HOME
DETAILS

മലയാളി ജയിലില്‍: മോചനത്തിന് സാധ്യത തെളിയുന്നു

  
backup
May 26, 2018 | 2:51 AM

%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%bf-%e0%b4%9c%e0%b4%af%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%8b%e0%b4%9a%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4


ജിദ്ദ: സഊദിയില്‍ മോഷണ കേസുമായി ബന്ധപ്പെട്ട് രണ്ടു വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന ഒറ്റപ്പാലം പാലക്കോട് പനമണ്ണ തെക്കിനി മഠത്തില്‍ സൈതലവിക്ക് (48) വൈകാതെ ജയില്‍ മോചനം സാധ്യമായേക്കും. ഇദ്ദേഹം ഇപ്പോള്‍ ഡീപോര്‍ട്ടേഷന്‍ സെന്ററിലാണുള്ളതെന്നും ഒരാഴ്ചക്കകം മോചനം സാധ്യമാകുമെന്നുമാണ് അറിയാന്‍ കഴിഞ്ഞതെന്നും സാമൂഹ്യക്ഷേമ വിഭാഗം കോണ്‍സല്‍ മോയിന്‍ അക്തര്‍ പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് ജയിലിലായ ഇദ്ദേഹത്തിന്റെ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും മോചനം സാധ്യമായിട്ടില്ലെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് സൈതലവിയുടെ ഭാര്യ റംല ബന്ധു മുഖാന്തിരം കോണ്‍സുലേറ്റില്‍ മാസങ്ങള്‍ക്കു മുന്‍പ് പരാതി നല്‍കിയിരുന്നു.
പല നാടുകളില്‍ ജോലി ചെയ്തിട്ടുള്ള സൈതലവി ആറു വര്‍ഷമായി ജിദ്ദയിലെ പ്രമുഖ കമ്പനിയില്‍ ബോട്ട് പാച്ചിങ് വര്‍ക്കറായി ജോലി ചെയ്യുകയായിരുന്നു. ഈ സ്ഥാപനവുമായി ബന്ധപ്പെട്ട കേസിലാണ് സൈതലവി ജയിലിലായത്. കമ്പനിയിലെ വിലപിടിപ്പുള്ള ഒരു ജനറേറ്റര്‍ മോഷണം പോയെന്ന പരാതിയില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കപ്പെട്ട സൈതലവി പിന്നീട് ജയിലിലാവുകയായിരുന്നു.
കേസില്‍ തീര്‍പ്പുണ്ടായതായി പറയുന്നുണ്ടെങ്കിലും മോചനം വൈകുന്നുവെന്നാണ് കുടുംബം പറയുന്നത്.
കഴിഞ്ഞ വര്‍ഷം അന്വേഷിച്ചപ്പോഴും ഡീപോര്‍ട്ടേഷന്‍ സെന്ററിലാണെന്നും ഉടന്‍ മോചനം ഉണ്ടാകുമെന്നുമാണ് പറഞ്ഞതെങ്കിലും ഇതുവരേക്കും അതുണ്ടായില്ലെന്നാണ് ജിദ്ദയിലുള്ള സെയ്തലവിയുടെ ബന്ധു പറഞ്ഞത്.
ചികിത്സക്കും മകന്റെ പഠനം തുടരുന്നതിനും മറ്റുമായി പലരോടും കടം വാങ്ങിയ ഇനത്തില്‍ പത്തു ലക്ഷത്തോളം രൂപയുടെ കടബാധ്യത കുടുംബത്തിനുണ്ട്. മകളുടെ ഭര്‍ത്താവിന്റെ സഹായത്താലാണ് ഇപ്പോള്‍ കുടുംബം കഴിയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  a day ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  a day ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  a day ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  a day ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  a day ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  a day ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  a day ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  a day ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  a day ago