എബോള അതിവേഗം പടരുന്നു; ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
ജനീവ: എബോള നേരത്തെ പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ വ്യാപിക്കുമെന്ന് ലോകാരോഗ്യ സംഘടന. എബോളയുടെ ഇപ്പോഴത്തെ വകഭേദമായ സെയ്ര് ശ്രേണിയിലുള്ള വൈറസിന് വാക്സിൻ കണ്ടെത്തിയിട്ടില്ലെന്നതിനാൽ മരണസംഖ്യയും കൂടുകയാണ്. ഇതുവരെ മരിച്ചവരുടെ എണ്ണം 131 ആയി. ഡി.ആർ കോംഗോയിലാണ് ഇത്രയും പേർ മരിച്ചത്.
ഇതിനകം 513 പേർക്ക് രോഗബാധ സംശയിക്കുന്നുണ്ട്. ലോകാരോഗ്യ സംഘടന അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ഏപ്രിൽ 24 നാണ് കോംഗോയിൽ രോഗം പൊട്ടിപുറപ്പെട്ടത്. രോഗിയിൽ വൈറസ് എത്തി 21 ദിവസത്തിനു ശേഷമാണ് ലക്ഷണങ്ങൾ കാണിക്കുക. അതിനാൽ ഇത്രയും ദിവസത്തിനകം രോഗിക്ക് മറ്റുള്ളവരിലേക്ക് രോഗം പകർത്താനാകും.
2014 ലും 2016ലുമായി 28,600 പേർ എബോളയെ തുടർന്ന് പടിഞ്ഞാറൻ ആഫ്രിക്കയിൽ മരിച്ചിട്ടുണ്ട്. 1976 ലാണ് എബോള കണ്ടെത്തിയത്. പടിഞ്ഞാറൻ ആഫ്രിക്കയ്ക്ക് പുറത്ത് ഗുനിയ, സെയ്റ ലിയോൺ, യു.എസ്, യു.കെ, ഇറ്റലി എന്നിവിടങ്ങളിലായി 11,325 പേർ മരിച്ചിട്ടുണ്ട്. പ്രാരംഭ ലക്ഷണം: തലവേദന, ക്ഷീണം, തൊണ്ട വേദന, പനി, പേശിവേദന, ചുവന്ന കണ്ണുകൾ, വയറുവേദന, അതിസാരം. രണ്ടാംഘട്ട ലക്ഷണം: ഛർദി, ചൊറിച്ചിൽ, ആന്തരികാവയവങ്ങളിലെ രക്തസ്രാവം, വൃക്ക, കരൾ എന്നിവയെ തകർക്കൽ.
ebola is spreading rapidly world health organization issued warning
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."