HOME
DETAILS

മുടിക്കോട് കാന്തപുരം വിഭാഗം അക്രമം: നിരവധി പേര്‍ക്ക് പരുക്ക്

  
backup
July 16, 2016 | 4:41 AM

%e0%b4%ae%e0%b5%81%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%81%e0%b4%b0%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%ad

മലപ്പുറം: പാണ്ടിക്കാട് മുടിക്കോട് കാന്തപുരം വിഭാഗം നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്ക്. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് മാരകായുധങ്ങളുമായെത്തിയ കാന്തപുരം സുന്നീ പ്രവര്‍ത്തകര്‍ മുടിക്കോട് അങ്ങാടിയിലും പള്ളിയിലും അക്രമം അഴിച്ചുവിട്ടത്. പള്ളിയില്‍ നിസ്‌കരിക്കാനെത്തിയവര്‍ക്കടക്കം പരുക്കേറ്റിട്ടുണ്ട്. കമ്പി, വടിവാള്‍ തുടങ്ങിയ മാരാകായുധങ്ങളുമായെത്തിയ അക്രമികള്‍ മുടിക്കോട് അങ്ങാടിയിലുണ്ടായിരുന്ന സുന്നീ പ്രവര്‍ത്തകരെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.

പള്ളിയില്‍ ഇശാഅ് നിസ്‌കാരത്തിനെത്തിയ ഉമര്‍ഫൈസിയെ പള്ളിയില്‍ ചെരുപ്പിട്ട് കയറിയാണ് ആക്രമിച്ചത്. എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകന്‍ ഓളിക്കല്‍ മുഹമ്മദ് നിസാറിന്റെ ഉടമസ്ഥതിയിലുള്ള മുടിക്കോട് അങ്ങാടിയിലെ ബേക്കറി സംഘം അടിച്ചുതകര്‍ത്തു. ഇവിടുത്തെ ജീവനക്കാര്‍ക്കും സംഭവസമയത്ത് കടയിലുണ്ടായിരുന്നവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ബേക്കറിയിലുണ്ടായിരുന്ന അസം സ്വദേശി മുഹമ്മദ് ഖുര്‍ശിദും പരുക്കേറ്റവരില്‍പ്പെടും.

ആക്രമത്തില്‍ സാരമായി പരുക്കേറ്റ മാട്ടുമ്മല്‍ അബുഹാജി (65), കളവങ്കടവത്ത് മുഹമ്മദ് (50), ഉമര്‍ ഫൈസി(37), ഓളിക്കല്‍ മുഹമ്മദ് ഉനൈസ ്(24), സൈനുല്‍ ആബിദ് (20), ശാഫി ഓളിക്കല്‍(28), തയ്യില്‍ മൊയ്തീന്‍(58), ഫാസില്‍ മതാരി(17), സി.പി അബൂബക്കര്‍ (40), മുഹമ്മദ് റാഷിദ്(26), കളവങ്കടത്ത് മന്‍സൂര്‍(30), ചക്കാലക്കുന്നന്‍ ജാഫര്‍ സ്വാദിഖ്(17), മുഹമ്മദ് ഫാസില്‍ വടക്കുപറമ്പ്(17), സി.പി അബ്ദുറഹ്മാന്‍ എന്നിവര്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രികളിലും എം.സി ശറഫുദ്ദീന്‍ മാസ്റ്റര്‍ (42) മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്.
മുടിക്കോട് മഹല്ലില്‍ അവകാശത്തര്‍ക്കമുന്നയിച്ചു നേരത്തേയും പ്രശ്‌നം സൃഷ്ടിച്ചിരുന്നു. തുടര്‍ന്നു വഖ്ഫ് ബോര്‍ഡ് നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് നടത്തിയാണ് മഹല്ല് കമ്മിറ്റിയെ തെരഞ്ഞെടുത്തത്. വോട്ടെടുപ്പില്‍ കാന്തപുരം വിഭാഗം പരാജയപ്പെടുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രം കുറിച്ച് ഇത്തിഹാദ് റെയിൽ; ആദ്യമായി കാറുകൾ റെയിൽ മാർഗം അബുദബിയിലെത്തിച്ചു

uae
  •  a day ago
No Image

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി പൊലിസ് പരിശോധന; പാനൂരിൽ മൂന്ന് ബോംബുകൾ പിടികൂടി

Kerala
  •  a day ago
No Image

ലോകം മരുന്ന് ക്ഷാമത്തിലേക്ക്; യുദ്ധം മുറുകുന്നു, പാരാസെറ്റമോളിനും ഗർഭനിരോധന മാർഗങ്ങൾക്കും തീവില

International
  •  a day ago
No Image

തൃശൂർ വെടിക്കെട്ട് ദുരന്തം: പരുക്കേറ്റ് ചികിത്സയിലായിരുന്ന തിരുവമ്പാടി ലൈസൻസി സതീശൻ മരിച്ചു; മരണസംഖ്യ ഉയരുന്നു

Kerala
  •  a day ago
No Image

എഎപിയിൽ വൻ പിളർപ്പ്; രാഘവ് ഛദ്ദയുൾപ്പെടെ 7 എംപിമാർ ബിജെപിയിലേക്ക്

National
  •  a day ago
No Image

ചൂട് കടുക്കുന്നു: സ്‌കൂള്‍ യൂനിഫോം ഒഴിവാക്കാം, പരിശീലനങ്ങള്‍ 10.30ഓടെ അവസാനിപ്പിക്കണം; ബാലാവകാശ കമ്മീഷന്‍

Kerala
  •  a day ago
No Image

പ്ലേറ്റിൽ ഭക്ഷണം ബാക്കിയായതിനെ ചൊല്ലി തർക്കം: ദലിത് യുവാവിനെ മർദിച്ച് കൊലപ്പെടുത്തി; കാന്റീൻ നടത്തിപ്പുകാരനടക്കം ഏഴ് പേർക്കെതിരെ കേസ് 

National
  •  a day ago
No Image

'ബംഗാളിൽ താമര വിരിയും, ടിഎംസി പൂജ്യം സീറ്റിൽ ഒതുങ്ങും'; മമതയ്ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  a day ago
No Image

അഞ്ജനയുടെ മരണം: ആൺസുഹൃത്തിന് പങ്കുണ്ടോ? ദുരൂഹതയാരോപിച്ച് കുടുംബം; ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം

Kerala
  •  a day ago
No Image

വേണം ജാഗ്രത, വേനലില്‍ അമീബിക് മസ്തിഷ്‌ക ജ്വരം പടരാന്‍ സാധ്യത; കിണറുകളും ടാങ്കുകളും ക്ലോറിനേറ്റ് ചെയ്യണം

Kerala
  •  a day ago