HOME
DETAILS

സിംസ്: തട്ടിപ്പ് മുഖ്യമന്ത്രി മറച്ചുവയ്ക്കാന്‍ ശ്രമിച്ചതെന്തിനെന്ന് ചെന്നിത്തല

  
backup
February 25, 2020 | 2:01 AM

%e0%b4%b8%e0%b4%bf%e0%b4%82%e0%b4%b8%e0%b5%8d-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8

 


തിരുവനന്തപുരം: വിവാദമായ സിംസ് പദ്ധതിക്കു പിന്നിലെ തട്ടിപ്പും അഴിമതിയും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ബോധപൂര്‍വം മറച്ചുവയ്ക്കാന്‍ ശ്രമിച്ചതെന്തിനായിരുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഇതിനു പിന്നിലെ അഴിമതിയെക്കുറിച്ച് മുഖ്യമന്ത്രിക്ക് വ്യക്തമായ അറിവുണ്ടായിരുന്നതിനാല്‍ അവ പുറത്തു വരാതിരിക്കാന്‍ വേണ്ടി മൂടിവച്ചെന്നും ചെന്നിത്തല പറഞ്ഞു.
കോണ്‍ഗ്രസ് എം.എല്‍.എമാരായ റോജി എം.ജോണ്‍, എം. വിന്‍സെന്റ്, ഷാനിമോള്‍ ഉസ്മാന്‍, ടി.ജെ.വിനോദ് എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടിയാണ് സംശയം ജനിപ്പിക്കുന്നത്.
റോജി എം.ജോണിന്റെ പദ്ധതിയുടെ വിശദാംശം സംബന്ധിച്ച ചോദ്യത്തിന് സെന്‍ട്രല്‍ ഇന്‍ട്രൂഷന്‍ മോണിറ്ററിംഗ് സിസ്റ്റം എന്ന സിംസ് പദ്ധതിക്ക് 2019 ജനുവരി ഏഴിനു തന്നെ സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും 2019 ഒക്ടോബര്‍ നാല് മുതല്‍ പൊലിസ് ആസ്ഥാനത്ത് സിംസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിച്ചു തുടങ്ങിയെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. കെല്‍ട്രോണ്‍ മുഖാന്തിരമാണ് പദ്ധതി നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി തുടര്‍ന്നു പറയുന്നു.
എന്നാല്‍ ഈ സംവിധാനം നടത്തുന്നതില്‍ സ്വകാര്യ പങ്കാളിത്തമുണ്ടോ, എങ്കില്‍ ഏത് കമ്പനിക്കാണ്, ഈ കമ്പനി ഏതു വര്‍ഷമാണ് രൂപീകൃതമായത്, ഇവര്‍ക്ക് ഈ മേഖലയില്‍ എത്ര വര്‍ഷത്തെ പരിചയമുണ്ട് തുടങ്ങിയ സുപ്രധാന ചോദ്യങ്ങള്‍ക്ക് വിവരം ശേഖരിച്ചു വരുന്നു എന്ന മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്.
പൊലിസ് ആസ്ഥാനത്ത് സ്വകാര്യ കമ്പനിക്ക് പ്രത്യേക സംവിധാനം രൂപീകരിക്കുന്നതിന് അനുമതി നല്‍കിയത് വിശദപഠനത്തിന് ശേഷമാണോ എന്ന ചോദ്യത്തിനും വിവരം ശേഖരിച്ചു വരുന്നു എന്ന മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്. ഈ സ്വകാര്യ കമ്പനിയുടെ മുന്‍പരിചയമെന്താണ്, കമ്പനി കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ക്കും വിവരം ശേഖരിച്ചു വരുന്നു എന്ന മറുപടി തന്നെയാണ് മുഖ്യമന്ത്രി നല്‍കിയത്.ഗാലക്‌സോണ്‍ എന്ന കമ്പനിയെയാണോ പദ്ധതി ഏല്‍പിച്ചിരിക്കുന്നതെന്ന എം.വിന്‍സെന്റ്, ഷാനിമോള്‍ ഉസ്മാന്‍, ടി.ജെ വിനോദ് തുടങ്ങിയവരുടെ ചോദ്യത്തിന് വിവരം ശേഖരിച്ചു വരുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കമ്പനിയുടെ ഡയറക്ടര്‍മാര്‍ ആരൊക്കെയാണെന്ന ചോദ്യത്തിനും വിവരം ശേഖരിച്ചു വരുന്നു എന്നാണ് മറുപടി നല്‍കിയത്.
എല്ലാം ക്രമപ്രകാരവും സുതാര്യവുമായിരുന്നെങ്കില്‍ ഒന്നും മറച്ചുവയ്‌ക്കേണ്ട ആവശ്യമില്ലായിരുന്നു. 160 കോടി രൂപയുടെ ഈ പദ്ധതിക്കു പിന്നിലെ തട്ടിപ്പ് മുഖ്യമന്ത്രിക്ക് നേരിട്ട് അറിയാമായിരുന്നു എന്നതാണ് ഇതിനര്‍ഥമെന്നും ചെന്നിത്തല പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിചയ സമ്പന്നനായ താരമായിട്ടും അവന് ഇന്ത്യൻ ടീമിൽ അവസരമില്ല: കൈഫ് 

Cricket
  •  11 minutes ago
No Image

ലഹരി ഇടപാടിലെ തര്‍ക്കം; കോട്ടയം നഗരമധ്യത്തില്‍ യുവാവ് കുത്തേറ്റു മരിച്ചു; മുന്‍ കൗണ്‍സിലറും മകനും കസ്റ്റഡിയില്‍

Kerala
  •  an hour ago
No Image

ജസ്റ്റിസ് സൂര്യകാന്ത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

National
  •  an hour ago
No Image

വീണ്ടും അമ്പരിപ്പിക്കുന്ന ലോക റെക്കോർഡ്; ഫുട്ബോളിൽ പുതു ചരിത്രമെഴുതി മെസി

Cricket
  •  an hour ago
No Image

ഷാര്‍ജ പുസ്തകോത്സവം കഴിഞ്ഞു; ഇനി അല്‍ഐന്‍ ബുക്ക് ഫെസ്റ്റിവലിന്റെ ദിനങ്ങള്‍; ഇന്ന് മുതല്‍ ഒരാഴ്ചത്തെ സാംസ്‌കാരിക ഉത്സവം

uae
  •  an hour ago
No Image

കണ്ണ് നിറഞ്ഞൊഴുകിയെങ്കിലും പ്രസംഗം മുഴുമിപ്പിച്ച് ഹിന്ദ് റജബിന്റെ ഉമ്മ; ഗസ്സ ബാലികയുടെ നീറുന്ന ഓര്‍മയില്‍ വിതുമ്പി ദോഹ ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടനച്ചടങ്ങ് | Video

qatar
  •  2 hours ago
No Image

40ാം വയസിൽ അത്ഭുത ഗോൾ; ഫുട്ബോൾ ലോകത്തെ വീണ്ടും കോരിത്തരിപ്പിച്ച് റൊണാൾഡോ

Football
  •  2 hours ago
No Image

ബണ്ടി ചോര്‍ കേരളത്തില്‍; തടഞ്ഞുവെച്ച് എറണാകുളം റെയില്‍വെ  പൊലിസ്, കോടതിയില്‍ വന്നതെന്ന് വിശദീകരണം

Kerala
  •  2 hours ago
No Image

കോഴിക്കോട് വാണിമേലില്‍ തേങ്ങാക്കൂടായ്ക്കു തീപിടിച്ചു; കത്തിയമര്‍ന്നത് മൂവായിരത്തിലേറെ തേങ്ങയും കെട്ടിടവും

Kerala
  •  2 hours ago
No Image

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് വീണ്ടും ഉയര്‍ത്തും

Kerala
  •  3 hours ago