HOME
DETAILS

'വിരാട് ': നെല്‍കൃഷിക്ക് അനുമതിയില്ലാത്ത കീടനാശിനി

  
backup
January 22, 2019 | 7:26 PM

virad-356451354512

 


#ടി.എസ് നന്ദു
കൊച്ചി: സംസ്ഥാന വ്യാപകമായി നെല്‍കൃഷിക്ക് അനധികൃതമായി ഉപയോഗിക്കുന്ന മിശ്രിത കീടനാശിനിയായ 'വിരാട്' പരുത്തി, വഴുതന കൃഷികള്‍ക്കു വേണ്ടി മാത്രം ഉള്ളതെന്ന് വിദഗ്ധര്‍. തിരുവല്ല പെരിങ്ങരയില്‍ ഉപയോഗിച്ചതും വിരാട് തന്നെയായിരുന്നു. കീടനാശിനികള്‍ക്ക് ദേശീയ തലത്തില്‍ അനുമതി കൊടുക്കുന്ന കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ ഇന്‍സെക്ടിസൈഡ്‌സ് ബോര്‍ഡ് ആന്‍ഡ് രജിസ്‌ട്രേഷന്‍ കമ്മിറ്റി (സി.ഐ.ബി.ആര്‍.സി) ക്കു മുന്‍പാകെ വിരാട് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പരുത്തി, വഴുതന എന്നീ വിളകളിലെ തണ്ടുതുരപ്പന്‍, ഇലതീനി പുഴുക്കള്‍ക്കെതിരേ ഉപയോഗിക്കാനുള്ള കീടനാശിനി എന്ന നിലയ്ക്കാണ്. ഉല്‍പന്നത്തിന്റെ ഉപയോഗക്രമ (ലേബല്‍ ക്ലയിം)ത്തിലും ഇത് നെല്‍കൃഷിക്കായി ഉപയോഗിക്കാമെന്ന് നിര്‍ദേശിച്ചിട്ടില്ലെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു.
ഓര്‍ഗാനോ ഫോസ്‌ഫേറ്റ് വിഭാഗത്തില്‍പ്പെട്ട ക്യുനാല്‍ഫോസ്, പൈറത്രോയിഡ് ഇനത്തില്‍പ്പെട്ട സൈപ്പര്‍മെത്രിന്‍ എന്നീ രണ്ട് കീടനാശിനികളുടെ മിശ്രിതമാണ് യുനൈറ്റഡ് ഫോസ്ഫറസ് ലിമിറ്റഡ് ഇന്ത്യ (യു.പി.എല്‍) പുറത്തിറക്കുന്ന 'വിരാട്'. 20 ശതമാനം ക്യുനാല്‍ഫോസും മൂന്ന് ശതമാനം മാത്രം സൈപ്പര്‍മെത്രിനുമാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. ഇവ രണ്ടും വെവ്വേറെയായി വിവിധ കൃഷികള്‍ക്ക് നിലവില്‍ ഉപയോഗിച്ചു വരുന്നുണ്ട്. അതിന് അനുമതിയുമുണ്ട്. എന്നാല്‍ ഇവയുടെ മിശ്രിതം ചേര്‍ത്തുണ്ടാക്കിയ ഉല്‍പന്നമായ വിരാടിന്റെ ലേബല്‍ ക്ലയിമില്‍ ഇതുപയോഗിക്കാവുന്ന വിളകളായി പരുത്തി, വഴുതന എന്നിവ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവയ്‌ക്കൊപ്പം നെല്ലുകൂടി ചേര്‍ക്കണമെങ്കില്‍ ഇതിനായി പരീക്ഷണങ്ങള്‍ നടത്തി റിപ്പോര്‍ട്ടുമായി സി.ഐ.ബി.ആര്‍.സിക്ക് വീണ്ടും പണമടച്ച് അപേക്ഷ സമര്‍പ്പിക്കണം. അതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ സമയമെടുക്കുകയും ചെയ്യും.
പെരിങ്ങര സംഭവത്തില്‍ ഇക്കാര്യവും കൃഷിവകുപ്പ് പരിഗണിക്കുന്നുണ്ട്. കീടനാശിനികളുടെ അനധികൃത ഉപയോഗത്തിനു പിന്നില്‍ ഏജന്റുമാരാണെന്നാണ് വിവരം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നേപ്പാളിൽ ബൈക്ക് ടാക്സി ഡ്രൈവറുടെ ആത്മഹത്യ: മേയർക്കെതിരെ ജനങ്ങൾ തെരുവിലേക്ക്, സംഘർഷം

International
  •  a day ago
No Image

'ഏത് ടീമിനെയും ഏത് നിമിഷവും പുറത്താക്കാൻ റഫറിമാർക്ക് കഴിയും'; ലോകകപ്പിലെ റഫറിയിംഗിനെതിരെ ആഞ്ഞടിച്ച് ഇംഗ്ലണ്ട് പരിശീലകൻ

Football
  •  a day ago
No Image

പൊതുചടങ്ങിനിടെ വിദ്യാര്‍ഥികളെ അപമാനിച്ച സംഭവം; കെ.ടി ജലീലിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍ 

Kerala
  •  a day ago
No Image

ഫിഫ ലോകകപ്പിന്റെ 96 വർഷത്തെ ചരിത്രത്തിലാദ്യം; കനൽപ്പാതയിൽ ഫുട്ബോൾ ലോകം!

Football
  •  a day ago
No Image

നാഗാലാൻഡിൽ ഐഇഡി സ്ഫോടനം: അസം റൈഫിൾസ് ജവാന് വീരമൃത്യു; നാല് സൈനികർക്ക് പരുക്ക്

National
  •  a day ago
No Image

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മാരിയുടെ വീട് കുത്തിത്തുറന്ന് മോഷണം

Kerala
  •  a day ago
No Image

കന്നുകാലി അറവ് നിരോധനം: മദ്രാസ് ഹൈക്കോടതി ഉത്തരവിന് സുപ്രിം കോടതിയുടെ ഇടക്കാല സ്റ്റേ

National
  •  a day ago
No Image

റെയ്‌നയെ വീഴ്ത്താൻ ഹിറ്റ്മാൻ; ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയിൽ രോഹിത് ശർമയെ കാത്തിരിക്കുന്നത് വമ്പൻ റെക്കോർഡ്!

Cricket
  •  a day ago
No Image

കോവിഡിന് ശേഷം 140 ശതമാനം വളർച്ച; വജ്ര വ്യാപാരത്തിൽ പുതിയ ചരിത്രമെഴുതി ദുബൈ

uae
  •  a day ago
No Image

'മെസ്സി മികച്ചവനാണ്, പക്ഷേ റൊണാൾഡോയ്ക്ക് ശേഷം മാത്രം'; ലോകകപ്പ് ഒത്തുകളിയാണെന്ന് ആരോപിച്ച ഈജിപ്ത് താരത്തിന്റെ വാക്കുകൾ ചർച്ചയാകുന്നു

Football
  •  a day ago