HOME
DETAILS

പാലം നിര്‍മാണത്തിലെ ക്രമക്കേട് സംബന്ധിച്ച് ത്വരിതാന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവ്

  
Web Desk
April 20 2018 | 04:04 AM

%e0%b4%aa%e0%b4%be%e0%b4%b2%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae


മൂവാറ്റുപുഴ: പൊതുമരാമത്തു വകുപ്പ് എറണാകുളം തേവരയില്‍ കുമ്പളം കായലിന് കുറുകെ 74 കോടി രൂപ ചിലവഴിച്ചു നിര്‍മിച്ച തേവര വെല്ലിങ്ടണ്‍ ഐലന്‍ഡ് ഭാഗത്തെ കണ്ണങ്ങാട്ട് പാലം നിര്‍മാണത്തിലെ ക്രമക്കേട് സംബന്ധിച്ച് ത്വരിതാന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു.
കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ ഹരജിയിലാണ് ഉത്തരവ്്. എറണാകുളം വിജിലന്‍സ് യൂനിറ്റ് ഡിവൈ.എസ്.പിയ്ക്കാണ് അനേഷണ ചുമതല. കണ്ണങ്ങാട്ടു പാലം നിര്‍മാണത്തില്‍ ഉപയോഗിച്ചിട്ടുള്ള കോണ്‍ക്രീറ്റ് പൈലിനും, ഡെക്ക് സ്ലാബിനും വേണ്ടി ഉപയോഗിച്ച കോണ്‍ക്രീറ്റ് മിശ്രിതത്തിന് പൊതുമരാമത്തു നിഷ്‌കര്‍ഷിച്ചതിലും താഴ്ന്ന ഗുണ നിലവാരത്തില്‍ ആയിരുന്നു എന്ന് പൊതുമരാമത്തു വകുപ്പിന്റെ എറണാകുളം ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം പാലം നിര്‍മാണ വേളയിലെ പരിശോധനയില്‍ തന്നെ കണ്ടെത്തിയിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടറിനെ അട്ടിമറിക്കാന്‍ പാലത്തിന്റെ നിര്‍മ്മാണ ചുമതല വഹിച്ച പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം ഉദ്യോഗസ്ഥരും കരാറുകാരും ചേര്‍ന്നു ക്രിമിനല്‍ ഗൂഢാലോചന നടത്തി.
യാതൊരുവിധ അംഗീകാരവും ഇല്ലാത്ത സ്വകാര്യ ലാബിന്റെ ഗുണനിലവാര റിപ്പോര്‍ട്ട് ഉണ്ടാക്കി സമര്‍പ്പിച്ചു കൊണ്ട് പാലം നിര്‍മാണം തുടരാന്‍ അംഗികാരം നല്‍കുകയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാലം നിര്‍മ്മാണം പൂര്‍ത്തീകരിച്ചു.
കണ്ണങ്ങാട്ടു പാലത്തിന്റെ നിര്‍മാണ കരാര്‍ പൊതുമരാമത്തു വകുപ്പ് കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന് ആണ് നല്‍കിയത്. കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ സെഗുര ഇന്‍കെല്‍ എന്ന സ്വാകാര്യ കമ്പനിയ്യ്ക്ക് ടെന്‍ഡര്‍ തുകയില്‍ നിന്നും 18ശതമാനം അധികം നല്‍കിയാണ് പാലം നിര്‍മിച്ചത്. പാലംനിര്‍മാണത്തിന്റെ ചുമതലയുണ്ടായിരുന്ന പൊതുമരാമത്തുവകുപ്പ് ബ്രിഡ്ജസ് വിഭാഗം ചീഫ് എന്‍ജിനിയര്‍മാര്‍ പി.കെ സതീശന്‍, എം.എന്‍ ജീവരാജ, സൂപ്രണ്ടിങ് എന്‍ജിനിയര്‍മാര്‍ പി.പി ബെന്നി, ടി.എസ് സുജാറാണി. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ബെന്നി ജോണ്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ മാരായ കെ.കെ.ഷാമോന്‍, സി.ജെ.ലിസി, കരാറുകാരായ കെ.എസ്.സിസിയുടെ എം.ഡി. കെ.എസ്. രാജു, ജനറല്‍ മാനേജര്‍മാര്‍ കെ.കെ.ഉഷ ,എസ്.മനോമോഹന്‍ സ്വാകാര്യ ഉപ കരാറുകാര്‍ സി.വി.രാജീവ്, പ്രേം കുമാര്‍ പണിക്കര്‍ എന്നിവരെ ഒന്നുമുതല്‍ പതിമൂന്ന് വരെ പ്രതി ചേര്‍ത്തു നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.
അനേഷണ റിപ്പോര്‍ട്ട് 2018 ജൂണ്‍ 7നകം കോടതി മുമ്പാകെ സമര്‍പ്പിക്കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള സിലബസുകാർക്ക് തിരിച്ചടി; കീം റാങ്ക് പട്ടികയിൽ വന്നത് വലിയ മാറ്റം

Kerala
  •  22 minutes ago
No Image

ബീഹാർ വോട്ടർ പട്ടിക പരിഷ്കരണം: തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ കൈപ്പാവയായി മാറി; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി 

National
  •  38 minutes ago
No Image

എന്റെ ബൗളിങ് മികച്ചതാക്കാൻ സഹായിച്ചത് ആ താരമാണ്: നിതീഷ് കുമാർ റെഡ്ഢി

Cricket
  •  an hour ago
No Image

രജിസ്ട്രാർ പദവിയിൽ നിന്ന് ഒഴിവാക്കണം, വിവാദങ്ങൾക്ക് ഇല്ല; വിസിയ്‌ക്ക് കത്തയച്ച് മിനി കാപ്പൻ

Kerala
  •  an hour ago
No Image

മുളകുപൊടിയെറിഞ്ഞ് അങ്കണവാടി ടീച്ചറുടെ മാല മോഷ്ടിക്കാൻ ശ്രമം; എത്തിയത് കുട്ടിയെ ചേർക്കാനെന്ന വ്യാജേനെ

Kerala
  •  2 hours ago
No Image

ഇന്ത്യക്കെതിരെ സെഞ്ച്വറി അടിച്ച് ലോർഡ്‌സിലെ രാജാവായി റൂട്ട്; ഇനി സ്ഥാനം ഇതിഹാസങ്ങൾക്കൊപ്പം

Cricket
  •  2 hours ago
No Image

കേരളത്തിൽ മഴ വീണ്ടും ശക്തമാവുന്നു; നാളെ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  3 hours ago
No Image

കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്നും ഇരുമ്പ് പൈപ്പ് വീണ് രണ്ട് യാത്രക്കാര്‍ക്ക് പരുക്ക്; സുരക്ഷാ മാനദണ്ഡം പാലിച്ചില്ലെന്ന് നാട്ടുകാര്‍

Kerala
  •  3 hours ago
No Image

പൈതൃക ടൂറിസം ചുവടുറപ്പിക്കുന്നു; കഴിഞ്ഞ വര്‍ഷം സഊദിയിലെ ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത് 6.5 ദശലക്ഷം പേര്‍

Saudi-arabia
  •  3 hours ago
No Image

മറഡോണയിൽ നിന്നും അവനെ വ്യത്യസ്തനാക്കുന്നത് ആ ഒറ്റ കാര്യമാണ്: മുൻ അർജനീന താരം

Football
  •  3 hours ago