HOME
DETAILS

ഇസ്രാഈലുമായി 17,000 കോടിയുടെ മിസൈല്‍ ഇടപാടിന് അംഗീകാരം

  
backup
February 23, 2017 | 7:09 PM

%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b0%e0%b4%be%e0%b4%88%e0%b4%b2%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-17000-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae


 



ന്യൂഡല്‍ഹി: ശത്രുവിമാനങ്ങള്‍ക്കും ആളില്ലാ വിമാനങ്ങള്‍ക്കും (ഡ്രോണുകള്‍) നേരെ പ്രയോഗിക്കാന്‍ കഴിയുന്ന മിസൈലുകള്‍ ഇസ്രാഈലില്‍നിന്നു വാങ്ങാന്‍ അനുമതി. 17,000 കോടി രൂപയുടെ മിസൈല്‍ ഇടപാടിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ബുധനാഴ്ച ചേര്‍ന്ന സുരക്ഷയ്ക്കായുള്ള കേന്ദ്രമന്ത്രിസഭാ സമിതിയാണ് അംഗീകാരം നല്‍കിയത്. കരസേനയ്ക്കായി മധ്യദൂര ശേഷിയുള്ള ഉപരിതലത്തില്‍ നിന്ന് വായുവിലേക്ക് തൊടുക്കാവുന്ന മിസൈലുകളാണ് ഇന്ത്യ വാങ്ങുക. ഇസ്രാഈല്‍ എയര്‍ക്രാഫ്റ്റ് ഇന്‍ഡസ്ട്രിയും ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസനസമിതിയും (ഡി.ആര്‍ഡി.ഒ) ചേര്‍ന്നാണ് മിസൈല്‍ വികസിപ്പിക്കുക. ഇന്ത്യയുടെ ആകാശം സുരക്ഷിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണിതെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. 50 മുതല്‍ 70 വരെ കിലോമീറ്റര്‍ ഉയരത്തില്‍ പറക്കുന്ന ശത്രുമിസൈലുകളെ തകര്‍ക്കാന്‍ ഇവയ്ക്കു ശേഷിയുണ്ട്. 40 ഫയറിങ് യൂനിറ്റുകളിലായി 200 മിസൈലുകളുള്ള സംവിധാനമാണ് വാങ്ങുന്നത്. ഇത്തരത്തില്‍ അഞ്ചു റെജിമെന്റുകളുണ്ടാകും. കരാര്‍ ഒപ്പിട്ട് 72 മാസത്തിനുള്ളില്‍ ആദ്യ യൂനിറ്റ് ഇന്ത്യയിലെത്തിക്കും. 2023 ഓടെ ഇത് സൈന്യത്തിന് ഉപയോഗിക്കാന്‍ സാധിക്കും.
ഇന്ത്യയുടെ വിവിധ പ്രതിരോധ ആവശ്യങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ നിലവില്‍ ഇസ്രാഈലുമായി ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ഡി.ആര്‍.ഡി.ഒയുടെ മിസൈല്‍ വിഭാഗം തലവന്‍ ജി. സതീഷ് റെഡ്ഡിക്കാണ് പുതിയ പദ്ധതിയുടെ മേല്‍നോട്ടച്ചുമതല. വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി സമാനമായ മിസൈലുകള്‍ നിലവില്‍ ഇരു രാജ്യങ്ങളും ചേര്‍ന്ന് വികസിപ്പിച്ച് വരുന്നുണ്ട്. 2009ല്‍ തന്നെ വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി ഇത്തരം മിസൈലുകള്‍ വാങ്ങാന്‍ അന്നത്തെ യു.പി.എ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.













Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഭയില്‍ പാരഡി മേളം; 'സ്വര്‍ണ കട്ടവനാരപ്പാ' പാടി പ്രതിപക്ഷം; 'കോണ്‍ഗ്രസാണേ അയ്യപ്പാ' തിരിച്ചു പാടി ഭരണപക്ഷം; സഭയില്‍ അസാധാരണ നീക്കങ്ങള്‍, ഇന്നത്തേക്ക് പിരിഞ്ഞു   

Kerala
  •  14 minutes ago
No Image

വിദ്യാർഥികൾക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കിൽ കാര്യവട്ടത്ത് ഇന്ത്യയുടെ കളി കാണാം; ചെയ്യേണ്ടത് ഇത്രമാത്രം

Cricket
  •  34 minutes ago
No Image

'പോറ്റിയെ കേറ്റിയെ'  ഗാനത്തിനെതിരേ എടുത്ത കേസ് അവസാനിപ്പിച്ചിട്ടില്ലെന്ന് പൊലിസ്

Kerala
  •  an hour ago
No Image

എസ്.ഐ.ആർ: അക്ഷര തെറ്റുകൾക്ക് ഉൾപ്പെടെ ഹിയറിങ്, വലഞ്ഞ് ബി.എൽ.ഒമാർ; കൃത്യമായ ഗൈഡ്ലൈൻ ലഭിക്കുന്നില്ലെന്ന് പരാതി

Kerala
  •  an hour ago
No Image

പൗരത്വനിർണയം നാടുകടത്തുക എന്ന ഉദ്ദേശ്യത്തോടെയല്ല: തെരഞ്ഞെടുപ്പ് കമ്മിഷൻ

National
  •  an hour ago
No Image

പി.എസ്.സിയുടെ വാതിലടച്ചു; 1930 തസ്തികകളിൽ എംപ്ലോയ്മെൻ്റ് നിയമനത്തിന് കെ.എസ്.ആർ.ടി.സി

Kerala
  •  an hour ago
No Image

ദേശീയപാത അതോറിറ്റി പത്തുവർഷം കടമെടുത്തത് 3.74 ലക്ഷം കോടി; മസാലബോണ്ടുവഴി 3000 കോടി

Kerala
  •  an hour ago
No Image

ദാമ്പത്യ തകർച്ച; സംസ്ഥാനത്ത് പ്രതിമാസം 2500ലധികം വിവാഹമോചനക്കേസുകൾ

Kerala
  •  an hour ago
No Image

പത്തു വര്‍ഷത്തിനിടെ കേരളത്തില്‍ തെരുവ് നായയുടെ കടിയേറ്റ് മരിച്ചത് 118 പേര്‍; നഷ്ടപരിഹാരമില്ലാതെ ഇരകള്‍

Kerala
  •  an hour ago
No Image

ആരവല്ലി കുന്നുകളിലെ ഖനനം കർശനമായി കൈകാര്യം ചെയ്യുമെന്ന് സുപ്രിംകോടതി;  ഖനനം അനുവദിക്കില്ലെന്ന് രാജസ്ഥാൻ സർക്കാറിന്റെ ഉറപ്പ്

National
  •  2 hours ago