HOME
DETAILS

ട്രഷറി നിയന്ത്രണം തുടരും: മന്ത്രി തോമസ് ഐസക്

  
backup
February 25, 2020 | 2:02 AM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%b7%e0%b4%b1%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%b0%e0%b5%81%e0%b4%82

 


ആലപ്പുഴ: കേരളത്തിനവകാശപ്പെട്ട ജി.എസ്.ടി കോംപന്‍സേഷന്‍ വിഹിതം കേന്ദ്രം നല്‍കാത്തതിനാല്‍ നിലവിലെ ട്രഷറി നിയന്ത്രണം ഏപ്രില്‍ വരെ തുടരേണ്ടിവരുമെന്ന് ധനവകുപ്പ് മന്ത്രി ഡോ.ടി.എം തോമസ് ഐസക്. എന്നാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ നിയന്ത്രണം ബാധിക്കുകയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആലപ്പുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കേന്ദ്രം രണ്ട് ഗഡു കോംപന്‍സേഷന്‍ തന്നു. എന്നാല്‍ ശേഷിച്ചത് ഇനിയും കേരളത്തിന് നല്‍കാന്‍ തയാറായിട്ടില്ല. ഇത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ജനുവരി 15 മുതല്‍ അഞ്ച് ലക്ഷത്തില്‍ താഴെയുള്ള ബില്ലുകള്‍ മാത്രമേ ട്രഷറികളില്‍ നിന്ന് ദിവസവും മാറുന്നുള്ളൂ.
നിലവിലെ സാഹചര്യത്തില്‍ ഇത് ഈ സാമ്പത്തിക വര്‍ഷാവസാനം വരെ തുടരും. ഏപ്രില്‍ മുതലേ ഇതിന് മാറ്റം വരൂ.
കൂടുതല്‍ തുകക്കുള്ള ബില്ലുകള്‍ ഡിസ്‌കൗണ്ട് ചെയ്തു നല്‍കാന്‍ ബാങ്കുകള്‍ സന്നദ്ധമായാല്‍ അത്തരം ബില്ലുകള്‍ മാറുന്നതിന് തടസമില്ല.
ഡിസ്‌കൗണ്ട് ചെയ്യാന്‍ തയാറാകുന്ന ബാങ്കുകള്‍ക്ക് മെയ് മാസത്തില്‍ സര്‍ക്കാര്‍ പണം നല്‍കും. മറ്റു ബില്ലുകള്‍ ഇന്നത്തെ സാഹചര്യത്തില്‍ ഏപ്രില്‍ മാസത്തോടെ മാത്രമേ നല്‍കാന്‍ കഴിയൂ എന്ന് മന്ത്രി വ്യക്തമാക്കി.
കേന്ദ്ര ധനകാര്യ കമ്മിഷന്‍ 15,000 കോടി കേരളത്തിന് അനുവദിച്ചിട്ടുണ്ട്. അത് അടുത്ത സാമ്പത്തിക വര്‍ഷമേ ലഭിക്കൂ. ഇത് ലഭിക്കുന്നതോടെ ട്രഷറി നിയന്ത്രണം പൂര്‍ണമായും പിന്‍വലിക്കാന്‍ കഴിയുമെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് 30,000 കോടിയുടെ കിഫ്ബി പദ്ധതികള്‍ നിര്‍വഹണ ഘട്ടത്തിലാണെന്നും ഇത് സംബന്ധിച്ച ജനങ്ങളുടെ ആശങ്കകള്‍ ദൂരീകരിക്കുന്നതിന് ജില്ലകള്‍ തോറും കിഫ്ബി പദ്ധതികളുടെ പ്രദര്‍ശനം സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പിന്നിട്ട ആറ് റൗണ്ടുകള്‍, മതി കേരളമേ!ഇതു മതി... കൊല്ലാന്‍ ആഹ്വാനം ചെയ്തവന്‍ പൊളളുന്ന വെയിലത്ത് നഗ്‌നനായി നില്‍ക്കുന്ന കാഴ്ച കാണാന്‍ ചന്ദ്രശേഖരനു കഴിഞ്ഞു' കെ.കെ രമയുടെ വൈകാരിക പോസ്റ്റ് 

Kerala
  •  3 days ago
No Image

മന്ത്രിപ്പട നിലംപൊത്തുന്നു; തകര്‍ന്ന് ഇടതുകോട്ടകള്‍; ആറന്മുളയും പത്തനാപുരവും യുഡിഎഫിനൊപ്പം

Kerala
  •  3 days ago
No Image

'ജനവിധി അംഗീകരിക്കുന്നു'; തവനൂരില്‍ തോല്‍വി സമ്മതിച്ച് കെ.ടി ജലീല്‍, ജോയിക്ക് അഭിനന്ദനം

Kerala
  •  3 days ago
No Image

ഹുങ്കൊടിഞ്ഞു, ക്യാപ്റ്റന്റെ ഫിഗറും

Kerala
  •  3 days ago
No Image

കേവല ഭൂരിപക്ഷമെത്തിയില്ലെങ്കില്‍ എന്‍.ഡി.എ- എ.ഐ.ഡി.എംകെ സഖ്യവുമായി കൈകോര്‍ക്കുമോ വിജയ് ?; ഉറ്റുനോക്കി തമിഴകം

National
  •  3 days ago
No Image

അന്ന് തളിപ്പറമ്പില്‍ സ്റ്റാറായി, ഇന്ന് പിണറായിയെ 'ധര്‍മ'സങ്കടത്തിലാക്കി.. ആരാണ് അബ്ദുല്‍ റഷീദ്? 

Kerala
  •  3 days ago
No Image

വീട്ടില്‍ പോയി ചോദിക്കാന്‍ പറഞ്ഞവനോട്, വീട്ടില്‍ പോയി ഇരിക്കാന്‍ പറഞ്ഞു ജനങ്ങള്‍;  പരിഹാസവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  3 days ago
No Image

കേരളം 'കൈ'പ്പിടിയില്‍; നൂറിനടുത്ത് സീറ്റുകളില്‍ യുഡിഎഫ് കുതിപ്പ്; എല്‍ഡിഎഫ് 40ല്‍ താഴെ

Kerala
  •  3 days ago
No Image

തമിഴകം കീഴടക്കി 'ദളപതി' , ടി.വി.കെ നൂറുകടന്നു; പശ്ചിമ ബംഗാളില്‍ ബി.ജെ.പി മുന്നേറ്റം തുടരുന്നു

National
  •  3 days ago
No Image

ധര്‍മ്മടത്ത് മുഖ്യമന്ത്രി പിന്നില്‍; തളിപ്പറമ്പില്‍ വിമതന്‍ മുന്നേറുന്നു; പേരാവൂരില്‍ 'ടീച്ചര്‍' പടയോട്ടം

Kerala
  •  3 days ago


No Image

'തമ്പി വിജയ്'ക്കായി ബി.ജെ.പിയുടെ വാതിലുകള്‍ തുറന്നിരിക്കുന്നു' ടി.വി.കെയെ എന്‍.ഡി.എ സഖ്യത്തിലേക്ക് സ്വാഗതം ചെയ്ത് ഖുശ്ബു

National
  •  3 days ago
No Image

ഭക്തിഗാനങ്ങളുടെ മറവില്‍ തോക്കിന്‍മുനയില്‍ തടങ്കല്‍; ഐഎഎസ് അക്കാദമി ഡയറക്ടറെ ഭോപ്പാലില്‍ തട്ടിക്കൊണ്ടുപോയി 1.89 കോടി കവര്‍ന്നു

National
  •  3 days ago
No Image

വോട്ടിങ് കഴിഞ്ഞപ്പോള്‍ 80 ശതമാനത്തില്‍ താഴെ, വോട്ടെണ്ണാന്‍ എടുത്തപ്പോള്‍ ഇ.വി.എം യന്ത്രത്തില്‍ 99 ശതമാനം ചാര്‍ജ്; കോഴിക്കോട് സൗത്തില്‍ സംശയം ഉന്നയിച്ച് യു.ഡി.എഫ് കൗണ്ടിങ് ഏജന്റ്

Kerala
  •  3 days ago
No Image

സംഘര്‍ഷാവസ്ഥയ്ക്കിടയിലും കരുത്തോടെ ദുബൈ വിമാനത്താവളം; കടന്നുപോയത് 60 ലക്ഷം യാത്രക്കാര്‍; ഏറ്റവും വലിയ വിപണി ഇന്ത്യ

uae
  •  3 days ago