HOME
DETAILS

അനന്തമായ ടൂറിസം സാധ്യതയുമായി മണ്‍റോയുടെ മണ്ണ് കാത്തിരിക്കുന്നു

  
Web Desk
March 30 2018 | 05:03 AM

%e0%b4%85%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%be%e0%b4%af-%e0%b4%9f%e0%b5%82%e0%b4%b1%e0%b4%bf%e0%b4%b8%e0%b4%82-%e0%b4%b8%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%a4%e0%b4%af-2

ചവറ: പ്രകൃതിയുടെ ഹരിത കൗതുകം എന്ന് മാലോകരാകെ വിശേഷിപ്പിക്കുന്ന ജില്ലയിലെ അഷ്ടമുടി കായലിനും കല്ലടയാറിനും മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന പ്രകൃതി മനോഹാരിത തുളുമ്പുന്ന ഒരു കുഞ്ഞന്‍ തുരുത്താണ് മണ്‍റോതുരുത്ത്. ടൂറിസം എന്ന വാക്കിന് ശരിയായ അര്‍ഥം നല്‍കുകയാണ് ഇപ്പോള്‍ മണ്‍റോതുരുത്തില്‍ നടക്കുന്ന വികസനങ്ങള്‍.
ഈ വികസനം തന്നെയാണ് മണ്‍റോ തുരുത്തിനെ മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ നിന്നും വിത്യസ്ഥമാക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് തുരുത്തില്‍ കനാലുകള്‍ നിര്‍മിക്കുന്നതിനും, കായല്‍ പാതകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതിനും മുന്‍കൈ എടുത്ത ബ്രിട്ടീഷ് കേണല്‍ മണ്‍റോയുടെ സ്മരണാര്‍ഥമാണ് തുരുത്തിന് മണ്‍റോതുരുത് എന്ന പേര് ലഭിച്ചത്. ഏട്ട് ദ്വീപുകളും അവയെ ചുറ്റി പുണര്‍ന്ന് കിടക്കുന്ന നൂറുകണക്കിന് ഇടത്തോടുകളുമാണ് എന്നും മണ്‍റോതുരുത്തിന്റെ ദൃശ്യഭംഗി. ആതിഥ്യ മര്യാദയിലും തുരുത്ത് എന്നും വേറിട്ട് നില്‍ക്കുന്നു. കാരണം തുരുത്തിലെത്തുന്ന വിദേശികളും, സ്വാദേശികളും അടക്കമുള്ള ടൂറിസ്റ്റുകള്‍ കരിക്കിന്‍ വെള്ളംനുകരാതെയും, കരിമീനും, കൊഞ്ചും, ഞണ്ടും, നുണയാതെയും ഹൗസ് ബോട്ടിലൂടെ ഒരു ജല സവാരി നടത്താതെയും ആരും തന്നെ തുരുത്തില്‍ നിന്നും മടങ്ങാറില്ല എന്നുള്ളതാണ് സത്യം. ഒരു കാലത്ത് ദുരിതങ്ങളുടെ ആവാസമായിരുന്നു തുരുത്തെങ്കില്‍ ടൂറിസത്തിന്റെ അനന്തമായ സാധ്യതകള്‍ കാരണം അതെല്ലാം മാറുകയാണ്.
സാമൂഹികവും, രാഷ്ട്രീയവും, സാംസ്‌കാരികവുമായ നിരവധി മാനങ്ങള്‍ ഇന്ന് മണ്‍റോതുരുത്തിന് ടൂറിസം മുഖേനേ കൈവന്നിട്ടുണ്ട്. ഒടുവില്‍ തുരുത്ത് നിവാസികള്‍ക്ക് അഭിമാനിക്കാനുതുകുന്ന രീതിയില്‍ മണ്‍റോതുരുത്ത് എന്ന പേരില്‍ ഒരു സിനിമയും പുറത്തിറങ്ങിയിരുന്നു. വളരെ ചുരുങ്ങിയ നാളുകള്‍ കൊണ്ട് തന്നെ ലോക ടൂറിസ്റ്റ് ഭൂപടത്തില്‍ മണ്‍റോതുരുത്ത് ഇടം നേടി കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ കേരളാ ബജറ്റില്‍ നിന്നും
മണ്‍റോതുരുത്തിന്റെ സമഗ്ര വികസനത്തിന് വേണ്ടി 200 കോടിയോളം രൂപ അനുവദിച്ചിട്ടുണ്ട്. ടൂറിസത്തിന്റെ അനന്ത സാധ്യതകള്‍ തുരുത്തിന്റെ അടിസ്ഥാന വികസനങ്ങള്‍, പുതിയ ഗവ. ഓഫിസുകള്‍, റോഡ് പാലം പണികള്‍, ആയുര്‍വേദ ക്ലിനിക്ക്, മറ്റ് വികസനങ്ങള്‍ എന്നിങ്ങനെ തുരുത്തിലെ വികസനങ്ങള്‍ യുദ്ധകാല അടിസ്ഥാനത്തിലാണ് നടക്കുന്നത്. മണ്‍റോ തുരുത്തിലൂടെയുള്ള ഒരു ഉല്ലാസയാത്ര എന്നാല്‍ കേരളത്തിലെ മറ്റ് പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലൂടെയുള്ള യാത്രയെക്കാള്‍ അതിമനോഹരമാണെന്ന് അനുഭവസ്ഥര്‍ സുപ്രഭാതത്തോട് പറഞ്ഞു.
സന്ദര്‍ശകരുടെ മനം കവരുന്ന കാഴ്ച്ചകള്‍ തന്നെയാണ് തുരുത്തിന്റെ പ്രതേകത. ടൂറിസം തന്നെയാണ് തുരുത്ത് നിവാസികളുടെ ഉയര്‍ത്തെഴുനേല്‍പ്പിന് പ്രധാന കാരണം. ഇപ്പോള്‍ അവരുടെ പ്രധാന വരുമാനമാര്‍ഗവും ടൂറിസമാണ്. 2004 ല്‍ കേരളത്തിലെ തീരമേഖലയിലാകെ ആഞ്ഞടിച്ച്‌നാശം വിതച്ച് വന്‍ ദുരന്തമുണ്ടാക്കിയ സുനാമിയുടെ ഇര കൂടിയാണ് മണ്‍റോതുരുത്ത്.
സുനാമി പ്രഹരത്തിന് ശേഷം തുരുത്ത് അനുദിനം കായലിലേക്ക് താഴ്ന്നു കൊണ്ടിരിക്കുകയാണെന്ന് പല പഠനങ്ങളും പറയുന്നു. വേലിയേറ്റം വേലിയിറക്കം നന്നായി ബാധിക്കുന്ന ഭൂപ്രദേശമാണ്. ഇത് മൂലം വീടുകളിലും, നടപ്പാതകളിലും നിറയെ വെള്ളവും ചെളിയും കയറുക പതിവാണ്. ഇതിന് ഒരു പരിഹാരമെന്നോണം വെള്ള പൊക്ക ഭീഷണി നേരിടുന്ന രാജ്യങ്ങളായ ജപ്പാന്‍, വിയറ്റ്‌നാം, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ ഉപയോഗിക്കാറുള്ള പ്രതേകതരം സാങ്കേതിക വിദ്യയിലുള്ള 'ആംഫിബിയസ്' വീടുകള്‍ തുരുത്തില്‍ നിര്‍മിക്കുന്നതിന് വേണ്ടിയുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച് വരികയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  3 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  3 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  4 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  4 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  4 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  5 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  5 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  6 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  6 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  6 hours ago