HOME
DETAILS

സിംസ്: തട്ടിപ്പ് മുഖ്യമന്ത്രി മറച്ചുവയ്ക്കാന്‍ ശ്രമിച്ചതെന്തിനെന്ന് ചെന്നിത്തല

  
backup
February 25, 2020 | 2:01 AM

%e0%b4%b8%e0%b4%bf%e0%b4%82%e0%b4%b8%e0%b5%8d-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8

 


തിരുവനന്തപുരം: വിവാദമായ സിംസ് പദ്ധതിക്കു പിന്നിലെ തട്ടിപ്പും അഴിമതിയും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ബോധപൂര്‍വം മറച്ചുവയ്ക്കാന്‍ ശ്രമിച്ചതെന്തിനായിരുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഇതിനു പിന്നിലെ അഴിമതിയെക്കുറിച്ച് മുഖ്യമന്ത്രിക്ക് വ്യക്തമായ അറിവുണ്ടായിരുന്നതിനാല്‍ അവ പുറത്തു വരാതിരിക്കാന്‍ വേണ്ടി മൂടിവച്ചെന്നും ചെന്നിത്തല പറഞ്ഞു.
കോണ്‍ഗ്രസ് എം.എല്‍.എമാരായ റോജി എം.ജോണ്‍, എം. വിന്‍സെന്റ്, ഷാനിമോള്‍ ഉസ്മാന്‍, ടി.ജെ.വിനോദ് എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടിയാണ് സംശയം ജനിപ്പിക്കുന്നത്.
റോജി എം.ജോണിന്റെ പദ്ധതിയുടെ വിശദാംശം സംബന്ധിച്ച ചോദ്യത്തിന് സെന്‍ട്രല്‍ ഇന്‍ട്രൂഷന്‍ മോണിറ്ററിംഗ് സിസ്റ്റം എന്ന സിംസ് പദ്ധതിക്ക് 2019 ജനുവരി ഏഴിനു തന്നെ സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും 2019 ഒക്ടോബര്‍ നാല് മുതല്‍ പൊലിസ് ആസ്ഥാനത്ത് സിംസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിച്ചു തുടങ്ങിയെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. കെല്‍ട്രോണ്‍ മുഖാന്തിരമാണ് പദ്ധതി നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി തുടര്‍ന്നു പറയുന്നു.
എന്നാല്‍ ഈ സംവിധാനം നടത്തുന്നതില്‍ സ്വകാര്യ പങ്കാളിത്തമുണ്ടോ, എങ്കില്‍ ഏത് കമ്പനിക്കാണ്, ഈ കമ്പനി ഏതു വര്‍ഷമാണ് രൂപീകൃതമായത്, ഇവര്‍ക്ക് ഈ മേഖലയില്‍ എത്ര വര്‍ഷത്തെ പരിചയമുണ്ട് തുടങ്ങിയ സുപ്രധാന ചോദ്യങ്ങള്‍ക്ക് വിവരം ശേഖരിച്ചു വരുന്നു എന്ന മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്.
പൊലിസ് ആസ്ഥാനത്ത് സ്വകാര്യ കമ്പനിക്ക് പ്രത്യേക സംവിധാനം രൂപീകരിക്കുന്നതിന് അനുമതി നല്‍കിയത് വിശദപഠനത്തിന് ശേഷമാണോ എന്ന ചോദ്യത്തിനും വിവരം ശേഖരിച്ചു വരുന്നു എന്ന മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്. ഈ സ്വകാര്യ കമ്പനിയുടെ മുന്‍പരിചയമെന്താണ്, കമ്പനി കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ക്കും വിവരം ശേഖരിച്ചു വരുന്നു എന്ന മറുപടി തന്നെയാണ് മുഖ്യമന്ത്രി നല്‍കിയത്.ഗാലക്‌സോണ്‍ എന്ന കമ്പനിയെയാണോ പദ്ധതി ഏല്‍പിച്ചിരിക്കുന്നതെന്ന എം.വിന്‍സെന്റ്, ഷാനിമോള്‍ ഉസ്മാന്‍, ടി.ജെ വിനോദ് തുടങ്ങിയവരുടെ ചോദ്യത്തിന് വിവരം ശേഖരിച്ചു വരുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കമ്പനിയുടെ ഡയറക്ടര്‍മാര്‍ ആരൊക്കെയാണെന്ന ചോദ്യത്തിനും വിവരം ശേഖരിച്ചു വരുന്നു എന്നാണ് മറുപടി നല്‍കിയത്.
എല്ലാം ക്രമപ്രകാരവും സുതാര്യവുമായിരുന്നെങ്കില്‍ ഒന്നും മറച്ചുവയ്‌ക്കേണ്ട ആവശ്യമില്ലായിരുന്നു. 160 കോടി രൂപയുടെ ഈ പദ്ധതിക്കു പിന്നിലെ തട്ടിപ്പ് മുഖ്യമന്ത്രിക്ക് നേരിട്ട് അറിയാമായിരുന്നു എന്നതാണ് ഇതിനര്‍ഥമെന്നും ചെന്നിത്തല പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം അടഞ്ഞ നിലയില്‍; യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

bahrain
  •  4 days ago
No Image

ടിക് ടോക് സെറ്റല്ല, യുദ്ധ സ്മാരകമാണ്; രണ്ടാം ലോക മഹായുദ്ധ സ്മാരകത്തിന് മുന്നില്‍ നൃത്തം ചെയ്ത ദമ്പതികള്‍ക്ക് വിമര്‍ശനം 

International
  •  4 days ago
No Image

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരൻ ബിജെപി വേദിയിൽ; വേണ്ടി വന്നാൽ പാർട്ടി മാറുമെന്നും വിശദീകരണം

Kerala
  •  4 days ago
No Image

സയണിസ്റ്റുകള്‍ക്ക് വലിയ തെറ്റുപറ്റി; ഇസ്‌റാഈല്‍-യുഎസ് സഖ്യകക്ഷികള്‍ക്ക് മുന്നറിയിപ്പുമായി ഖാംനഈയുടെ എക്‌സ് പേജില്‍ സന്ദേശം 

International
  •  4 days ago
No Image

ഡ്രൈവിംഗിനിടെ അപായ സൂചന ലഭിച്ചാൽ എന്തുചെയ്യണം? നിർദ്ദേശങ്ങളുമായി ദുബൈ പൊലിസ്

uae
  •  4 days ago
No Image

പങ്കിടലിന്റെ സന്ദേശവുമായി അല്‍ ഹിലാല്‍; ബഹ്‌റൈനില്‍ ഇഫ്താര്‍ കിറ്റ് വിതരണത്തിന് തുടക്കം

bahrain
  •  4 days ago
No Image

കാണാതായെന്ന് കരുതിയ ഇറാനിയൻ യുദ്ധക്കപ്പൽ ഐആർഐഎസ് ലാവൺ കൊച്ചിയിലുണ്ട്; ഔദ്യോഗിക സ്ഥിരീകരണവുമായി ഇന്ത്യ

National
  •  4 days ago
No Image

പ്രതിഷേധം ഫലം കണ്ടു; സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമനം

Kerala
  •  4 days ago
No Image

ഇപ്പോഴും വിശ്വസിക്കുന്നു, ഫൈനൽ അവന്റെ ദിവസമായിരിക്കാം: സഞ്ജു

Cricket
  •  4 days ago
No Image

പശ്ചിമേഷ്യന്‍ പ്രതിസന്ധി; കുതിച്ചുയര്‍ന്ന് എണ്ണ വില; ബാരലിന് 90 ഡോളറിലേക്ക് 

International
  •  4 days ago