HOME
DETAILS

'വിരാട് ': നെല്‍കൃഷിക്ക് അനുമതിയില്ലാത്ത കീടനാശിനി

  
backup
January 22, 2019 | 7:26 PM

virad-356451354512

 


#ടി.എസ് നന്ദു
കൊച്ചി: സംസ്ഥാന വ്യാപകമായി നെല്‍കൃഷിക്ക് അനധികൃതമായി ഉപയോഗിക്കുന്ന മിശ്രിത കീടനാശിനിയായ 'വിരാട്' പരുത്തി, വഴുതന കൃഷികള്‍ക്കു വേണ്ടി മാത്രം ഉള്ളതെന്ന് വിദഗ്ധര്‍. തിരുവല്ല പെരിങ്ങരയില്‍ ഉപയോഗിച്ചതും വിരാട് തന്നെയായിരുന്നു. കീടനാശിനികള്‍ക്ക് ദേശീയ തലത്തില്‍ അനുമതി കൊടുക്കുന്ന കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ ഇന്‍സെക്ടിസൈഡ്‌സ് ബോര്‍ഡ് ആന്‍ഡ് രജിസ്‌ട്രേഷന്‍ കമ്മിറ്റി (സി.ഐ.ബി.ആര്‍.സി) ക്കു മുന്‍പാകെ വിരാട് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പരുത്തി, വഴുതന എന്നീ വിളകളിലെ തണ്ടുതുരപ്പന്‍, ഇലതീനി പുഴുക്കള്‍ക്കെതിരേ ഉപയോഗിക്കാനുള്ള കീടനാശിനി എന്ന നിലയ്ക്കാണ്. ഉല്‍പന്നത്തിന്റെ ഉപയോഗക്രമ (ലേബല്‍ ക്ലയിം)ത്തിലും ഇത് നെല്‍കൃഷിക്കായി ഉപയോഗിക്കാമെന്ന് നിര്‍ദേശിച്ചിട്ടില്ലെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു.
ഓര്‍ഗാനോ ഫോസ്‌ഫേറ്റ് വിഭാഗത്തില്‍പ്പെട്ട ക്യുനാല്‍ഫോസ്, പൈറത്രോയിഡ് ഇനത്തില്‍പ്പെട്ട സൈപ്പര്‍മെത്രിന്‍ എന്നീ രണ്ട് കീടനാശിനികളുടെ മിശ്രിതമാണ് യുനൈറ്റഡ് ഫോസ്ഫറസ് ലിമിറ്റഡ് ഇന്ത്യ (യു.പി.എല്‍) പുറത്തിറക്കുന്ന 'വിരാട്'. 20 ശതമാനം ക്യുനാല്‍ഫോസും മൂന്ന് ശതമാനം മാത്രം സൈപ്പര്‍മെത്രിനുമാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. ഇവ രണ്ടും വെവ്വേറെയായി വിവിധ കൃഷികള്‍ക്ക് നിലവില്‍ ഉപയോഗിച്ചു വരുന്നുണ്ട്. അതിന് അനുമതിയുമുണ്ട്. എന്നാല്‍ ഇവയുടെ മിശ്രിതം ചേര്‍ത്തുണ്ടാക്കിയ ഉല്‍പന്നമായ വിരാടിന്റെ ലേബല്‍ ക്ലയിമില്‍ ഇതുപയോഗിക്കാവുന്ന വിളകളായി പരുത്തി, വഴുതന എന്നിവ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവയ്‌ക്കൊപ്പം നെല്ലുകൂടി ചേര്‍ക്കണമെങ്കില്‍ ഇതിനായി പരീക്ഷണങ്ങള്‍ നടത്തി റിപ്പോര്‍ട്ടുമായി സി.ഐ.ബി.ആര്‍.സിക്ക് വീണ്ടും പണമടച്ച് അപേക്ഷ സമര്‍പ്പിക്കണം. അതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ സമയമെടുക്കുകയും ചെയ്യും.
പെരിങ്ങര സംഭവത്തില്‍ ഇക്കാര്യവും കൃഷിവകുപ്പ് പരിഗണിക്കുന്നുണ്ട്. കീടനാശിനികളുടെ അനധികൃത ഉപയോഗത്തിനു പിന്നില്‍ ഏജന്റുമാരാണെന്നാണ് വിവരം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹാലൻഡിൻ്റെ ഒരോറ്റ ​ഗോളിൽ ക്രിസ്റ്റ്യാനോയുടെ ആ ഇതിഹാസ റെക്കോർഡ് തകരും

Football
  •  6 days ago
No Image

വിദേശ ലൈസൻസുകൾക്കായുള്ള ദുബൈ ഡ്രൈവിംഗ് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്; അപേക്ഷ, കാലാവധി, ചെലവ് തുടങ്ങിയ വിശദാംശങ്ങൾ അറിയാം

uae
  •  6 days ago
No Image

ദലിത് യുവാവിനെക്കൊണ്ട് മൂത്രം കുടിപ്പിച്ചു; ജോലിക്ക് വരില്ലെന്ന് പറഞ്ഞതിന് കെട്ടിയിട്ട് മർദ്ദിച്ച് വഴിയിൽ ഉപേക്ഷിച്ചു  

National
  •  6 days ago
No Image

ദീപാവലി സമ്മാനമായി ബോണസ് വാഗ്ദാനം, നല്‍കിയതോ ഒരു ബോക്‌സ് സോന്‍ പാപ്ഡി; തുറക്കുക പോലും ചെയ്യാതെ വലിച്ചെറിഞ്ഞ് ജീവനക്കാര്‍

National
  •  6 days ago
No Image

'ഞാനാണ് ഏറ്റവും മികച്ച താരം, മെസ്സിയേക്കാളും റൊണാൾഡോയേക്കാളും പൂർണ്ണത തനിക്കാണെന്ന്' സ്വീഡിഷ് ഇതിഹാസം

Football
  •  6 days ago
No Image

രണ്ടാമത് ഗ്ലോബൽ ഫുഡ് വീക്ക് അബൂദബിയിൽ ആരംഭിച്ചു; പരിപാടി വ്യഴാഴ്ച വരെ

uae
  •  6 days ago
No Image

ബീറ്റിൽസിൻ്റെ സം​ഗീതത്തിൽ നിന്ന് അമേരിക്കയെ നടുക്കിയ കൂട്ട കൊലപാതക പരമ്പര; ഹിപ്പി സംസ്കാരത്തെ തകർത്ത മാൻസൺ ഫാമിലി | In-Depth Story

crime
  •  6 days ago
No Image

'മക്ക വിന്റർ': ശൈത്യകാലത്ത് മക്കയിലെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാൻ പുതിയ പദ്ധതി

Saudi-arabia
  •  6 days ago
No Image

'ബഹുസ്വര ഇന്ത്യയെ ഒരു വിഭാഗത്തിലേക്ക് മാത്രം ചുരുക്കുകയാണ് മോദിയും പാര്‍ട്ടിയും'  ഇന്ത്യന്‍ പ്രധാനമന്ത്രിക്കെതിരെ വീണ്ടും സൊഹ്‌റാന്‍ മംദാനി

International
  •  6 days ago
No Image

'സര്‍, ഒരു നിവേദനം ഉണ്ട് '; സുരേഷ്‌ഗോപിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടി വയോധികന്‍; പിടിച്ചുമാറ്റി ബി.ജെ.പി പ്രവര്‍ത്തകര്‍

Kerala
  •  6 days ago

No Image

UAE Traffic Law: ഗുരുതര കുറ്റകൃത്യം ചെയ്തവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും; ജയില്‍ ശിക്ഷ, 25 ലക്ഷംരൂപ വരെ പിഴ, യു.എ.ഇയില്‍ പുതിയ ട്രാഫിക് നിയമം പ്രാബല്യത്തില്‍

uae
  •  6 days ago
No Image

'അവൻ 11 പൊസിഷനുകളിലും ബാറ്റ് ചെയ്യാൻ കഴിവുള്ളവൻ'; ഇന്ത്യൻ താരത്തെ പ്രശംസിച്ച് ഓസീസ് ഇതിഹാസം ഗ്ലെൻ മഗ്രാത്ത്

Cricket
  •  6 days ago
No Image

കളി കാര്യമായി; തമാശക്ക് 'ഗുളിക ചലഞ്ച്' നടത്തി അമിത അളവിൽ അയൺ ഗുളിക കഴിച്ച ആറ് വിദ്യാർത്ഥികൾ ചികിത്സയിൽ

Kerala
  •  6 days ago
No Image

ഫ്രഷ് കട്ട്: സമരത്തിന്റെ പേരില്‍ നടന്നത് ആസൂത്രിത അക്രമമെന്ന പൊലിസിന്റെ ആരോപണം നിഷേധിച്ച് നാട്ടുകാര്‍,പ്ലാന്റ് അടച്ചു പൂട്ടണം- എം.കെ. മുനീര്‍, പ്രതിഷേധിച്ചതിന് കേസെടുത്തത് 321 പേര്‍ക്കെതിരെ 

Kerala
  •  6 days ago