
ഡി.ജി.പി ഹേമചന്ദ്രനുള്‍പ്പെടെ 12 ഐ.പി.എസുകാര്‍ ഈ മാസം പടിയിറങ്ങും
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: അഗ്നിരക്ഷാവിഭാഗം മേധാവി ഡി.ജി.പി ഹേമചന്ദ്രനുള്‍പ്പെടെ 12 ഐ.പി.എസ് ഓഫിസര്‍മാര്‍ ഈ മാസം സര്‍വിസില്‍ നിന്ന് വിരമിക്കും. രണ്ടുപേര്‍ ഡി.ജി.പി തസ്തികയിലുള്ളവരും 10 പേര് എസ്.പിമാരുമാണ്. ഡി.ജി.പി തസ്തികയിലുള്ളവര്‍ വിരമിക്കുന്നതിനു പകരം രണ്ടു പേര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കും.
അഗ്നിരക്ഷാവിഭാഗം മേധാവി എ. ഹേമചന്ദ്രന് പുറമെ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഡയരക്ടര്‍ ഡി.ജി.പി ഡോ. ജേക്കബ് തോമസ്, വിജിലന്‍സ് എറണാകുളം സ്പെഷ്യല്‍ സെല്‍ എസ്.പി വി.എന്‍ ശശിധരന്, എസ്.പിമാരായ എ. വിജയന്, സാം ക്രിസ്റ്റി ഡാനിയേല്‍, കെ.ബി വേണുഗോപാല്‍, കെ.എം ആന്റണി, ജെ. സുകുമാരപിള്ള, കെ.പി വിജയകുമാരന്‍, കെ.എസ്. വിമല്‍, ജെയിംസ് ജോസഫ്, വി.എം മുഹമ്മദ് റഫീഖ് എന്നിവരാണ് ഈ മാസം വിരമിക്കുന്ന ഐ.പി.എസുകാര്‍.
വിരമിക്കുന്ന മുതിര്‍ന്ന ഐ.പി.എസുകാര്‍ക്കു പകരം എ.ഡി.ജി.പിമാരായ ആര്. ശ്രീലേഖ, അരുണ്‍കുമാര്‍ സിന്‍ഹ, ടോമിന് തച്ചങ്കരി എന്നിവര്‍ ഡി.ജി.പിമാരാകും. അരുണ്‍കുമാര്‍ സിന്‍ഹ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. ഇതിനു പകരമായി ഒരാള്‍ക്കുകൂടി ഡി.ജി.പി പദവി നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചാല്‍ എസ്. സുധേഷ്കുമാറിനു സ്ഥാനക്കയറ്റം ലഭിച്ചേക്കും.
എ.ഡി.ജി.പിമാര്‍ക്കു സ്ഥാനക്കയറ്റം ലഭിക്കുന്ന മുറയ്ക്ക് സീനിയര്‍ ഐ.ജിമാരായ എസ്. സുരേഷ്, ഇ.ജെ ജയരാജ് എന്നിവര്‍ സ്ഥാനക്കയറ്റത്തിനു പരിഗണിക്കപ്പെട്ടേക്കാം. സീനിയര്‍ ഐ.ജിയായിരുന്ന എം.ആര് അജിത്കുമാറിനു ബറ്റാലിയന് എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. ഡി.ജി.പി പദവിയിലേക്ക് ഉയര്‍ത്തുന്ന ആര്. ശ്രീലേഖയെ അഗ്നിരക്ഷാ വിഭാഗം മേധാവിയായി നിയമിച്ചേക്കും. അതേസമയം മറ്റൊരു ഡി.ജി.പി പദവിയിലെത്തുന്ന തച്ചങ്കരി നിലവിലുള്ള ക്രൈംബ്രാഞ്ച് മേധാവിയുടെ സ്ഥാനത്ത് തുടരും. ഈ വര്‍ഷം അവസാനത്തോടെ ശ്രീലേഖയും ഡി.ജി.പി. പദവിയില്‍നിന്ന് വിരമിക്കും. സംസ്ഥാനത്തിന് രണ്ടു ഡി.ജി.പി കേഡര്‍ തസ്തിക മാത്രമേ കേന്ദ്രം അനുവദിച്ചിട്ടുള്ളൂവെങ്കിലും ഡി.ജി.പി പദവിയില്‍ അഞ്ചു പേര് നിലവിലുണ്ട്.
സംസ്ഥാന പൊലിസ് മേധാവി, വിജിലന്‍സ് ഡയരക്ടര്‍ തസ്തികകളാണു ഡി.ജി.പി കേഡറിലുള്ളത്. എ.ഡി.ജി.പി പദവിയുള്ള ഉദ്യോഗസ്ഥനാണ് വിജിലന്‍സ് ഡയരക്ടര്‍ സ്ഥാനത്തുള്ളത്. ഇതിനാല്‍ സംസ്ഥാന പൊലിസ് മേധാവി ലോക്നാഥ് ബെഹ്റ മാത്രമാണു കേഡര്‍ തസ്തികയിലുള്ളത്. നീണ്ട സസ്പെന്‍ഷനു ശേഷം മടങ്ങിയെത്തിയ ജേക്കബ് തോമസ് സ്റ്റേറ്റ് ഡെപ്യൂട്ടേഷനിലും മറ്റു ഡി.ജി.പിമാരായ ജയില്‍ മേധാവി ഋഷിരാജ് സിങ്, എ. ഹേമചന്ദ്രന് എന്നിവര്‍ എക്സ്കേഡര്‍ തസ്തികയിലുമാണ്.
സ്റ്റേറ്റ് ഡെപ്യൂട്ടേഷനിലുള്ള മറ്റൊരു ഡി.ജി.പി എന്‍. ശങ്കര്‍ റെഡ്ഡി ഓഗസ്റ്റില്‍ വിരമിക്കും. അതേസമയം, നിലവില്‍ സംസ്ഥാനത്ത് അമ്പതോളം ഐ.പി.എസ് ഉദ്യോഗസ്ഥരുടെ കുറവുണ്ടെന്നാണു കണക്കാക്കുന്നത്. 172 ഐ.പി.എസ് തസ്തികകളാണ് കേരളത്തിന് അനുവദിക്കപ്പെട്ടത്.
ഒരു ഡസന്‍ ഐ.പി.എസ് ഉദ്യോഗസ്ഥര്‍ വിരമിക്കുന്നതോടെ എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ ഒഴിവുകള്‍ മുപ്പതിലധികമാകും. കൊവിഡ് പ്രതിരോധമുള്‍പ്പെടെ സംസ്ഥാനം സങ്കീര്‍ണമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഇത് സേനയെ പ്രതിസന്ധിയിലാക്കും. അതിനാല്‍ സ്ഥാനക്കയറ്റമുള്‍പ്പെടെയുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പി സര്‍ക്കാരിനു കത്തുനല്‍കിയിട്ടുണ്ട്. നിലവില്‍ തന്നെ കേരളത്തില്‍ 23 എസ്.പി മാരുടെ ഒഴിവുണ്ട്. പുതിയ ആളുകള്‍ കൂടിയാകുമ്പോള്‍ ഒഴിവ് 31 ആകും. പ്രമോഷനിലൂടെ ഐ.പി.എസ് റാങ്ക് നല്‍കുന്നതും ഡിവൈ.എസ്.പി റാങ്കിലുള്ളവരുടെ സ്ഥാനക്കയറ്റം വൈകുന്നതുമാണ് പ്രതിസന്ധിക്കു കാരണം. അതിനാല്‍ ഉടന്‍തന്നെ പത്തു പേര്‍ക്ക് ഐ.പി.എസ് റാങ്കും ഏറ്റവും മുതിര്‍ന്ന ഡിവൈ.എസ്.പിമാര്‍ക്ക് എസ്.പിയായി സ്ഥാനക്കയറ്റവും നല്‍കണമെന്നാണ് പൊലിസ് ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, ഐ.പി.എസ് നല്കാന് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനയച്ച ഏഴുപേരുടെ പട്ടികയില്‍ ഒരുമാസമായിട്ടും തീരുമാനമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

താമസിക്കാന്‍ വേറെ ഇടം നോക്കണം; ഇറാന്റെ തിരിച്ചടിയില്‍ വീടുകള്‍ തകര്‍ന്ന് ഹോട്ടലുകളില്‍ അഭയം തേടിയ ഇസ്റാഈലികളെ ഒഴിപ്പിക്കാന്‍ ഹോട്ടലുടമകള്‍
International
• 16 minutes ago
യുഎഇയില്‍ കൈനിറയെ തൊഴിലവസരങ്ങള്‍; വരും വര്‍ഷങ്ങളില്‍ ഈ തൊഴില്‍ മേഖലയില്‍ വന്‍കുതിപ്പിന് സാധ്യത
uae
• 28 minutes ago
അതിവേഗതയില്‍ വന്ന ട്രക്കിടിച്ചു, കാര്‍ കത്തി യു.എസില്‍ നാലംഗ ഇന്ത്യന്‍ കുടുംബത്തിന് ദാരുണാന്ത്യം; മരിച്ചത് അവധിക്കാലം ആഘോഷിക്കാനെത്തിയ ഹൈദരാബാദ് സ്വദേശികള്‍
National
• an hour ago
ചെങ്കടലില്‍ ബ്രിട്ടീഷ് ചരക്ക് കപ്പലിന് നേരെ ഹൂതി വിമതരുടെ ആക്രമണം; കപ്പല്‍ ജീവനക്കാരെ രക്ഷപ്പെടുത്തി യുഎഇ
uae
• an hour ago
ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍ പാതയ്ക്ക് അംഗീകാരം നല്കി ഖത്തര്‍ മന്ത്രിസഭ
qatar
• 2 hours ago
വ്യാജ തൊഴില്‍ വാര്‍ത്തകള്‍; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്കി സപ്ലൈക്കോ
Kerala
• 2 hours ago
ജിസിസി രാജ്യങ്ങളില്‍ ഏറ്റവും കുറവ് ജീവിതച്ചെലവ് ഉള്ളത് ഈ രാജ്യത്തെന്ന് റിപ്പോര്‍ട്ട്
oman
• 2 hours ago
ഇസ്റാഈലിനെ ഞെട്ടിച്ച് വീണ്ടും ഹമാസ്; വടക്കന്‍ ഗസ്സയില്‍ ബോംബാക്രമണം, അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു, 14 പേര്‍ക്ക് പരുക്ക്
International
• 3 hours ago
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ശാരീരികബന്ധം; ജയിലിലായിരുന്ന ബ്രിട്ടീഷ് കൗമാരക്കാരനെ വിട്ടയച്ച് ദുബൈ
uae
• 3 hours ago
കമ്പനി തുണച്ചു; അഞ്ച് വര്‍ഷത്തിലേറെയായി സഊദി ജയിലില്‍ കഴിയുകയായിരുന്ന കുന്ദമംഗലം സ്വദേശി ഷാജു ജയില്‍മോചിതനായി
Saudi-arabia
• 4 hours ago
അല്‍ അന്‍സാരി എക്സ്ചേഞ്ച് പണിമുടക്കി; നാട്ടിലേക്ക് അയച്ച പണം എത്താന്‍ 48 മണിക്കൂറിലധികം വൈകിയെന്ന് യുഎഇയിലെ പ്രവാസികള്‍
uae
• 4 hours ago
തമിഴ്നാട്ടില്‍ സ്കൂള്‍ ബസില്‍ ട്രെയിന്‍ ഇടിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു, നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്ക് , ബസ് പൂര്‍ണമായും തകര്‍ന്നു
National
• 4 hours ago
പത്തനംതിട്ട പാറമട അപകടം: ശേഷിക്കുന്നയാള്‍ക്കായി തിരച്ചില്‍ തുടരുന്നു
Kerala
• 5 hours ago
സ്വകാര്യ ബസ് സമരം തുടങ്ങി, ദേശീയ പണിമുടക്ക് അര്‍ധ രാത്രി മുതല്‍; സംസ്ഥാനത്ത് ഇന്നും നാളെയും ജനജീവിതം സ്തംഭിക്കും
Kerala
• 5 hours ago
‘ഇന്ത്യയിലേക്ക് തിരിച്ചുപോ...’: അമേരിക്കക്കാരന്റെ വംശീയ പരാമർശങ്ങൾ; ശാന്തമായി പ്രതികരിച്ച് ഇന്ത്യൻ വംശജൻ
International
• 15 hours ago
കോഴിക്കോട് നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; പൊലീസ് ലാത്തിവീശി
Kerala
• 15 hours ago
അസമിൽ 14-കാരിയുടെ ആത്മഹത്യ: അധ്യാപകനെതിരെ ഗുരുതര ആരോപണം, പോക്സോ നിയമപ്രകാരം അറസ്റ്റ്
National
• 16 hours ago
പുന്നപ്ര വടക്ക് പഞ്ചായത്ത് യോഗത്തിൽ സിപിഎം-കോൺഗ്രസ് സംഘർഷം; പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കോൺഗ്രസ് അംഗം ആശുപത്രിയിൽ
Kerala
• 16 hours ago
'അദ്ദേഹം സമാധാനം കെട്ടിപ്പടുക്കുകയാണ്': ഡോണാള്‍ഡ് ട്രംപിനെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനായി നാമനിര്‍ദ്ദേശം ചെയ്തതായി ഇസ്റാഈല്‍ പ്രധാനമന്ത്രി; വൈറ്റ് ഹൗസിലെ ചര്‍ച്ചയില്‍ ഗസ്സ വെടിനിര്‍ത്തല്‍ കരാറും ചര്‍ച്ചയായി
International
• 6 hours ago
'ആ വാദം ശരിയല്ല'; ഓപ്പറേഷന് സിന്ദൂറിനിടെ ചൈന സഹായിച്ചെന്ന വാദം തള്ളി പാക് സൈനിക മേധാവി
International
• 6 hours ago
നെതന്യാഹു വൈറ്റ് ഹൗസിൽ; ലക്ഷ്യം ഗസ്സയിലെ വെടിനിര്‍ത്തല്‍, ഹമാസിനു സമ്മതമെന്നു ട്രംപ്
International
• 7 hours ago