HOME
DETAILS

സിറിയയില്‍ തുര്‍ക്കിക്ക് കുര്‍ദുകളുടെ തിരിച്ചടി; എട്ട് സൈനികര്‍ കൊല്ലപ്പെട്ടു

  
backup
February 05 2018 | 03:02 AM

%e0%b4%b8%e0%b4%bf%e0%b4%b1%e0%b4%bf%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95


ദമസ്‌കസ്: വടക്കന്‍ സിറിയയില്‍ തുര്‍ക്കി നടത്തുന്ന കുര്‍ദ് സൈനിക വിരുദ്ധ നീക്കത്തിന് വന്‍ തിരിച്ചടി. കുര്‍ദുകള്‍ നടത്തിയ പ്രത്യാക്രമണത്തില്‍ എട്ട് തുര്‍ക്കി സൈനികര്‍ കൊല്ലപ്പെട്ടു.
കഴിഞ്ഞ ദിവസം വടക്കന്‍ സിറിയയിലെ ആഫ്രീന്‍ മേഖലയിലെ ശൈഖ് ഹാറൂസിലാണു സംഭവം. തുര്‍ക്കി സൈന്യത്തിന്റെ മിസൈല്‍ ടാങ്കര്‍ ആക്രമിച്ച കുര്‍ദുകള്‍ വാഹനത്തിനു നേരെ മിസൈല്‍ വര്‍ഷിക്കുകയായിരുന്നു.
ഇതില്‍ അഞ്ചുപേരും മറ്റു സംഭവങ്ങളിലായി മൂന്നുപേരു കൂടി കൊല്ലപ്പെട്ടതായി തുര്‍ക്കി സൈന്യം സ്ഥിരീകരിച്ചു.
അതേസമയം, ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് തുര്‍ക്കി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആക്രമണത്തിന് കുര്‍ദ് സൈന്യമായ വൈ.പി.ജി ഇരട്ടി വിലയൊടുക്കേണ്ടി വരുമെന്ന് തുര്‍ക്കി പ്രധാനമന്ത്രി ബിനാലി യില്‍ദ്രിം വ്യക്തമാക്കി. വൈ.പി.ജിക്കെതിരേ ആഴ്ചകളായി തുടരുന്ന സൈനിക നടപടിയില്‍ തുര്‍ക്കി നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണിത്.
ജനുവരി 20നാണ് ഓപറേഷന്‍ 'ഒലിവ് ബ്രാഞ്ച് ' എന്ന പേരില്‍ തുര്‍ക്കി സൈന്യം വടക്കന്‍ സിറിയയില്‍ സൈനിക നടപടി ആരംഭിച്ചത്. അമേരിക്കയുടെ പിന്തുണയോടെ കുര്‍ദ് വിമതസൈന്യമായ വൈ.പി.ജി സിറിയന്‍-തുര്‍ക്കി അതിര്‍ത്തി ഗ്രാമമായ ആഫ്രീന്‍ മേഖല പിടിച്ചടക്കാന്‍ ശ്രമിച്ചത് തുര്‍ക്കിയെ ചൊടിപ്പിക്കുകയായിരുന്നു. അതിര്‍ത്തിയില്‍ സുരക്ഷിത മേഖല സ്ഥാപിക്കുക എന്ന ലക്ഷ്യവുമായാണു നടപടി ആരംഭിച്ചത്. തുര്‍ക്കി സര്‍ക്കാര്‍ ഭീകരരായി കണക്കാക്കുന്ന രാജ്യത്തെ കുര്‍ദുകളുടെ ഭാഗം തന്നെയായാണ് വൈ.പി.ജി സംഘത്തെയും കരുതുന്നത്. ഇത് രാജ്യത്തിന് സുരക്ഷാ ഭീഷണിയുയര്‍ത്തുമെന്ന ഭീതിയിലാണ് തുര്‍ക്കി. രണ്ട് ആഴ്ചയ്ക്കിടെ 260ഓളം ഐ.എസ് ഭീകരരെയും കുര്‍ദ് സൈനികരെയും വധിച്ചതായാണ് തുര്‍ക്കി സൈന്യത്തിന്റെ അവകാശവാദം.
ഐ.എസിനെതിരായ സൈനിക നടപടിക്കുള്ള സഹായം എന്ന പേരിലാണ് അമേരിക്ക വൈ.പി.ജി സൈന്യത്തിനു സഹായം നല്‍കുന്നത്.
എന്നാല്‍, ഇതു മേഖലയില്‍ പുതിയ അസ്വസ്ഥതകള്‍ സൃഷ്ടിക്കുമെന്ന് തുര്‍ക്കി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. സിറിയയും റഷ്യയും അമേരിക്കയുടെ നടപടിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഫ്ഗാൻ കൊടുങ്കാറ്റ് തകർത്തത് പാകിസ്ഥാന്റെ ഏഷ്യൻ റെക്കോർഡ്; വരവറിയിച്ചത് ചരിത്രം തിരുത്തിയെഴുതി 

Cricket
  •  7 days ago
No Image

ഇന്ത്യയുമായി വ്യാപാര ചര്‍ച്ചകള്‍ തുടരും, 'അടുത്ത സുഹൃത്ത്' മോദി ചര്‍ച്ചക്ക് താല്‍പര്യം പ്രകടിപ്പിച്ചെന്നും ട്രംപ്; തീരുവ യുദ്ധത്തില്‍ അയവ്?

International
  •  7 days ago
No Image

20 ദിവസത്തെ പുതിയ ഹജ്ജ് പാക്കേജ് അടുത്ത വര്‍ഷം മുതല്‍, കണ്ണൂര്‍ ഹജ്ജ് ഹൗസ് ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും പി.പി മുഹമ്മദ് റാഫി

uae
  •  7 days ago
No Image

അർജന്റീനയും ബ്രസീലും ഒരുമിച്ച് വീണു; ലോകകപ്പ് യോഗ്യത പോരാട്ടത്തിൽ വമ്പൻമാർക്ക് തോൽവി

Football
  •  7 days ago
No Image

തിരുവനന്തപുരം സ്വദേശിയായ യുവാവ് ഒമാനില്‍ മരിച്ചു

oman
  •  7 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ബൂത്തിലെ വോട്ടർമാരുടെ എണ്ണം വീണ്ടും പുനഃക്രമീകരിക്കുന്നു; ഗ്രാമപഞ്ചായത്തിൽ 1,200; നഗരസഭയിൽ 1,500

Kerala
  •  7 days ago
No Image

ആലപ്പുഴ സ്വദേശിനിയായ യുവതി ഒമാനില്‍ മരിച്ചു

oman
  •  7 days ago
No Image

ഇടിമുറി മർദനം; കണ്ടില്ലെന്ന് നടിച്ച് ഇന്റലിജൻസ്

Kerala
  •  7 days ago
No Image

ലക്ഷ്യംവച്ചത് ഹമാസിന്റെ ഏറ്റവും ഉന്നതരെ; ഖലീല്‍ ഹയ്യയും ജബാരീനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

qatar
  •  7 days ago
No Image

നേപ്പാളിലെ ജെൻസി പ്രക്ഷോഭം; സമാധാന ശ്രമങ്ങളോട് സഹകരിക്കണമെന്ന ആവശ്യവുമായി നേപ്പാൾ സൈന്യം

International
  •  7 days ago