HOME
DETAILS

സിംസ്: തട്ടിപ്പ് മുഖ്യമന്ത്രി മറച്ചുവയ്ക്കാന്‍ ശ്രമിച്ചതെന്തിനെന്ന് ചെന്നിത്തല

  
backup
February 25, 2020 | 2:01 AM

%e0%b4%b8%e0%b4%bf%e0%b4%82%e0%b4%b8%e0%b5%8d-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8

 


തിരുവനന്തപുരം: വിവാദമായ സിംസ് പദ്ധതിക്കു പിന്നിലെ തട്ടിപ്പും അഴിമതിയും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ബോധപൂര്‍വം മറച്ചുവയ്ക്കാന്‍ ശ്രമിച്ചതെന്തിനായിരുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഇതിനു പിന്നിലെ അഴിമതിയെക്കുറിച്ച് മുഖ്യമന്ത്രിക്ക് വ്യക്തമായ അറിവുണ്ടായിരുന്നതിനാല്‍ അവ പുറത്തു വരാതിരിക്കാന്‍ വേണ്ടി മൂടിവച്ചെന്നും ചെന്നിത്തല പറഞ്ഞു.
കോണ്‍ഗ്രസ് എം.എല്‍.എമാരായ റോജി എം.ജോണ്‍, എം. വിന്‍സെന്റ്, ഷാനിമോള്‍ ഉസ്മാന്‍, ടി.ജെ.വിനോദ് എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടിയാണ് സംശയം ജനിപ്പിക്കുന്നത്.
റോജി എം.ജോണിന്റെ പദ്ധതിയുടെ വിശദാംശം സംബന്ധിച്ച ചോദ്യത്തിന് സെന്‍ട്രല്‍ ഇന്‍ട്രൂഷന്‍ മോണിറ്ററിംഗ് സിസ്റ്റം എന്ന സിംസ് പദ്ധതിക്ക് 2019 ജനുവരി ഏഴിനു തന്നെ സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും 2019 ഒക്ടോബര്‍ നാല് മുതല്‍ പൊലിസ് ആസ്ഥാനത്ത് സിംസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിച്ചു തുടങ്ങിയെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. കെല്‍ട്രോണ്‍ മുഖാന്തിരമാണ് പദ്ധതി നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി തുടര്‍ന്നു പറയുന്നു.
എന്നാല്‍ ഈ സംവിധാനം നടത്തുന്നതില്‍ സ്വകാര്യ പങ്കാളിത്തമുണ്ടോ, എങ്കില്‍ ഏത് കമ്പനിക്കാണ്, ഈ കമ്പനി ഏതു വര്‍ഷമാണ് രൂപീകൃതമായത്, ഇവര്‍ക്ക് ഈ മേഖലയില്‍ എത്ര വര്‍ഷത്തെ പരിചയമുണ്ട് തുടങ്ങിയ സുപ്രധാന ചോദ്യങ്ങള്‍ക്ക് വിവരം ശേഖരിച്ചു വരുന്നു എന്ന മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്.
പൊലിസ് ആസ്ഥാനത്ത് സ്വകാര്യ കമ്പനിക്ക് പ്രത്യേക സംവിധാനം രൂപീകരിക്കുന്നതിന് അനുമതി നല്‍കിയത് വിശദപഠനത്തിന് ശേഷമാണോ എന്ന ചോദ്യത്തിനും വിവരം ശേഖരിച്ചു വരുന്നു എന്ന മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്. ഈ സ്വകാര്യ കമ്പനിയുടെ മുന്‍പരിചയമെന്താണ്, കമ്പനി കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ക്കും വിവരം ശേഖരിച്ചു വരുന്നു എന്ന മറുപടി തന്നെയാണ് മുഖ്യമന്ത്രി നല്‍കിയത്.ഗാലക്‌സോണ്‍ എന്ന കമ്പനിയെയാണോ പദ്ധതി ഏല്‍പിച്ചിരിക്കുന്നതെന്ന എം.വിന്‍സെന്റ്, ഷാനിമോള്‍ ഉസ്മാന്‍, ടി.ജെ വിനോദ് തുടങ്ങിയവരുടെ ചോദ്യത്തിന് വിവരം ശേഖരിച്ചു വരുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കമ്പനിയുടെ ഡയറക്ടര്‍മാര്‍ ആരൊക്കെയാണെന്ന ചോദ്യത്തിനും വിവരം ശേഖരിച്ചു വരുന്നു എന്നാണ് മറുപടി നല്‍കിയത്.
എല്ലാം ക്രമപ്രകാരവും സുതാര്യവുമായിരുന്നെങ്കില്‍ ഒന്നും മറച്ചുവയ്‌ക്കേണ്ട ആവശ്യമില്ലായിരുന്നു. 160 കോടി രൂപയുടെ ഈ പദ്ധതിക്കു പിന്നിലെ തട്ടിപ്പ് മുഖ്യമന്ത്രിക്ക് നേരിട്ട് അറിയാമായിരുന്നു എന്നതാണ് ഇതിനര്‍ഥമെന്നും ചെന്നിത്തല പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കല്‍പ്പറ്റയില്‍ 16കാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍കൂടി കസ്റ്റഡിയില്‍

Kerala
  •  7 minutes ago
No Image

അമേരിക്കയെ വിറപ്പിച്ച് അതിശൈത്യം; മഞ്ഞുവീഴ്ച്ച കനക്കുന്നു; 23 സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ

International
  •  33 minutes ago
No Image

കോട്ടയത്ത് ഭാര്യയെ കമ്പിപ്പാരകൊണ്ട് തലക്കടിച്ച് കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

Kerala
  •  2 hours ago
No Image

ഫിലിപ്പീന്‍സില്‍ ബോട്ട് മുങ്ങി 15 മരണം; ബോട്ടിലുണ്ടായിരുന്നത് ജീവനക്കാര്‍ ഉള്‍പെടെ 359പേര്‍

International
  •  2 hours ago
No Image

സ്വര്‍ണവിലയില്‍ ഉച്ചയ്ക്ക് ശേഷം നേരിയ ഇടിവ്; റെക്കോര്‍ഡില്‍ തന്നെ

Kerala
  •  2 hours ago
No Image

'എല്ലാം അറിഞ്ഞ ശേഷം പ്രതികരിക്കാം'; ഐക്യത്തില്‍ നിന്നുള്ള  എന്‍എസ്എസ് പിന്മാറ്റത്തില്‍ വെള്ളാപ്പള്ളി

Kerala
  •  3 hours ago
No Image

22ാം വയസ്സിൽ ലോക റെക്കോർഡ്; കിരീടം നഷ്‌ടമായ മത്സരത്തിൽ ചരിത്രമെഴുതി ബേബി എബിഡി

Cricket
  •  4 hours ago
No Image

പത്മവിഭൂഷണ്‍: പുരസ്‌കാരം സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനം പാര്‍ട്ടിയുമായി ആലോചിച്ച ശേഷം,നിലപാട് വ്യക്തമാക്കി വിഎസിന്റെ മകന്‍

Kerala
  •  4 hours ago
No Image

ഐക്യം പ്രായോഗികമല്ല; എസ്എൻഡിപിയുമായുള്ള ഐക്യത്തിൽ നിന്നും പിന്മാറി എൻഎസ്എസ്

Kerala
  •  4 hours ago
No Image

'ഏത് പട്ടിക്ക് വേണം പത്മഭൂഷണ്‍, എനിക്ക് വേണ്ട, തന്നാലും ഞാന്‍ വാങ്ങില്ല....അതൊക്കെ പണം കൊടുത്താല്‍ കിട്ടുന്നതല്ലേ' സോഷ്യല്‍ മീഡിയയില്‍ വൈറലായി വെള്ളാപ്പള്ളിയുടെ പഴയ അഭിമുഖം

Kerala
  •  4 hours ago