HOME
DETAILS

സിറിയയില്‍ തുര്‍ക്കിക്ക് കുര്‍ദുകളുടെ തിരിച്ചടി; എട്ട് സൈനികര്‍ കൊല്ലപ്പെട്ടു

  
backup
February 05, 2018 | 3:52 AM

%e0%b4%b8%e0%b4%bf%e0%b4%b1%e0%b4%bf%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95


ദമസ്‌കസ്: വടക്കന്‍ സിറിയയില്‍ തുര്‍ക്കി നടത്തുന്ന കുര്‍ദ് സൈനിക വിരുദ്ധ നീക്കത്തിന് വന്‍ തിരിച്ചടി. കുര്‍ദുകള്‍ നടത്തിയ പ്രത്യാക്രമണത്തില്‍ എട്ട് തുര്‍ക്കി സൈനികര്‍ കൊല്ലപ്പെട്ടു.
കഴിഞ്ഞ ദിവസം വടക്കന്‍ സിറിയയിലെ ആഫ്രീന്‍ മേഖലയിലെ ശൈഖ് ഹാറൂസിലാണു സംഭവം. തുര്‍ക്കി സൈന്യത്തിന്റെ മിസൈല്‍ ടാങ്കര്‍ ആക്രമിച്ച കുര്‍ദുകള്‍ വാഹനത്തിനു നേരെ മിസൈല്‍ വര്‍ഷിക്കുകയായിരുന്നു.
ഇതില്‍ അഞ്ചുപേരും മറ്റു സംഭവങ്ങളിലായി മൂന്നുപേരു കൂടി കൊല്ലപ്പെട്ടതായി തുര്‍ക്കി സൈന്യം സ്ഥിരീകരിച്ചു.
അതേസമയം, ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് തുര്‍ക്കി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആക്രമണത്തിന് കുര്‍ദ് സൈന്യമായ വൈ.പി.ജി ഇരട്ടി വിലയൊടുക്കേണ്ടി വരുമെന്ന് തുര്‍ക്കി പ്രധാനമന്ത്രി ബിനാലി യില്‍ദ്രിം വ്യക്തമാക്കി. വൈ.പി.ജിക്കെതിരേ ആഴ്ചകളായി തുടരുന്ന സൈനിക നടപടിയില്‍ തുര്‍ക്കി നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണിത്.
ജനുവരി 20നാണ് ഓപറേഷന്‍ 'ഒലിവ് ബ്രാഞ്ച് ' എന്ന പേരില്‍ തുര്‍ക്കി സൈന്യം വടക്കന്‍ സിറിയയില്‍ സൈനിക നടപടി ആരംഭിച്ചത്. അമേരിക്കയുടെ പിന്തുണയോടെ കുര്‍ദ് വിമതസൈന്യമായ വൈ.പി.ജി സിറിയന്‍-തുര്‍ക്കി അതിര്‍ത്തി ഗ്രാമമായ ആഫ്രീന്‍ മേഖല പിടിച്ചടക്കാന്‍ ശ്രമിച്ചത് തുര്‍ക്കിയെ ചൊടിപ്പിക്കുകയായിരുന്നു. അതിര്‍ത്തിയില്‍ സുരക്ഷിത മേഖല സ്ഥാപിക്കുക എന്ന ലക്ഷ്യവുമായാണു നടപടി ആരംഭിച്ചത്. തുര്‍ക്കി സര്‍ക്കാര്‍ ഭീകരരായി കണക്കാക്കുന്ന രാജ്യത്തെ കുര്‍ദുകളുടെ ഭാഗം തന്നെയായാണ് വൈ.പി.ജി സംഘത്തെയും കരുതുന്നത്. ഇത് രാജ്യത്തിന് സുരക്ഷാ ഭീഷണിയുയര്‍ത്തുമെന്ന ഭീതിയിലാണ് തുര്‍ക്കി. രണ്ട് ആഴ്ചയ്ക്കിടെ 260ഓളം ഐ.എസ് ഭീകരരെയും കുര്‍ദ് സൈനികരെയും വധിച്ചതായാണ് തുര്‍ക്കി സൈന്യത്തിന്റെ അവകാശവാദം.
ഐ.എസിനെതിരായ സൈനിക നടപടിക്കുള്ള സഹായം എന്ന പേരിലാണ് അമേരിക്ക വൈ.പി.ജി സൈന്യത്തിനു സഹായം നല്‍കുന്നത്.
എന്നാല്‍, ഇതു മേഖലയില്‍ പുതിയ അസ്വസ്ഥതകള്‍ സൃഷ്ടിക്കുമെന്ന് തുര്‍ക്കി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. സിറിയയും റഷ്യയും അമേരിക്കയുടെ നടപടിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലക്ഷ്യം 100 സീറ്റുകൾ; നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫിന്റെ 'കേരള യാത്ര' ഫെബ്രുവരിയിൽ

Kerala
  •  2 days ago
No Image

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും തിരിച്ചടി;  മെഡിസെപ് പ്രീമിയം കുത്തനെ കൂട്ടി

Kerala
  •  2 days ago
No Image

സഹകരണ സംഘത്തിൽ കോടികളുടെ തട്ടിപ്പ്: കായംകുളം മുനിസിപ്പൽ കൗൺസിലർ അറസ്റ്റിൽ

Kerala
  •  2 days ago
No Image

കൊച്ചിൻ ഷിപ്പ്‌യാർഡിലെ ചാരവൃത്തിയിൽ വീണ്ടും അറസ്റ്റ്; ഗുജറാത്ത് സ്വദേശി ഹിരേന്ദ്ര കുമാർ പാകിസ്ഥാന് ചോർത്തിക്കൊടുത്തത് അതീവ രഹസ്യങ്ങൾ 

National
  •  2 days ago
No Image

പുതുശ്ശേരിയിൽ കരോൾ സംഘത്തിന് നേരെ ആക്രമണം: ബിജെപി പ്രവർത്തകൻ പിടിയിൽ; വധശ്രമത്തിന് കേസ്

Kerala
  •  2 days ago
No Image

പയ്യന്നൂരിൽ പിഞ്ചുകുഞ്ഞുങ്ങളടക്കം കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ; കൂട്ട ആത്മഹത്യയെന്ന് സംശയം

Kerala
  •  2 days ago
No Image

മൂന്നുമാസത്തിനകം ഒപ്പുവയ്ക്കും; ഇന്ത്യാ - ന്യൂസിലന്‍ഡ് വ്യാപാരകരാര്‍ ചര്‍ച്ച പൂര്‍ണം; ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് സീറോ നികുതി | India-New Zealand Free Trade Agreement

latest
  •  2 days ago
No Image

ഒരു മാസത്തിനകം ഹിന്ദി പഠിക്കണം, ഇല്ലെങ്കിൽ പുറത്ത്'; ആഫ്രിക്കൻ ഫുട്ബോൾ കോച്ചിനെ പരസ്യമായി ഭീഷണിപ്പെടുത്തി ബിജെപി കൗൺസിലർ

National
  •  2 days ago
No Image

ഇനി വീട് കൂടെപ്പോരും; ദുബൈയിൽ മേഖലയിലെ ആദ്യത്തെ ആർവി (RV) ടൂറിസം റൂട്ട് വരുന്നു

uae
  •  2 days ago
No Image

യൂറോപ്പിലേക്ക് പറക്കാൻ ഇനി എളുപ്പം; വാർസോയിലേക്ക് പുതിയ സർവീസുമായി എയർ അറേബ്യ

uae
  •  2 days ago