HOME
DETAILS

മാനവ സൗഹാര്‍ദ്ദം കെടാതെ സൂക്ഷിക്കുക: റിയാദ് എസ് ഐ സി മനുഷ്യ ജാലിക സംഗമം

  
backup
January 27, 2020 | 7:05 AM

riyad-sic-manushaya-jalika
    റിയാദ്: ഇന്ത്യയുടെ എഴുപത്തൊന്നാം റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ്  രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ എന്ന പ്രമേയത്തിൽ നടത്തുന്ന മനുഷ്യ ജാലികക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്  സമസ്ത ഇസ്‌ലാമിക് സെന്റർ റിയാദ് സെൻട്രൽ കമ്മിറ്റി മനുഷ്യ ജാലിക സംഘടിപ്പിച്ചു.  വിത്യസ്ത മതങ്ങളെയും സംസ്കാരങ്ങളെയും ഉൾക്കൊണ്ട ഇന്ത്യാ മഹാരാജ്യത്തിന്റെ വൈവിധ്യങ്ങളിലധിഷ്ഠിതമായ സാംസ്കാരിക പാരമ്പര്യത്തെ തകർത്ത് കൊണ്ടിരിക്കുന്ന ഫാസിസത്തെ ശക്തിയുക്തം എതിർത്ത് തോൽപിക്കുന്നതിന് മാനവ സൗഹാര്‍ദ്ദം കെടാതെ സൂക്ഷിക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു. സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂർ ഉദ്ഘാടനം ചെയ്തു. റിയാദ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അബൂബക്കർ ഫൈസി വെള്ളില അദ്ധ്യക്ഷത വഹിച്ചു. മുജീബ് ഫൈസി മമ്പാട് പ്രാർത്ഥന നടത്തി.
         രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാൻ കൊണ്ട് വന്ന പൗരത്വ ഭേദഗതി നിയമ സമര പോരാട്ടം കൊണ്ട്  രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളെ മതേതര ഇന്ത്യയെന്ന വികാരത്തിൽ ഒന്നിപ്പിച്ചുവെന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ തുടര്‍ന്ന് കൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങളുടെ നേതൃത്വം ഏറ്റെടുക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഉള്ള യുപിഎ മുന്നണി കെട്ടുറപ്പോടെ മുന്നോട്ട് വരണമെന്നും ചടങ്ങിൽ സംസാരിച്ചവർ ആവശ്യപ്പെട്ടു.
   സലീം വാഫി മുത്തേടം പ്രതിജ്ഞ ചൊല്ലി കൊടുത്തു. അബ്ദുറഹിമാൻ ഹുദവി അബ്ദുൽ ജലീൽ ഫൈസി എന്നിവർ ദേശീയോദ്ഗ്രഥന ഗാനാലാപനം  ആലപിച്ചു. മുഹമ്മദ് കോയ വാഫി വയനാട് രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ എന്ന പ്രമേയ പ്രഭാഷണവും, പോരാട്ട വീഥിയിലെ വർത്തമാനകാല ഇന്ത്യ എന്ന വിഷയത്തിൽ  സത്താർ താമരത്തും പ്രഭാഷണം നടത്തി.
     വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു അഷ്റഫ് വേങ്ങാട്ട് (കെ.എം.സി.സി സഊദി നാഷണൽ കമ്മിറ്റി),  സി പി മുസ്തഫ (കെ.എം.സി.സി റിയാദ്), സി എം കുഞ്ഞി കുമ്പള (ഓ.ഐ.സി.സി), ജയൻ കൊടുങ്ങല്ലൂർ (സത്യം ഓൺലൈൻ), ഉബൈദ് എടവണ്ണ (ന്യൂസ് ടുഡേ) എന്നിവർ സംസാരിച്ചു. വി.പി മുഹമ്മദലി ഹാജി, ഉമർകോയ ഹാജി യൂണിവേഴ്‌സിറ്റി, എം ടി പി മുനീർ അസ്അദി, അസീസ് വാഴക്കാട്, ശമീർ പുത്തൂർ, മൻസൂർ വാഴക്കാട്, ഉമർ ഫൈസി, മസ്ഹൂദ് കൊയ്യോട് നേതൃത്വം നല്‍കി. ഹബീബുള്ള പട്ടാമ്പി സ്വാഗതവും അസ്ലം മൗലവി അടക്കാത്തേട് നന്ദിയും പറഞ്ഞു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് പണിക്കിടെ ഗ്യാസ് പൈപ്പ് പൊട്ടി; കുമാരപുരത്ത് വാതകച്ചോര്‍ച്ച, മണിക്കൂറുകള്‍ക്കകം നിയന്ത്രണവിധേയം

Kerala
  •  12 hours ago
No Image

'മുഖമല്ല, ശരീരമാണ് പകര്‍ത്തിയത്'; ഓണ്‍ലൈന്‍ ചാനലുകള്‍ക്കെതിരേ മന്ത്രി ബിന്ദു കൃഷ്ണ

Kerala
  •  13 hours ago
No Image

ഇത്തവണയും ഓണക്കിറ്റ്; സപ്ലൈക്കോയ്ക്ക് 253 കോടിയുടെ അടിയന്തര സഹായം

Kerala
  •  13 hours ago
No Image

18 കാരറ്റ് സ്വര്‍ണത്തിനും ഇനി ഏകീകൃത വില; കേരളത്തില്‍ നാളെ മുതല്‍ പുതിയ സംവിധാനം

Kerala
  •  13 hours ago
No Image

കാന്‍സര്‍ മരുന്നുകളും ലഹരിക്കായി ഉപയോഗിക്കുന്നു; മെഡിക്കല്‍ ഷോപ്പുകളില്‍ മിന്നല്‍ പരിശോധനയ്ക്ക് സര്‍ക്കാര്‍

Kerala
  •  13 hours ago
No Image

നിയമനം വൈകുന്നു; സെക്രട്ടേറിയറ്റിന് മുന്നില്‍ മണ്ണ് തിന്ന് എല്‍.പി റാങ്ക് ലിസ്റ്റ് ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം

Kerala
  •  14 hours ago
No Image

നടിയെ ആക്രമിച്ച കേസ്: ജീവപര്യന്തം ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ അപേക്ഷ കോടതി തള്ളി

Kerala
  •  14 hours ago
No Image

തമിഴ്‌നാട്ടില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ഇടതു പാര്‍ട്ടികള്‍; ടി.വി.കെ സഖ്യ യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കും

latest
  •  14 hours ago
No Image

ഇന്‍സ്റ്റഗ്രാം പേജ് തുടങ്ങുന്നതിനെച്ചൊല്ലി തര്‍ക്കം; തിരുവനന്തപുരത്ത് വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരുക്ക്

Kerala
  •  15 hours ago
No Image

ഓണ്‍ലൈനായി വാങ്ങിയ മുട്ടക്കറിയില്‍ ഒച്ചിനെ കണ്ടെത്തിയതായി പരാതി; ഹോട്ടല്‍ അടച്ചുപൂട്ടാന്‍ നോട്ടിസ് 

Kerala
  •  15 hours ago