ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് അടക്കമുള്ളവർക്കെതിരെ പുതിയ കേസെടുക്കാൻ എസ്‌ഐടി
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് അടക്കമുള്ള പ്രമുഖരെ പ്രതിചേർത്ത് പുതിയ കേസെടുക്കാൻ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) നീക്കം തുടങ്ങി. 2025-ൽ ശബരിമല നടയിലെ ദ്വാരപാലക ശിൽപങ്ങളിൽ സ്വർണ്ണം പൂശിയതുമായി (ദ്വാരപാലക പാളിമാറ്റം) ബന്ധപ്പെട്ടുണ്ടായ ക്രമക്കേടിലാണ് പുതിയ കേസ് രജിസ്റ്റർ ചെയ്യുന്നത്. ഈ ഇടപാടിൽ വലിയ രീതിയിലുള്ള ഗൂഢാലോചനയും ദുരൂഹതയും നടന്നിട്ടുണ്ടെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ.
മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് പുറമെ, അന്നത്തെ ഭരണസമിതിയിലെ മറ്റ് രണ്ട് അംഗങ്ങളായിരുന്ന അജികുമാർ, സന്തോഷ് എന്നിവരും പ്രതിപ്പട്ടികയിൽ ഉൾപ്പെടുമെന്നാണ് സൂചന. ഇവർക്കൊപ്പം ശബരിമല തന്ത്രി കണ്ഠരര് രാജീവര്, തിരുവാഭരണം കമ്മീഷണർ രജിലാൽ, ദേവസ്വം സെക്രട്ടറി ബിന്ദു എന്നിവരെയും കേസിൽ പ്രതിചേർക്കും.
ശബരിമല സ്വർണ്ണക്കവർച്ച കേസ് അന്വേഷണം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാൻ കഴിയില്ലെന്ന് ഹൈക്കോടതി നേരത്തെ കർശന നിലപാട് സ്വീകരിച്ചിരുന്നു. അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കി കുറ്റപത്രം എപ്പോൾ സമർപ്പിക്കാൻ സാധിക്കുമെന്ന് അറിയിക്കാൻ കോടതി എസ്‌ഐടിയോട് ആവശ്യപ്പെട്ടിരുന്നു.
2025-ൽ ദ്വാരപാലക ശിൽപങ്ങളിൽ സ്വർണ്ണം പൂശിയ നടപടിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി ഈ മാസം 29-നകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഹൈക്കോടതി എസ്‌ഐടിക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിൽ 29-ന് മുൻപ് തന്നെ പുതിയ കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ റിപ്പോർട്ട് നൽകാനാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ ദ്രുതഗതിയിലുള്ള നീക്കം.
The Special Investigation Team (SIT) has decided to register a new case against former Devaswom Board president P.S. Prasanth and others in connection with the Sabarimala gold heist. The move follows further investigation into financial irregularities and missing gold ornaments or offerings at the hill shrine, leading authorities to deepen their probe into the involvement of high-ranking officials.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."