HOME
DETAILS

തുകയും അനുമതിയും ലഭിച്ചു; പക്ഷേ.!

  
backup
April 30, 2018 | 2:40 AM

%e0%b4%a4%e0%b5%81%e0%b4%95%e0%b4%af%e0%b5%81%e0%b4%82-%e0%b4%85%e0%b4%a8%e0%b5%81%e0%b4%ae%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%b2%e0%b4%ad%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a

നീലേശ്വരം: ടാറിങ്ങിനായി തുക അനുവദിച്ച് മാസങ്ങളായെങ്കിലും നീലേശ്വരം-കാലിച്ചാനടുക്കം റോഡില്‍ ജനങ്ങളുടെ യാത്രാദുരിതത്തിനു അറുതിയായില്ല. ചോയ്യംകോട് മുതല്‍ അടുക്കം വരെയുള്ള റോഡ് തകര്‍ന്ന് കാല്‍നടയാത്ര പോലും സാധ്യമാകാത്ത സ്ഥിതിയാണുള്ളത്. ഒടിയിട്ട് മാവ്, ചാമക്കുഴി, മൂപ്പില്‍, അടുക്കം ടൗണ്‍ എന്നിവിടങ്ങളിലാണ് പൂര്‍ണമായും തകര്‍ന്ന് കിടക്കുന്നത്.
ചായ്യോത്ത്, കൂവാറ്റി, അടുക്കം, തായന്നൂര്‍, പരപ്പ തുടങ്ങിയ സ്‌കൂളുകളിലേക്കും കാലിച്ചാനടുക്കം എസ്.എന്‍.ഡി.പി കോളജുകളിലേക്കുമുള്ള നിരവധി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരുടെ ആശ്രയമാണ് ഈ റോഡ്. പ്രസ്തുത റോഡിനു മെക്കാഡം ടാറിങ്ങ് നടത്താന്‍ 42 കോടി രൂപ അനുവദിച്ചിട്ടു മാസങ്ങളായി. ഇതില്‍ അടുക്കം മുതല്‍ മൂപ്പില്‍ വരെയുള്ള മൂന്ന് കിലോമീറ്റര്‍ ടാറിങ് നടത്താനായി സാങ്കേതികാനുമതി ലഭിച്ചിട്ടുണ്ടെങ്കിലും പ്രവര്‍ത്തി ആരംഭിച്ചിട്ടില്ല. മൂപ്പില്‍ മുതല്‍ നീലേശ്വരം വരെയുള്ള 13 കിലോമീറ്റര്‍ ഭാഗത്തിന്റെ ടാറിങ്ങിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയിട്ടില്ല.
ഇതേക്കുറിച്ച് അന്വേഷിക്കാന്‍ പൊതുമരാമത്ത് ഓഫിസിലെത്തുന്ന നാട്ടുകാര്‍ക്ക് കരാറെടുക്കാന്‍ കോണ്‍ട്രാക്ടര്‍മാര്‍ തയാറാകുന്നില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്.
മഴക്കാലത്തിനു മുന്‍പ് ടാറിങ് പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ യാത്രാ ദുരിതം ഇനിയും ഇരട്ടിക്കും. അതുകൊണ്ട് അടിയന്തരമായി റോഡിലെ കുഴികളെങ്കിലും അടയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതേസമയം റോഡ് തകര്‍ച്ചയ്‌ക്കെതിരെ സി.പി.എം ശക്തികേന്ദ്രമായ ഇവിടത്തെ നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങിയപ്പോള്‍ സി.പി.എം നേതൃത്വം വിലക്കിയതായും ആരോപണവുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്റൈനിലെ മുന്‍ നയതന്ത്രജ്ഞന്‍ ഡോ. ദാഫര്‍ അഹമ്മദ് അല്‍ ഉമ്രാന്‍ അന്തരിച്ചു; വിടവാങ്ങിയത് രാജ്യത്തെ ഏറ്റവും പ്രമുഖ നയതന്ത്രജ്ഞരിൽ ഒരാൾ

bahrain
  •  2 days ago
No Image

കൊട്ടിക്കലാശം: ഏഴ് ജില്ലകളിലെ പ്രചാരണം ഇന്ന് അവസാനിക്കും; കളംനിറഞ്ഞ് 'വിവാദ' രാഷ്ട്രീയം

Kerala
  •  2 days ago
No Image

യു.എ.ഇ–ഒമാൻ ദേശീയാഘോഷങ്ങൾ: ഒരാഴ്ചക്കിടെ ഹത്ത അതിർത്തി കടന്നത് ഒന്നര ലക്ഷത്തിലധികം പേർ

oman
  •  2 days ago
No Image

ഗോവയിലെ നിശാക്ലബ്ബിൽ വൻ തീപിടിത്തം: 23 പേർ കൊല്ലപ്പെട്ടു; മരിച്ചവരിൽ ഭൂരിഭാഗവും ജീവനക്കാർ

National
  •  2 days ago
No Image

വീണ്ടും ഖത്തറിന്റെ മാധ്യസ്ഥത; ദോഹയില്‍ കൊളംബിയ ഇജിസി സമാധാന കരാര്‍

qatar
  •  2 days ago
No Image

കൊല്ലത്ത് വൻ അഗ്നിബാധ: മത്സ്യബന്ധന ബോട്ടുകൾ കത്തിനശിച്ചു; കോടികളുടെ നഷ്ടം

Kerala
  •  2 days ago
No Image

റൊണാൾഡോയുടെ വിലക്ക് നീക്കി, കിട്ടിയത് 'ഏറ്റവും എളുപ്പമുള്ള ഗ്രൂപ്പ്'; പോർച്ചുഗലിന്റെ ലോകകപ്പ് നറുക്കെടുപ്പിൽ വൻ വിവാദം

Football
  •  2 days ago
No Image

പത്രവാർത്ത വായിച്ചത് രക്ഷയായി; 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികൾ

Kerala
  •  2 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യം; പോളിംഗ് ഉദ്യോഗസ്ഥർക്ക് ആശ്വാസം

Kerala
  •  2 days ago
No Image

ജിസിസി സംയുക്ത സിവിൽ ഏവിയേഷൻ ബോഡിയുടെ ആസ്ഥാനമായി യുഎഇയെ തിരഞ്ഞെടുത്തു

uae
  •  2 days ago