HOME
DETAILS

മദ്യ-മയക്കുമരുന്നു സംഘങ്ങള്‍ സജീവം; എക്‌സൈസ് ഉറക്കത്തില്‍

  
backup
June 25, 2016 | 3:07 AM

%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af-%e0%b4%ae%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%ae%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%b8%e0%b4%82%e0%b4%98%e0%b4%99%e0%b5%8d

തുറവൂര്‍: മദ്യ മയക്കുമരുന്ന് മാഫിയ പിടി മുറുക്കുമ്പോഴും കുത്തിയതോട് എക്‌സൈസ് സംഘം ഉറക്കത്തില്‍.കുത്തിയതോട്ടില്‍ നിന്നും വളമംഗലത്തേക്ക് ആസ്ഥാനം മാറ്റിയതോടെയാണ് പ്രവര്‍ത്തനം താളം തെറ്റിയത്. നേരത്തേ വാഹനം ഇല്ലാത്തതിന്റെ പേരില്‍ പരിശോധനയില്‍ നിന്ന് ഒഴിഞ്ഞു നിന്ന എക്‌സൈസുകാര്‍ പുതിയ വാഹനം കിട്ടിയിട്ടും ഉണര്‍ന്നിട്ടില്ല.  
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്‌ലില്‍ കിലോക്കണക്കിന് കഞ്ചാവും മയക്കുമരുന്നും മേഖലയിലെ പോലീസ് പിടികൂടുന്നുണ്ടെങ്കിലും കുത്തിയതോട് എക്‌സൈസ് സംഘത്തിന് ഒരാളെപ്പോലും പിടി കൂടുവാനോ കേസ് എടുക്കുവാനോ കഴിഞ്ഞിട്ടില്ല.നിലവില്‍ കുത്തിയതോട് റേഞ്ച് ഓഫീസിന് കീഴില്‍ വരുന്ന പട്ടണക്കാട്,കാവില്‍,തുറവൂര്‍, വളമംഗലം,കുത്തിയതോട്, അരൂര്‍,എഴുപുന്ന,വല്ലേത്തോട്, ചാവടി, പള്ളിത്തോട് പ്രദേശങ്ങള്‍ കഞ്ചാവു മയക്കുമരുന്ന് മാഫിയകളുടെ പിടിയില്‍ അമര്‍ന്നിരിക്കുകയാണ്.ഇവരെ സഹായിക്കുന്ന നയമാണ് കുത്തിയതോട് എക്‌സൈസ് ഓഫീസ് പിന്തുടരുന്നതെന്ന് ആരോപണമുണ്ട്.
എക്‌സൈസ് ഓഫീസിലെ ഉദ്യോഗസ്ഥരെ തുറവൂര്‍ ബസ് സ്റ്റോപ്പില്‍ എത്തിക്കുവാനും കള്ളു ഷാപ്പുകളില്‍ നിന്ന് പടി പിരിക്കുവാനും മാത്രമാണ് എക്‌സൈസ് വാഹനം ഉപയോഗിക്കുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
പ്രദേശത്തെ ഒട്ടു മിക്ക കള്ളുഷാപ്പുകളും നിയമം ലംഘിച്ച് രാവിലെ ആറു മുതല്‍ രാത്രി പത്തുമണി വരെയാണ് പ്രവര്‍ത്തിക്കുന്നതെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.രാത്രി ഒന്‍പതുമണിക്കു ശേഷം പ്രദേശത്തെ കള്ളുഷാപ്പുകളില്‍ എക്‌സൈസ് ജീപ്പിലെത്തി പടി പിരിക്കുന്നത് നിത്യക്കാഴ്ചയാണെന്നാണ് ആക്ഷേപം.
കഞ്ചാവു വില്‍പ്പന സംബന്ധിച്ച് വിവരം നല്‍കിയാലും ആളില്ല,തിരക്കാണ് തുടങ്ങിയവയാണ് സ്ഥിരം പല്ലവിയെന്നും നാട്ടുകാര്‍ പറയുന്നു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുണ്യം തേടി ഇരു ഹറമുകളിലും എത്തിയത് 7.8 കോടി തീർത്ഥാടകർ; ഉംറ നിർവ്വഹിച്ചത് ഒന്നരക്കോടിയിലധികം പേർ, കണക്കുകൾ പുറത്തുവിട്ട് ജനറൽ അതോറിറ്റി

Saudi-arabia
  •  6 hours ago
No Image

ഒമാനില്‍ കനത്ത തണുപ്പ്; കാലാവസ്ഥാ വകുപ്പിന്റെ ജാഗ്രത നിര്‍ദേശം

oman
  •  6 hours ago
No Image

ജോലിക്കാരായ അമ്മമാർക്ക് വർക്ക് ഫ്രം ഹോം നൽകാൻ യുഎഇ: പ്രസവാവധി 98 ദിവസമാക്കും; തൊഴിൽമേഖലയിൽ വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ 

uae
  •  6 hours ago
No Image

'എന്റെ കുടുംബം തകർത്തു, മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് പറ്റിച്ചു'; ഉമ്മൻ ചാണ്ടിക്കെതിരെ ആഞ്ഞടിച്ച് ഗണേഷ് കുമാർ

Kerala
  •  6 hours ago
No Image

ഐസിസിയുടെ അന്ത്യശാസനം തള്ളി; ബംഗ്ലാദേശ് ടി20 ലോകകപ്പിൽ നിന്ന് പിന്മാറി, സ്കോട്ട്‌ലൻഡ് പകരക്കാരാകും

Cricket
  •  6 hours ago
No Image

പ്രവാസികൾക്കിത് ബെസ്റ്റ് ടൈം, ഒരു റിയാലിന് ലഭിക്കുന്നത് 237 രൂപ വരെ; ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ ഒമാനി റിയാൽ

oman
  •  6 hours ago
No Image

25 ദിവസം മാത്രം കൂടെ താമസിച്ച് മകളെ ഉപേക്ഷിച്ചു; സജിതയുടെയും ഗ്രീമയുടെയും മരണത്തിൽ പ്രതിയായ ഉണ്ണികൃഷ്ണൻ പിടിയിലായി

crime
  •  6 hours ago
No Image

കണ്ണൂരില്‍ ബയോഗ്ലാസ് പ്ലാന്റിന്റെ ടാങ്കില്‍വീണ് രണ്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം 

Kerala
  •  6 hours ago
No Image

ബസില്‍ അസ്വാഭാവികമായി ഒന്നും നടന്നിട്ടില്ല, ദീപകിന്റെ ആത്മഹത്യ മനോവിഷമത്തെ തുടര്‍ന്ന്;  ഷിംജിതയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട്  പുറത്ത്

Kerala
  •  7 hours ago
No Image

യൂത്ത് കോണ്‍ഗ്രസ് നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം; ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു 

Kerala
  •  8 hours ago