തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; അമ്മയ്ക്കും രണ്ട് മക്കൾക്കും 25 വർഷം കഠിനതടവ്‍
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ച കേസിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും 25 വർഷം വീതം കഠിനതടവ്. കുറ്റിയത്ത്കുഴി സ്വദേശികളായ അജേഷ്, സഹോദരൻ അഭിലാഷ്, ഇവരുടെ മാതാവ് ലളിത എന്നിവരെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്.
2021-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രദേശവാസിയായ പെൺകുട്ടിയെ ഒന്നാം പ്രതിയായ അജേഷ് വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. തുടർന്ന് അമ്മയുടെയും സഹോദരന്റെയും സഹായത്തോടെ പെൺകുട്ടിയെ കെണിയിൽ പെടുത്തുകയും പീഡനത്തിന് ഇരയാക്കുകയുമായിരുന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്.
പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ സംശയാതീതമായി തെളിയിക്കപ്പെട്ടതിനെ തുടർന്നാണ് കോടതി കടുത്ത ശിക്ഷാവിധി പ്രസ്താവിച്ചത്. പിഴത്തുകയും പ്രതികൾ ഒടുക്കേണ്ടതുണ്ട്. കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച കാട്ടാക്കട പൊലീസിന് കോടതിയുടെ വിധിന്യായം നിർണായക നേട്ടമായി.
a court in thiruvananthapuram has sentenced a mother and her two sons to 25 years of rigorous imprisonment. they were convicted for sexually assaulting a minor girl under the false pretext of marriage.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."