HOME
DETAILS

ചെന്നിത്തലയ്ക്ക് ആഭ്യന്തരമോ ധനകാര്യമോ? മന്ത്രിക്കസേരയില്‍ ആരൊക്കെ.. സാധ്യതകള്‍ ഇങ്ങനെ

  
Web Desk
May 16, 2026 | 6:11 AM

kerala-politics-ministry-possibilities-cabinet-portfolio-analysis

തിരുവനന്തപുരം: വി.ഡി സതീശന്‍ നയിക്കുന്ന യു.ഡി.എഫ് മന്ത്രിസഭയില്‍ ആരൊക്കെയുണ്ടാവുമെന്ന് ഇന്നറിയാം. തിരുവനന്തപുരത്തെ കന്റോണ്‍മെന്റ് ഹൗസില്‍ യു.ഡി.എഫ് ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ആരംഭിച്ചു. 

മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിനെ തുടര്‍ന്ന് അതൃപ്തിയിലായിരുന്ന കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ അംഗമാകുമെന്നാണ് റിപ്പോര്‍ട്ട്. നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന്‍ വീട്ടിലെത്തി ചെന്നിത്തലയുമായി സംസാരിക്കുകയും മന്ത്രിസഭയില്‍ ഉണ്ടാകണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. അനുനയത്തിന്റെ ഭാഗമായി കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപ ദാസ്മുന്‍ഷിയും ചെന്നിത്തലയുമായി സംസാരിച്ചതിനു ശേഷമാണ് അദ്ദേഹം മന്ത്രിസഭയില്‍ ചേരാന്‍ തീരുമാനിച്ചത്.

ചെന്നിത്തലയ്ക്ക് ഏതു വകുപ്പ് നല്‍കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ആഭ്യന്തരം അല്ലെങ്കില്‍ ധനകാര്യ വകുപ്പ് ലഭിച്ചേക്കാം. ആഭ്യന്തരം വേണമെന്ന് മുഖ്യമന്ത്രി നിര്‍ബന്ധം പിടിച്ചാല്‍ ധനകാര്യം കൊണ്ട് തൃപ്തിപ്പെടേണ്ടിവരും. മന്ത്രിസഭയില്‍ ചേരാന്‍ തീരുമാനിച്ചെങ്കിലും ഇന്നലെ നടന്ന യു.ഡി.എഫ്. യോഗത്തില്‍നിന്ന് ചെന്നിത്തല വിട്ടുനിന്നിരുന്നു.

സമുദായ നേതാക്കള്‍ക്ക് വഴങ്ങില്ലെങ്കിലും സാമുദായിക സമവാക്യം പാലിച്ചാകണം മന്ത്രിസഭയെന്ന് ഇന്നലത്തെ യു.ഡി.എഫ് യോഗത്തില്‍ ധാരണയായി. ഒരു കൂടിച്ചേരല്‍ എന്ന നിലയ്ക്കായിരുന്നു ഇന്നലത്തെ യു.ഡി.എഫ്. യോഗം.

മുസ്്ലിം ലീഗുമായി വി.ഡി സതീശന്‍ ഉഭയകക്ഷി ചര്‍ച്ച നടത്തിയിരുന്നു. ബാക്കിയുള്ള ഘടകകക്ഷി നേതാക്കളുമായി ഇന്നും ചര്‍ച്ചകള്‍ തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി എറണാകുളത്തുനിന്ന് തിരിച്ചെത്തുന്നതോടെ ചര്‍ച്ചകള്‍ ആരംഭിക്കാനാണ് സാധ്യത.


മുസ് ലിം ലീഗ് മുമ്പ് കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍തന്നെ നല്‍കും. മന്ത്രിസഭാ പ്രാതിനിധ്യം, വകുപ്പുകള്‍ എന്നിവ സംബന്ധിച്ച ഉഭയകകക്ഷി ചര്‍ച്ചകള്‍ക്കായി അധ്യക്ഷന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഇന്ന് തിരുവനന്തപുരത്തെത്തും. കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ ലീഗ് നേതാക്കള്‍ ഇന്നലത്തെ യു.ഡി.എഫ്. യോഗത്തിനായി തലസ്ഥാനത്ത് എത്തിയിരുന്നു. ഇവര്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതൃത്വവുമായും ചര്‍ച്ച നടത്തി, സാദിഖലി തങ്ങള്‍ പാണക്കാട് എത്തിയ ശേഷമാകും ലീഗ് മന്ത്രിമാരെ പ്രഖ്യാപിക്കുക.

കോണ്‍ഗ്രസ് മന്ത്രിമാരെയും വകുപ്പുകളുടെയും കാര്യത്തിലും ഇന്ന് തീരുമാനത്തിലെത്തും. രമേശ് ചെന്നിത്തല, കെ. മുരളീധരന്‍, സണ്ണി ജോസഫ്, പി.സി.വിഷ്ണുനാഥ്, എ.പി അനില്‍കുമാര്‍, ബിന്ദു കൃഷ്ണ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ മന്ത്രിസ്ഥാനം ഏതാണ്ട് ഉറപ്പാക്കിക്കഴിഞ്ഞു. സാമുദായിക സമവാക്യം കൂടി പരിഗണിച്ചായിരിക്കും ഇതിലേക്ക് ആരെയെങ്കിലും ഉള്‍ക്കൊള്ളിക്കുക.

കെ.സി.വേണുഗോപാല്‍, ചെന്നിത്തല പക്ഷങ്ങള്‍ മന്ത്രിസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സാമുദായിക സമവാക്യം പാലിച്ചുമാത്രമേ ഉള്‍പ്പെടുത്താന്‍ സാധ്യതയുള്ളൂ. കെ.സി. വിഭാഗത്തില്‍നിന്ന് മാത്യു കുഴല്‍നാടനും ചെന്നിത്തല പക്ഷത്തുനിന്ന് ടി.ജെ വിനോദും മന്ത്രിമാരാകാന്‍ സാധ്യതയുണ്ട്.  ഘടകകക്ഷികളില്‍ ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, സി.പി.ജോണ്‍, മോന്‍സ് ജോസഫ് എന്നിവര്‍ മന്ത്രിമാരാകുമെന്ന് ഉറപ്പാണ്. 

യു.ഡി.എഫിനൊപ്പം ഉറച്ചുനിന്ന മാണി സി. കാപ്പനെ മന്ത്രിയാക്കണമെന്ന അഭിപ്രായം മുന്നണിയിലുണ്ട്. അതുപോലെ കെ.കെ രമയുടെ കാര്യത്തിലും അനുകൂല അഭിപ്രായമുള്ള സാഹചര്യത്തില്‍ ഇരുവര്‍ക്കുമായി മന്ത്രി സ്ഥാനം വീതിച്ചു നല്‍കാനുള്ള സാധ്യതയുമുണ്ട്.

 

The discussion around whether Ramesh Chennithala could be assigned the Home or Finance portfolio is currently speculative and depends on internal party negotiations and coalition dynamics in Kerala politics.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 'പോകാന്‍ ആഗ്രഹിക്കുന്നവര്‍ പോകട്ടെ, ടി.എം.സി വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കും' ; മമത ബാനര്‍ജി

National
  •  2 hours ago
No Image

ഇന്ത്യയുടെ ശേഖരത്തിലേക്ക് 30 മില്യണ്‍ ബാരല്‍ എണ്ണ യു.എ.ഇ സംഭരിക്കും; സുപ്രധാന കരാറുകളിലും ഒപ്പുവച്ചു; 42,000 കോടിയുടെ നിക്ഷേപവും പെട്രോളിയം കരാറുകളും യാഥാര്‍ഥ്യമായി

uae
  •  2 hours ago
No Image

തമിഴ്‌നാട്ടില്‍ 'വെളുത്ത തൂവാല സംസ്‌കാരം' അവസാനിപ്പിച്ച് മുഖ്യമന്ത്രി വിജയ്

National
  •  2 hours ago
No Image

വാതിലില്‍ വൈദ്യുതി കടത്തിവിട്ട് വീട്ടുകാരെ കൊലപ്പെടുത്താന്‍ ശ്രമം; അന്വേഷണം 

Kerala
  •  2 hours ago
No Image

എസ്എസ്എല്‍സി; പുനര്‍മൂല്യനിര്‍ണയത്തിന് ഇന്നുമുതല്‍ അപേക്ഷിക്കാം; അവസാന തീയതി മെയ് 21 

Kerala
  •  3 hours ago
No Image

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 720 രൂപ കുറഞ്ഞു

Kerala
  •  3 hours ago
No Image

സ്‌കൂൾ തുറക്കാൻ രണ്ടാഴ്ച; പാഠപുസ്തകം വൈകും; 75 ലക്ഷം പുസ്തകങ്ങൾ ഇനിയും അച്ചടിക്കാൻ ബാക്കി

Kerala
  •  4 hours ago
No Image

ക്ലിഫ് ഹൗസ് മോടിപിടിപ്പിക്കില്ല, യാത്രയിൽ റോഡ് ബ്ലോക്കും ഒഴിവാക്കും; വി ഡി സതീശൻ

Kerala
  •  4 hours ago
No Image

കവടിയാർ വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു

Kerala
  •  4 hours ago
No Image

വേടനെതിരായ പുലിപ്പല്ല് കേസ്; പിടിച്ചെടുത്തത് യഥാര്‍ഥ പുലിപ്പല്ലെന്ന് സ്ഥിരീകരണം

Kerala
  •  4 hours ago