HOME
DETAILS

ഇസ്രാഈലുമായി 17,000 കോടിയുടെ മിസൈല്‍ ഇടപാടിന് അംഗീകാരം

  
backup
February 23, 2017 | 7:09 PM

%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b0%e0%b4%be%e0%b4%88%e0%b4%b2%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-17000-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae


 



ന്യൂഡല്‍ഹി: ശത്രുവിമാനങ്ങള്‍ക്കും ആളില്ലാ വിമാനങ്ങള്‍ക്കും (ഡ്രോണുകള്‍) നേരെ പ്രയോഗിക്കാന്‍ കഴിയുന്ന മിസൈലുകള്‍ ഇസ്രാഈലില്‍നിന്നു വാങ്ങാന്‍ അനുമതി. 17,000 കോടി രൂപയുടെ മിസൈല്‍ ഇടപാടിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ബുധനാഴ്ച ചേര്‍ന്ന സുരക്ഷയ്ക്കായുള്ള കേന്ദ്രമന്ത്രിസഭാ സമിതിയാണ് അംഗീകാരം നല്‍കിയത്. കരസേനയ്ക്കായി മധ്യദൂര ശേഷിയുള്ള ഉപരിതലത്തില്‍ നിന്ന് വായുവിലേക്ക് തൊടുക്കാവുന്ന മിസൈലുകളാണ് ഇന്ത്യ വാങ്ങുക. ഇസ്രാഈല്‍ എയര്‍ക്രാഫ്റ്റ് ഇന്‍ഡസ്ട്രിയും ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസനസമിതിയും (ഡി.ആര്‍ഡി.ഒ) ചേര്‍ന്നാണ് മിസൈല്‍ വികസിപ്പിക്കുക. ഇന്ത്യയുടെ ആകാശം സുരക്ഷിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണിതെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. 50 മുതല്‍ 70 വരെ കിലോമീറ്റര്‍ ഉയരത്തില്‍ പറക്കുന്ന ശത്രുമിസൈലുകളെ തകര്‍ക്കാന്‍ ഇവയ്ക്കു ശേഷിയുണ്ട്. 40 ഫയറിങ് യൂനിറ്റുകളിലായി 200 മിസൈലുകളുള്ള സംവിധാനമാണ് വാങ്ങുന്നത്. ഇത്തരത്തില്‍ അഞ്ചു റെജിമെന്റുകളുണ്ടാകും. കരാര്‍ ഒപ്പിട്ട് 72 മാസത്തിനുള്ളില്‍ ആദ്യ യൂനിറ്റ് ഇന്ത്യയിലെത്തിക്കും. 2023 ഓടെ ഇത് സൈന്യത്തിന് ഉപയോഗിക്കാന്‍ സാധിക്കും.
ഇന്ത്യയുടെ വിവിധ പ്രതിരോധ ആവശ്യങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ നിലവില്‍ ഇസ്രാഈലുമായി ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ഡി.ആര്‍.ഡി.ഒയുടെ മിസൈല്‍ വിഭാഗം തലവന്‍ ജി. സതീഷ് റെഡ്ഡിക്കാണ് പുതിയ പദ്ധതിയുടെ മേല്‍നോട്ടച്ചുമതല. വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി സമാനമായ മിസൈലുകള്‍ നിലവില്‍ ഇരു രാജ്യങ്ങളും ചേര്‍ന്ന് വികസിപ്പിച്ച് വരുന്നുണ്ട്. 2009ല്‍ തന്നെ വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി ഇത്തരം മിസൈലുകള്‍ വാങ്ങാന്‍ അന്നത്തെ യു.പി.എ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.













Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ദേശീയ ദിനാഘോഷം: ഷാർജയിൽ 106 വാഹനങ്ങളും 9 ബൈക്കുകളും പിടിച്ചെടുത്തു

uae
  •  5 days ago
No Image

കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത് ധീരമായ നടപടിയെന്ന് കെ.സി വേണുഗോപാല്‍; എം.എല്‍.എ സ്ഥാനം രാജിവെക്കണമോ എന്നത് രാഹുല്‍ തീരുമാനിക്കേണ്ടത്

Kerala
  •  5 days ago
No Image

എസ്.ഐ.ആര്‍ ജോലികള്‍ക്കായി കൂടുതല്‍ ജീവനക്കാരെ വിന്യസിക്കണം- സുപ്രിം കോടതി 

National
  •  5 days ago
No Image

2025 ലെ വായു ഗുണനിലവാര സൂചിക: ഒമാൻ രണ്ടാം സ്ഥാനത്ത്

oman
  •  5 days ago
No Image

കൈവിട്ട് പാര്‍ട്ടിയും; രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പുറത്താക്കി

Kerala
  •  5 days ago
No Image

ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന് കനത്ത തിരിച്ചടി, മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

Kerala
  •  5 days ago
No Image

സ്റ്റോപ്പ് സൈൻ പാലിച്ചില്ല: കാർ ട്രക്കുമായി കൂട്ടിയിടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം; സുഹൃത്തിന്റെ നില അതീവ ഗുരുതരം

latest
  •  5 days ago
No Image

കുവൈത്തിൽ അനധികൃത ക്യാമ്പുകൾ നീക്കി; സുരക്ഷ ഉറപ്പാക്കാൻ സംയുക്ത പരിശോധന

latest
  •  5 days ago
No Image

'പാര്‍ലമെന്റ് തടസ്സങ്ങളുടെ വലയത്തില്‍ കുരുങ്ങിക്കിടക്കുന്നു, വില നല്‍കേണ്ടി വരുന്നത് ജനാധിപത്യമാണ്'  രൂക്ഷവിമര്‍നശവുമായി ശശി തരൂര്‍

National
  •  5 days ago
No Image

ഭീമ കൊറേഗാവ് കേസ്: ഡല്‍ഹി സര്‍വ്വകലാശാലയിലെ മുന്‍ മലയാളി പ്രൊഫസര്‍ ഹാനി ബാബുവിന് ജാമ്യം

National
  •  5 days ago