
കളിക്കമ്പക്കാരെ വലവീശി സി.പി.എമ്മും പോഷക ഘടകങ്ങളും
വാണിമേല്‍: കടത്തനാടിന്റെ കളിക്കമ്പം മുതലെടുത്ത് നാടുനീളെ സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐയുടെയും കായിക മേളകള്‍.
കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ സി.പി.എം നടത്തുന്ന കായിക മത്സരങ്ങളില്‍ പ്രധാനം കടത്തനാടിന്റെ സ്വന്തം കായിക ഇനമായ വോളിബോള്‍ തന്നെയാണ്. ഫുട്‌ബോള്‍, ഷട്ടില്‍ ബാഡ്മിന്റണ്‍ തുടങ്ങി കമ്പവലി മത്സരം വരെയും ഇക്കൂട്ടത്തിലുണ്ട്. എങ്കിലും വോളിബോളിനാണ് കാഴ്ചക്കാര്‍ കൂടുതല്‍ എന്നത് കൊണ്ട് മുഖ്യ ഇനം ഇത് തന്നെ. നാദാപുരം മേഖലയില്‍ മാത്രം ഈ സീസണില്‍ ഒരു ഡസനിലേറെ മേളകളാണ് നടന്നത്.
ഒരു മാസത്തിനിടെ രണ്ടാമത്തെ മേളയാണ് ഇപ്പോള്‍ നാദാപുരം ടൗണിനടുത്ത് നടക്കുന്നത്. വാണിമേലിലില്‍ ജനുവരി അവസാനത്തില്‍ നടന്ന ഉത്തര കേരളാ മേളയ്ക്ക് പുറമെ മറ്റൊന്നുകൂടി ഇപ്പോള്‍ നടന്നു വരുന്നു. വളയത്തും രണ്ടാമതു മേളയാണ് ഏപ്രിലില്‍ നടക്കാനിരിക്കുന്നത്. വാണിമേലിലെ മേള കഴിഞ്ഞയുടന്‍ നരിപ്പറ്റയില്‍ മറ്റൊരു ടൂര്‍ണമെന്റും നടക്കും.
കളികള്‍ പലതും ക്ലബുകളുടെയും ട്രസ്റ്റുകളുടെയും പേരിലാണെങ്കിലും പലതിന്റെയും പിറകില്‍ സി.പി.എം ആണ്. എല്ലാ വിഭാഗത്തിലുംപ്പെട്ട കായിക പ്രേമികളെ ആകര്‍ഷിക്കാനാണ് പാര്‍ട്ടി പേര് ഒഴിവാക്കുന്നത്. എന്നാല്‍ അസോസിയേഷന്‍ രജിസ്‌ട്രേഷനും മറ്റും പാര്‍ട്ടി ലെറ്റര്‍ പാഡ് തന്നെയാണ് ഉപയോഗിക്കുന്നത്. അസോസിയേഷന്റെ കണ്ണുരുട്ടലിനെ വിരട്ടുക എന്ന ലക്ഷ്യവും ഇതിനു പിറകിലുണ്ട്.
എന്നാല്‍ വടകരയില്‍ ആരംഭിക്കാനിരിക്കുന്ന അഖിലേന്ത്യാ വോളിബോള്‍ ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് നടക്കുന്നത്. നാദാപുരത്തെ സംസ്ഥാന വടംവലി മത്സരവും സംഘടിപ്പിച്ചിരിക്കുന്നത് ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയാണ്.
കളിയുടെ പേരുംപറഞ്ഞ് പാര്‍ട്ടി നേതാക്കള്‍ സ്‌പോണ്‍സര്‍ഷിപ്പിനായി കയറിയിറങ്ങുമ്പോള്‍ കുഴങ്ങുന്നത് കച്ചവടക്കാരാണ്. നോട്ടുനിരോധനമൊക്കെ തരണം ചെയ്ത് നിവര്‍ന്നുനില്‍ക്കാന്‍ പാടുപെടുന്നവരാണ് നിലവില്‍ ബിസിനസ് മേഖലയില്‍ പലരും.
നാട്ടില്‍ അവധി ചിലവഴിക്കാനെത്തുന്ന പ്രവാസികളെയാണ് സംഘാടകര്‍ ഏറെയും പ്രതീക്ഷിക്കുന്നത്. പ്രത്യേകിച്ച് മത്സരം നടക്കുന്നത് നാദാപുരത്താണെങ്കിലും മത്സരിക്കുന്നത് അബുദാബിയും ഖത്തറും ഒമാനുമൊക്കെയാണ്. പ്രവാസികളുടെ ഇവിടങ്ങളിലെ ബിസിനസ് ഗ്രൂപ്പുകളുടെ പേരിലാണ് ടീമുകളിറങ്ങുന്നത്. നാട്ടിന്‍പുറങ്ങളിലെ പരമ്പരാഗത ക്ലബുകളെ അവഗണിച്ചുകൊണ്ട് ഗള്‍ഫ് രാജ്യങ്ങള്‍ ഇടം പിടിക്കുന്നതിനു പിന്നിലുള്ളത് പ്രവാസികളെ അടുപ്പിക്കുക എന്നതാണെന്ന് പറയപ്പെടുന്നു.
കൂട്ടായ്മയുടെയും കൂടിച്ചേരലിന്റെയും വേദികളൊരുക്കുമ്പോള്‍ തന്നെ പന്തയക്കാരുടെ പറുദീസ കൂടിയായി മാറുകയാണ് ഈ രംഗം. പതിനായിരങ്ങളാണ് വാതുവയ്പായി ഓരോ കളിയിലും മറിയുന്നത്. ഇവര്‍ കളിക്കാരെ സ്വാധീനിക്കുന്നതായും പരാതിയുണ്ട്.
വിവിധ ടീമുകളിലേക്കു കളിക്കാരെ സപ്ലൈ ചെയ്യുന്ന ലോബികളും സജീവമാണ്. വലിയ തുക കൊടുത്തു താരങ്ങളെ ഒപ്പിക്കാന്‍ ടീമുകള്‍ മത്സരിക്കുമ്പോള്‍ നല്ല വിലപേശല്‍ സാധ്യതയും ഇവര്‍ കണ്ടെത്തുന്നു. തൊട്ടടുത്ത പഞ്ചായത്തുകളില്‍ ഒരേ സമയം കളിനടന്നതും നാടന്‍ കൂട്ടായ്മകളെ അവഗണിക്കുന്നതിനും പിന്നില്‍ അസോസിയേഷന്‍ ഭാരവാഹികളുടെ സ്വാര്‍ഥ താല്‍പര്യങ്ങളാണെന്നും പരാതിയുണ്ട്.
മുസ്‌ലിം ലീഗിന്റെ കാരുണ്യ പ്രവത്തനങ്ങളെ മാതൃകയാക്കണമെന്ന ചര്‍ച്ച സി.പി.എമ്മില്‍ ഈയിടെ സജീവമാണ്. അതു പരിഹരിക്കാന്‍ കൂടിയാണ് പാര്‍ട്ടി നാടുനീളെ കായിക മേളകള്‍ സംഘടിപ്പിക്കുന്നതെന്നാണ് പൊതുസംസാരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഗസ്സ സിറ്റി ടവറിന് മേല്‍ ഇസ്‌റാഈലിന്റെ മരണ ബോബ് വീഴും മുമ്പ്....ആ അരമണിക്കൂര്‍ ഇങ്ങനെയായിരുന്നു
International
• 32 minutes ago
പൊലിസ് മര്‍ദ്ദനത്തില്‍ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; രണ്ട് എം.എല്‍.എമാര്‍ സഭയില്‍ സമരമിരിക്കും
Kerala
• 40 minutes ago
ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം നിയമസഭയിൽ; ആരോപണ വിധേയനായ ഡോക്ടർക്കെതിരെ മൗനം പാലിച്ച് ആരോഗ്യമന്ത്രി
Kerala
• an hour ago
പൊലിസ് കസ്റ്റഡി മര്‍ദ്ദനം; സുജിത്ത് 11 കേസുകളിലെ പ്രതി; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി
Kerala
• an hour ago
സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ബി അശോകിന്റെ സ്ഥലംമാറ്റം നടപ്പാക്കുന്നത് നീട്ടി ട്രൈബ്യൂണല്‍
Kerala
• 3 hours ago
കേരളത്തില്‍ SIR നടപടി ക്രമങ്ങള്‍ക്ക് തുടക്കം; ആദ്യ പരിശോധന അട്ടപ്പാടിയില്‍
National
• 3 hours ago
മികച്ച റെക്കോർഡുണ്ടായിട്ടും ഇന്ത്യൻ ടീം അവനോട് ചെയ്യുന്നത് അന്യായമാണ്: മുൻ താരം
Cricket
• 3 hours ago
'കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയാണ് ആരോഗ്യവകുപ്പ്'; രാഹുലിനെ പരോക്ഷമായി കുത്തി വീണാ ജോര്‍ജ്
Kerala
• 3 hours ago
വോട്ടര്‍പട്ടിക പരിഷ്‌കരണം: വിശദാംശങ്ങള്‍ എങ്ങനെ ഓണ്‍ലൈനായി ശരിയാക്കാം
National
• 3 hours ago
'ഇസ്‌റാഈല്‍ സാമ്പത്തികമായി ഒറ്റപ്പെട്ടിരിക്കുന്നു, കരകയറാന്‍ കൂടുതല്‍ സ്വയംപര്യാപ്തത കൈവരിക്കേണ്ടി വരും' ഉപരോധങ്ങള്‍ തിരിച്ചടിയാവുന്നുണ്ടെന്ന് സമ്മതിച്ച് നെതന്യാഹു
International
• 4 hours ago
'ജനങ്ങളെ പരീക്ഷിക്കരുത്'; കടുപ്പിച്ച് ഹൈക്കോടതി, പാലിയേക്കര ടോള്‍ വിലക്ക് തുടരും
Kerala
• 4 hours ago
വിചിത്രം! കളിക്കളത്തിൽ വിജയിയെ തീരുമാനിച്ചത് 'ഈച്ച'; അമ്പരന്ന് കായിക ലോകം
Others
• 5 hours ago
കസ്റ്റഡി മര്‍ദ്ദനം നിയമസഭ ചര്‍ച്ച ചെയ്യും; അടിയന്തരപ്രമേയത്തിന് അനുമതി, 2 മണിക്കൂര്‍ ചര്‍ച്ച
Kerala
• 5 hours ago
ആഗോള അയ്യപ്പ സംഗമത്തിന് ശീതീകരിച്ച പന്തല്‍, ചെലവ് 1.85 കോടി രൂപ; പ്രതിനിധികളുടെ എണ്ണം ചുരുക്കി
Kerala
• 5 hours ago
ഫലസ്തീനികളെ ചേര്‍ത്തുപിടിച്ച് ഓപറേഷന് ഷിവല്‍റസ് നൈറ്റ്3: ഹംദാന്‍ കാരുണ്യ കപ്പല്‍ അല്‍ അരീഷിലെത്തി
uae
• 7 hours ago
ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്കൊപ്പം നിന്നു, വംശഹത്യക്കെതിരെ സംസാരിച്ചു; ഡോ. എം ലീലാവതിക്കെതിരെ സൈബര്‍ ആക്രമണം; സാംസ്കാരിക കേരളം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് മന്ത്രി ശിവന് കുട്ടി
Kerala
• 7 hours ago
ഇടക്കാല ഉത്തരവ് അപൂര്‍ണമെന്ന് വ്യക്തിനിയമ ബോര്‍ഡ്; വഖ്ഫ് സംരക്ഷണ പ്രക്ഷോഭം തുടരും
National
• 8 hours ago
മണിപ്പൂർ സംഘർഷം തുടരുന്നു; കുക്കി നേതാക്കളുടെ വീടുകൾക്ക് തീയിട്ടു
National
• 8 hours ago
സമസ്ത നൂറാം വാര്‍ഷികം; ശംസുല്‍ ഉലമാ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു
organization
• 5 hours ago
തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട്: സുരേഷ്ഗോപിക്കെതിരെ കേസ് ഇല്ല
Kerala
• 6 hours ago
വൻതോതിൽ വഖ്ഫ് സ്വത്തുക്കൾ നഷ്ടപ്പെടാനിടയാക്കും
National
• 6 hours ago