HOME
DETAILS

പാലം നിര്‍മാണത്തിലെ ക്രമക്കേട് സംബന്ധിച്ച് ത്വരിതാന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവ്

  
backup
April 20, 2018 | 4:43 AM

%e0%b4%aa%e0%b4%be%e0%b4%b2%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae


മൂവാറ്റുപുഴ: പൊതുമരാമത്തു വകുപ്പ് എറണാകുളം തേവരയില്‍ കുമ്പളം കായലിന് കുറുകെ 74 കോടി രൂപ ചിലവഴിച്ചു നിര്‍മിച്ച തേവര വെല്ലിങ്ടണ്‍ ഐലന്‍ഡ് ഭാഗത്തെ കണ്ണങ്ങാട്ട് പാലം നിര്‍മാണത്തിലെ ക്രമക്കേട് സംബന്ധിച്ച് ത്വരിതാന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു.
കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ ഹരജിയിലാണ് ഉത്തരവ്്. എറണാകുളം വിജിലന്‍സ് യൂനിറ്റ് ഡിവൈ.എസ്.പിയ്ക്കാണ് അനേഷണ ചുമതല. കണ്ണങ്ങാട്ടു പാലം നിര്‍മാണത്തില്‍ ഉപയോഗിച്ചിട്ടുള്ള കോണ്‍ക്രീറ്റ് പൈലിനും, ഡെക്ക് സ്ലാബിനും വേണ്ടി ഉപയോഗിച്ച കോണ്‍ക്രീറ്റ് മിശ്രിതത്തിന് പൊതുമരാമത്തു നിഷ്‌കര്‍ഷിച്ചതിലും താഴ്ന്ന ഗുണ നിലവാരത്തില്‍ ആയിരുന്നു എന്ന് പൊതുമരാമത്തു വകുപ്പിന്റെ എറണാകുളം ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം പാലം നിര്‍മാണ വേളയിലെ പരിശോധനയില്‍ തന്നെ കണ്ടെത്തിയിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടറിനെ അട്ടിമറിക്കാന്‍ പാലത്തിന്റെ നിര്‍മ്മാണ ചുമതല വഹിച്ച പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം ഉദ്യോഗസ്ഥരും കരാറുകാരും ചേര്‍ന്നു ക്രിമിനല്‍ ഗൂഢാലോചന നടത്തി.
യാതൊരുവിധ അംഗീകാരവും ഇല്ലാത്ത സ്വകാര്യ ലാബിന്റെ ഗുണനിലവാര റിപ്പോര്‍ട്ട് ഉണ്ടാക്കി സമര്‍പ്പിച്ചു കൊണ്ട് പാലം നിര്‍മാണം തുടരാന്‍ അംഗികാരം നല്‍കുകയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാലം നിര്‍മ്മാണം പൂര്‍ത്തീകരിച്ചു.
കണ്ണങ്ങാട്ടു പാലത്തിന്റെ നിര്‍മാണ കരാര്‍ പൊതുമരാമത്തു വകുപ്പ് കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന് ആണ് നല്‍കിയത്. കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ സെഗുര ഇന്‍കെല്‍ എന്ന സ്വാകാര്യ കമ്പനിയ്യ്ക്ക് ടെന്‍ഡര്‍ തുകയില്‍ നിന്നും 18ശതമാനം അധികം നല്‍കിയാണ് പാലം നിര്‍മിച്ചത്. പാലംനിര്‍മാണത്തിന്റെ ചുമതലയുണ്ടായിരുന്ന പൊതുമരാമത്തുവകുപ്പ് ബ്രിഡ്ജസ് വിഭാഗം ചീഫ് എന്‍ജിനിയര്‍മാര്‍ പി.കെ സതീശന്‍, എം.എന്‍ ജീവരാജ, സൂപ്രണ്ടിങ് എന്‍ജിനിയര്‍മാര്‍ പി.പി ബെന്നി, ടി.എസ് സുജാറാണി. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ബെന്നി ജോണ്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ മാരായ കെ.കെ.ഷാമോന്‍, സി.ജെ.ലിസി, കരാറുകാരായ കെ.എസ്.സിസിയുടെ എം.ഡി. കെ.എസ്. രാജു, ജനറല്‍ മാനേജര്‍മാര്‍ കെ.കെ.ഉഷ ,എസ്.മനോമോഹന്‍ സ്വാകാര്യ ഉപ കരാറുകാര്‍ സി.വി.രാജീവ്, പ്രേം കുമാര്‍ പണിക്കര്‍ എന്നിവരെ ഒന്നുമുതല്‍ പതിമൂന്ന് വരെ പ്രതി ചേര്‍ത്തു നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.
അനേഷണ റിപ്പോര്‍ട്ട് 2018 ജൂണ്‍ 7നകം കോടതി മുമ്പാകെ സമര്‍പ്പിക്കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇഡി വേട്ടയിൽ പാർട്ടിയും മുന്നണിയും കൂടെനിന്നു; കടന്നാക്രമണങ്ങളെ ഒരുമിച്ച് നേരിടും': പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Kerala
  •  7 days ago
No Image

തോട്ടപ്പള്ളി സന്ദർശനം: അമ്പലപ്പുഴയിൽ യു.ഡി.എഫ് എം.എൽ.എമാർ തമ്മിൽ വാക്പോര്; സുധാകരന് മറുപടിയുമായി റെജി ചെറിയാൻ

Kerala
  •  7 days ago
No Image

സംസ്ഥാനത്ത് നാളെ മുതൽ പാൽ, തൈര് വില വർദ്ധിക്കും

Kerala
  •  7 days ago
No Image

തമിഴ്‌നാട്ടിൽ വഴിയിൽ കുടുങ്ങിയ മലയാളി യാത്രക്കാർക്ക് തുണയായി ആഭ്യന്തരമന്ത്രി; സുരക്ഷയും യാത്രാസൗകര്യവും ഉറപ്പാക്കി

Kerala
  •  7 days ago
No Image

വിമാനത്താവളത്തിൽ വെച്ച് 16 ലക്ഷം രൂപയും 150 ​ഗ്രാം സ്വർണവും അടങ്ങിയ ബാ​ഗ് നഷ്ടപ്പെട്ടു; യുവതിക്ക് രക്ഷകരായി ദുബൈ പൊലിസ്

uae
  •  7 days ago
No Image

യുഎഇ ആകാശത്ത് ഇന്ന് അത്ഭുത പ്രതിഭാസം; അപൂർവ 'ബ്ലൂ മൈക്രോമൂൺ' കാണാം, അറിയേണ്ടതെല്ലാം

uae
  •  7 days ago
No Image

കണ്ണൂരിൽ ചായ കുടിക്കാൻ തട്ടുകടയിലെത്തിയ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ ക്രൂരമായി മർദിച്ച സംഭവം: രണ്ട് പൊലിസുകാർക്ക് സസ്പെൻഷൻ

Kerala
  •  7 days ago
No Image

'വെടിവെച്ചു കൊല്ലും'; സന്ദീപ് വാര്യർ എം.എൽ.എയ്ക്ക് എതിരെ വധഭീഷണി; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  7 days ago
No Image

വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ച സംഭവം: മന്ത്രി ബിന്ദു കൃഷ്ണക്കെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത അമർഷം

Kerala
  •  7 days ago
No Image

കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസ്; പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നാളെ മുഖ്യമന്ത്രിയെ സന്ദർശിക്കും

Kerala
  •  7 days ago