HOME
DETAILS

ഗവിയിലെ അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം: കുടുംബത്തിന് 11 ലക്ഷം രൂപ ധനസഹായം; കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് എം.എൽ.എ ഏറ്റെടുക്കും

  
June 20, 2026 | 4:38 AM

gavi anganwadi worker murder rs 11 lakh financial aid for family mla to bear childs education expenses

പത്തനംതിട്ട: ഗവിയിൽ അങ്കണവാടി ജീവനക്കാരി മേനക ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ കുടുംബത്തിന് 11 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കൊല്ലപ്പെട്ട യുവതിയുടെ കുട്ടിയുടെ തുടർപഠന ചെലവുകൾ കോന്നി എം.എൽ.എ കെ.യു. ജനീഷ് കുമാർ വ്യക്തിപരമായി സ്‌പോൺസർ ചെയ്യും. എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടത്. പ്രദേശവാസികളുടെ സുരക്ഷ മുൻനിർത്തി ഗവിയിലെ പ്രധാന കേന്ദ്രങ്ങളിൽ അടിയന്തരമായി സിസിടിവി ക്യാമറകൾ സ്ഥാപിക്കാനും പുതിയ പൊലിസ് ഔട്ട്‌പോസ്റ്റ് അനുവദിക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.

പീഡനശ്രമം നടന്നിട്ടുണ്ടോ? ദുരൂഹത നീക്കാൻ ശാസ്ത്രീയ പരിശോധന

കൊലപാതകത്തിന് മുൻപ് യുവതി പീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന കാര്യത്തിൽ പൊലിസിന് സംശയമുണ്ട്. മരണത്തിലെ ദുരൂഹത പൂർണ്ണമായും നീക്കുന്നതിനായി മേനകയുടെ ആന്തരികാവയവങ്ങൾ വിദഗ്ധ പരിശോധനയ്ക്കായി തിരുവനന്തപുരം ഫൊറൻസിക് ലാബിലേക്ക് അയച്ചു. ഇതിന്റെ പരിശോധനാ ഫലം പുറത്തുവരുന്നതോടെ മാത്രമേ ലൈംഗിക അതിക്രമം നടന്നിട്ടുണ്ടോ എന്നതിൽ വ്യക്തത വരൂ. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം ഗവിയിലെത്തിച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെ സംസ്കാര ചടങ്ങുകൾ ആരംഭിച്ചു.

ജൂൺ 18-ന് രാവിലെ എട്ടരയോടെയാണ് സംഭവം നടക്കുന്നത്. വീട്ടിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെയുള്ള അങ്കണവാടിയിലേക്ക് നടന്നുപോവുകയായിരുന്ന മേനകയെ പ്രതിയായ വിനോദ് കുമാർ കാട്ടുപാതയിൽ വെച്ച് പിന്നിലൂടെ എത്തി ബലമായി പിടിച്ചുവെച്ച് കൊലപ്പെടുത്തുകയായിരുന്നു.

യുവതി കൃത്യസമയത്ത് അങ്കണവാടിയിൽ എത്താതിരുന്നതിനെ തുടർന്ന് നാട്ടുകാരും വനപാലകരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് വനത്തിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. കൃത്യം നടത്തിയ ശേഷം വനത്തിലൂടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതി വിനോദിനെ വള്ളക്കടവ് ഫോറസ്റ്റ് ഓഫീസ് ചെക്ക് പോസ്റ്റിൽ വെച്ച് വനപാലകർ തടഞ്ഞുവെച്ച് പിടികൂടുകയായിരുന്നു. കേസിൽ ഒരു ദൃക്‌സാക്ഷി പൊലിസിന് നൽകിയ നിർണായക വിവരമാണ് പ്രതിയെ വേഗത്തിൽ വലയിലാക്കാൻ സഹായിച്ചത്.

പ്രതി വിനോദ് കുമാറിനെ റാന്നി കോടതി റിമാൻഡ് ചെയ്തു. ഇയാളെ നിലവിൽ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലിസ് അറിയിച്ചു.

 

The government has announced a financial assistance of ₹11 lakh for the family of the Anganwadi worker who was murdered in Gavi. Additionally, the local MLA has promised to personally bear all the educational expenses of the deceased woman's child.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട്ട് വീണ്ടും പനിമരണം; മാവൂരിൽ 54കാരി മരിച്ചു, ഷിഗെല്ലയെന്ന് സംശയം

Kerala
  •  3 hours ago
No Image

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് അടക്കമുള്ളവർക്കെതിരെ പുതിയ കേസെടുക്കാൻ എസ്‌ഐടി

Kerala
  •  3 hours ago
No Image

ലക്ഷദ്വീപിനെ മദ്യക്കടലാക്കരുത്: എസ്.കെ.എസ്.എസ്.എഫ് പ്രതിഷേധ സംഗമം ഇന്ന് ബേപ്പൂരിൽ

Kerala
  •  3 hours ago
No Image

കേരള ബജറ്റ് 2026 : ഉടമകൾക്ക് തലോടൽ; തൊഴിലാളികളെ കണ്ടില്ല

Kerala
  •  3 hours ago
No Image

പുതുയുഗയാത്രയിൽ മുഴങ്ങിയ ജനാഭിലാഷങ്ങൾ

Kerala
  •  3 hours ago
No Image

പുതിയ ജില്ലകളും താലൂക്കുകളും പഠിക്കാൻ കമ്മിഷൻ; ജില്ല രൂപീകരിച്ചിട്ട് 42 വർഷം

Kerala
  •  3 hours ago
No Image

നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വേ പദ്ധതിക്ക് സംസ്ഥാന ബജറ്റില്‍ തുക വകയിരുത്തി; പ്രതീക്ഷയോടെ മലയോര മേഖല

Kerala
  •  3 hours ago
No Image

കുന്നത്തുനാട് 'സ്ലേറ്റ്' വിദ്യാഭ്യാസ പദ്ധതിയിൽ ലക്ഷങ്ങളുടെ ക്രമക്കേട്; മുൻ എംഎൽഎ പി.വി ശ്രീനിജിനെതിരെ വിജിലൻസ് അന്വേഷണം

Kerala
  •  4 hours ago
No Image

വിമാനം താഴ്ന്നുപറന്ന് വീട് തകര്‍ന്നു: ലക്ഷങ്ങളുടെ നഷ്ടത്തിന് 50,000 രൂപ നല്‍കി സിയാല്‍; വീട്ടുടമസ്ഥന്‍ ദുരിതത്തില്‍

Kerala
  •  4 hours ago
No Image

യുഎഇയിൽ ഇന്നും ചൂട് കൂടും; താപനില 46 ഡിഗ്രി വരെ ഉയരാൻ സാധ്യത | UAE Weather updates

Weather
  •  4 hours ago


No Image

ആദ്യ മൃതദേഹം മാറ്റാതെ രണ്ടാമത്തേത് എങ്ങനെ അടക്കി? വാണിയപ്പാറ സെമിത്തേരിയിലെ അസ്വാഭാവികതയിൽ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി

Kerala
  •  4 hours ago
No Image

നിഴലുകൾ അപ്രത്യക്ഷമായ ദിവസം: ഒമാനിൽ വേനൽക്കാലത്തിന് തുടക്കം; ദോഫാറിൽ ഖരീഫ് മൺസൂൺ ആഘോഷങ്ങൾക്ക് ഒരുക്കം

oman
  •  4 hours ago
No Image

കാഫിർ സ്ക്രീൻഷോട്ട് കേസ്: അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ തെളിവ് നശിപ്പിക്കാൻ ഫോൺ റീസെറ്റ് ചെയ്തു; ഫോറൻസിക് ലാബ് റിപ്പോർട്ട് പുറത്ത്

Kerala
  •  5 hours ago
No Image

പാനൂരിൽ അധ്യാപികയുടെ ആത്മഹത്യ: ബസ് സ്റ്റാൻഡിൽ വെച്ച് ആൺസുഹൃത്ത് മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്; വീട്ടുകാർക്ക് മോശം സന്ദേശങ്ങളും അയച്ചു

Kerala
  •  5 hours ago