HOME
DETAILS

തലസ്ഥാനത്തെ ബീച്ചിൽ ഗുണ്ടാവിളയാട്ടം; വിനോദസഞ്ചാരികളായ കുടുംബത്തെ പ്ലാസ്റ്റിക് കസേരകൊണ്ട് തല്ലിച്ചതച്ചു, കുപ്രസിദ്ധ ഗുണ്ട പിടിയിൽ

  
May 20, 2026 | 4:30 PM

shocking violence at veli beach goon beats up tourist family with plastic chairs in thiruvananthapuram

തിരുവനന്തപുരം: തലസ്ഥാനത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ വേളി ബീച്ചിൽ കുടുംബസമേതമെത്തിയ ടൂറിസ്റ്റുകൾക്ക് നേരെ ക്രൂരമായ അക്രമം അഴിച്ചുവിട്ട പ്രതിയെ വലിയതുറ പൊലിസ് അറസ്റ്റ് ചെയ്തു. വെട്ടുകാട് പൊഴിക്കര പുതുവൽപുത്തൻ വീട്ടിൽ പ്രവീൺ (27) ആണ് പിടിയിലായത്. വലിയതുറ പൊലിസ് സ്റ്റേഷനിലെ ഹിസ്റ്ററി ഷീറ്റിൽ (റൗഡി ലിസ്റ്റ്) ഉൾപ്പെട്ടിട്ടുള്ള കുപ്രസിദ്ധ കുറ്റവാളിയാണ് ഇയാളെന്ന് പൊലിസ് വ്യക്തമാക്കി.

കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു വേളി ബീച്ചിനെ നടുക്കിയ സംഭവം നടന്നത്. കാസർഗോഡ് സ്വദേശികളായ കുടുംബം ബീച്ചിൽ സമയം ചെലവഴിക്കാനായി എത്തിയതായിരുന്നു.

പ്ലാസ്റ്റിക് കസേരകൊണ്ട് ക്രൂരമർദ്ദനം; കാസർഗോഡ് സ്വദേശികൾക്ക് പരുക്ക്

ബീച്ചിൽ വെച്ച് പ്രതിയായ പ്രവീൺ ഈ കുടുംബത്തോട് അനാവശ്യമായി തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് അസഭ്യവർഷം നടത്തുകയുമായിരുന്നു. തർക്കം മുറുകിയതോടെ പ്രകോപിതനായ പ്രതി സമീപത്തുണ്ടായിരുന്ന പ്ലാസ്റ്റിക് കസേര കൈക്കലാക്കി കുടുംബാംഗങ്ങളെ ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു.

പ്രതിയുടെ അപ്രതീക്ഷിതമായ ആക്രമണത്തിൽ കാസർഗോഡ് സ്വദേശികളായ രണ്ടുപേർക്ക് ഗുരുതരമായി പരുക്കേറ്റു. ബീച്ചിലുണ്ടായിരുന്ന മറ്റു വിനോദസഞ്ചാരികളും നാട്ടുകാരും നോക്കിനിൽക്കെയായിരുന്നു പ്രതിയുടെ ഈ ഗുണ്ടാവിളയാട്ടം.

ഉടനടി ഇടപെട്ട് പൊലിസ്; പ്രതി റിമാൻഡിൽ

ആക്രമണത്തിന് ഇരയായ വിനോദസഞ്ചാരികൾ ഉടൻ തന്നെ വലിയതുറ പൊലിസിൽ വിവരം അറിയിക്കുകയും പരാതി നൽകുകയും ചെയ്തു. സംഭവത്തിന്റെ ഗൌരവം ഉൾക്കൊണ്ട് ഉടനടി സ്ഥലത്തെത്തിയ പൊലിസ് സംഘം പ്രതിയെ ബീച്ചിൽ വെച്ച് തന്നെ സാഹസികമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വിനോദസഞ്ചാരികൾക്ക് നേരെ അതിക്രമം കാണിച്ചതിനും പരുക്കേൽപ്പിച്ചതിനും പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രവീണിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തലസ്ഥാനത്തെത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഇത്തരം സാമൂഹികവിരുദ്ധർക്കെതിരെ കർശന നടപടി തുടരുമെന്ന് വലിയതുറ പൊലിസ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് മകനെ അപമാനിച്ചു'; വെള്ളാപ്പള്ളിക്കെതിരെ നിയമനടപടിക്ക് യു. പ്രതിഭ; പാര്‍ട്ടിയുടെ അനുമതി തേടി

Kerala
  •  3 hours ago
No Image

59 വർഷത്തിന് ശേഷം തമിഴ്‌നാട്ടിൽ കോൺഗ്രസ് ഭരണത്തിലേക്ക്: മന്ത്രിമാരായി രാജേഷ് കുമാറും വിശ്വനാഥും; സത്യപ്രതിജ്ഞ വ്യാഴാഴ്ച

National
  •  4 hours ago
No Image

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; ധനമന്ത്രി നിർമല സീതാരാമനെ കാണാനില്ലെന്ന പരിഹാസവുമായി കോൺഗ്രസ്

National
  •  4 hours ago
No Image

22 വർഷത്തെ കാത്തിരിപ്പിന് അന്ത്യം; മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി ആഴ്‌സണലിന് പ്രീമിയർ ലീഗ് കിരീടം, പെപ് യുഗം അവസാനിക്കുന്നു!

Football
  •  4 hours ago
No Image

പയ്യോളിയിൽ മത്സ്യബന്ധനത്തിന് പോയ വയോധികൻ പുഴയിൽ മുങ്ങിമരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് കണ്ടൽക്കാടുകൾക്കിടയിൽ

Kerala
  •  4 hours ago
No Image

മൂന്ന് കളി, മൂന്ന് ക്യാപ്റ്റൻ! ക്രിസ് ഗെയ്‌ലടിച്ച് നാണംകെടുത്തിയ പൂനെയുടെ ആ അപൂർവ റെക്കോഡ് ഇനി മുംബൈയ്ക്കും

Cricket
  •  4 hours ago
No Image

31 മാസത്തെ ജയിൽ വാസത്തിനൊടുവിൽ അഹമ്മദ് ബുഖാരി നിരപരാധിയെന്ന് കോടതി, ഇനി കസ്റ്റഡിയിലിരിക്കെ അദാനി കൈവശപെടുത്തിയ പവർപ്ലാൻ്റ് തിരിച്ചു പിടിക്കാനുള്ള പോരാട്ടം

National
  •  4 hours ago
No Image

വിവാഹ നിശ്ചയം കഴിഞ്ഞ് നാലാം നാൾ ദുരന്തം; 22-കാരിയെ കാട്ടിലെത്തിച്ച് കഴുത്ത് ഞെരിച്ച് ഇഷ്ടികയ്ക്ക് തല തകർത്ത് കൊലപ്പെടുത്തിയ മുൻ കാമുകൻ അറസ്റ്റിൽ

crime
  •  5 hours ago
No Image

എബോള ഭീതിയിൽ ലോകം: ബാധിതർ 600 കടന്നു, 139 മരണം; 'ബുണ്ടിബുഗ്യോ' വകഭേദം പടരുന്നു

International
  •  5 hours ago
No Image

30 വർഷം മുമ്പ് യുഎസ് വിമാനങ്ങൾ വെടിവെച്ചിട്ട സംഭവം; 94-കാരനായ മുൻ ക്യൂബൻ പ്രസിഡന്റിനെ പൂട്ടാൻ ട്രംപ് ഭരണകൂടം!

latest
  •  5 hours ago