HOME
DETAILS

അധികൃതരുടെ അനാസ്ഥ: കൂട്ടിലങ്ങാടിയില്‍ രണ്ടു സര്‍ക്കാര്‍ കെട്ടിടങ്ങള്‍ നാശത്തിന്റെ വക്കില്‍

  
Web Desk
December 31 2016 | 02:12 AM

%e0%b4%85%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%a8%e0%b4%be%e0%b4%b8%e0%b5%8d%e0%b4%a5-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f

കൂട്ടിലങ്ങാടി: പൊതുജനങ്ങള്‍ക്ക് ഉപകരിക്കേണ്ട രണ്ടുകേന്ദ്രങ്ങള്‍ കൂട്ടിലങ്ങാടിയില്‍ വര്‍ഷങ്ങളായി അനാഥമായി നശിക്കുന്നു. കൂട്ടിലങ്ങാടി ടൗണിനു സമീപം പുഴയോരത്തും പള്ളിപ്പുറം റോഡില്‍ വാഴക്കാട്ടിരിക്കു സമീപവുമാണ് ഉപയോഗമില്ലാതെ പൊതുജനാവശ്യാര്‍ഥം നിര്‍മിച്ച രണ്ടുകെട്ടിടങ്ങള്‍ നോക്കുകുത്തിയായി നശിക്കുന്നത്.
മുന്‍ എം.പി ജി.എം ബനാത്ത്‌വാലയുടെയും ഇ അഹമ്മദ് എം.പിയുടെയും ഫണ്ടുപയോഗിച്ചു പുഴയോരത്തുനിര്‍മിച്ച പബ്ലിക് കമ്യൂനിറ്റി ലാട്രിനാണ് ഒരു കെട്ടിടം. പള്ളിപ്പുറം റോഡില്‍ വാഴക്കാട്ടിരിയക്കു സമീപമുള്ള വി.ഇ.ഒ ഓഫിസ് കെട്ടിടമാണ് മറ്റൊരു കേന്ദ്രം. യാത്രക്കാരെയും തൊഴിലാളികളെയും ലക്ഷ്യം വച്ചായിരുന്നു പെരിന്തല്‍മണ്ണ റോഡിലുള്ള ശുചിമുറികെട്ടിടം നിര്‍മിച്ചത്. ബ്ലോക്ക് പഞ്ചായത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും പരിധിയില്‍പ്പെടുന്ന കെട്ടിടത്തിന്റെ നടത്തിപ്പിന് ആളെക്കിട്ടാതായതിനെ തുടര്‍ന്ന് ഉപയോഗം നിര്‍ത്തുകയായിരുന്നു. വൈദ്യുതി കണക്ഷനടക്കം എല്ലാ സൗകര്യവുമുള്ളതാണ് ഈകെട്ടിടം. 2005 ഓഗസ്റ്റില്‍ ഉദ്ഘാടനം നിര്‍വഹിച്ച കെട്ടിടത്തിലും സമീപത്തുമായി മയക്കുമരുന്നു സംഘം പ്രവര്‍ത്തിക്കുന്നതായി ആക്ഷേപമുയര്‍ന്നിട്ടുണ്ട്. മാലിന്യങ്ങള്‍ കുമിഞ്ഞു ഇവിടം ദുര്‍ഗന്ധം വമിക്കാനും തുടങ്ങിയിട്ടുണ്ട്. പള്ളിപ്പുറം റോഡില്‍ വാഴക്കാട്ടിരിയ്ക്കു സമീപമാണ് ചുറ്റുമരങ്ങളാല്‍ കാടുമൂടിയ വി.ഇ ഓഫിസ് കെട്ടിടമുള്ളത്. ഒരു പതിറ്റാണ്ടു മുമ്പാണ് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. രണ്ടുവര്‍ഷം മുമ്പ് വി.ഇ.ഒ ഓഫിസ് പ്രവര്‍ത്തനം കൂടുതല്‍ സൗകര്യംതേടി പടിഞ്ഞാറ്റുമുറി ബാങ്കുംപടിയിലെ ഗ്രാമപഞ്ചായത്ത് ഓഫിസ് കെട്ടിടത്തിലെ മുറിയിലേക്ക് മാറിയതോടെയാണ് കെട്ടിടം നോക്കുകുത്തിയായത്. ഓടുമേഞ്ഞ കെട്ടിടത്തിന്റെ പല ഭാഗങ്ങളും തകര്‍ന്നിരിക്കുകയാണ്. കെട്ടിടം പുതുക്കിപ്പണിത് മറ്റെന്തെങ്കിലും ആവശ്യത്തിനായി ഉപയോഗിച്ചു കൂടെയെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. ഭരണാധികാരികളുടെയും ഉദ്യോഗസ്ഥരുടെയും കെടുകാര്യസ്ഥതയും ദീര്‍ഘ വീക്ഷണമില്ലായ്മയും മൂലമാണ് രണ്ടു കെട്ടിടങ്ങളും നോക്കു കുത്തിയായി നാശമടയുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

23 വർഷത്തെ ദ്രാവിഡിന്റെ റെക്കോർഡും തകർന്നുവീഴാൻ സമയമായി; ചരിത്രനേട്ടത്തിനരികെ ഗിൽ

Cricket
  •  18 minutes ago
No Image

താമസിക്കാന്‍ വേറെ ഇടം നോക്കണം; ഇറാന്റെ തിരിച്ചടിയില്‍ വീടുകള്‍ തകര്‍ന്ന് ഹോട്ടലുകളില്‍ അഭയം തേടിയ ഇസ്‌റാഈലികളെ ഒഴിപ്പിക്കാന്‍ ഹോട്ടലുടമകള്‍ 

International
  •  an hour ago
No Image

യുഎഇയില്‍ കൈനിറയെ തൊഴിലവസരങ്ങള്‍; വരും വര്‍ഷങ്ങളില്‍ ഈ തൊഴില്‍ മേഖലയില്‍ വന്‍കുതിപ്പിന് സാധ്യത

uae
  •  an hour ago
No Image

 അതിവേഗതയില്‍ വന്ന ട്രക്കിടിച്ചു, കാര്‍ കത്തി  യു.എസില്‍ നാലംഗ ഇന്ത്യന്‍ കുടുംബത്തിന് ദാരുണാന്ത്യം; മരിച്ചത് അവധിക്കാലം ആഘോഷിക്കാനെത്തിയ ഹൈദരാബാദ് സ്വദേശികള്‍ 

National
  •  2 hours ago
No Image

ചെങ്കടലില്‍ ബ്രിട്ടീഷ് ചരക്ക് കപ്പലിന് നേരെ ഹൂതി വിമതരുടെ ആക്രമണം; കപ്പല്‍ ജീവനക്കാരെ രക്ഷപ്പെടുത്തി യുഎഇ

uae
  •  2 hours ago
No Image

ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍ പാതയ്ക്ക് അംഗീകാരം നല്‍കി ഖത്തര്‍ മന്ത്രിസഭ

qatar
  •  2 hours ago
No Image

വ്യാജ തൊഴില്‍ വാര്‍ത്തകള്‍; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി സപ്ലൈക്കോ

Kerala
  •  3 hours ago
No Image

ജിസിസി രാജ്യങ്ങളില്‍ ഏറ്റവും കുറവ് ജീവിതച്ചെലവ് ഉള്ളത് ഈ രാജ്യത്തെന്ന് റിപ്പോര്‍ട്ട്

oman
  •  3 hours ago
No Image

ഇസ്‌റാഈലിനെ ഞെട്ടിച്ച് വീണ്ടും ഹമാസ്;  വടക്കന്‍ ഗസ്സയില്‍ ബോംബാക്രമണം, അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു, 14 പേര്‍ക്ക് പരുക്ക്

International
  •  3 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ശാരീരികബന്ധം; ജയിലിലായിരുന്ന ബ്രിട്ടീഷ് കൗമാരക്കാരനെ വിട്ടയച്ച് ദുബൈ

uae
  •  4 hours ago

No Image

സ്വകാര്യ ബസ് സമരം തുടങ്ങി, ദേശീയ പണിമുടക്ക് അര്‍ധ രാത്രി മുതല്‍; സംസ്ഥാനത്ത് ഇന്നും നാളെയും ജനജീവിതം സ്തംഭിക്കും 

Kerala
  •  6 hours ago
No Image

'അദ്ദേഹം സമാധാനം കെട്ടിപ്പടുക്കുകയാണ്': ഡോണാള്‍ഡ് ട്രംപിനെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനായി നാമനിര്‍ദ്ദേശം ചെയ്തതായി ഇസ്‌റാഈല്‍ പ്രധാനമന്ത്രി; വൈറ്റ് ഹൗസിലെ ചര്‍ച്ചയില്‍ ഗസ്സ വെടിനിര്‍ത്തല്‍ കരാറും ചര്‍ച്ചയായി

International
  •  7 hours ago
No Image

'ആ വാദം ശരിയല്ല'; ഓപ്പറേഷന്‍ സിന്ദൂറിനിടെ ചൈന സഹായിച്ചെന്ന വാദം തള്ളി പാക് സൈനിക മേധാവി

International
  •  7 hours ago
No Image

നെതന്യാഹു വൈറ്റ് ഹൗസിൽ; ലക്ഷ്യം ഗസ്സയിലെ വെടിനിര്‍ത്തല്‍, ഹമാസിനു സമ്മതമെന്നു ട്രംപ്

International
  •  8 hours ago