HOME
DETAILS

ഫാറൂഖ് കോളജ് അധ്യാപകനെതിരേ കേസ്: തുടര്‍ നടപടികളുമായി പൊലിസ്

  
backup
March 24, 2018 | 4:33 AM

farook-college-calicut-professor-case-kerala-police


കോഴിക്കോട്: പെണ്‍കുട്ടികളെ ആക്ഷേപിച്ചു സംസാരിച്ചു എന്ന പരാതിയില്‍ ഫാറൂഖ് ട്രെയിനിങ് കോളജ് അധ്യാപകനെതിരേ കൊടുവള്ളി പൊലിസ് കേസെടുത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. സ്വാഭാവിക നടപടിക്രമങ്ങള്‍ പോലും പാലിക്കാതെ തിരക്കിട്ടു കേസ് ചുമത്തിയതില്‍ ദുരൂഹതയുണ്ടെന്ന ആരോപണമാണ് ഉയരുന്നത്. ഫാറൂഖ് കോളജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥി ഇ മെയില്‍ വഴി അയച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കൊടുവള്ളി പൊലിസ് കേസെടുത്തിരിക്കുന്നത്. സെക്ഷന്‍ 364എ, ഐ.പി.സി 509 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. നേരത്തെ കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റില്‍ വട്ടോളിയില്‍ നടന്ന ഒരു പരിപാടിയില്‍ ജൗഹര്‍ മുനവിര്‍ നടത്തിയ പ്രഭാഷണം സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുകയും പെണ്‍കുട്ടികളുടെ വസ്ത്ര ധാരണത്തെക്കുറിച്ചുള്ള ചില പരാമര്‍ശങ്ങള്‍ വികലമാക്കി വിവാദമാക്കുകയും ചെയ്തിരുന്നു. ഇത് ഏറ്റുപിടിച്ച് എസ്.എഫ്.ഐ, കെ.എസ്.യു, എ.ബി.വി.പി എന്നീ സംഘടനകള്‍ രംഗത്ത് വരികയും ഫാറൂഖ് കോളജിന് മുന്നില്‍ സമരം ശക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രഭാഷണത്തിന്റെ മുഴുവന്‍ വിഡിയോ പുറത്തു വന്നതോടെ അധ്യാപകന് പിന്തുണയുമായി കോളജിലെ ഭൂരിഭാഗം വിദ്യാര്‍ഥികളും അണി നിരന്നത് സമരക്കാര്‍ക്ക് തിരിച്ചടിയായി.


കേസെടുക്കുന്നതിന് മുന്‍പ് പാലിക്കേണ്ട സ്വാഭാവിക നടപടി ക്രമങ്ങള്‍ ഒന്നും തന്നെ പൊലിസ് പാലിച്ചിട്ടില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പരാതിക്കാരിയില്‍നിന്ന് തെളിവെടുക്കുക, വിവാദമായ വിഡിയോ കാണുക തുടങ്ങിയവ പോലും ചെയ്യാതെ മറ്റു നടപടിയിലേക്ക് നീങ്ങുന്നതിന്റെ പിന്നില്‍ രാഷ്ട്രീയ താല്‍പര്യങ്ങളുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്. എസ്.എഫ്.ഐയുടെ പ്രവര്‍ത്തകയായ ഒരു വിദ്യാര്‍ഥി മെയില്‍ വഴി അയച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് തിരക്കിട്ടു കേസ് എടുത്തിരിക്കുന്നത്.


സ്ത്രീകളും കുട്ടികളും മാത്രമുള്ള മത വേദിയില്‍ സ്വഭാവികമായി ഉപയോഗിച്ച ഉപമകളും പ്രയോഗങ്ങളും ലൈംഗിക ആക്ഷേപത്തിന്റെ വകുപ്പില്‍പ്പെടുത്തി കേസെടുക്കുന്നത് അംഗീകരിക്കാനിവില്ലെന്ന അഭിപ്രായം വ്യാപകമായി ഉയര്‍ന്നിട്ടുണ്ട്. ഹിന്ദു ഐക്യവേദി നേതാവ് ശശികല ഉള്‍പ്പെടെയുള്ളവരുടെ പരസ്യമായ മതവിദ്വേഷ പ്രസംഗത്തിനേതിരേ ഒരു നടപടിയും സ്വീകരിക്കാതെ വികലമാക്കി പ്രചരിപ്പിക്കപ്പെട്ട ഒരു മുസ്‌ലിം മതപ്രഭാഷകന്റെ സംസാരത്തിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത് ഇടതുപക്ഷ സര്‍ക്കാരിന്റെ സംഘ്പരിവാര്‍ പ്രീണനമാണെന്ന ആരോപണം പല കോണുകളില്‍നിന്നും ഉയര്‍ന്നിട്ടുണ്ട്.
അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ ഫാറൂഖ് കോളജ് അധ്യാപകനെതിരേ ജാമ്യമില്ലാ കേസെടുത്ത ഭരണകൂടനീക്കം അമിതാധികാര പ്രവണതയെന്ന് വി.ടി ബല്‍റാം എം.എല്‍.എ ഫേസ് ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെട്ടു.


മതവേദിയില്‍ ജൗഹന്‍ മുനവിര്‍ നടത്തിയ പ്രഭാഷണം അശ്ലീലമാണെന്ന് അഭിപ്രയപ്പെട്ട പി.കെ ഫിറോസ്, നജീബ് കാന്തപുരം എന്നിവര്‍ക്കെതിരേ കടുത്ത വിമര്‍ശനവുമായി യൂത്ത്‌ലീഗ് നേതാക്കള്‍ തന്നെ രംഗത്തുവന്നിട്ടുണ്ട്. യൂത്ത്‌ലീഗ് ദേശീയ ജന.സെക്രട്ടറി സി.കെ സുബൈര്‍ ഫിറോസിന്റെ നിലപാട് പൂര്‍ണമായും തള്ളി.
ഒന്നിച്ചു നില്‍ക്കുന്ന ഗൗരവമുള്ള പക്ഷം ഇപ്പോള്‍ ദുര്‍ബലപ്പെടുകയാണെന്നാണ് സുബൈര്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടിരിക്കുന്നത്. ഫിറോസിനെ തള്ളി യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറി ആശിഖ് ചെലവൂരും രംഗത്തു വന്നു. 'വ്യക്തികള്‍ സ്വന്തം അഭിപ്രായം എന്ന നിലക്ക് എവിടെയെങ്കിലും എന്തെങ്കിലും എഴുതുന്നതും പറയുന്നതും ഒരു സംഘടനയുടെ നിലപാട് ആവില്ല... സംഘടനയുടെ പൂര്‍വ്വകാല നേതാക്കള്‍ കാത്തു സൂക്ഷിച്ച പാരമ്പര്യത്തിലൂന്നിയാണ് മുന്നോട്ട് പോകേണ്ടത്. മത സംഘടനകളും അതിന്റെ നേതൃത്വവുമായും ഹൃദ്യമായ സൗഹൃദവും ചേര്‍ത്തു നിര്‍ത്തലും നന്മുടെ പാരമ്പര്യമാണ്. ഇവര്‍ക്കിടയില്‍ അഭിപ്രായ സമന്വയമുണ്ടാക്കുന്നതിനുള്ള പൊതു പ്ലാറ്റ്‌ഫോം കൂടിയാണ് യൂത്ത് ലീഗും മുസ്‌ലിം ലീഗും...അറിഞ്ഞു കൊണ്ട് ആളുകളെ തമ്മിലടിപ്പിക്കുന്ന ഈ ശൈലി ഇനിയെങ്കിലും നമുക്ക് അവസാനിപ്പിച്ചു കൂടെയെന്നും ആശിഖ് കുറിപ്പില്‍ പറയുന്നു.
എം.എസ്.എഫ് ദേശീയ നേതാവ് എന്‍.എ കരീമും പി. എം സ്വാദിഖലിയും യൂത്ത്‌ലീഗ് നേതാക്കളുടെ നിലപാടുകളെ ചോദ്യം ചെയ്തു രംഗത്തെത്തി.കൊടുവള്ളി പൊലിസിന്റെ ന്യൂനപക്ഷ വിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ച് ഇന്നലെ കൊടുവള്ളിയില്‍ ജുമുഅ നിസ്‌കാരാനന്തരം മഹല്ല് ഖതീബ് ബഷീര്‍ റഹ്മാനിയുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. വൈകിട്ട് എസ്.വൈ.എസിന്റെ ആഭിമുഖ്യത്തില്‍ നടന്ന പൊലിസ് സ്റ്റേഷന്‍ മാര്‍ച്ചിലും പ്രതിഷേധമിരമ്പി. സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും പ്രതിഷേധ പരിപാടികള്‍ നടക്കുന്നുണ്ട്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപിന് വൻ തിരിച്ചടി; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ അധിക തീരുവ സുപ്രീം കോടതി റദ്ദാക്കി

International
  •  3 days ago
No Image

വിശ്വാസതീക്ഷ്ണതയിൽ: റമദാനിലെ ആദ്യവെള്ളി: മക്ക, മദീന ഹറമുകളിൽ എത്തിയത് ജന ലക്ഷങ്ങൾ

Saudi-arabia
  •  3 days ago
No Image

ബിഹാറിൽ വനിതാ മാധ്യമപ്രവർത്തകർക്ക് നേരെ വിദ്യാർത്ഥികളുടെ അതിക്രമം; അശ്ലീല പരാമർശവും കൈയേറ്റവും

National
  •  3 days ago
No Image

ബില്ലടക്കാൻ പണമില്ല, ഹോട്ടലിൽ നിന്ന് പുറത്താക്കി! ഓസ്‌ട്രേലിയയിൽ പാത്രം കഴുകി പാക് താരങ്ങൾ; കായിക ലോകത്തെ ഞെട്ടിച്ച വാർത്ത

Others
  •  3 days ago
No Image

കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് വിദ്യാർത്ഥി റോഡിലേക്ക് തെറിച്ചുവീണ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്; 200 മീറ്ററോളം കഴിഞ്ഞാണ് ബസ് നിർത്തിയത്

Kerala
  •  3 days ago
No Image

ആതവനാട് അപകടം; ലോറിക്കുള്ളിൽ കുടുങ്ങിയ സഹായിയുടെ മൃതദേഹം പുറത്തെടുത്തു

Kerala
  •  3 days ago
No Image

ബംഗാൾ വോട്ടർപട്ടിക പുതുക്കൽ ജഡ്ജിമാരുടെ നിരീക്ഷണത്തിൽ; അസാധാരണ നടപടിയുമായി സുപ്രീം കോടതി

National
  •  3 days ago
No Image

ഫ്രീലാൻസ് വിസയുമായി കുവൈത്ത്; വിസ കച്ചവടത്തിന് പൂട്ടിടും, പ്രവാസികൾക്ക് സ്വതന്ത്രമായി ജോലി ചെയ്യാം

Kuwait
  •  3 days ago
No Image

ഐസിസിക്ക് പിഴച്ചോ? 2026 ലോകകപ്പിലെ 'സൂപ്പർ 8' ഫോർമാറ്റിനെതിരെ പ്രതിഷേധം ശക്തം

Cricket
  •  3 days ago
No Image

അറബ് ലോകത്തെ അമ്പരപ്പിച്ച് യുഎഇ; വിക്ഷേപണത്തിന് 2 മിനിറ്റ് മുൻപും മാറ്റിയെഴുതിയ കോഡ്! ആദ്യ തദ്ദേശീയ റോക്കറ്റിന് പിന്നിലെ 'ത്രില്ലർ' കഥ

uae
  •  3 days ago


No Image

ലൈസൻസില്ലാതെ വണ്ടിയോടിച്ച 17 കാരിയെ എംവിഡി ഉദ്യോഗസ്ഥർ പിടികൂടി; എന്റെ വണ്ടി വിട്ടില്ലെങ്കിൽ സാറുമാരും പോകില്ല! എംവിഡി ഉദ്യോഗസ്ഥരുടെ കാറിന്റെ താക്കോൽ ഊരിയെടുത്ത് പിതാവ്; തിരുവല്ലയിൽ നാടകീയ രംഗങ്ങൾ

Kerala
  •  3 days ago
No Image

വിവാഹവാഗ്ദാനം നൽകി പീഡനം: തൃശ്ശൂരിൽ ഇൻസ്റ്റാ ഇൻഫ്ലുവൻസർ പിടിയിൽ; ഇരയായത് 15-ഓളം യുവതികൾ

crime
  •  3 days ago
No Image

കൂടെയുണ്ടാകുമെന്ന് പറഞ്ഞു, പക്ഷേ ഞാൻ ഇന്നും തെരുവിൽ; ആരോഗ്യ മന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ഹർഷിന

Kerala
  •  3 days ago
No Image

'ഒരു തവണ ഫോൺ വിളിച്ചതല്ലാതെ പിന്നീട് ഒരു അന്വേഷണവും മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല'; വയനാട് ചികിത്സാ പിഴവിൽ ആരോഗ്യമന്ത്രിക്കെതിരെ യുവതി

Kerala
  •  3 days ago