ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു
ധാക്ക: ആരോഗ്യപരമായ പ്രശ്‌നങ്ങളെ തുടർന്ന് ബംഗ്ലാദേശ് പ്രസിഡന്റ് ഷഹാബുദ്ദീൻ രാജിവെച്ചു. കാലാവധി പൂർത്തിയാകാൻ രണ്ട് വർഷം ബാക്കിനിൽക്കെയാണ് തീരുമാനം. 2023 ഏപ്രീലിലായിരുന്നു ഷഹാബുദ്ദീൻ ബംഗ്ലാദേശ് പ്രസിഡന്റായി ചുമതലയേറ്റത്. പ്രതിപക്ഷ പാർട്ടികളുടെ ഭാഗത്ത് നിന്ന് സമ്മർദ്ദം നിലനില്‌ക്കെയാണ് പ്രസിഡന്റിന്റെ രാജി.
'സമീപകാല വൈദ്യപരിശോധനകളിൽ എനിക്ക് 'ഓട്ടോണമിക് ന്യൂറോപ്പതി' എന്നൊരു രോഗാവസ്ഥയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഈ അവസ്ഥ കാരണം എനിക്ക് ഇടയ്ക്കിടെ ബോധക്ഷയം അനുഭവപ്പെടാറുണ്ട്,' പ്രസ്സ് സെക്രട്ടറി പുറത്തിറക്കിയ പ്രസ്താവനയിൽ ഷഹാബുദ്ദീൻ പറഞ്ഞു. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് വരെ പാർലമെന്റ് സ്പീക്കറാകും ഭരണ കാര്യങ്ങൾ നിർവഹിക്കുക.
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി ഫോണിൽ സംഭാഷണം നടത്തിയെന്ന മാധ്യമങ്ങളുടെ റിപ്പോർട്ടുകൾക്കിടെയാണ് ഷഹാബുദ്ദീന്റെ രാജി. ചികിത്സയ്ക്കു വേണ്ടി കഴിഞ്ഞ മേയിൽ യുകെയിൽ സന്ദർശനം നടത്തിയ സമയത്ത്, ഇന്ത്യയിൽ കഴിയുന്ന ഷെയ്ഖ് ഹസീനയുമായി അദ്ദേഹം ഫോണിൽ സംസാരിച്ചെന്നായിരുന്നു ധാക്ക ആസ്ഥാനമായുള്ള ദ ഡെയിലി സ്റ്റാർ റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഈ വാർത്ത ഷഹാബുദ്ദീൻ നിഷേധിക്കുകയായിരുന്നു.
Bangladesh President Mohammed Shahabuddin formally resigned on July 24, 2026. His resignation letter was submitted to Speaker Hafiz Uddin Ahmad, citing severe health issues including heart disease, high blood pressure, and autonomic neuropathy as the primary reason.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."