HOME
DETAILS

ശബരിമല പുന:പരിശോധന: വാദം പൂര്‍ത്തിയായി, വിധി പറയാനായി മാറ്റിവച്ചു

  
backup
February 06, 2019 | 7:20 AM

sabarimala-supreme-court-review-petitions

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനത്തില്‍ മണിക്കൂറുകള്‍ നീണ്ട വാദ- പ്രതിവാദങ്ങള്‍ക്കൊടുവില്‍ ഹരജികള്‍ വിധി പറയാനായി മാറ്റിവച്ചു.

രാവിലെ പത്തര മുതല്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റുസുമാരായ ആര്‍.എഫ് നരിമാന്‍, എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഢ്, ഇന്ദു മല്‍ഹോത്ര എന്നിവരുടെ ബെഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്.

വിധി പുന:പരിശോധിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍

ക്ഷേത്രപ്രവേശനം ഏറ്റവും വലിയ അവകാശമാണെന്നും വിലക്ക് ഭരണഘടനാ ലംഘനമാണെന്നും സര്‍ക്കാര്‍ എതിര്‍വാദത്തില്‍ പറഞ്ഞു.

ഓരോ ക്ഷേത്രത്തിനും ഓരോ സ്വഭാവമുണ്ട്. അതെല്ലാം പരിഗണിച്ച് ഓരോ പ്രത്യേകവിഭാഗം ആയി മാറ്റാന്‍ കഴിയില്ല. തിരുപ്പതി, പുരി ജഗന്നാഥ് ക്ഷേത്രങ്ങളൊന്നും പ്രത്യേക വിഭാഗം അല്ലെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ ജയ്ദീപ് ഗുപ്ത പറഞ്ഞു.

വാദം തുടങ്ങിയത് എന്‍.എസ്.എസ്

ശബരിമലയ്‌ക്കെതിരായ ഹരജി നല്‍കിയ എന്‍.എസ്.എസിന്റെ വാദമാണ് ആദ്യം കേട്ടത്. കെ. പരാശരനാണ് എന്‍.എസ്.എസിനു വേണ്ടി വാദിച്ചത്.

മതാചാരങ്ങളുടെ യുക്തി പരിശോധിക്കരുതെന്ന ബിജോയ് ഇമ്മാനുവല്‍ കേസിലെ സുപ്രിംകോടതി വിധി പരാശരന്‍ ചൂണ്ടിക്കാണിച്ചു. ശബരിമലയിലേത്ത് തൊട്ടുകൂടായ്മ പ്രശ്‌നമല്ലെന്നും പ്രതിഷ്ഠാ വിഷയമാണെന്നും പരാശരന്‍ വാദിച്ചു.

തൊട്ടുകൂടായ്മ മാത്രം അടിസ്ഥാനമാക്കിയല്ല വിധിയെന്ന് ജസ്റ്റിസ് നരിമാന്‍

തൊട്ടുകൂടായ്മ മാത്രം അടിസ്ഥാനമാക്കിയല്ല യുവതി പ്രവേശന വിധിയെന്ന് പരാശരന് മറുപടിയെന്നോണം ജസ്റ്റിസ് നരിമാന്‍ പറഞ്ഞു.

ശബരിമല തന്ത്രിക്കു വേണ്ടി വി.വി ഗിരി

ശബരിമല മന്ത്രിക്കു വേണ്ടി വി.വി ഗിരിയാണ് വാദം നടത്തിയത്. മതപരമായ കാര്യങ്ങളില്‍ തന്ത്രിക്ക് പ്രത്യേക അവകാശങ്ങളുണ്ടെന്ന് വി.വി ഗിരി വാദിച്ചു. പ്രതിഷ്ടയുടെ നൈഷ്ഠിക ബ്രഹ്മചര്യ സ്വഭാവം കാരണമാണ് യുവതീ പ്രവേശന വിലക്ക് ആവശ്യപ്പെടുന്നതെന്നും ഗിരി പറഞ്ഞു.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലവർഷമെത്തി രണ്ട് ദിവസത്തിനിടെ ഏഴ് മരണം; മരണക്കെണിയായി 'ഹൈഡ്രോപ്ലാനിങ്'

Kerala
  •  2 days ago
No Image

മഴ തുടരും: ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; ജാ​ഗ്രത നിർദേശം 

Kerala
  •  2 days ago
No Image

സുപ്രഭാതം കരിയർ ക്ലിനിക്കിന് ഇന്ന് മണ്ണാർക്കാട്ട് സമാപനം

Kerala
  •  2 days ago
No Image

ജനങ്ങളുടെ നെഞ്ചത്തടിച്ച് കേന്ദ്ര സര്‍ക്കാര്‍; ഗാര്‍ഹിക സിലിണ്ടറിന് കൂട്ടിയത് 29 രൂപ; മൂന്ന് മാസത്തിനിടെ വില വര്‍ധിക്കുന്നത് രണ്ടാംതവണ

Kerala
  •  2 days ago
No Image

പത്തനംതിട്ടയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

Kerala
  •  2 days ago
No Image

സലീം കുമാറിന് വിട നൽകാൻ കേരളം; സംസ്കാരം വെെകീട്ട് 3ന്; രാവിലെ 9 മുതൽ പൊതുദർശനം 

Kerala
  •  2 days ago
No Image

വിദേശികളെന്ന് മുദ്രകുത്തി; നാല് വനിതകളെ നാടുകടത്താന്‍ ഉത്തരവിട്ട അസം ട്രെബ്യൂണല്‍ വിധിക്ക് സുപ്രീം കോടതി സ്‌റ്റേ 

National
  •  2 days ago
No Image

ചിരിയുടെ തമ്പുരാന് വിട; സലീം കുമാർ അന്തരിച്ചു 

Kerala
  •  2 days ago
No Image

സുഹൃത്തുക്കള്‍ തമ്മില്‍ സംഘര്‍ഷം; തിരുവനന്തപുരത്ത് 18കാരന്‍ കൊല്ലപ്പെട്ടു

Kerala
  •  2 days ago
No Image

കുടുംബശ്രീയുടെ ആദിവാസി ഫണ്ടുകളില്‍ തിരിമറി; വയനാട്ടില്‍ സിപിഎം നേതാവ് ഉള്‍പ്പെടെ മൂന്ന് ജീവനക്കാരെ പിരിച്ചുവിട്ടു 

Kerala
  •  2 days ago