HOME
DETAILS

ജലം, ജീവജലം

  
Web Desk
March 19 2018 | 02:03 AM

%e0%b4%9c%e0%b4%b2%e0%b4%82-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%9c%e0%b4%b2%e0%b4%82

 

ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതയെ ബോധ്യപ്പെടുത്തുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം. 1992ല്‍ ബ്രസീലിലെ റിയോഡി ജനീറയില്‍ ചേര്‍ന്ന യു.എന്‍ കോണ്‍ഫറന്‍സ് ഓഫ് എന്‍വയണ്‍മെന്റ് ആന്‍ഡ് ഡെവലപ്‌മെന്റില്‍ വച്ചാണ് ജലദിനാചരണം വേണമെന്ന നിര്‍ദേശം ആദ്യമായി ഉയര്‍ന്നത്. തുടര്‍ന്നാണ് യു.എന്‍ ജനറല്‍ അസംബ്ലി 1993 മുതല്‍ മാര്‍ച്ച് 22 ജലദിനമായി ആചരിക്കാന്‍ തുടങ്ങിയത്. ഓരോ തുള്ളി ജലവും അമൂല്യമാണെന്നും അതു സൂക്ഷിച്ചുമാത്രമെ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നുമുള്ള സന്ദേശമാണ് ജലദിനം നല്‍കുന്നത്.
ജലത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിന് 2013 ജലസഹകരണ വര്‍ഷമായി ആചരിച്ചിരുന്നു. കഴിഞ്ഞ 26 വര്‍ഷമായി വ്യത്യസ്ത ആശയങ്ങള്‍ ഉയര്‍ത്തി സംഘടിപ്പിച്ച ജലദിനങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ജലത്തെ സംബന്ധിച്ച അവബോധം ജനങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

 

ശുദ്ധജലം കുറയുന്നു

ഭൂമിയിലെ ശുദ്ധജലത്തിന്റെ അളവ് അനുദിനം കുറയുന്ന കാലമാണിത്. അതുകൊണ്ടാണ് വരാനിരിക്കുന്ന നാളുകള്‍ ജലയുദ്ധത്തിന്റേതാകുമെന്ന് ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചതും. പത്തു വര്‍ഷത്തിനുള്ളില്‍ ലോകത്ത് ജലത്തെക്കുറിച്ച് നടത്തിയ പഠനങ്ങളും നിരീക്ഷണങ്ങളും നിരാശ മാത്രമാണ് നല്‍കുന്നത്. 1993കളില്‍ ആരംഭിച്ച ശുദ്ധജല ദൗര്‍ലഭ്യം 2015 ആകുമ്പോഴേക്കും ലോക ജനസംഖ്യയുടെ നാലിലൊന്ന് ആളുകള്‍ക്ക് ശുദ്ധജലം കിട്ടാത്തത്ര ഭീകരമായ ക്ഷാമമുണ്ടാകുമെന്ന് ഇന്റര്‍നാഷനല്‍ വാട്ടര്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനം വ്യക്തമാക്കുന്നത്. 

ഇന്ത്യ ഉള്‍പ്പെടെ 50 രാഷ്ട്രങ്ങളിലായി ലോകത്ത് ഏകദേശം 320 കോടി ജനങ്ങളെ ഇതു ബാധിക്കും. 2050ല്‍ ലോക ജനസംഖ്യയില്‍ പകുതിയോളം പേര്‍ കുടിവെള്ള ക്ഷാമത്തിനിരയാകുമെന്നും പ്രവചിക്കപ്പെടുന്നു. ലോകജനതയില്‍ 110 കോടി പേര്‍ക്ക് ശുദ്ധജലം കിട്ടുന്നില്ലെന്ന് ഐക്യ രാഷ്ട്രസഭയുടെ മനുഷ്യവികസന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതില്‍ ഭൂരിഭാഗവും ദരിദ്രരാണ്. ചില രാജ്യങ്ങളിലെ ജനങ്ങള്‍ അവരുടെ വരുമാനത്തിന്റെ 10 ശതമാനവും കുടിവെള്ളത്തിനുവേണ്ടിയാണ് ഉപയോഗിക്കുന്നത്.

 

വെള്ളമില്ലാത്ത ലോകം

10 വര്‍ഷം മുന്‍പ് ജലക്ഷാമത്തെ കുറിച്ച് ചിന്തിക്കാന്‍ കഴിയാതിരുന്ന പല രാജ്യങ്ങളിലും ഇപ്പോള്‍ രൂക്ഷമായ ജലക്ഷാമമുണ്ട്. 2025ല്‍ ലോകത്തിലെ 500 കോടി മനുഷ്യര്‍ നഗരവാസികളായി മാറുമ്പോള്‍ വര്‍ധിച്ച ജലത്തിന്റെ ആവശ്യകത എങ്ങനെ പരിഹരിക്കുമെന്ന് ആര്‍ക്കുമറിയില്ല. ഇപ്പോള്‍ തന്നെ ലോക ജനസംഖ്യയുടെ 40 ശതമാനം താമസിക്കുന്ന 80 രാജ്യങ്ങള്‍ ശുദ്ധജലക്ഷാമം നേരിടുന്നുണ്ട്. ലോകത്തിലെ ആദ്യ ജലകമ്മി രാജ്യങ്ങളില്‍ പത്തും ഏഷ്യയിലാണ്. 

തണ്ണീര്‍ത്തടങ്ങള്‍, പാടങ്ങള്‍, ചതുപ്പുനിലങ്ങള്‍, കുളങ്ങള്‍ തുടങ്ങിയ ജലസ്രോതസുകളെല്ലാം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. നിരവധി റഷ്യന്‍- ആര്‍ട്ടിക്- കനേഡിയന്‍ നദികള്‍ മരണം പ്രാപിച്ചതായി അമേരിക്കല്‍ മെറ്റീരിയോളജിക്കല്‍ സൊസൈറ്റീസ് ജേര്‍ണല്‍ ഓഫ് ക്ലൈമറ്റ് പറയുന്നു. 2015 ഓടുകൂടി എല്ലാവര്‍ക്കും ശുദ്ധമായ കുടിവെള്ളം എന്ന ഐക്യരാഷ്ട്ര സഭയുടെ സഹസ്രാബ്ദ വികസന ലക്ഷ്യം 50 ലധികം രാജ്യങ്ങള്‍ക്ക് ഇന്നത്തെ നിലയില്‍ പൂര്‍ത്തിയാക്കാനായിട്ടില്ല. തണ്ണീര്‍ത്തടങ്ങളും വനങ്ങളും ലോകത്ത് പകുതിയിലധികം നശിച്ചുകഴിഞ്ഞതായാണ് വേള്‍ഡ് വാച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്ക്. നാസയുടെ ഉപഗ്രഹ പഠനം അനുസരിച്ച് ഭൂഗര്‍ഭ ജലനിരപ്പ് ആഗോള വ്യാപകമായിത്തന്നെ അപകടകരമായ രീതിയില്‍ താഴ്ന്നു കൊണ്ടിരിക്കുകയാണ്.

 

ജീവന്റെ ഉത്ഭവം

ഭൂമിയില്‍ ജീവന്റെ തുടക്കം ജലത്തിലായിരുന്നു. അതിന്റെ തുടര്‍ച്ചയും ജലത്തെ ആശ്രയിച്ചാണിരിക്കുന്നത്. മനുഷ്യജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ദേശഭേദമേന്യ ജലം ഒരു സുപ്രധാന ഘടകമാണ്. മാനത്തു മഴവില്ല് തീര്‍ക്കുന്നതും മഴയായും മഞ്ഞായും പെയ്തിറങ്ങുന്നതും ഈ ജലം തന്നെ. മനുഷ്യശരീരത്തിന്റെ മൂന്നില്‍ രണ്ടുഭാഗവും ജലമാണ്. നവജാതശിശുവിന്റെ ശരീരത്തില്‍ 77ശതമാനവും ജലമാണ്. 

പ്രായപൂര്‍ത്തിയായ പുരുഷന്റെ ശരീരത്തില്‍ 65 ശതമാനവും സ്ത്രീയില്‍ 58 ശതമാനവും ജലം തന്നെ. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു പ്രാണവായുവും പോഷകഘടകങ്ങളും എത്തിക്കുന്നത് ജലമാണ് (രക്തത്തിന്റെ ഭാഗമാണ് ജലം). സിന്ധു നദീതടത്തിലെ ഇന്ത്യന്‍ സംസ്‌കാരം ഹൊയാങ്‌ഹോ, യാങ്‌സി നദിക്കരയിലെ ചൈനീസ് സംസ്‌കാരം, യൂഫ്രട്ടീസ്, ടൈഗ്രീസ് നദീതടത്തിലെ പേര്‍ഷ്യന്‍ സംസ്‌കാരം, മിസിസിപ്പി -മിസൗറി നദീതടത്തിലെ അമേരിക്കന്‍ സംസ്‌കാരം, നൈല്‍ നദീതടത്തിലെ ഈജിപ്ഷ്യന്‍ സംസ്‌കാരം എന്നിവ ഉദാഹരണങ്ങളാണ്.

 


വിവിധതരം ജലം

ശുദ്ധ ജലം: ലവണാംശം കലര്‍ന്നിട്ടില്ലാത്ത ജലത്തെയാണ് ശുദ്ധജലം എന്നു പറയുന്നത്. നദികള്‍, കുളങ്ങള്‍, കിണറുകള്‍ തുടങ്ങിയവയാണ് ശുദ്ധജല സ്രോതസുകള്‍. കരയിലെ ജീവികള്‍ അതിജീവനത്തിനായി ശുദ്ധജലത്തെയാണ് ആശ്രയിക്കുന്നത്. ശുദ്ധജലത്തിന്റെ 71 ശതമാനത്തോള്‍ കാര്‍ഷികാവശ്യത്തിനായാണ് ഉപയോഗിക്കുന്നത്. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായുള്ള ഉപയോഗം 10 ശതമാനം മാത്രമാണ്. ശുദ്ധജലത്തിന്റെ 45 ശതമാനത്തോളം അമേരിക്കന്‍ ഭൂഖണ്ഡത്തിലാണ്. ഭാരതത്തില്‍ ശുദ്ധജലത്തിന്റെ നാലു ശതമാനമാണുള്ളത്.
സമുദ്രജലം: ഭൂമിയുടെ ഉപരിതലത്തിന്റെ 70 ശതമാനത്തിലധികം കൈയടക്കിയിരിക്കുന്നത് സമുദ്രങ്ങളാണ്. സമുദ്ര ജലത്തില്‍ 96.5 ശതമാനം ജലവും 2.4 ശതമാനം ലവണ (ഉപ്പ്)വും അടങ്ങിയിരിക്കുന്നു.
കഠിനജലം (Hard water): കാത്സ്യത്തിന്റെയും മഗ്നീഷ്യത്തിന്റെയും ലവണങ്ങള്‍ അടങ്ങിയിട്ടുള്ള ജലത്തെ കഠിനജലം എന്നു വിളിക്കുന്നു. മനുഷ്യന്റെ ദൈനംദിന ആവശ്യങ്ങള്‍ക്കും വ്യാവസായിക ആവശ്യത്തിനും കഠിനജലം ഉപയോഗപ്രദമല്ല. കഠിന ജലത്തില്‍ സോപ്പുപത രൂപപ്പെടുന്നില്ല. തിളപ്പിക്കുമ്പോള്‍ ഇതിന്റെ കാഠിന്യം കുറയുന്നു.
ഘനജലം (Heavy water): ഹൈഡ്രജന്റെ ഐസോടോപ്പായ ഡ്യൂറ്റിരിയം അടങ്ങിയ ജലമാണ് ഘനജലം. സാധാരണ ജലത്തിന്റെ തന്മാത്രാഭാരം 18 ശതമാനം ആണെങ്കില്‍ ഘനജലത്തിന്റേത് 20 ശതമാനമാണ്. ആണവനിലയങ്ങളില്‍ ന്യൂട്രോണുകളുടെ ഗതി നിയന്ത്രിക്കുന്നതിനുള്ള മോഡറേറ്ററുകളായി ഘനജലം ഉപയോഗിക്കുന്നു.
ധാതുജലം (Mineral water): ധാതുക്കള്‍ കലര്‍ന്നതാണ് ധാതുജലം. കാത്സ്യം, കാര്‍ബണേറ്റ്, മഗ്നീഷ്യം, സല്‍ഫേറ്റ്, സോഡിയം സള്‍ഫേറ്റ് എന്നിവയും കാര്‍ബണ്‍ ഡൈയോക്‌സൈഡ്, ഹൈഡ്രജന്‍ സള്‍ഫൈഡ് എന്നീ വാതകങ്ങളും ധാതുജലത്തില്‍ കാണാം.



ജലജന്യ രോഗങ്ങള്‍

ദരിദ്ര്യ രാജ്യങ്ങള്‍ സാംക്രമിക രോഗങ്ങളുടെ പിടിയിലമരുന്നതിന്റെ പ്രധാന കാരണം ശുദ്ധജല ദൗര്‍ലഭ്യമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് പ്രതിവര്‍ഷം 5 കോടിയോളം പേര്‍ ജലജന്യ രോഗങ്ങളാല്‍ മരണപ്പെടുന്നു. ജലജന്യ രോഗങ്ങളില്‍ പ്രധാനം അതിസാരം, കോളറ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം, എലിപ്പനി മുതലായവയാണ്. മലമ്പനി, ചിക്കുന്‍ഗുനിയ, ഡെങ്കിപ്പനി, മഞ്ഞപ്പനി, മന്ത് രോഗങ്ങള്‍ പരത്തന്ന പ്രാണികളുടെ ലാര്‍വകള്‍ വളരുന്നതും മലിനജലത്തിലാണ്. 16 ലക്ഷം കുട്ടികളാണ് പ്രതിവര്‍ഷം മലിനജലോപയോഗം മൂലം മരിക്കുന്നത്.


ഒരാള്‍ക്ക് ഒരുദിവസം 20 ലിറ്റര്‍

ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ഒരാള്‍ക്ക് പ്രതിദിനം 20 ലിറ്റര്‍ ശുദ്ധജലം ആവശ്യമാണ്. വികസിത രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് ഇത്രയും ജലം ലഭിക്കുന്നുണ്ട്. എന്നാല്‍ വികസ്വര, അവികസിത രാജ്യങ്ങളില്‍ ഇത്രയും അളവ് ജലം ലഭിക്കുന്നില്ല. അമേരിക്കയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ വെള്ളം ഉപയോഗിക്കുന്നത്.
ദിവസവും മനുഷ്യന് 2 ലിറ്റര്‍ മുതല്‍ 3 ലിറ്റര്‍ വരെ വെള്ളം ശരീരത്തിന് ആവശ്യമാണ്. ഭക്ഷണം കഴിക്കാതെ നാലാഴ്ച പിടിച്ചുനില്‍ക്കാനാകുമെങ്കില്‍ ജലമില്ലാതെ നാലുദിവസത്തില്‍ കൂടുതല്‍ നിലനില്‍ക്കാനാവില്ല. മനുഷ്യശരീരത്തില്‍ എപ്പോഴും 35 മുതല്‍ 50 ലിറ്റര്‍ വരെ ജലം നില്‍ക്കുന്നുണ്ട്.

 

ജല മലിനീകരണം

കിണറുകളും കുളങ്ങളും തണ്ണീര്‍ത്തടങ്ങളും ഉള്‍പ്പെടെയുള്ള ജലസ്രോതസുകളെല്ലാം രാസവസ്തുക്കളാലും മാലിന്യങ്ങളാലും നിറയുകയാണ്. ലോകത്ത് 75 ശതമാനം ജലവും മലിനപ്പെട്ടതായി ഇക്കോളജിക്കല്‍ സയന്‍സിന്റെ പഠനം വ്യക്തമാക്കുന്നു. ഒരുഭാഗത്ത് ശുദ്ധജല സ്രോതസുകള്‍ കുറഞ്ഞുവരുമ്പോള്‍ മറുഭാഗത്ത് ഉള്ള ജലസ്രോതസുകള്‍ മലീമസമാകുന്നത് വലിയ ഭീഷണിയാണ്.
ഇന്ന് കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യമില്ലാത്ത നദികളും കുളങ്ങളും കിണറുകളും കണ്ടെത്തുക പ്രയാസമാണ്. രാസവളങ്ങള്‍, കീടനാശിനി, പക്ഷിമൃഗാദികളുടെ വിസര്‍ജ്യം, മലിനജലം, വ്യാവസായിക-ഗാര്‍ഹിക-ഖര-രാസമാലിന്യങ്ങള്‍, പ്ലാസ്റ്റിക്, കൃഷിയിടങ്ങളിലെ മാലിന്യം, സെപ്റ്റിക് ടാങ്കിലുള്ള മാലിന്യം എന്നിവമൂലം ജലസ്രോതസുകളെല്ലാം മലിനപ്പെടുകയാണ്.

 

മരിക്കുന്ന പുഴകള്‍

കേരളത്തിലെ പുഴകളെല്ലാം അകാലമൃത്യു വരിച്ചുകൊണ്ടിരിക്കുകയാണ്. ഭാരതപ്പുഴയും ചാലിയാറും പമ്പയുമെല്ലാം മരണം കാത്തുകിടക്കുന്നു. കണ്ണൂരിലെ കക്കാട് പുഴയും നാടുനീങ്ങി. ജലസേചനത്തിനായി അതിന് കുറുകെ ഒരു അണക്കെട്ട് സ്ഥാപിച്ചിരുന്നു. അതോടെ പുഴയുടെ ബാക്കിഭാഗം അപ്രത്യക്ഷമായി. സൈലന്റ് വാലിയിലെ ഹങ്കിണ്ടമൂടിയില്‍ നിന്ന് കിഴക്കോട്ടൊഴുകിയിരുന്ന ഭവാനിപ്പുഴയും മരണത്തോട് മുഖാമുഖമായി നില്‍ക്കുകയാണ്. ഇന്റര്‍നാഷനല്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനം അനുസരിച്ച് 2025 ആകുമ്പോഴേക്കും കടുത്ത ജലക്ഷാമത്തിലാകുന്ന രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈൽ എന്നെ കൊല്ലാൻ ശ്രമിച്ചു; ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ

International
  •  14 hours ago
No Image

‘ഇന്ത്യയിലേക്ക് തിരിച്ചുപോ...’: അമേരിക്കക്കാരന്റെ വംശീയ പരാമർശങ്ങൾ; ശാന്തമായി പ്രതികരിച്ച് ഇന്ത്യൻ വംശജൻ

International
  •  14 hours ago
No Image

കോഴിക്കോട് നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; പൊലീസ് ലാത്തിവീശി

Kerala
  •  15 hours ago
No Image

അസമിൽ 14-കാരിയുടെ ആത്മഹത്യ: അധ്യാപകനെതിരെ ഗുരുതര ആരോപണം, പോക്സോ നിയമപ്രകാരം അറസ്റ്റ്

National
  •  15 hours ago
No Image

പുന്നപ്ര വടക്ക് പഞ്ചായത്ത് യോഗത്തിൽ സിപിഎം-കോൺഗ്രസ് സംഘർഷം; പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കോൺഗ്രസ് അംഗം ആശുപത്രിയിൽ

Kerala
  •  16 hours ago
No Image

പാലക്കാട് വിക്ടോറിയ കോളേജ് വിവാദം: പ്രൊജക്റ്റിന് മാർക്ക് കുറച്ച് കെഎസ്‌യു നേതാവിനെ തോൽപ്പിച്ച സംഭവത്തിൽ റീ-അസസ്മെന്റ്; സിൻഡിക്കേറ്റ് യോഗം പിരിച്ചുവിട്ടു

Kerala
  •  16 hours ago
No Image

തെരുവുനായ ആക്രമണം: വിദഗ്ധ സമിതി രൂപീകരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ; ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി ആവശ്യം

Kerala
  •  16 hours ago
No Image

നിപ: 461 പേർ സമ്പർക്ക പട്ടികയിൽ, 27 പേർ ഹൈ റിസ്കിൽ; കർശന നടപടികളുമായി സർക്കാർ

Kerala
  •  16 hours ago
No Image

പത്തനംതിട്ട പാറമട അപകടം: ഒരാളുടെ മൃത​ദേഹം തിരിച്ചറിഞ്ഞു, ഒപ്പമുണ്ടായിരുന്നയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ നാളെ രാവിലെ ഏഴിന് ആരംഭിക്കും

Kerala
  •  17 hours ago
No Image

സ്വകാര്യ ബസ് പണിമുടക്ക്; അധിക സർവിസുകൾ ഏർപ്പെടുത്താൻ കെ.എസ്.ആർ.ടി.സി

Kerala
  •  17 hours ago

No Image

സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരണത്തിന്റെ വക്കിലെത്തിയ എന്നെ രക്ഷിച്ചത് സ്വകാര്യ ആശുപത്രി; വീണ്ടും വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ

Kerala
  •  20 hours ago
No Image

പത്തനംതിട്ടയിൽ പാറമടയിൽ അപകടം: ഹിറ്റാച്ചിക്ക് മുകളിൽ കൂറ്റൻ പാറ വീണു, തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി വിവരം

Kerala
  •  20 hours ago
No Image

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചു; സാന്ദ്രാ തോമസിനെതിരേ മാനനഷ്ടക്കേസ്

Kerala
  •  20 hours ago
No Image

"മക്കളുടെ വീൽചെയറും കൂടെ ഉപയോ​ഗിക്കാൻ സൗകര്യമുള്ള വീടായിരിക്കണം, കണ്ടെത്താൻ കുറെ ശ്രമിച്ചു": ഔദ്യോഗിക വസതിയെച്ചൊല്ലിയുള്ള വിവാദങ്ങൾക്ക് മറുപടിയുമായി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്

National
  •  21 hours ago