HOME
DETAILS

പ്രവാസികള്‍ക്ക് കൊവിഡ് സര്‍ട്ടിഫിക്കറ്റ് : ന്യായീകരിച്ച് മുഖ്യമന്ത്രി; മഹാദുരന്ത സമയത്ത് ജനങ്ങളുടെ ആരോഗ്യംവെച്ച് രാഷ്ട്രീയം കളിക്കരുതെന്നും മുന്നറിയിപ്പ്

  
backup
June 17, 2020 | 1:22 PM

pravasi-covid-certificate-issue-c-m-cpmment

തിരുവനന്തപുരം: മടങ്ങിവരുന്ന പ്രവാസികള്‍ക്ക് കൊവിഡില്ലെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സംഭവത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് സര്‍ട്ടിഫിക്കറ്റില്‍ പിറകോട്ടില്ലെന്ന് ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ന്യായീകരണവുമായി രംഗത്തെത്തിയത്. ഇതൊരു മഹാദുരന്തമാണെന്നും ഈ അവസ്ഥയില്‍ ജനങ്ങളുടെ ആരോഗ്യംവെച്ച് ആരും രാഷ്ട്രീയം കളിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പ്രവാസികളുടെ പരിശോധന നടത്തണമെന്ന് മെയ് അഞ്ചിനു തന്നെ കേന്ദ്ര സര്‍ക്കാരിന് സംസ്ഥാനം അയച്ച കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പരിശോധന പ്രവാസികളുടെ സുരക്ഷക്കുവേണ്ടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

വിദേശത്ത് നിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരില്‍ രോഗം ബാധിച്ചവരുണ്ടെങ്കിലും എല്ലാവരെയും സ്വീകരിക്കുകയാണ് ചെയ്യുന്നത്. ഇതില്‍ മാറ്റമില്ല. സമ്പര്‍ക്കത്തിലൂടെ രോഗം പടരുന്നത് തടയും. ഇക്കാര്യത്തില്‍ മുന്‍കരുതലില്ലെങ്കില്‍ രോഗവ്യാപനത്തോത് കൈവിട്ട് പോകും. ഈ ജാഗ്രതയുടെയും മുന്‍കരുതലിന്റെ ഭാഗമായാണ് അവര്‍ പുറപ്പെടുന്നിടത്ത് കൊവിഡ് പരിശോധന വേണമെന്ന് സര്‍ക്കാര്‍ പറഞ്ഞത്.

ഇത് കേന്ദ്രത്തിന് മുന്നില്‍ തുടക്കത്തില്‍ത്തന്നെ മുന്നോട്ട് വച്ചിരുന്നു. കൊവിഡ് ടെസ്റ്റ് നടത്തിയ ശേഷമേ പ്രവാസികള്‍ വരാവൂ എന്ന് മെയ് 5-നും സര്‍ക്കാര്‍ ആവര്‍ത്തിച്ചിരുന്നു. വന്ദേഭാരത് മിഷനിലൂടെ ആളുകളെ കൊണ്ടുവരുന്നതിന് കേന്ദ്രം നടപടി എടുത്തപ്പോള്‍ അങ്ങനെ വരുന്നവര്‍ക്കും കൊവിഡ് ടെസ്റ്റ് വേണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടത്.

ഈ മാസം ആദ്യം സ്‌പൈസ് ജെറ്റിന്റെ 300 ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് സര്‍ക്കാര്‍ എന്‍.ഒ.സി നല്‍കിയിരുന്നു. കൊവിഡ് നെഗറ്റീവാകുന്നവരെയേ കൊണ്ടുവരൂ എന്നാണ് സ്‌പൈസ് ജെറ്റ് അറിയിച്ചതാണ്. ഇത് അവര്‍ തന്നെ സര്‍ക്കാരിന് മുന്നില്‍ വച്ച നിബന്ധനയാണ്. ചില സംഘടനകള്‍ ചാര്‍ട്ടേഡ് ഫ്‌ളൈറ്റിന് അനുവാദം ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ അതും നല്‍കി.

ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകളില്‍ സ്‌പൈസ്‌ജെറ്റ് പരിശോധന നടത്തിയാണ് വന്നത്. ഈ ജൂണ്‍ 30-ന് അകം നൂറ് വിമാനങ്ങള്‍ വരുന്നെന്നും ഓരോ യാത്രക്കാര്‍ക്കും പ്രത്യേകമായി കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാകുമെന്നും സംസ്ഥാന ചീഫ് സെക്രട്ടറി സ്‌പൈസ്‌ജെറ്റ് സി.എം.ഡിയോട് സംസാരിച്ചപ്പോള്‍ അദ്ദേഹം അറിയിച്ചതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാവേലിക്കര മുന്‍ എം.എല്‍.എ എം.മുരളി അന്തരിച്ചു

Kerala
  •  10 days ago
No Image

താഴേക്കിറങ്ങി.. സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്, പവന് 3680 രൂപ കുറഞ്ഞു

Economy
  •  10 days ago
No Image

അൽഹസയിൽ മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു; റോയി വർഗീസിന്റേത് മൂന്നര പതിറ്റാണ്ടിന്റെ പ്രവാസം

Saudi-arabia
  •  10 days ago
No Image

എലിക്ക് വിഷം വെയ്ക്കുന്നതിനിടെ വിഷം ഗ്ലാസിലേക്ക് തെറിച്ച് വീണു; അറിയാതെ അതേ ​ഗ്ലാസിൽ നിന്ന് വെള്ളം കുടിച്ച വീട്ടമ്മയ്ക്ക് ദാരുണാന്ത്യം 

Kerala
  •  10 days ago
No Image

'പിന്നാലെ ഇഡിയോ സിബിഐയോ ഇല്ല, ആരുടേയും കള്ളപ്പണവുമില്ല: സിജെ റോയിയുടെ മരണവുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തകള്‍ക്കെതിരെ കോണ്‍ഫിഡന്റ് ഗ്രൂപ്പ്

Kerala
  •  10 days ago
No Image

ചരിത്രത്തിലേക്ക് വിരൽ ചൂണ്ടി ശതാബ്ദി അക്ഷരസാക്ഷ്യം പ്രകാശിതം

Kerala
  •  10 days ago
No Image

സമസ്ത ശതാബ്ദി സമ്മേളനം; സംഘടനാ നേതൃസംഗമം ഇന്ന്

Kerala
  •  10 days ago
No Image

പതാകകളെ വരവേറ്റ് വളണ്ടിയർ റൂട്ട് മാർച്ച്

Kerala
  •  10 days ago
No Image

'അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ അമ്പലം വിഴുങ്ങികള്‍' ; ശബരിമല സ്വര്‍ണക്കൊള്ളയില്‍ സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധവുമായി പ്രതിപക്ഷം

Kerala
  •  10 days ago
No Image

നിശ്ചയദാർഢ്യത്തോടെ നിസ്വാർഥ സേവനം

Kerala
  •  10 days ago