HOME
DETAILS

പാലം നിര്‍മാണത്തിലെ ക്രമക്കേട് സംബന്ധിച്ച് ത്വരിതാന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവ്

  
backup
April 20, 2018 | 4:43 AM

%e0%b4%aa%e0%b4%be%e0%b4%b2%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae


മൂവാറ്റുപുഴ: പൊതുമരാമത്തു വകുപ്പ് എറണാകുളം തേവരയില്‍ കുമ്പളം കായലിന് കുറുകെ 74 കോടി രൂപ ചിലവഴിച്ചു നിര്‍മിച്ച തേവര വെല്ലിങ്ടണ്‍ ഐലന്‍ഡ് ഭാഗത്തെ കണ്ണങ്ങാട്ട് പാലം നിര്‍മാണത്തിലെ ക്രമക്കേട് സംബന്ധിച്ച് ത്വരിതാന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു.
കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ ഹരജിയിലാണ് ഉത്തരവ്്. എറണാകുളം വിജിലന്‍സ് യൂനിറ്റ് ഡിവൈ.എസ്.പിയ്ക്കാണ് അനേഷണ ചുമതല. കണ്ണങ്ങാട്ടു പാലം നിര്‍മാണത്തില്‍ ഉപയോഗിച്ചിട്ടുള്ള കോണ്‍ക്രീറ്റ് പൈലിനും, ഡെക്ക് സ്ലാബിനും വേണ്ടി ഉപയോഗിച്ച കോണ്‍ക്രീറ്റ് മിശ്രിതത്തിന് പൊതുമരാമത്തു നിഷ്‌കര്‍ഷിച്ചതിലും താഴ്ന്ന ഗുണ നിലവാരത്തില്‍ ആയിരുന്നു എന്ന് പൊതുമരാമത്തു വകുപ്പിന്റെ എറണാകുളം ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം പാലം നിര്‍മാണ വേളയിലെ പരിശോധനയില്‍ തന്നെ കണ്ടെത്തിയിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടറിനെ അട്ടിമറിക്കാന്‍ പാലത്തിന്റെ നിര്‍മ്മാണ ചുമതല വഹിച്ച പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം ഉദ്യോഗസ്ഥരും കരാറുകാരും ചേര്‍ന്നു ക്രിമിനല്‍ ഗൂഢാലോചന നടത്തി.
യാതൊരുവിധ അംഗീകാരവും ഇല്ലാത്ത സ്വകാര്യ ലാബിന്റെ ഗുണനിലവാര റിപ്പോര്‍ട്ട് ഉണ്ടാക്കി സമര്‍പ്പിച്ചു കൊണ്ട് പാലം നിര്‍മാണം തുടരാന്‍ അംഗികാരം നല്‍കുകയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാലം നിര്‍മ്മാണം പൂര്‍ത്തീകരിച്ചു.
കണ്ണങ്ങാട്ടു പാലത്തിന്റെ നിര്‍മാണ കരാര്‍ പൊതുമരാമത്തു വകുപ്പ് കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന് ആണ് നല്‍കിയത്. കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ സെഗുര ഇന്‍കെല്‍ എന്ന സ്വാകാര്യ കമ്പനിയ്യ്ക്ക് ടെന്‍ഡര്‍ തുകയില്‍ നിന്നും 18ശതമാനം അധികം നല്‍കിയാണ് പാലം നിര്‍മിച്ചത്. പാലംനിര്‍മാണത്തിന്റെ ചുമതലയുണ്ടായിരുന്ന പൊതുമരാമത്തുവകുപ്പ് ബ്രിഡ്ജസ് വിഭാഗം ചീഫ് എന്‍ജിനിയര്‍മാര്‍ പി.കെ സതീശന്‍, എം.എന്‍ ജീവരാജ, സൂപ്രണ്ടിങ് എന്‍ജിനിയര്‍മാര്‍ പി.പി ബെന്നി, ടി.എസ് സുജാറാണി. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ബെന്നി ജോണ്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ മാരായ കെ.കെ.ഷാമോന്‍, സി.ജെ.ലിസി, കരാറുകാരായ കെ.എസ്.സിസിയുടെ എം.ഡി. കെ.എസ്. രാജു, ജനറല്‍ മാനേജര്‍മാര്‍ കെ.കെ.ഉഷ ,എസ്.മനോമോഹന്‍ സ്വാകാര്യ ഉപ കരാറുകാര്‍ സി.വി.രാജീവ്, പ്രേം കുമാര്‍ പണിക്കര്‍ എന്നിവരെ ഒന്നുമുതല്‍ പതിമൂന്ന് വരെ പ്രതി ചേര്‍ത്തു നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.
അനേഷണ റിപ്പോര്‍ട്ട് 2018 ജൂണ്‍ 7നകം കോടതി മുമ്പാകെ സമര്‍പ്പിക്കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേവിഷബാധയേറ്റു പെൺകുട്ടി മരിച്ച സംഭവം: പുനലൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഉൾപ്പെടെ നാല് ഡോക്ടർമാർക്കെതിരെ കേസ്

Kerala
  •  3 days ago
No Image

ശത്രുവിന് കീഴടങ്ങുന്നതിലും നല്ലത് മരണം; റഷ്യയിൽ ആത്മഹത്യ ചെയ്ത സൈനികരെ പ്രകീർത്തിച്ച് കിം ജോങ് ഉൻ

International
  •  3 days ago
No Image

കാസർകോട് സ്വർണ്ണമോതിരത്തിനുള്ളിൽ കുടുങ്ങിയ നിലയിൽ ചേരയെ കണ്ടെത്തി; വനംവകുപ്പ് രക്ഷപ്പെടുത്തി

Kerala
  •  3 days ago
No Image

ഇറാന് മേലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് ജിസിസി; ഗൾഫ് സൈനിക സംയോജനം വേഗത്തിലാക്കാൻ ആഹ്വാനം

Saudi-arabia
  •  3 days ago
No Image

മാതൃഭാഷാ സംരക്ഷണം ഇനി ദേശീയ മുൻഗണന; യുഎഇയിൽ പുതിയ ഭാഷാ നിയമം വരുന്നു

uae
  •  3 days ago
No Image

ഡോക്ടർമാരെന്ന വ്യാജേന വീട് വാടകയ്ക്കെടുത്ത് പെൺവാണിഭം: കഴക്കൂട്ടത്ത് ബംഗ്ലാദേശ് യുവതികളടക്കം എട്ടുപേർ പിടിയിൽ

Kerala
  •  3 days ago
No Image

ട്രംപിനെ വധിക്കാൻ ഗൂഢാലോചന? മുൻ എഫ്.ബി.ഐ മേധാവി ജെയിംസ് കോമിക്കെതിരെ കേസ്

International
  •  3 days ago
No Image

യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈൻ രാജാവ്; ഉഭയകക്ഷി ബന്ധം ശക്തമാക്കാൻ തീരുമാനം

uae
  •  3 days ago
No Image

നിക്ഷേപകർക്ക് സുവർണ്ണാവസരം; ഷാർജയിൽ വ്യാവസായിക ലൈസൻസ് നടപടികൾ ഇനി കൂടുതൽ എളുപ്പത്തിൽ

uae
  •  3 days ago
No Image

ബെം​ഗളൂരുവിൽ കനത്ത മഴ; ആശുപത്രി മതിൽ ഇടിഞ്ഞുവീണ് ഏഴു മരണം; മരിച്ചവരിൽ രണ്ട് മലയാളികൾ

National
  •  3 days ago