HOME
DETAILS

കലാലയ രാഷ്ട്രീയത്തിൽനിന്ന് വിജയക്കുതിപ്പുമായി ഷംസുദ്ദീൻ

  
Web Desk
May 21, 2026 | 2:09 AM

shamsudheen scripts a spectacular victory rising from campus politics

തിരൂർ: വിദ്യാർഥി രാഷ്ട്രീയത്തിന്റെ കലാലയ വഴികളിൽ നിന്ന് സംസ്ഥാനത്തിന്റെ പൊതുവിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിസ്ഥാനത്തേക്കുള്ള അഡ്വ. എൻ. ശംസുദ്ദീന്റെ യാത്ര വിജയങ്ങളുടെ ചരിത്രമാണ്. മത്സരിച്ച തെരഞ്ഞെടുപ്പുകളിലെല്ലാം വിജയക്കൊടി പാറിച്ചാണ് തുഞ്ചത്തെഴുത്തച്ഛന്റെ മണ്ണിൽ നിന്നുള്ള ഈ നേതാവ് മന്ത്രിസഭയിലെത്തിയത്. 

തിരൂരിന്റെ രണ്ടാമത്തെ വിദ്യാഭ്യാസമന്ത്രിയെന്ന നേട്ടവും അദ്ദേഹത്തെ തേടിയെത്തി. തുഞ്ചന്റെ നാട്ടിൽ നിന്ന് ഉയർന്നുവന്ന ആദ്യ വിദ്യാഭ്യാസ മന്ത്രിയാണ് ശംസുദ്ദീൻ.നിലവിൽ ലീഗ് സംസ്ഥാന സെക്രട്ടറിയും ദേശീയ വർക്കിങ് കമ്മിറ്റി അംഗവുമാണ്. 

ചങ്ങരംകുളം ഡിവിഷനിൽ നിന്ന് ജില്ലാ പഞ്ചായത്തിലേക്കുള്ള മത്സരത്തിലൂടെയാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. തുടർന്ന് കോട്ടയ്ക്കൽ ഡിവിഷനിൽ നിന്ന് വിജയിച്ച് 2005ൽ മലപ്പുറം ജില്ലാ പഞ്ചായത്തംഗമായി. അതിന് ശേഷമാണ് 2011ൽ മുസ്്ലിം ലീഗ് മണ്ണാർക്കാട് മണ്ഡലം തിരിച്ചുപിടിക്കാനുള്ള ദൗത്യം അദ്ദേഹത്തെ ഏൽപിച്ചത്. സി.പി.ഐ സ്ഥാനാർഥിയായ വി. ചാമുണ്ണിയെ പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിലെത്തി. നാലാം തവണയും നിയമസഭയിലെത്തിയാണ് മന്ത്രിസഭയിലേക്കുള്ള വഴി തുറന്നത്.

സംസ്ഥാന വഖ്ഫ് ബോർഡ് പ്രതിനിധി, സംസ്ഥാന വൈൽഡ് ലൈഫ് അഡ്വൈസറി ബോർഡ് അംഗം, റവന്യൂ, പൊതുമരാമത്ത്, സാമ്പത്തിക കാര്യങ്ങൾ എന്നിവയ്ക്കുള്ള സബ്ജക്ട് കമ്മിറ്റി അംഗം, നിയമസഭാ അക്കൗണ്ട് കമ്മിറ്റി, എസ്.സി-എസ്.ടി കമ്മിറ്റി, എസ്റ്റിമേറ്റ് കമ്മിറ്റി അംഗം എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചു.

എം.എസ്.എഫ് നാഷണൽ ലെജിസ്ലേറ്റീവ് കോൺഫറൻസ്, മുംബൈയിൽ നടന്ന എസ്റ്റിമേറ്റ് കമ്മിറ്റികളുടെ ദേശീയ കോൺഫറൻസ് തുടങ്ങിയ വേദികളിൽ കേരള നിയമസഭയെ പ്രതിനിധീകരിക്കുകയും ചെയ്തു. 

 

shamsudheen has achieved a remarkable political victory, tracing his roots back to student activism. his journey highlights a successful transition from leadership roles in campus politics to winning a significant position in mainstream elections.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറാം തവണയും വ്യവസായം സ്വന്തമാക്കി പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  3 hours ago
No Image

സി.പി.എം ഏരിയാ കമ്മിറ്റി യോഗങ്ങൾക്ക് ഇന്ന് തുടക്കം; ജില്ലാ നേതൃയോഗങ്ങളിൽ 'കാരണഭൂതർ'ക്ക് വിമർശം 

Kerala
  •  3 hours ago
No Image

ചാൻസലറുടെ ഉത്തരവിനെ ചോദ്യംചെയ്യാൻ സിൻഡിക്കേറ്റിന് അധികാരമില്ല: ഹൈക്കോടതി

Kerala
  •  3 hours ago
No Image

യു.എ.ഇയും ഫ്രാൻസും തമ്മിൽ തന്ത്രപ്രധാന സാമ്പത്തിക പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നു; ഉഭയകക്ഷി വ്യാപാരത്തിൽ 27 ശതമാനം വളർച്ച

uae
  •  3 hours ago
No Image

പല സംസ്ഥാനങ്ങളിലും എംഎൽഎ ‘ലക്ഷാധിപതി’; കേരളത്തിൽ പ്രോട്ടോക്കോളിൽ ചീഫ് സെക്രട്ടറിക്കും മേലെ, ശമ്പളത്തിൽ താഴെ

Kerala
  •  4 hours ago
No Image

എം.എൽ.എമാരുടെ സത്യപ്രതിജ്ഞ ഇന്ന്; സ്പീക്കർ തെരഞ്ഞെടുപ്പ് നാളെ; ജി. സുധാകരൻ പ്രോടേം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  4 hours ago
No Image

വരുൺ ചക്രവർത്തിയുടെ പരിക്ക് വിവാദത്തിൽ; ഐപിഎൽ സമയത്ത് ഫ്രാഞ്ചൈസികളുടെ തീരുമാനങ്ങളിൽ ബിസിസിഐക്ക് ഇടപെടാനാകില്ലെന്ന് സെക്രട്ടറി ദേവജിത് സൈകിയ

Cricket
  •  11 hours ago
No Image

വെറും 4 ദിവസം കൊണ്ട് 33 ലക്ഷം ഫോളോവേഴ്‌സ്! എന്താണ് സോഷ്യൽ മീഡിയയെ പിടിച്ചുകുലുക്കുന്ന 'കോക്രോച്ച് ജനതാ പാർട്ടി'? പിന്നിൽ ഒരു 30 കാരൻ!

National
  •  11 hours ago
No Image

മദ്യപാനം ചോദ്യം ചെയ്തു; താമരശ്ശേരിയിൽ യുവതിയെ ഭർത്താവ് വാക്കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു

crime
  •  12 hours ago
No Image

തലസ്ഥാനത്തെ ബീച്ചിൽ ഗുണ്ടാവിളയാട്ടം; വിനോദസഞ്ചാരികളായ കുടുംബത്തെ പ്ലാസ്റ്റിക് കസേരകൊണ്ട് തല്ലിച്ചതച്ചു, കുപ്രസിദ്ധ ഗുണ്ട പിടിയിൽ

crime
  •  13 hours ago