ബഹ്‌റൈനും കുവൈത്തിനുമെതിരെ ഇറാന്റെ മിസൈൽ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ
അബുദബി: ബഹ്‌റൈൻ, കുവൈത്ത്, ജോർദാൻ എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് യുഎഇ. ഇത്തരത്തിലുള്ള നീക്കങ്ങൾ മേഖലയുടെ സമാധാന അന്തരീക്ഷ തകർക്കുമെന്നും സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്നും യുഎഇ മുന്നറിയിപ്പ് നൽകി.
സഹോദര രാഷ്ട്രങ്ങളുടെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണ് ഇറാൻ്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് യുഎഇ
ആക്രമണത്തിന് ഇരയായ ബഹ്‌റൈൻ, കുവൈത്ത്, ജോർദാൻ എന്നിവയോട് യുഎഇ തങ്ങളുടെ പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഈ രാജ്യങ്ങളുടെ സുരക്ഷയും സ്ഥിരതയും പരമാധികാരവും സംരക്ഷിക്കുന്നതിനായി കൈക്കൊള്ളുന്ന എല്ലാവിധ പ്രതിരോധ നടപടികൾക്കും യുഎഇയുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി.
മേഖലയിലെ നിലവിലെ സമാധാനാന്തരീക്ഷം തകർക്കുന്ന തരത്തിലുള്ള ഇത്തരം സൈനിക നീക്കങ്ങൾ ഗൾഫ് രാഷ്ട്രങ്ങളുടെ സുരക്ഷയെ അപകടത്തിലാക്കുമെന്ന ആശങ്കയും യുഎഇ പ്രസ്താവനയിലൂടെ പങ്കുവെച്ചു.
The UAE has strongly condemned Iran's missile attack targeting Bahrain and Kuwait, reaffirming support for regional security, stability, and international efforts to prevent further escalation in the Gulf.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."