ.പി.സ.ിസി അധ്യക്ഷന്മാരെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് ഹൈക്കമാന്‍ഡ്. കെ മുരളീധരന്‍, എം എം ഹസ്സന്‍, കെ സുധാകരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, വി.എം സുധീരന്‍ എന്നിവരെയാണ് വിളിപ്പിച്ചത്. കെ സുധാകരന്‍ ഇന്ന് രാത്രി ഡല്‍ഹിയിലേക്ക് പോകും. കെ മുരളീധരനും എ. എം ഹസ്സനും നാളെ രാവിലെ ഡല്‍ഹിയിലേക്ക് തിരിക്കും. ഇവരുമായി നേതൃത്വം നാളെ കൂടിക്കാഴ്ച്ച നടത്തും. 

മുതിര്‍ന്ന നേതാവ് എ.കെ ആന്റണിയുടെ തീരുമാനവും നിര്‍ണായകമാകും. ആന്റണിയുടെ നിര്‍ദ്ദേശപ്രകാരമാണ് മുന്‍ കെ.പി.സി.സി അധ്യക്ഷന്മാരെ കൂടി ഉള്‍പ്പെടുത്തി വിപുലമായ ചര്‍ച്ച നടത്താന്‍ നേതൃത്വം തീരുമാനിച്ചതെന്നാണ് സൂചന. രാഹുല്‍ ഗാന്ധിയുമായും പ്രിയങ്കാഗാന്ധിയുമായും എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചര്‍ച്ച നടത്തിയിരുന്നു. 

കെ.സി. വേണുഗോപാലിന്റെ പേരിനാണ് മുന്‍തൂക്കം ലഭിക്കുന്നതെന്ന വാര്‍ത്തകള്‍ക്കിടെയാണ് ചര്‍ച്ചകള്‍ കൂടുതല്‍ വിപുലമാക്കാന്‍ ഹൈക്കമാന്‍ഡ്  തീരുമാനിച്ചത്. 

ഭരണപരമായ സൗകര്യം കണക്കിലെടുത്ത് ഉപമുഖ്യമന്ത്രി പദം വേണ്ടെന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ്. ഗ്രൂപ്പ് സമവാക്യങ്ങള്‍ നോക്കാതെ ഏകശിലാ രൂപത്തിലുള്ള ഭരണത്തിനാണ് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള പൂര്‍ണ്ണ അധികാരം കോണ്‍ഗ്രസിന് നല്‍കുന്നതായി ഘടകകക്ഷികള്‍ അറിയിച്ചു കഴിഞ്ഞു. കെ.സി. വേണുഗോപാലിന്റെ കാര്യത്തില്‍ യു.ഡി.എഫിലെ മറ്റു പാര്‍ട്ടികള്‍ക്കും വലിയ എതിര്‍പ്പില്ല.

നിയമസഭാ കക്ഷി യോഗം വിളിച്ച് തിരുവനന്തപുരത്ത് വെച്ച് പ്രഖ്യാപിക്കണോ അതോ ഡല്‍ഹിയില്‍ വെച്ച് എ.ഐ.സി.സി നേരിട്ട് പ്രഖ്യാപിക്കണോ എന്ന കാര്യത്തില്‍ മാത്രം ഇനി തീരുമാനമാകാനുണ്ട്. മറ്റു നേതാക്കളെ അനുനയിപ്പിക്കാനായി ഉപമുഖ്യമന്ത്രി പദവികള്‍ നല്‍കുന്ന രീതി ഇത്തവണ ഉണ്ടാവില്ലെന്ന് ഹൈക്കമാന്‍ഡ് ഉറപ്പിച്ചു പറഞ്ഞു കഴിഞ്ഞു.

കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കെ.സി. വേണുഗോപാലിന്റെ കടന്നുവരവ് പാര്‍ട്ടിക്ക് ഗുണകരമാകുമെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തുന്നത്. എന്തായാലും കേരള രാഷ്ട്രീയത്തെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടുള്ള ആ പ്രഖ്യാപനത്തിനായി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നെന്ന് വ്യാജവാർത്ത; വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം

uae
  •  an hour ago
No Image

ദുബൈയിൽ സൈക്കിൾ അപകടത്തിൽപ്പെട്ട് പെൺകുട്ടിക്ക് ഗുരുതര പരുക്ക്; ജാഗ്രതാനിർദ്ദേശവുമായി പൊലിസ്

uae
  •  2 hours ago
No Image

മുഖ്യമന്ത്രി ആര്? പ്രഖ്യാപനം 48 മണിക്കൂറിനകം ഉണ്ടാകുമെന്ന് കെ. മുരളീധരൻ

Kerala
  •  2 hours ago
No Image

സൂപ്പർമാർക്കറ്റിലെ വില കണ്ട് കണ്ണ് തള്ളണ്ട; ലാഭം എവിടെയാണെന്ന് ഇനി എഐ പറഞ്ഞുതരും

uae
  •  2 hours ago
No Image

സൗഹൃദ സന്ദർശനം? മുൻമുഖ്യമന്ത്രി എംകെ സ്റ്റാലിനെ സന്ദർശിച്ച് വിജയ്; ആലിംഗനം ചെയ്തും ഷാൾ അണിയിച്ചും സ്വീകരണം

National
  •  3 hours ago
No Image

ആലുവയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് 31 പേര്‍ക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം

Kerala
  •  3 hours ago
No Image

ലോകത്തിലെ ഏറ്റവും മികച്ച ജോലിസ്ഥലം; ആഗോള പട്ടികയിൽ ഇടംപിടിച്ച് ദുബൈ എയർപോർട്ട്സ്

uae
  •  3 hours ago
No Image

വേനൽക്കാല ഓഫറുമായി ഇത്തിഹാദ് എയർവേയ്സ്; 40-ലധികം രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കിൽ 30% വരെ വൻ ഇളവ് | etihad airways summer sale

uae
  •  4 hours ago
No Image

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; കേരളത്തിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

Kerala
  •  4 hours ago
No Image

ടോള്‍പ്ലാസയിലെ യു.പി.ഐ ഇടപാട് തെളിവായി; സുവേന്ദു അധികാരിയുടെ പി.എയുടെ കൊലപാതകത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

National
  •  4 hours ago