HOME
DETAILS

സിറിയയില്‍ തുര്‍ക്കിക്ക് കുര്‍ദുകളുടെ തിരിച്ചടി; എട്ട് സൈനികര്‍ കൊല്ലപ്പെട്ടു

  
backup
February 05, 2018 | 3:52 AM

%e0%b4%b8%e0%b4%bf%e0%b4%b1%e0%b4%bf%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95


ദമസ്‌കസ്: വടക്കന്‍ സിറിയയില്‍ തുര്‍ക്കി നടത്തുന്ന കുര്‍ദ് സൈനിക വിരുദ്ധ നീക്കത്തിന് വന്‍ തിരിച്ചടി. കുര്‍ദുകള്‍ നടത്തിയ പ്രത്യാക്രമണത്തില്‍ എട്ട് തുര്‍ക്കി സൈനികര്‍ കൊല്ലപ്പെട്ടു.
കഴിഞ്ഞ ദിവസം വടക്കന്‍ സിറിയയിലെ ആഫ്രീന്‍ മേഖലയിലെ ശൈഖ് ഹാറൂസിലാണു സംഭവം. തുര്‍ക്കി സൈന്യത്തിന്റെ മിസൈല്‍ ടാങ്കര്‍ ആക്രമിച്ച കുര്‍ദുകള്‍ വാഹനത്തിനു നേരെ മിസൈല്‍ വര്‍ഷിക്കുകയായിരുന്നു.
ഇതില്‍ അഞ്ചുപേരും മറ്റു സംഭവങ്ങളിലായി മൂന്നുപേരു കൂടി കൊല്ലപ്പെട്ടതായി തുര്‍ക്കി സൈന്യം സ്ഥിരീകരിച്ചു.
അതേസമയം, ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് തുര്‍ക്കി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആക്രമണത്തിന് കുര്‍ദ് സൈന്യമായ വൈ.പി.ജി ഇരട്ടി വിലയൊടുക്കേണ്ടി വരുമെന്ന് തുര്‍ക്കി പ്രധാനമന്ത്രി ബിനാലി യില്‍ദ്രിം വ്യക്തമാക്കി. വൈ.പി.ജിക്കെതിരേ ആഴ്ചകളായി തുടരുന്ന സൈനിക നടപടിയില്‍ തുര്‍ക്കി നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണിത്.
ജനുവരി 20നാണ് ഓപറേഷന്‍ 'ഒലിവ് ബ്രാഞ്ച് ' എന്ന പേരില്‍ തുര്‍ക്കി സൈന്യം വടക്കന്‍ സിറിയയില്‍ സൈനിക നടപടി ആരംഭിച്ചത്. അമേരിക്കയുടെ പിന്തുണയോടെ കുര്‍ദ് വിമതസൈന്യമായ വൈ.പി.ജി സിറിയന്‍-തുര്‍ക്കി അതിര്‍ത്തി ഗ്രാമമായ ആഫ്രീന്‍ മേഖല പിടിച്ചടക്കാന്‍ ശ്രമിച്ചത് തുര്‍ക്കിയെ ചൊടിപ്പിക്കുകയായിരുന്നു. അതിര്‍ത്തിയില്‍ സുരക്ഷിത മേഖല സ്ഥാപിക്കുക എന്ന ലക്ഷ്യവുമായാണു നടപടി ആരംഭിച്ചത്. തുര്‍ക്കി സര്‍ക്കാര്‍ ഭീകരരായി കണക്കാക്കുന്ന രാജ്യത്തെ കുര്‍ദുകളുടെ ഭാഗം തന്നെയായാണ് വൈ.പി.ജി സംഘത്തെയും കരുതുന്നത്. ഇത് രാജ്യത്തിന് സുരക്ഷാ ഭീഷണിയുയര്‍ത്തുമെന്ന ഭീതിയിലാണ് തുര്‍ക്കി. രണ്ട് ആഴ്ചയ്ക്കിടെ 260ഓളം ഐ.എസ് ഭീകരരെയും കുര്‍ദ് സൈനികരെയും വധിച്ചതായാണ് തുര്‍ക്കി സൈന്യത്തിന്റെ അവകാശവാദം.
ഐ.എസിനെതിരായ സൈനിക നടപടിക്കുള്ള സഹായം എന്ന പേരിലാണ് അമേരിക്ക വൈ.പി.ജി സൈന്യത്തിനു സഹായം നല്‍കുന്നത്.
എന്നാല്‍, ഇതു മേഖലയില്‍ പുതിയ അസ്വസ്ഥതകള്‍ സൃഷ്ടിക്കുമെന്ന് തുര്‍ക്കി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. സിറിയയും റഷ്യയും അമേരിക്കയുടെ നടപടിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് കക്കോടിയില്‍ മതില്‍ ഇടിഞ്ഞു വീണ് രണ്ടു പേര്‍ക്ക് പരിക്കേറ്റു

Kerala
  •  a month ago
No Image

യുഎഇ അംബാസഡറായി ഡോ. ദീപക് മിത്തല്‍ ചുമതലയേറ്റു

uae
  •  a month ago
No Image

ഒന്ന് ശ്രദ്ധിച്ചാല്‍ മതി, നിങ്ങളെപ്പോലെ വിദേശത്തുള്ള പ്രവാസികള്‍ക്കും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം | SIR Tips

Trending
  •  a month ago
No Image

'അതിദാരിദ്ര്യമുക്ത കേരളം'; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി, പിന്നാലെ സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം 

Kerala
  •  a month ago
No Image

‌കൈ നിറയെ സമ്മാനങ്ങളുമായി അൽ മദീന ഗ്രൂപ്പിൻ്റെ വിൻ്റർ ഡ്രീംസ് അഞ്ചാം സീസൺ; പ്രമോഷൻ നവംബർ 1 മുതൽ ഫെബ്രുവരി 1 വരെ

uae
  •  a month ago
No Image

സൈബര്‍ തട്ടിപ്പുകളിലുണ്ടാവുന്ന വര്‍ധന; കോഴിക്കോട് ജില്ലയെ സാമ്പത്തിക സൈബര്‍ ഹോട്ടസ്‌പോട്ടായി പ്രഖ്യാപിച്ചു 

Kerala
  •  a month ago
No Image

ബാങ്കിങ്, സാമ്പത്തിക മേഖലയില്‍ ഇന്ന് മുതല്‍ ഈ മാറ്റങ്ങള്‍; പ്രവാസികള്‍ക്കുള്ള ടിപ്പുകളും അറിയാം | New rules from November 1

uae
  •  a month ago
No Image

ട്രെയിന്‍ ഇറങ്ങി നേരെ സുഹൃത്തിന്റെ വീടാണെന്നു കരുതി പോയത് മറ്റൊരു വീട്ടില്‍; കള്ളനാണെന്നു കരുതി വീട്ടുകാര്‍ പൊലിസിനെ വിളിച്ചു- പേടിച്ച യുവാവ് ഓടിക്കയറിയത് തെങ്ങിന്റെ മുകളിലേക്ക്- ഒടുവില്‍...

National
  •  a month ago
No Image

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ മര്‍ദിച്ച സംഭവത്തില്‍ 7 കുട്ടികളെ പൊലിസ് ജുവനൈല്‍ ഹോമിലേക്ക് മാറ്റി

Kerala
  •  a month ago
No Image

ഹെവി ഡ്രൈവർമാർക്ക് റോഡിലെ കാഴ്ച മറയില്ല; ഇന്നു മുതൽ ബ്ലൈൻഡ് സ്‌പോട്ട് മിറർ നിർബന്ധം; ലംഘിച്ചാൽ 1000 രൂപ പിഴ 

Kerala
  •  a month ago