HOME
DETAILS

സിറിയയില്‍ തുര്‍ക്കിക്ക് കുര്‍ദുകളുടെ തിരിച്ചടി; എട്ട് സൈനികര്‍ കൊല്ലപ്പെട്ടു

  
backup
February 05, 2018 | 3:52 AM

%e0%b4%b8%e0%b4%bf%e0%b4%b1%e0%b4%bf%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95


ദമസ്‌കസ്: വടക്കന്‍ സിറിയയില്‍ തുര്‍ക്കി നടത്തുന്ന കുര്‍ദ് സൈനിക വിരുദ്ധ നീക്കത്തിന് വന്‍ തിരിച്ചടി. കുര്‍ദുകള്‍ നടത്തിയ പ്രത്യാക്രമണത്തില്‍ എട്ട് തുര്‍ക്കി സൈനികര്‍ കൊല്ലപ്പെട്ടു.
കഴിഞ്ഞ ദിവസം വടക്കന്‍ സിറിയയിലെ ആഫ്രീന്‍ മേഖലയിലെ ശൈഖ് ഹാറൂസിലാണു സംഭവം. തുര്‍ക്കി സൈന്യത്തിന്റെ മിസൈല്‍ ടാങ്കര്‍ ആക്രമിച്ച കുര്‍ദുകള്‍ വാഹനത്തിനു നേരെ മിസൈല്‍ വര്‍ഷിക്കുകയായിരുന്നു.
ഇതില്‍ അഞ്ചുപേരും മറ്റു സംഭവങ്ങളിലായി മൂന്നുപേരു കൂടി കൊല്ലപ്പെട്ടതായി തുര്‍ക്കി സൈന്യം സ്ഥിരീകരിച്ചു.
അതേസമയം, ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് തുര്‍ക്കി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആക്രമണത്തിന് കുര്‍ദ് സൈന്യമായ വൈ.പി.ജി ഇരട്ടി വിലയൊടുക്കേണ്ടി വരുമെന്ന് തുര്‍ക്കി പ്രധാനമന്ത്രി ബിനാലി യില്‍ദ്രിം വ്യക്തമാക്കി. വൈ.പി.ജിക്കെതിരേ ആഴ്ചകളായി തുടരുന്ന സൈനിക നടപടിയില്‍ തുര്‍ക്കി നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണിത്.
ജനുവരി 20നാണ് ഓപറേഷന്‍ 'ഒലിവ് ബ്രാഞ്ച് ' എന്ന പേരില്‍ തുര്‍ക്കി സൈന്യം വടക്കന്‍ സിറിയയില്‍ സൈനിക നടപടി ആരംഭിച്ചത്. അമേരിക്കയുടെ പിന്തുണയോടെ കുര്‍ദ് വിമതസൈന്യമായ വൈ.പി.ജി സിറിയന്‍-തുര്‍ക്കി അതിര്‍ത്തി ഗ്രാമമായ ആഫ്രീന്‍ മേഖല പിടിച്ചടക്കാന്‍ ശ്രമിച്ചത് തുര്‍ക്കിയെ ചൊടിപ്പിക്കുകയായിരുന്നു. അതിര്‍ത്തിയില്‍ സുരക്ഷിത മേഖല സ്ഥാപിക്കുക എന്ന ലക്ഷ്യവുമായാണു നടപടി ആരംഭിച്ചത്. തുര്‍ക്കി സര്‍ക്കാര്‍ ഭീകരരായി കണക്കാക്കുന്ന രാജ്യത്തെ കുര്‍ദുകളുടെ ഭാഗം തന്നെയായാണ് വൈ.പി.ജി സംഘത്തെയും കരുതുന്നത്. ഇത് രാജ്യത്തിന് സുരക്ഷാ ഭീഷണിയുയര്‍ത്തുമെന്ന ഭീതിയിലാണ് തുര്‍ക്കി. രണ്ട് ആഴ്ചയ്ക്കിടെ 260ഓളം ഐ.എസ് ഭീകരരെയും കുര്‍ദ് സൈനികരെയും വധിച്ചതായാണ് തുര്‍ക്കി സൈന്യത്തിന്റെ അവകാശവാദം.
ഐ.എസിനെതിരായ സൈനിക നടപടിക്കുള്ള സഹായം എന്ന പേരിലാണ് അമേരിക്ക വൈ.പി.ജി സൈന്യത്തിനു സഹായം നല്‍കുന്നത്.
എന്നാല്‍, ഇതു മേഖലയില്‍ പുതിയ അസ്വസ്ഥതകള്‍ സൃഷ്ടിക്കുമെന്ന് തുര്‍ക്കി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. സിറിയയും റഷ്യയും അമേരിക്കയുടെ നടപടിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കലൂരില്‍ പെണ്‍കുട്ടികളെ ആക്രമിച്ച സംഭവം; മൂന്ന് പേര്‍ പിടിയില്‍

Kerala
  •  21 days ago
No Image

'ധവളപത്രമെന്ന ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ട'; നിയമസഭയില്‍ ആദ്യ അടിയന്തരപ്രമേയ നോട്ടിസുമായി പ്രതിപക്ഷം; അനുമതി നിഷേധിച്ചു

Kerala
  •  21 days ago
No Image

നീറ്റ് പുനഃപരീക്ഷ ഒ.എം.ആർ മാതൃകയിൽ തന്നെ; കമ്പ്യൂട്ടർ അധിഷ്ഠിതമാക്കണമെന്ന ഹരജി സുപ്രിം കോടതി തള്ളി

National
  •  21 days ago
No Image

'കുറ്റകൃത്യങ്ങള്‍ തടയാന്‍ ഗള്‍ഫ് രാജ്യങ്ങളിലേത് പോലെ ശക്തമായ നിയമം വേണം, അവിടെ നിയമം പ്രതിരോധമായി നിലകൊള്ളുന്നു' കര്‍ണാടക ഹൈക്കോടതി; പരാമര്‍ശം ബലാത്സംഗക്കേസ് പരിഗണിക്കവേ

National
  •  21 days ago
No Image

മുൻ ഗതാഗത മന്ത്രിയുടെ 'പ്രത്യേക താല്പര്യത്തിൽ' ഓടുന്ന കെഎസ്ആർടിസി ഇ-ബസിന് മാത്രം ഇപ്പോഴും പഴയ നിരക്ക്; അപാകത പരിഹരിക്കുമെന്ന് അധികൃതർ

Kerala
  •  21 days ago
No Image

ഫോൺ ഉപയോഗിക്കുന്നത് അമ്മ വിലക്കി; പിന്നാലെ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി

Kerala
  •  21 days ago
No Image

കണ്ണൂരില്‍ നിര്‍ത്തിയിട്ട കാറില്‍ രക്തക്കറ; സമീപത്ത് സ്ത്രീകളുടേയും കുട്ടികളുടേയും വസ്ത്രങ്ങള്‍

Kerala
  •  21 days ago
No Image

ഇസ്‌റാഈല്‍- ഹിസ്ബുല്ല വെടിനിര്‍ത്തല്‍ ധാരണയായെന്ന് ട്രംപ്; സമാധാന പ്രതീക്ഷയില്‍ ലബനാന്‍ ജനത

International
  •  21 days ago
No Image

മലപ്പുറത്ത് ഡി.എൻ.എ ലാബിന് അനുമതി കാത്ത് ഫൊറൻസിക് വിഭാഗം

Kerala
  •  21 days ago
No Image

വീട്ടുജോലി ചെയ്യുന്നുണ്ടല്ലോ എന്ന് കരുതി വ്യായാമം ഒഴിവാക്കാറുണ്ടോ?; കേരളത്തിലെ സ്ത്രീകളിൽ പകുതിയോളം പേർക്കും അമിതവണ്ണം; ആശങ്കയേറ്റി ദേശീയ ആരോഗ്യ സർവേ റിപ്പോർട്ട്

National
  •  21 days ago