HOME
DETAILS

സർക്കാർ ഒരു മാസം പിന്നിട്ടതോടെ പ്രതിപക്ഷം തെരുവിലിറങ്ങുന്നു

  
ജലീൽ അരൂക്കുറ്റി
June 26, 2026 | 2:08 AM

Opposition takes to the streets after government completes one month

കൊച്ചി: യു.ഡി.എഫ് സർക്കാർ ഒരു മാസം പിന്നിട്ടതോടെ ഭരണമാറ്റത്തിന്റെ മധുവിധു കാലഘട്ടത്തിന്റെ പരിഗണന അവസാനിപ്പിച്ച് എൽ.ഡി.എഫ്. സർക്കാരിനെതിരായ എതിർപ്പ് തെരുവിലേക്ക് വ്യാപിപ്പിച്ചുകൊണ്ട് വ്യാപകമായ പ്രതിഷേധത്തിനാണ് ഇടതുപക്ഷത്തിന്റെ നീക്കം. ആദ്യഘട്ടത്തിൽ നിയമസഭയക്കുള്ളിൽ സർക്കാരിനെതിരേ ശക്തമായി ആഞ്ഞടിക്കുന്നതിനൊപ്പം വിദ്യാർഥി യുവജനസംഘടകളെ രംഗത്തിറക്കി സർക്കാരിനെതിരേ സമരത്തിന് തിരികൊളുത്താനാണ് സി.പി.എം തീരുമാനിച്ചതെങ്കിൽ സി.പി.ഐ നേരിട്ട് തന്നെ പ്രത്യക്ഷസമരവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. ഒരു പതിറ്റാണ്ട് സമരം ചെയ്യാതെ ആലസ്യത്തിലായിരുന്ന ഇടതു വിദ്യാർഥി യുവജന സംഘടനകൾ വളരെ ആവേശത്തോടെ എല്ലാ ജില്ലകളിലും സമരം ചെയ്തിരിക്കുന്നത്. 

പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം വന്ന യു.ഡി.എഫ് സർക്കാരിനെതിരേ ഭരണത്തിലേറി ഉടൻ തന്നെ സമരവുമായി രംഗത്തെത്തിയാൽ ജനങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കുമെന്ന വിലയിരുത്തലിലായിരുന്നു തുടക്കത്തിൽ എൽ.ഡി.എഫ് നേതൃത്വത്തിനുണ്ടായിരുന്നത്. എന്നാൽ സർക്കാർ ധവളപത്രം ഇറക്കി കഴിഞ്ഞ സർക്കാരിനെ രാഷ്ടീയമായി പ്രതികൂട്ടിൽ നിർത്തുകയും എൽ.ഡി.എഫ് ഭരണനേട്ടങ്ങളെ പൂർണമായി തിരസ്‌കരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ നിലപാട് മാറ്റാൻ സി.പി.എം നേതൃത്വം തീരുമാനിക്കുകയായിരുന്നു. കൂടാതെ തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്നുള്ള ചർച്ചകൾ താഴെ തട്ടിലേക്ക് നീങ്ങിയിരിക്കുന്ന സാഹചര്യത്തിൽ അഭ്യന്തരപ്രശ്‌നങ്ങളിൽ അണികൾ  സജീവമാകുന്നത് തടയാനും ഇക്കാര്യത്തിലുള്ള ജനശ്രദ്ധ  തിരിച്ചുവിടാനും സർക്കാരിനെതിരായ സമരങ്ങൾ  ഗുണം ചെയ്യുമെന്നാണ് വിലയിരുത്തുന്നത്. സ്ത്രീകൾക്ക് സൗജന്യ യാത്ര കെ.എസ്.ആർ.ടി.സി ബസുകളിൽ നൽകുന്ന പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനചടങ്ങ് ഇടതു എം.എൽ.എമാർ ബഹിഷ്‌കരിച്ചുകൊണ്ടാണ് സർക്കാരിനെതിരേയുള്ള പ്രതിഷേധത്തിന് തുടക്കം.  

പിന്നാലെ പി.എം ശ്രീയിലെ യു.ഡി.എഫ് സർക്കാരിൻ്റെ നിലപാട്  , മദ്യകമ്പനികൾക്ക് നികുതി ഇളവ് നൽകിയ നടപടി, കരിമണൽഖനനം സംബന്ധിച്ച നിലപാട്, വിദ്യാഭ്യാസമേഖലയിലെ വിഷയങ്ങൾ, വിലക്കയറ്റം  എന്നിവ ചൂണ്ടികാട്ടിയാണ് ഇപ്പോൾ ഇടതുപാർട്ടികൾ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. ബഹുഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളും യു.ഡി.എഫിന്റെ കൈവശമായതിനാൽ പ്രാദേശിക ജനകീയ വിഷയങ്ങൾ ഉയർത്തി പ്രക്ഷോഭം ശക്തമാക്കാനാണ് സി.പി.എം കീഴ്ഘടകങ്ങൾക്ക് നൽകുന്ന നിർദേശം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയില്‍ വമ്പന്‍ നിക്ഷേപത്തിനൊരുങ്ങി ആമസോണ്‍

National
  •  3 hours ago
No Image

പ്ലസ് വണ്‍ രണ്ടാം അലോട്ട്‌മെന്റ് പൂര്‍ത്തിയായി; പ്രവേശനം നേടിയത് 2.29 ലക്ഷം വിദ്യാര്‍ഥികള്‍

Kerala
  •  3 hours ago
No Image

അയോധ്യ സംഭാവന തിരിമറി: കാണിക്കപ്പണം സ്ഥിരമായി മോഷ്ടിച്ചു; എസ്ബിഐ ജീവനക്കാരിലേക്കും അന്വേഷണം നീളുന്നു

crime
  •  3 hours ago
No Image

തിരുവനന്തപുരം കോർപ്പറേഷനിൽ കയ്യാങ്കളി: മേയർക്കും കൗൺസിലർമാർക്കും പരിക്ക്; കൗൺസിലറുടെ തലപ്പൊട്ടി; സുഗതന്‍റെ രാജി ആവശ്യപ്പെട്ട് എൽഡിഎഫ് റിലേ സമരം ഇന്നും തുടരും

Kerala
  •  4 hours ago
No Image

പീയം ശ്രീയും ലഹരി കുറഞ്ഞ മദ്യവും ചുട്ടു പഴുത്ത് തിളച്ചു തൂവി

Kerala
  •  12 hours ago
No Image

മെസിയുടെ ഒറ്റ ഗോളിൽ റൊണാൾഡോ വീഴും, മെസിയെ വീഴ്ത്താനും ഒറ്റഗോൾ; ഇതിഹാസ റെക്കോർഡിനരികെ സൂപ്പർ താരങ്ങൾ

Football
  •  12 hours ago
No Image

ദുബൈയിൽ ഹോട്ടൽ മുറി നിരക്കുകൾ വീണ്ടും ഉയർന്നേക്കും; സന്ദർശകർക്ക് മുന്നറിയിപ്പുമായി അക്കോർ

uae
  •  12 hours ago
No Image

മദ്യം വ്യാപിപ്പിക്കാനുള്ള സർക്കാർ നീക്കം അപലപനീയം: സമസ്ത പോഷക സംഘടനാ നേതാക്കൾ

Kerala
  •  13 hours ago
No Image

യുഎഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് പുതിയ നിയമം; വിമാനത്തിൽ കയറും മുൻപ് 'എയർ സുവിധ' ഹെഡ് ഡിക്ലറേഷൻ നിർബന്ധം

uae
  •  13 hours ago
No Image

ഒളിച്ചോടിയാൽ നാണക്കേട്, പ്രീ വെഡ്ഡിംഗ് യാത്ര മുടക്കി; കേതനെ കൊക്കയിലേക്ക് തള്ളിയിടും മുൻപ് സിയയും കാമുകനും വിളിച്ചത് 2004 തവണ!

National
  •  13 hours ago