HOME
DETAILS

പാലം നിര്‍മാണത്തിലെ ക്രമക്കേട് സംബന്ധിച്ച് ത്വരിതാന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവ്

  
backup
April 20, 2018 | 4:43 AM

%e0%b4%aa%e0%b4%be%e0%b4%b2%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae


മൂവാറ്റുപുഴ: പൊതുമരാമത്തു വകുപ്പ് എറണാകുളം തേവരയില്‍ കുമ്പളം കായലിന് കുറുകെ 74 കോടി രൂപ ചിലവഴിച്ചു നിര്‍മിച്ച തേവര വെല്ലിങ്ടണ്‍ ഐലന്‍ഡ് ഭാഗത്തെ കണ്ണങ്ങാട്ട് പാലം നിര്‍മാണത്തിലെ ക്രമക്കേട് സംബന്ധിച്ച് ത്വരിതാന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു.
കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ ഹരജിയിലാണ് ഉത്തരവ്്. എറണാകുളം വിജിലന്‍സ് യൂനിറ്റ് ഡിവൈ.എസ്.പിയ്ക്കാണ് അനേഷണ ചുമതല. കണ്ണങ്ങാട്ടു പാലം നിര്‍മാണത്തില്‍ ഉപയോഗിച്ചിട്ടുള്ള കോണ്‍ക്രീറ്റ് പൈലിനും, ഡെക്ക് സ്ലാബിനും വേണ്ടി ഉപയോഗിച്ച കോണ്‍ക്രീറ്റ് മിശ്രിതത്തിന് പൊതുമരാമത്തു നിഷ്‌കര്‍ഷിച്ചതിലും താഴ്ന്ന ഗുണ നിലവാരത്തില്‍ ആയിരുന്നു എന്ന് പൊതുമരാമത്തു വകുപ്പിന്റെ എറണാകുളം ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം പാലം നിര്‍മാണ വേളയിലെ പരിശോധനയില്‍ തന്നെ കണ്ടെത്തിയിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടറിനെ അട്ടിമറിക്കാന്‍ പാലത്തിന്റെ നിര്‍മ്മാണ ചുമതല വഹിച്ച പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം ഉദ്യോഗസ്ഥരും കരാറുകാരും ചേര്‍ന്നു ക്രിമിനല്‍ ഗൂഢാലോചന നടത്തി.
യാതൊരുവിധ അംഗീകാരവും ഇല്ലാത്ത സ്വകാര്യ ലാബിന്റെ ഗുണനിലവാര റിപ്പോര്‍ട്ട് ഉണ്ടാക്കി സമര്‍പ്പിച്ചു കൊണ്ട് പാലം നിര്‍മാണം തുടരാന്‍ അംഗികാരം നല്‍കുകയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാലം നിര്‍മ്മാണം പൂര്‍ത്തീകരിച്ചു.
കണ്ണങ്ങാട്ടു പാലത്തിന്റെ നിര്‍മാണ കരാര്‍ പൊതുമരാമത്തു വകുപ്പ് കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന് ആണ് നല്‍കിയത്. കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ സെഗുര ഇന്‍കെല്‍ എന്ന സ്വാകാര്യ കമ്പനിയ്യ്ക്ക് ടെന്‍ഡര്‍ തുകയില്‍ നിന്നും 18ശതമാനം അധികം നല്‍കിയാണ് പാലം നിര്‍മിച്ചത്. പാലംനിര്‍മാണത്തിന്റെ ചുമതലയുണ്ടായിരുന്ന പൊതുമരാമത്തുവകുപ്പ് ബ്രിഡ്ജസ് വിഭാഗം ചീഫ് എന്‍ജിനിയര്‍മാര്‍ പി.കെ സതീശന്‍, എം.എന്‍ ജീവരാജ, സൂപ്രണ്ടിങ് എന്‍ജിനിയര്‍മാര്‍ പി.പി ബെന്നി, ടി.എസ് സുജാറാണി. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ബെന്നി ജോണ്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ മാരായ കെ.കെ.ഷാമോന്‍, സി.ജെ.ലിസി, കരാറുകാരായ കെ.എസ്.സിസിയുടെ എം.ഡി. കെ.എസ്. രാജു, ജനറല്‍ മാനേജര്‍മാര്‍ കെ.കെ.ഉഷ ,എസ്.മനോമോഹന്‍ സ്വാകാര്യ ഉപ കരാറുകാര്‍ സി.വി.രാജീവ്, പ്രേം കുമാര്‍ പണിക്കര്‍ എന്നിവരെ ഒന്നുമുതല്‍ പതിമൂന്ന് വരെ പ്രതി ചേര്‍ത്തു നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.
അനേഷണ റിപ്പോര്‍ട്ട് 2018 ജൂണ്‍ 7നകം കോടതി മുമ്പാകെ സമര്‍പ്പിക്കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത കേസ്; സ്കോട്ട്ലൻഡിൽ മലയാളി നഴ്സിന് ഏഴുവർഷത്തിലേറെ തടവ് ശിക്ഷ

International
  •  4 days ago
No Image

ആലുവ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തുനിൽക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  4 days ago
No Image

സംസ്ഥാനത്തെ ദേശീയ പാതകളുടെ തകർച്ച: എല്ലാ റീച്ചുകളിലും സുരക്ഷാ ഓഡിറ്റ് നടത്തുമെന്ന് എൻ.എച്ച്.എ.ഐ

Kerala
  •  4 days ago
No Image

വിവാഹ വാർഷികാഘോഷത്തിനെത്തിയ യുവതി കെഎസ്ആർടിസി ബസ് കയറി മരിച്ചു; ഭർത്താവിന് ഗുരുതര പരുക്ക്

Kerala
  •  4 days ago
No Image

ഷാർജയിൽ എമിറേറ്റ്സ് റോഡിൽ ഗതാഗത നിയന്ത്രണം; ബദൽ റൂട്ടുകൾ പ്രഖ്യാപിച്ചു

uae
  •  4 days ago
No Image

പാലക്കാട് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ സ്പെഷ്യൽ പൊലിസ് ടീമിന്റെ വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരുക്ക്

Kerala
  •  4 days ago
No Image

സുഹൃത്തുക്കൾക്കൊപ്പം പെരിയാറിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

Kerala
  •  4 days ago
No Image

ജനിതക മാറ്റം സംഭവിച്ച ബീജം വിതരണം ചെയ്തത് 14 യൂറോപ്യൻ രാജ്യങ്ങളിൽ; 197 കുട്ടികൾക്ക് അർബുദം സ്ഥിരീകരിച്ചു; ഡെൻമാർക്ക് സ്പേം ബാങ്കിനെതിരെ അന്വേഷണം

International
  •  4 days ago
No Image

ലേലത്തിൽ ഞെട്ടിക്കാൻ പഞ്ചാബ്‌; ഇതിഹാസമില്ലാതെ വമ്പൻ നീക്കത്തിനൊരുങ്ങി അയ്യർപട

Cricket
  •  4 days ago
No Image

ലോക്സഭയിലെ വാക്പോര്; അമിത് ഷായുടെ പ്രസംഗം നിലവാരം കുറഞ്ഞത്; ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടുന്ന സ്വഭാവം: കെ.സി വേണുഗോപാൽ എം.പി

National
  •  4 days ago