HOME
DETAILS

മുടിക്കോട് കാന്തപുരം വിഭാഗം അക്രമം: നിരവധി പേര്‍ക്ക് പരുക്ക്

  
backup
July 16 2016 | 04:07 AM

%e0%b4%ae%e0%b5%81%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%81%e0%b4%b0%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%ad

മലപ്പുറം: പാണ്ടിക്കാട് മുടിക്കോട് കാന്തപുരം വിഭാഗം നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്ക്. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് മാരകായുധങ്ങളുമായെത്തിയ കാന്തപുരം സുന്നീ പ്രവര്‍ത്തകര്‍ മുടിക്കോട് അങ്ങാടിയിലും പള്ളിയിലും അക്രമം അഴിച്ചുവിട്ടത്. പള്ളിയില്‍ നിസ്‌കരിക്കാനെത്തിയവര്‍ക്കടക്കം പരുക്കേറ്റിട്ടുണ്ട്. കമ്പി, വടിവാള്‍ തുടങ്ങിയ മാരാകായുധങ്ങളുമായെത്തിയ അക്രമികള്‍ മുടിക്കോട് അങ്ങാടിയിലുണ്ടായിരുന്ന സുന്നീ പ്രവര്‍ത്തകരെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.

പള്ളിയില്‍ ഇശാഅ് നിസ്‌കാരത്തിനെത്തിയ ഉമര്‍ഫൈസിയെ പള്ളിയില്‍ ചെരുപ്പിട്ട് കയറിയാണ് ആക്രമിച്ചത്. എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകന്‍ ഓളിക്കല്‍ മുഹമ്മദ് നിസാറിന്റെ ഉടമസ്ഥതിയിലുള്ള മുടിക്കോട് അങ്ങാടിയിലെ ബേക്കറി സംഘം അടിച്ചുതകര്‍ത്തു. ഇവിടുത്തെ ജീവനക്കാര്‍ക്കും സംഭവസമയത്ത് കടയിലുണ്ടായിരുന്നവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ബേക്കറിയിലുണ്ടായിരുന്ന അസം സ്വദേശി മുഹമ്മദ് ഖുര്‍ശിദും പരുക്കേറ്റവരില്‍പ്പെടും.

ആക്രമത്തില്‍ സാരമായി പരുക്കേറ്റ മാട്ടുമ്മല്‍ അബുഹാജി (65), കളവങ്കടവത്ത് മുഹമ്മദ് (50), ഉമര്‍ ഫൈസി(37), ഓളിക്കല്‍ മുഹമ്മദ് ഉനൈസ ്(24), സൈനുല്‍ ആബിദ് (20), ശാഫി ഓളിക്കല്‍(28), തയ്യില്‍ മൊയ്തീന്‍(58), ഫാസില്‍ മതാരി(17), സി.പി അബൂബക്കര്‍ (40), മുഹമ്മദ് റാഷിദ്(26), കളവങ്കടത്ത് മന്‍സൂര്‍(30), ചക്കാലക്കുന്നന്‍ ജാഫര്‍ സ്വാദിഖ്(17), മുഹമ്മദ് ഫാസില്‍ വടക്കുപറമ്പ്(17), സി.പി അബ്ദുറഹ്മാന്‍ എന്നിവര്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രികളിലും എം.സി ശറഫുദ്ദീന്‍ മാസ്റ്റര്‍ (42) മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്.
മുടിക്കോട് മഹല്ലില്‍ അവകാശത്തര്‍ക്കമുന്നയിച്ചു നേരത്തേയും പ്രശ്‌നം സൃഷ്ടിച്ചിരുന്നു. തുടര്‍ന്നു വഖ്ഫ് ബോര്‍ഡ് നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് നടത്തിയാണ് മഹല്ല് കമ്മിറ്റിയെ തെരഞ്ഞെടുത്തത്. വോട്ടെടുപ്പില്‍ കാന്തപുരം വിഭാഗം പരാജയപ്പെടുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേടന്‍ അറസ്റ്റില്‍; വൈദ്യപരിശോധനക്ക് ശേഷം വിട്ടയക്കും 

Kerala
  •  7 days ago
No Image

അവസാന മത്സരം കളിക്കാതിരുന്നിട്ടും ഒന്നാമൻ; അർജന്റീനക്കൊപ്പം ലാറ്റിനമേരിക്ക കീഴടക്കി മെസി

Football
  •  7 days ago
No Image

''നിറഞ്ഞോട്ടെ ബഹുമാനം'': മുഖ്യമന്ത്രിയേയും മന്ത്രിമാരെയും 'ബഹുമാനപ്പെട്ട' എന്നു സംബോധന ചെയ്യണം, സര്‍ക്കുലര്‍ പുറത്തിറക്കി

Kerala
  •  7 days ago
No Image

തെല്‍ അവീവ് കോടതിയില്‍ കേസ് നടക്കുകയാണ്, അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ നെതന്യാഹു ശിക്ഷിക്കപ്പെടും, ഇതൊഴിവാക്കാന്‍ അയാള്‍ എവിടേയും ബോംബിടും;സൈക്കോപ്പാത്ത് ഭരണം നടത്തിയാലുണ്ടാകുന്ന ഭീകരത

International
  •  7 days ago
No Image

ക്രിക്കറ്റിലെ എന്റെ റോൾ മോഡൽ ആ താരമാണ്: സൂര്യകുമാർ യാദവ് 

Cricket
  •  7 days ago
No Image

ഇന്ത്യന്‍ രൂപ താഴേക്ക് തന്നെ; അനുകൂല സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തി പ്രവാസികള്‍; ഇന്നത്തെ മൂല്യം ഇങ്ങനെ | Indian Rupee Value

Economy
  •  7 days ago
No Image

നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിയുടെ വീടിന് തീയിട്ട് പ്രക്ഷോഭകര്‍; ജലനാഥ് ഖനാലിന്റെ ഭാര്യ വെന്തുമരിച്ചു

International
  •  7 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമ നടപടിക്കില്ലെന്ന് ആരോപണം ഉന്നയിച്ച യുവതികള്‍; പ്രതിസന്ധിയിലായി അന്വേഷണ സംഘം

Kerala
  •  7 days ago
No Image

അഫ്ഗാൻ കൊടുങ്കാറ്റ് തകർത്തത് പാകിസ്ഥാന്റെ ഏഷ്യൻ റെക്കോർഡ്; വരവറിയിച്ചത് ചരിത്രം തിരുത്തിയെഴുതി 

Cricket
  •  7 days ago
No Image

ഇന്ത്യയുമായി വ്യാപാര ചര്‍ച്ചകള്‍ തുടരും, 'അടുത്ത സുഹൃത്ത്' മോദി ചര്‍ച്ചക്ക് താല്‍പര്യം പ്രകടിപ്പിച്ചെന്നും ട്രംപ്; തീരുവ യുദ്ധത്തില്‍ അയവ്?

International
  •  7 days ago