HOME
DETAILS

ഇഫ്താറിന് മുൻപുള്ള മരണപ്പാച്ചിൽ വേണ്ട; ഡ്രൈവർമാർക്ക് കർശന മുന്നറിയിപ്പുമായി അബുദബി പൊലിസ്

  
February 20, 2026 | 10:54 AM

abu dhabi police issue strict warning against reckless driving before iftar

അബുദബി: റമദാൻ മാസത്തിൽ റോഡപകടങ്ങൾ വർദ്ധിക്കാൻ സാധ്യതയുള്ള സാഹചര്യത്തിൽ വാഹനമോടിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശവുമായി അബുദബി പൊലിസ്. "നമ്മുടെ അനുസരണയുടെയും സുരക്ഷയുടെയും മാസം" എന്ന പേരിൽ ആരംഭിച്ച പുതിയ കാമ്പയിനിലൂടെയാണ് റോഡ് സുരക്ഷാ നിയമങ്ങൾ പാലിക്കാൻ പൊലിസ് താമസക്കാരോട് ആഹ്വാനം ചെയ്തത്.

ഇഫ്താർ സമയത്തിന് മുൻപ് വീട്ടിലെത്താനുള്ള തിരക്കിൽ അമിതവേഗത ഒഴിവാക്കണമെന്നും ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അതോറിറ്റി ആവശ്യപ്പെട്ടു. "നിങ്ങൾ സുരക്ഷിതമായി എത്താൻ പ്രിയപ്പെട്ടവർ വീട്ടിൽ കാത്തിരിക്കുന്നുണ്ടെന്ന കാര്യം മറക്കരുത്", പൊലിസ് ഓർമ്മിപ്പിച്ചു.

റമദാൻ മാസത്തിലെ അപകടങ്ങളെക്കുറിച്ച് നടത്തിയ പഠനത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കണക്കുകൾ പ്രകാരം ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 4 മണി വരെയുള്ള സമയത്താണ് ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്നത്. 43 ശതമാനം അപകടങ്ങളും ഉച്ചയ്ക്കും വൈകുന്നേരം 6 മണിക്കും ഇടയിലാണ് സംഭവിക്കുന്നത്. 

അൽ വത്ബ ഇൻഷുറൻസും റോഡ് സേഫ്റ്റി യുഎഇയും ചേർന്ന് കഴിഞ്ഞ വർഷത്തെ 2,771 ഇൻഷുറൻസ് ക്ലെയിമുകൾ വിശകലനം ചെയ്തപ്പോഴാണ് ഈ പ്രവണത കണ്ടെത്തിയത്. നോമ്പ് കാലത്തെ ക്ഷീണവും ഉറക്കക്കുറവും ഡ്രൈവിംഗിനെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു.

മറ്റ് യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും നിശ്ചിത വേഗപരിധി ലംഘിക്കരുതെന്നും അബുദബി പൊലിസ് ആവർത്തിച്ച് വ്യക്തമാക്കി.

Abu Dhabi Police has issued a stern warning to motorists against speeding and reckless driving in the rush before iftar during Ramadan. Authorities stressed that the “iftar rush” often leads to serious accidents and urged drivers to plan trips early, follow traffic rules, and prioritize safety over haste. Patrols and traffic monitoring have been intensified across key roads to prevent violations and ensure public safety.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്രസമ്മേളന വേദികളിലല്ല, ജനഹൃദയങ്ങളിലെ വിശ്വാസത്തിലാണ് ഇടതുപക്ഷത്തിന്റെ കരുത്ത്; മുഖ്യമന്ത്രി 

Kerala
  •  8 days ago
No Image

രാജ്യത്തെ മാവോയിസ്റ്റ് ഭീഷണി അവസാനിച്ചെന്ന് അമിത് ഷാ; ആയുധം താഴെ വെക്കുന്ന നക്‌സലുകളെ പുനരധിവസിപ്പിക്കും

National
  •  8 days ago
No Image

'ഹിന്ദു യുവതിയെ വെട്ടിക്കൊല്ലുന്ന മുസ്‌ലിം'; രാമനവമി ഘോഷയാത്രയില്‍ വിദ്വേഷ നാടകങ്ങള്‍ അവതരിപ്പിച്ച് സംഘപരിവാര്‍ 

National
  •  8 days ago
No Image

വൈഭവ്‌ കൊടുങ്കാറ്റിൽ തരിപ്പണമായി ചെന്നൈ; വരവറിയിച്ച് രാജസ്ഥാൻ റോയൽസ്

Cricket
  •  8 days ago
No Image

ലോറിയില്‍ നിന്ന് കരിങ്കല്ല് തെറിച്ചുവീണ് മരിച്ച ബൈക്ക് യാത്രികന്റെ കുടുംബത്തിന് 1 കോടി നഷ്ടപരിഹാരം അനുവദിച്ചു 

Kerala
  •  8 days ago
No Image

സഞ്ജുവിനെ സാക്ഷിയാക്കി വൈഭവ് ഷോ; അടിച്ചെടുത്തത് ചരിത്രനേട്ടം  

Cricket
  •  8 days ago
No Image

ബിസിനസ് മേഖലയ്ക്ക് കൈത്താങ്ങുമായി ദുബൈ സർക്കാർ; 100 കോടി ദിർഹത്തിന്റെ വമ്പൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു

uae
  •  8 days ago
No Image

പിആര്‍ഡിയിലും പിന്‍വാതില്‍ നിയമനം; ലിസ്റ്റില്‍ ഡി.വൈ.എഫ്.ഐ നേതാവിന്റെ ഭാര്യയെ തിരുകി കയറ്റി: കെ.സി വേണുഗോപാല്‍ 

Kerala
  •  8 days ago
No Image

2008ന് ശേഷം കൊടുങ്കാറ്റായി രാജസ്ഥാൻ; ചെന്നൈയെ എറിഞ്ഞു വീഴ്ത്തി പഞ്ചാബിനൊപ്പം

Cricket
  •  8 days ago
No Image

കുവൈത്തിന് നേരെ ഇറാന്റെ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  8 days ago