HOME
DETAILS

പ്രസംഗം മലയാളത്തില്‍ തുടങ്ങി, സദസിനെ വിസ്മയിപ്പിച്ച് ഉപരാഷ്ട്രപതി

  
backup
April 30, 2018 | 2:41 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%82%e0%b4%97%e0%b4%82-%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%81%e0%b4%9f


പെരിയ: പെരിയ കേന്ദ്ര സര്‍വകലാശാല അക്കാദമിക് ബ്ലോക്കുകളുടെ ഉദ്ഘാടന ചടങ്ങില്‍ സംസ്ഥാന തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ ഇംഗ്ലീഷ് പ്രസംഗം അവസാനിപ്പിച്ചതിന് ശേഷമെത്തിയ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു മലയാളത്തില്‍ പ്രസംഗം തുടങ്ങി സദസിനെ വിസ്്മയിപ്പിച്ചു. ഉപരാഷ്ട്രപതിയുടെ മലയാളം പ്രസംഗത്തെ സദസ്യര്‍ കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സംസാരത്തിന്റെ ഒടുവില്‍ നല്ല മലയാളത്തില്‍ നമസ്‌കാരവും പറഞ്ഞാണ് അദ്ദേഹം വേദിവിട്ടത്.
10 മിനിറ്റ് നീണ്ട കടന്നപ്പള്ളിയുടെ പ്രസംഗത്തിന് ശേഷം ഉദ്ഘാടന സംസാരം നടത്താനെത്തിയ ഉപരാഷ്ട്രപതി പ്രസംഗം തുടങ്ങിയത് ഇങ്ങനെ.., ബഹുമാനപ്പെട്ട മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, നിയമസഭാംഗങ്ങളെ, നിയമസഭാംഗം പി. കരുണാകരന്‍, യു.ജി.സി അംഗങ്ങളെ, രജിസ്ട്രാറെ, സര്‍വകലാശാല ജീവനക്കാരെ, പഠിക്കാത്ത ജീവനക്കാരേ, സദസ്യരെ... കേരളത്തിലെ എക്കാലത്തെയും പച്ചപ്പ് സന്ദര്‍ശിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം. കേന്ദ്ര സര്‍വകലാശാല അക്കാദമിക് ബ്ലോക്ക് രാഷ്ട്രത്തിന് സമര്‍പ്പിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷം. കേന്ദ്ര സര്‍വകലാശാലയിലെ ഈ സംരംഭം വിജയകരമാക്കിയവര്‍ക്ക് ആശംസകള്‍. ഇതിന് നേതൃത്വം നല്‍കിയവരെ അഭിനന്ദിക്കാനും ഈ അവസരം ഉപയോഗപ്പെടുത്തുന്നു. ഇത്രയും വാക്കുകള്‍ മലയാളത്തില്‍ സംസാരിച്ചാണ് ഉപരാഷ്ട്രപതി ഇംഗ്ലീഷില്‍ എഴുതി തയാറാക്കിയ പ്രസംഗം തുടങ്ങിയത്. പ്രസംഗത്തോടുള്ള സദസ്യരുടെ മികച്ച പ്രതികരണം കൂടിയായപ്പോള്‍ പലപ്പോഴും ഉപരാഷ്ട്രപതി എഴുതി തയാറാക്കിയ പ്രസംഗം മാറ്റിവച്ച് വിശദീകരണത്തിലേക്കും കടന്നു.
കാസര്‍കോട് വിവിധ ഭാഷകളുടെ സംഗമഭൂമിയാണ്. തെയ്യവും പൂരക്കളിയും യക്ഷഗാനവും കാസര്‍കോടിന്റെ മതിപ്പ് വര്‍ധിപ്പിക്കുന്നുവെന്നും ഉപരാഷ്ട്രപതി പറഞ്ഞു. മാതൃഭാഷയെയും ഗുരുവിനെയും അമ്മയേയും എന്നും സ്‌നേഹിക്കണം. മാതൃഭാഷയോടുള്ള സ്‌നേഹം ഒരിക്കലും കുറയ്ക്കരുത്. മാതൃഭാഷ കണ്ണാണെങ്കില്‍ മറ്റ് ഭാഷകള്‍ കണ്ണടകളാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രസംഗത്തിനിടെ രണ്ടിടത്ത് ഉപരാഷ്ട്രപതിക്ക് നാക്ക് പിഴച്ചു. പി. കരുണാകരന്‍ എം.പിയെ നിയമസഭാംഗം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. എന്നാല്‍ ഇംഗ്ലീഷ് പ്രസംഗത്തില്‍ തന്റെ സഹപ്രവര്‍ത്തകന്‍ പി. കരുണാകരന്‍ എന്ന് അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. പാഠ്യേതര ജീവനക്കാര്‍ എന്ന് പറയേണ്ടിടത്ത് അദ്ദേഹം പഠിക്കാത്ത ജീവനക്കാരെ എന്ന് പറഞ്ഞത് സദസില്‍ ചിരി പടര്‍ത്തി.
മംഗളൂരുവില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗമെത്തിയ ഉപരാഷ്ട്രപതി പെരിയ കേന്ദ്രസര്‍വകലാശാലയിലെ ഹെലിപാഡിലിറങ്ങിയാണ് ഉദ്ഘാടന വേദിയിലെത്തിയത്. പരിപാടിക്ക് ശേഷം മംഗളൂരുവിലേക്ക് തന്നെയാണ് ഉപരാഷ്ട്രപതി മടങ്ങിയത്. ഉപരാഷ്ട്രപതിയുടെ വരവ് കണക്കിലെടുത്ത് തലപ്പാടി മുതല്‍ കാഞ്ഞങ്ങാട് വരേയുള്ള റോഡ് ഗതാഗതത്തിലും പൊലിസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഏതെങ്കിലും കാരണവശാല്‍ റോഡ് മാര്‍ഗം ഉപയോഗിക്കേണ്ടി വന്നാല്‍ സുരക്ഷിതത്വത്തിനു വേണ്ടിയായിരുന്നു ഈ നിയന്ത്രണം.

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോറ്റെങ്കിലും വാക്ക് പാലിച്ചു: സ്വന്തം ചെലവിൽ അഞ്ച് കുടുംബങ്ങൾക്ക് വഴി നിർമ്മിച്ചു നൽകി യുഡിഎഫ് സ്ഥാനാർഥി

Kerala
  •  2 days ago
No Image

അനധികൃത മത്സ്യബന്ധനം: പിടിച്ചെടുത്ത മീൻ ലേലം ചെയ്ത് 1.17 ലക്ഷം സർക്കാർ കണ്ടുകെട്ടി, ബോട്ടുടമയ്ക്ക് 2.5 ലക്ഷം രൂപ പിഴയും ചുമത്തി

Kerala
  •  2 days ago
No Image

കാസർകോട് അടുപ്പിൽ നിന്ന് തീ പടർന്ന് വീട് പൂർണ്ണമായി കത്തി നശിച്ചു; ഒമ്പത് അംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  2 days ago
No Image

മദ്യലഹരിയിൽ പൊലിസ് ഉദ്യോഗസ്ഥൻ ഓടിച്ച കാർ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു; പാണ്ടിക്കാട് വൻ പ്രതിഷേധം, ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ

Kerala
  •  2 days ago
No Image

ദുബൈ വിമാനത്താവളത്തിലെ ഏറ്റവും തിരക്കേറിയ ദിവസം ഡിസംബറിലെ ഈ ദിനം; യാത്രക്കാർക്ക് മുന്നറിയിപ്പുമായി അധികൃതർ

uae
  •  2 days ago
No Image

ജോലി വിട്ടതിന്റെ വൈരാഗ്യം: അസം സ്വദേശിനിയെ തമിഴ്‌നാട്ടിൽ കൂട്ടബലാത്സംഗം ചെയ്തു; മൂന്നുപേർക്കെതിരെ കേസ്

National
  •  2 days ago
No Image

ഹൃദയാഘാതം സംഭവിച്ച ഭർത്താവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ അപകടം; സഹായത്തിനായി കൈകൂപ്പി ഭാര്യ, കണ്ടില്ലെന്ന് നടിച്ച് വഴിയാത്രക്കാർ

National
  •  2 days ago
No Image

വയനാട്ടിൽ കടുവാഭീഷണി: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

Kerala
  •  2 days ago
No Image

How an airline with legacy of punctuality ended up in cancellation of many flights in a single week: The story of Indigo Airlines

National
  •  2 days ago
No Image

തീരാക്കടം; ഒരു ലക്ഷം രൂപ 74 ലക്ഷമായി, ഒടുവിൽ കിഡ്‌നി വിറ്റു: നീതി തേടി അധികൃതരെ സമീപിച്ച് കർഷകൻ

Kerala
  •  2 days ago