
അനിശ്ചിതത്വത്തിന്റെ ട്രാക്കില്‍
കോഴിക്കോട്: പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച പല പദ്ധതികളും അനിശ്ചിതത്വത്തിലായേക്കും. ഇതില്‍ പല പദ്ധതികളും പ്രായോഗികമായി നടപ്പാക്കാന്‍ സാധിക്കില്ലെന്ന തിരിച്ചറിവും ഖജനാവ് കാലിയാക്കുന്ന തരത്തില്‍ കോടികള്‍ വേണമെന്നുള്ള ആശങ്കയുമാണ് ഈ പദ്ധതികളില്‍ പലതും പാളം തെറ്റാന്‍ കാരണം.
പഴയ സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച ലൈറ്റ് മെട്രോ ഉള്‍പ്പെടെയുള്ളവയുടെ കാര്യത്തില്‍ വ്യക്തമായ ഒരു തീരുമാനവും തല്ക്കാലം ആലോചിക്കാന്‍ പോലും കഴിയില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.
ഏറെ കൊട്ടിഘോഷിച്ചാണ് യു.ഡി.എഫ് സര്‍ക്കാര്‍ മാര്‍ച്ച് മാസത്തില്‍ ലൈറ്റ് മെട്രോയുടെ നിര്‍മാണോദ്ഘാടനം കോഴിക്കോട്ട് നിര്‍വഹിച്ചത്. എന്നാല്‍ പദ്ധതി പ്രഖ്യാപനം നടത്തിയതല്ലാതെ മറ്റൊന്നും തന്നെ ഇതുമായി ബന്ധപ്പെട്ട് നടപ്പിലാക്കപ്പെട്ടില്ല. കേരള റാപ്പിഡ് ട്രാന്‍സിറ്റ് കോര്പറേഷന് ലിമിറ്റഡിന്റെ നേതൃത്വത്തില്‍ ഡി.എം.ആര്.സിയുടെ കീഴില്‍ മെട്രോ റെയില്‍ എന്ന പദ്ധതിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
കോഴിക്കോട്ടെ സ്ഥലമെടുപ്പ്, ടെന്‍ഡര്‍ ഡോക്യുമെന്റ് തയ്യാറാക്കല്‍, റോഡ് വീതി കൂട്ടല്‍, ഫ്ളൈഓവര്‍, സബര്‍ബ് നിര്‍മാണം തുടങ്ങിയ പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 2,509 കോടി രൂപയുടെ എസ്റ്റിമേറ്റാണ് കണക്കാക്കിയിരുന്നത്. മെഡിക്കല്‍ കോളജ് മുതല്‍ മീഞ്ചന്ത വരെ 13.33 കിലോ മീറ്റര്‍ പാതയിലൂടെ രണ്ട് കോച്ചുള്ള ട്രെയിന്‍ ഓടിക്കുകയായിരുന്നു പദ്ധതി.
എന്നാല്‍ കേന്ദ്രാനുമതി കാത്ത് കിടക്കുന്ന പദ്ധതിയെക്കുറിച്ച് വിശദമായി പഠിച്ച ശേഷം മാത്രമേ പദ്ധതിയുമായി മുന്നോട്ടു പോകണമോ എന്ന് തീരുമാനിക്കുകയുള്ളൂവെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് സുപ്രഭാതത്തോടു പറഞ്ഞു. ഡി.എം.ആര്.സി 6,500 കോടി രൂപയാണു പദ്ധതിച്ചെലവ് കണക്കാക്കിയിട്ടുള്ളതെങ്കിലും ഇത് 10,000 കോടിയെങ്കിലുമാകുമെന്നാണ് ആസൂത്രണ ബോര്‍ഡിന്റെ നിഗമനം.
രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഇത്രയും വലിയ ബാധ്യത ഏറ്റെടുക്കാനാകില്ലെന്ന് ബോര്‍ഡ് വാദിക്കുന്നു. ഇതേ കാരണം കൊണ്ടുതന്നെ ഡി.എം.ആര്.സി നല്കിയ പദ്ധതി രൂപരേഖക്കു ധനവകുപ്പ് അനുമതി നല്‍കാതെ നീട്ടി വച്ചിരിക്കുകയാണ്. ധനവകുപ്പിന്റെ അനുമതിയോടെ മാത്രമേ പദ്ധതിക്ക് അംഗീകാരം നല്കാന് സംസ്ഥാന സര്‍ക്കാറിനും കഴിയൂ.
സ്വകാര്യപങ്കാളിത്തം വേണമെന്ന നിര്‍ദേശവും പദ്ധതിയെ അനിശ്ചിതത്വത്തിലാക്കുന്നുണ്ട്. ഈ തര്‍ക്കങ്ങള്‍ പരിഹരിച്ചാല്‍ തന്നെ നിരവധി തടസങ്ങള്‍ ഇനിയും മറികടക്കേണ്ടതുണ്ട്. സ്ഥലമെടുപ്പാണ് ഇതില്‍ പ്രധാനം. ഭൂമിയുടെ വിലയും ലഭ്യതക്കുറവും പദ്ധതിക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തും.
മാത്രമല്ല കേരളത്തിന്റെ സ്വപ്ന പദ്ധതിയായ അതിവേഗ റെയില്‍പ്പാത സഫലമാവുകയാണെങ്കില്‍ മെട്രോ റെയിലിന്റ ആവശ്യം വരുന്നുമില്ല. റെയില്‍പ്പാതയുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും ഉടന്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കഴിഞ്ഞ ദിവസം അതിവേഗ റെയില്‍ കോര്പറേഷന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.
തിരുവനന്തപുരത്ത് നിന്നും കാസര്‍കോടേക്ക് 300 കിമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് 150 മിനിറ്റു കൊണ്ട് എത്താന്‍ കഴിയുന്ന അതിവേഗ റെയില്‍പ്പാത നിലവിലെ റെയില്‍പ്പാതയോടും ദേശീയ പാതയോടും ചേര്‍ന്ന് നിര്‍മിക്കാനാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇങ്ങനെയായാല്‍ മെട്രോ റെയില്‍ എന്ന സ്വപ്നം മുളയിലേനുള്ളേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ
Kerala
• 9 days ago
ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും
International
• 9 days ago
പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റിന് ഡിജിറ്റൽ പേയ്മെന്റ് മാത്രം; വെട്ടിലായി യാത്രക്കാര്‍
Kerala
• 9 days ago
വാട്സ്ആപ്പ്, ഇ-മെയിൽ സന്ദേശങ്ങളും കരാറായി പരിഗണിക്കാം; നിര്‍ണായക വിധിയുമായി ഡൽഹി ഹൈക്കോടതി
National
• 9 days ago
യുഎസിൽ നാല് വയസ്സുകാരിയുടെ കൊലപാതകം: ഇന്ത്യൻ വംശജയും ശിശുരോഗ വിദഗ്ധയുമായ അമ്മ അറസ്റ്റിൽ
International
• 9 days ago
ഇറാൻ ഖുദ്സ് ഫോഴ്സിനെ ലക്ഷ്യമിട്ട് ബെയ്റൂത്തിൽ ഇസ്റാഈൽ വ്യോമാക്രമണം
International
• 10 days ago
ബിന്ദുവിന്റെ മൃതദേഹം മാറ്റുന്നതിനിടെ കോൺഗ്രസ് പ്രതിഷേധം; ചാണ്ടി ഉമ്മനടക്കം 30 പേർക്കെതിരെ കേസ്
Kerala
• 10 days ago
ജപ്പാനിലെ ടോകറ ദ്വീപുകളിൽ 900-ലധികം ഭൂകമ്പങ്ങൾ; നിവാസികൾ ഉറക്കമില്ലാതെ ഭയത്തിൽ
International
• 10 days ago
സച്ചിന്റെ ആരുംതൊടാത്ത 24 വർഷത്തെ റെക്കോർഡും തകർത്തു; ചരിത്രമെഴുതി ഗിൽ
Cricket
• 10 days ago
കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന സംഭവം: ബലക്ഷയം നേരത്തെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് സൂപ്രണ്ട്, അപകട ഉത്തരവാദിത്തം ഏറ്റെടുത്തു
Kerala
• 10 days ago
സച്ചിനെയും കോഹ്ലിയെയും ഒരുമിച്ച് വീഴ്ത്തി; ചരിത്രനേട്ടത്തിന്റെ നിറവിൽ ഗിൽ
Cricket
• 10 days ago
വെർച്വൽ കോടതി വാദത്തിനിടെ ബിയർ കുടിച്ച് അഭിഭാഷകൻ; വീഡിയോ വൈറൽ, ഹൈക്കോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ചു
National
• 10 days ago
കേരളത്തിൽ പാൽ വില വർധന സാധ്യത; മിൽമയും കർഷകരും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം തീരുമാനമെന്ന് മന്ത്രി
Kerala
• 10 days ago
ഡൽഹി എയിംസ് ട്രോമ കെയറിൽ തീപിടുത്തം; അപകടത്തിൽ ആർക്കും പരുക്കുകളില്ലെന്ന് റിപ്പോർട്ട്
National
• 10 days ago
ഇന്ത്യൻ റെയിൽവേയുടെ പുതിയ സൂപ്പർ ആപ്പ് 'റെയിൽവൺ': ഐആർസിടിസി ആപ്പിന്റെ ഭാവി എന്ത്?
National
• 10 days ago
സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു
Kerala
• 10 days ago
ഗില്ലാട്ടം തുടരുന്നു; തകർത്തത് ഇംഗ്ലീഷ് മണ്ണിലെ 46 വർഷത്തെ ചരിത്ര റെക്കോർഡ്
Cricket
• 10 days ago
കോട്ടയം മെഡിക്കല്‍ കോളജ് അപകടം: മുഖ്യമന്ത്രി മെഡിക്കല്‍ കോളജിലെത്തി
Kerala
• 10 days ago
കോഴിക്കോട്: വടകരയിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്; ആർഡിഒ നടത്തിയ ചർച്ച പരാജയം
Kerala
• 10 days ago
ഭ്രഷ്ട് കൽപ്പിച്ച് കൊരൂര് ത്വരീഖത്ത് നേതൃത്വം; മാതാവിനെ കാണാനാകാതെ സഹോദരിമാർ; മരിച്ചാൽ സംസ്കരിക്കില്ലെന്ന് ഭീഷണി
Kerala
• 10 days ago
രാജാവിന് ശേഷം രാജകുമാരൻ; ഡബിൾ സെഞ്ച്വറിയടിച്ച് ചരിത്രത്തിൽ രണ്ടാമനായി ഗിൽ
Cricket
• 10 days ago