
ഹൈകോടതിയില്‍ ഫയലുകള്‍ കാണാതായ സംഭവം: രഹസ്യരേഖകള്‍ കടത്തിയത് ഒരേ അഴിമതി ലോബിയെന്ന്
.
ചിറ്റൂര്‍: ഹൈക്കോടതിയില്‍ നിന്നും വിജിലന്‍സ് ആസ്ഥാനത്തു നിന്നും മലബാര്‍ സിമന്റ്‌സില്‍ നിന്നും രഹസ്യരേഖകള്‍ കടത്തിയത് ഒരേ അഴിമതി ലോബിയെന്ന് ശശീന്ദ്രന്റെ സഹോദരന്‍. മലബാര്‍ സിമന്റ്‌സിലെ അഴിമതിയെ എതിര്‍ത്തതിന്റെ ഫലമായി മുന്‍ കമ്പനി സെക്രട്ടറി വി.ശശീന്ദ്രനും രണ്ടു മക്കളും ദുരൂഹ രീതിയില്‍കൊല്ലപ്പെട്ട കേസില്‍ സി.ബി.ഐ അന്വഷണത്തിന്റെ ഭാഗമായി വിവാദ വ്യസായിയുടെ കോയമ്പത്തൂരിലുള്ള ഓഫിസില്‍ നിന്നും വീട്ടിലും മറ്റും 2012ഒക്ടാബര്‍ 10 ന് സി.ബി.ഐ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത മലബാര്‍ സിമന്റസിലെ അഴിമതി അന്വേഷണവുമായി ബന്ധപ്പെട്ട നിരവധി രഹസ്യ രേഖകള്‍ വിജിലന്‍സ് ആസ്ഥാ നത്തു നിന്നും ഉന്നത വിജിലന്‍സ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ മാറ്റിയതായി ശശീന്ദ്രന്റെ സഹോദരന്‍ സനല്‍കുമാര്‍
സുപ്രഭാതത്തോടു പറഞ്ഞു. മലബാര്‍ സിമന്റ്‌സില്‍ നിന്നുള്ള രേഖകള്‍ ചില ജീവനക്കാരുടെ സഹായത്തോടെയും അഴിമതിക്ക് ചുക്കാന്‍ പിടിക്കുന്നവര്‍ ഫയലുകള്‍ കൈക്കലാക്കുകയാണ് ഉണ്ടായത്. ഇതില്‍ അതീവ രഹസ്യ സ്വഭാവമുള്ള നാല് വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടുകള്‍, വിജിലന്‍സ് അന്വേഷണ ഓഫിസറുടെയും നിയമവിദഗ്ധരുടെയും അഭിപ്രായങ്ങളുടെ പകര്‍പ്പുകള്‍, മലബാര്‍ സിമന്റ്‌സിലെ എം.ഡിക്കയച്ച ഔദ്യോഗികസര്‍ക്കാര്‍ കത്തിടപാടുകളുടെ ഒറിജിനല്‍ കത്തുകള്‍, എം.ഡി.യുടെയും മറ്റും ലറ്റര്‍ പാഡുകളും സീലുകളും, മലബാര്‍ സിമന്റ്‌റ്‌സ് അനധികൃത ഇടപാടുമായും ശശീന്ദ്രനുമായും ബന്ധപ്പെട്ട വിവരങ്ങള്‍, സി.ഡി.കള്‍, മലബാര്‍ സിമന്റ്‌സിലെ നിരവധി ഒറിജിനല്‍ ഫയലുകളും റജിസ്റ്ററുകളും ഉള്‍പ്പെടുന്നുണ്ടെന്ന് സി.ബി.ഐയില്‍ നിന്ന് കോടതി വഴിശശീന്ദ്രന്റെ സഹോദരന്‍ ഡോ.വി.സനല്‍കുമാറിനു ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു. മലബാര്‍ സിമന്റ്‌സിലെ മുന്‍ കമ്പനി സെക്രട്ടറി വി.ശശീന്ദ്രന്റെ ഓഫീസ് മുറിയില്‍ നിന്ന് 2010 അവസാനം ഓഫിസ് രേഖകള്‍ സമാന രീതിയില്‍ കാണാതായി രുന്നു. ശശീന്ദ്രന്റെ എതിര്‍പ്പ് മറികടന്ന് വി.എം.രാധാകൃഷ്ണനും അവിഹിത രീതിയില്‍ നിയമനം ലഭിച്ചമുന്‍ എം.ഡി. സുന്ദരമൂര്‍ത്തിയും പേഴ്‌സണല്‍ സെക്രട്ടറിയായി രാധാകൃഷ്ണന്റെ കൂട്ടാളിയായസൂര്യനാരായണനെ ശശീന്ദ്രന്റെ ക്യാബിനകത്ത് നിയമിച്ചതിനു ശേഷമാണ് അവിടെ സൂക്ഷിച്ചിരുന്ന ഒറിജിനല്‍ ഫയലുകള്‍ കാണാതായത് ശശീന്ദ്രന്റെ ശ്രദ്ധയില്‍പെട്ടത്.
പിന്നീട് ഇതേ ഒറിജിനല്‍ ഫയലുകള്‍ ഹാജരാക്കണമെന്ന് പറഞ്ഞാണ് എം.ഡി.യായസുന്ദരമൂര്‍ത്തി ഒരു മാസത്തിനകം 34 മെമ്മോകള്‍ ശശീന്ദ്രന് നല്‍കുകയും സൂക്ഷിച്ചിരുന്ന ഫോട്ടോ സ്റ്റാറ്റ്പകര്‍പ്പുകള്‍ സ്വീകരിക്കാതെ ഒറിജിനല്‍ ഫയല്‍ തന്നെ ആവശ്യപ്പെട്ട് പിന്നീട് കമ്പനിയില്‍ നിന്ന് പുറത്താക്കുമെന്നു ഭീഷണിപ്പെടുത്തി മൂന്നു മാസത്തെ സമയം നല്‍കാതെ രാജിക്കത്ത് നല്‍കാന്‍ നിര്‍ബന്ധിച്ച് എഴുതി വാങ്ങുകയായിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു .അതിനു ശേഷമാണ് ശശീന്ദ്രനെയും മക്കളെയും വീണ്ടും പുനര്‍നിര്‍മന ഉത്തരവ് നല്‍കാനെന്ന പേരില്‍ ചില കമ്പനി ഉദ്യോഗ സ്ഥരും ഗുണ്ടകളും വീട്ടില്‍ വന്ന് ശശീന്ദ്രനെയും മക്കളെയും കെട്ടി തൂക്കി കൊലപ്പെടുത്തിയതെന്ന് ആക്ഷന്‍ കമ്മിറ്റി ആരോപിക്കുന്നു. ഈ വിവരം അറിയാവുന്ന മലബാര്‍ സിമന്റ് സിലെ ഗേറ്റ് കീപ്പര്‍, ശശീന്ദ്രന്റെ വീടിന്നടുത്തുള്ള കമ്പനി ഉദ്യോഗസ്ഥന്‍, ഈ വിവരം നല്‍കിയ സൂര്യനാരായണന്റെ സഹോദരന്‍ സതീന്ദ്രകുമാര്‍ എന്നീ മൂന്നു പേര്‍ ഒരു വര്‍ഷത്തിന്നകം ദുരൂഹ രീതിയില്‍ മരണപ്പെട്ടിരുന്നു. ഇവയെക്കുറിച്ച് കാര്യമായ അന്വേഷണവും ഉണ്ടായില്ലെന്ന് ശശീന്ദ്രന്‍ ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു. കോയമ്പത്തൂര്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്റില്‍ വച്ച് അര്‍ധരാത്രി പ്രൈവററ് ബസ് കയറ്റി സതീന്ദ്രകുമാറിനെ കൊന്ന കേസ് അന്വേഷിച്ച തമിഴ്‌നാട് പൊലിസ് ഉദ്യോഗസ്ഥന്‍ സമ്മര്‍ദം സഹിക്കാതെ ആത്മ ഹത്യാശ്രമം നടത്തുകയും മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ അസുഖത്തോടെ അന്വേഷണം അട്ടിമറിക്കപ്പെടുകയും ഗള്‍ഫിലേക്കു കടത്തിയ ബസ് ഡ്രൈവര്‍ പിന്നീട് മരണപ്പെടുകയും ചെയ്തു. സതീന്ദ്രകുമാറിന്റെ മരണം അന്വേഷിക്കണമെന്ന ഭാര്യ ലക്ഷ്മീ ഭായിയുടെ കേസ് ഹൈക്കോടതിയില്‍ ഇപ്പോഴും വെളിച്ചം കണ്ടിട്ടില്ല.ശശീന്ദ്രന്റെ ഓഫീസില്‍ നിന്നും മോഷ്ടിച്ച ഒറിജിനല്‍ഫയലുകളും വിവാദ വ്യവസായിയുടെ വീട്ടില്‍ നിന്ന് സി.ബി.ഐ പിടിച്ചെടുത്തിരുന്നു. ഇതില്‍ മേല്‍ യാതൊരു നടപടിയും ഉണ്ടായതുമില്ലെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. തിരുവനന്തപുരത്തെ വിജിലന്‍സ് ആസ്ഥാനത്തു നിന്നും മലബാര്‍ സിമന്റ്‌സ് ശശീന്ദ്രന്റെ കാബിനില്‍ നിന്നും രഹസ്യസ്വഭാവ മുള്ള രേഖകള്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വിവാദ വ്യവസായി വി.എം. രാധാകൃഷ്ണനും അഴിമതി ലോബിക്കും വേണ്ടികടത്തി കൊണ്ട് പോയ അതേ ശക്തികള്‍ തന്നെയാണ് ഇപ്പോള്‍ ഹൈക്കോടതിയില്‍ നിന്ന് ശശീന്ദ്രന്റെ ദുരൂഹ മരണവും മലബാര്‍ സിമന്റ്‌സ് അഴിമതിയുമായി ബന്ധപ്പെട്ട കേസ് ഫയലുകള്‍ മോഷ്ടിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. ഇതു സംബന്ധിച്ച പരാതിയും ഹൈക്കോടതി ചീഫ് ജസ്റ്റീസിനുംരജിസ്ട്രാര്‍ക്കും നല്‍കിയിട്ടുണ്ടെന്ന് ശശീന്ദ്രന്റെ സഹോദരന്‍ ഡോ.വി. സനല്‍കുമാര്‍ സുപ്രഭാതത്തോടു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടേക്ക് ഉടൻ എത്തില്ല; നേതാക്കളുമായി അടൂരിൽ കൂടിക്കാഴ്ച
Kerala
• 25 days ago
രാമനാട്ടുകര പോക്സോ കേസ്: സിസിടിവി ഹാർഡ് ഡിസ്ക് കിണറ്റിൽ നിന്ന് കണ്ടെടുത്തു, മുഖ്യപ്രതിക്കായി തിരച്ചിൽ
Kerala
• 25 days ago
റാഗിംങ്: വയനാട്ടിൽ എട്ടാം ക്ലാസ് വിദ്യാർഥിയ്ക്ക് നേരെ പ്ലസ് വൺ വിദ്യാർഥികളുടെ ക്രൂര മർദനം
Kerala
• 25 days ago
വാഹനങ്ങൾ പരിശോധിച്ച് പിഴ ഈടാക്കാൻ ഗ്രേഡ് സബ് ഇൻസ്പെക്ടർമാർക്ക് അധികാരമില്ല: ഹൈക്കോടതി
Kerala
• 25 days ago
യുഎഇയിൽ നബിദിനം സെപ്തംബർ അഞ്ചിന്
uae
• 25 days ago
36 ലക്ഷം സ്ത്രീധനമായി നൽകിയില്ല; രോഷത്തിൽ മകന്റെ മുന്നിൽ വെച്ച് യുവതിയെ തീകൊളുത്തി കൊലപ്പെടുത്തി: ഭർത്താവ് അറസ്റ്റിൽ, ഭർതൃവീട്ടുകാർക്കായി തിരച്ചിൽ
National
• 25 days ago
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തും; ബഹ്റൈൻ രാജാവിന് ഒമാനിൽ ഊഷ്മള വരവേൽപ്
oman
• 25 days ago
ഒന്നല്ല, വീണത് എട്ട് തവണ; മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ടോട്ടൻഹാമിന്റെ സർവാധിപത്യം
Football
• 25 days ago
ജലീബ് അൽ-ശുയൂഖിലും ഖൈത്താനിലും പരിശോധന; 19 കടകൾ അടപ്പിച്ചു, 26 പേരെ അറസ്റ്റ് ചെയ്തു
latest
• 25 days ago
മോദിക്കെതിരായ പോസ്റ്റ്; ആര്‍ജെഡി നേതാവ് തേജസ്വി യാദവിനെതിരെ യുപിയിലും, മഹാരാഷ്ട്രയിലും കേസ്
National
• 25 days ago
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ചത് വയനാട് സ്വദേശിക്ക്
Kerala
• 25 days ago
നിക്ഷേപകർക്കായി പുതിയ ഗോൾഡൻ വിസ അവതരിപ്പിച്ച് ഒമാൻ; ഓഗസ്റ്റ് 31-ന് ആരംഭിക്കും
oman
• 25 days ago
പെട്രോള്‍ അടിക്കാന്‍ പമ്പിലെത്തിയ യുവാവ് ബൈക്കിന് തീയിട്ടു; ഒഴിവായത് വന്‍ ദുരന്തം
Kerala
• 25 days ago
"ഇത്ര വൃത്തികെട്ടവനെ നമ്മൾ എന്തിന് ചുമക്കണം?": എറണാകുളം ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ വാട്സാപ് ഗ്രൂപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനം
Kerala
• 25 days ago
റൊണാൾഡോക്ക് കണ്ണുനീർ; അൽ നസറിനെ വീഴ്ത്തി സഊദിയിലെ രാജാക്കന്മാരായി അൽ അഹ്ലി
Football
• 25 days ago
എറണാകുളത്ത് വൈദ്യപരിശോധനയ്ക്കായി കൊണ്ടുവന്ന മോഷണകേസ് പ്രതി ചാടിപ്പോയി: വിമർശനം ഉയർന്ന് വരുന്നതിനിടെ പ്രതിയെ പൊലിസ് വീണ്ടും പിടികൂടി
Kerala
• 25 days ago
സ്കൂൾ മേഖലയിലെ ഗതാഗത നിയമലംഘനങ്ങൾ; കർശന മുന്നറിയിപ്പുകളുമായി യുഎഇ
uae
• 25 days ago
വെളിച്ചെണ്ണക്ക് നാളെ പ്രത്യേക വിലക്കുറവ്; ഓഫര്‍ പ്രഖ്യാപിച്ച് സപ്ലൈക്കോ
Kerala
• 25 days ago
മാസം കണ്ടില്ല; ഒമാനിൽ നബിദിനം സെപ്തംബർ 5ന്
oman
• 25 days ago
റൊണാൾഡോക്ക് ലോക റെക്കോർഡ്; തോൽവിയിലും സ്വന്തമാക്കിയത് പുതു ചരിത്രനേട്ടം
Football
• 25 days ago
ചരിത്രത്തില്‍ ഇന്നേവരെ ഇങ്ങനെ ഒരു പീഡനകഥ വന്നിട്ടില്ല; കേരളം ഒന്നാകെ രാഹുലിന്റെ രാജി ആവശ്യപ്പെടുന്നു; എംവി ഗോവിന്ദന്
Kerala
• 25 days ago