അഞ്ചാമത് ഖോർഫക്കാൻ മാമ്പഴോത്സവം ജൂൺ 26 മുതൽ; കാർഷിക വിപണനത്തിനും മത്സരങ്ങൾക്കുമായി ഒരുക്കങ്ങൾ പൂർത്തിയായി
ഷാർജ: യുഎഇയുടെ കാർഷിക-ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവ്വേകിക്കൊണ്ട് അഞ്ചാമത് ഖോർഫക്കാൻ മാമ്പഴോത്സവം ഈ മാസം അവസാനം അരങ്ങേറും. "മാമ്പഴം: നമ്മുടെ ഫലം, നമ്മുടെ സമ്പത്ത്" എന്ന പ്രമേയത്തിൽ ജൂൺ 26 മുതൽ മൂന്ന് ദിവസങ്ങളിലായാണ് ഉത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ഷാർജയുടെ കിഴക്കൻ മേഖലയിൽ ഉത്പാദിപ്പിക്കുന്ന പ്രീമിയം ഗുണനിലവാരമുള്ള വിവിധയിനം മാമ്പഴങ്ങളുടെ പ്രദർശനവും വിപണനവും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (SCCI) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയും ഷാർജ സർക്കാരിന്റെ പിന്തുണയോടെയുമാണ് കാർഷികോത്സവം ഒരുക്കുന്നത്. യുഎഇയിലുടനീളമുള്ള കർഷകർ, ഉൽപ്പാദകർ, സന്ദർശകർ എന്നിവരെ ഒരേ പ്ലാറ്റ്‌ഫോമിൽ എത്തിക്കാൻ ഈ ഉത്സവത്തിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്.
ഉത്സവത്തിന്റെ ഭാഗമായി കർഷകർക്കും കുടുംബങ്ങൾക്കുമായി വൻ തുക ക്യാഷ് പ്രൈസുകൾ വാഗ്ദാനം ചെയ്യുന്ന വൈവിധ്യമാർന്ന മത്സരങ്ങൾ സംഘാടകർ ഒരുക്കിയിട്ടുണ്ട്:
ഇവയ്ക്ക് പുറമെ, ഫെസ്റ്റിവലിന്റെ രണ്ടാം ദിവസം കുട്ടികൾക്കായുള്ള പ്രത്യേക മത്സരങ്ങളും മാമ്പഴം അടിസ്ഥാനമാക്കിയുള്ള നൂതനമായ പ്രോജക്ടുകളുടെ അവതരണവും ഉണ്ടായിരിക്കും. എല്ലാ മത്സരങ്ങളിലും സുതാര്യത ഉറപ്പാക്കാൻ കർശനമായ വിധിനിർണ്ണയ മാനദണ്ഡങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ നേരിട്ട് വിപണിയിൽ എത്തിക്കാനും വരുമാനം വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു. ഇത് പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് എസ്‌സിസിഐയിലെ ഗവൺമെന്റ് റിലേഷൻസ് ഡയറക്ടർ ഖലീൽ മുഹമ്മദ് അൽ മൻസൂരി വ്യക്തമാക്കി. യുഎഇയുടെ ദേശീയ ഭക്ഷ്യസുരക്ഷാ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്ന രീതിയിലാണ് മേള വിഭാവനം ചെയ്തിരിക്കുന്നത്.
എക്സ്പോ ഖോർഫക്കാനിൽ വെച്ച് നടക്കുന്ന ഈ മൂന്ന് ദിവസത്തെ മാമ്പഴോത്സവത്തിലേക്ക് യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കാർഷിക പ്രേമികളെയും പൊതുജനങ്ങളെയും സംഘാടകർ സ്വാഗതം ചെയ്തു.
Preparations are complete for the fifth Khorfakkan Mango Festival starting June 26, featuring agricultural marketing opportunities, mango exhibitions, cultural events, and competitions supporting local farmers and producers.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."