HOME
DETAILS

മുടിക്കോട് കാന്തപുരം വിഭാഗം അക്രമം: നിരവധി പേര്‍ക്ക് പരുക്ക്

  
backup
July 16, 2016 | 4:41 AM

%e0%b4%ae%e0%b5%81%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%81%e0%b4%b0%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%ad

മലപ്പുറം: പാണ്ടിക്കാട് മുടിക്കോട് കാന്തപുരം വിഭാഗം നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്ക്. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് മാരകായുധങ്ങളുമായെത്തിയ കാന്തപുരം സുന്നീ പ്രവര്‍ത്തകര്‍ മുടിക്കോട് അങ്ങാടിയിലും പള്ളിയിലും അക്രമം അഴിച്ചുവിട്ടത്. പള്ളിയില്‍ നിസ്‌കരിക്കാനെത്തിയവര്‍ക്കടക്കം പരുക്കേറ്റിട്ടുണ്ട്. കമ്പി, വടിവാള്‍ തുടങ്ങിയ മാരാകായുധങ്ങളുമായെത്തിയ അക്രമികള്‍ മുടിക്കോട് അങ്ങാടിയിലുണ്ടായിരുന്ന സുന്നീ പ്രവര്‍ത്തകരെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.

പള്ളിയില്‍ ഇശാഅ് നിസ്‌കാരത്തിനെത്തിയ ഉമര്‍ഫൈസിയെ പള്ളിയില്‍ ചെരുപ്പിട്ട് കയറിയാണ് ആക്രമിച്ചത്. എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകന്‍ ഓളിക്കല്‍ മുഹമ്മദ് നിസാറിന്റെ ഉടമസ്ഥതിയിലുള്ള മുടിക്കോട് അങ്ങാടിയിലെ ബേക്കറി സംഘം അടിച്ചുതകര്‍ത്തു. ഇവിടുത്തെ ജീവനക്കാര്‍ക്കും സംഭവസമയത്ത് കടയിലുണ്ടായിരുന്നവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ബേക്കറിയിലുണ്ടായിരുന്ന അസം സ്വദേശി മുഹമ്മദ് ഖുര്‍ശിദും പരുക്കേറ്റവരില്‍പ്പെടും.

ആക്രമത്തില്‍ സാരമായി പരുക്കേറ്റ മാട്ടുമ്മല്‍ അബുഹാജി (65), കളവങ്കടവത്ത് മുഹമ്മദ് (50), ഉമര്‍ ഫൈസി(37), ഓളിക്കല്‍ മുഹമ്മദ് ഉനൈസ ്(24), സൈനുല്‍ ആബിദ് (20), ശാഫി ഓളിക്കല്‍(28), തയ്യില്‍ മൊയ്തീന്‍(58), ഫാസില്‍ മതാരി(17), സി.പി അബൂബക്കര്‍ (40), മുഹമ്മദ് റാഷിദ്(26), കളവങ്കടത്ത് മന്‍സൂര്‍(30), ചക്കാലക്കുന്നന്‍ ജാഫര്‍ സ്വാദിഖ്(17), മുഹമ്മദ് ഫാസില്‍ വടക്കുപറമ്പ്(17), സി.പി അബ്ദുറഹ്മാന്‍ എന്നിവര്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രികളിലും എം.സി ശറഫുദ്ദീന്‍ മാസ്റ്റര്‍ (42) മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്.
മുടിക്കോട് മഹല്ലില്‍ അവകാശത്തര്‍ക്കമുന്നയിച്ചു നേരത്തേയും പ്രശ്‌നം സൃഷ്ടിച്ചിരുന്നു. തുടര്‍ന്നു വഖ്ഫ് ബോര്‍ഡ് നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് നടത്തിയാണ് മഹല്ല് കമ്മിറ്റിയെ തെരഞ്ഞെടുത്തത്. വോട്ടെടുപ്പില്‍ കാന്തപുരം വിഭാഗം പരാജയപ്പെടുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മിഡ്-ടേം അവധിക്ക് ശേഷം യുഎഇയിലെ പൊതു-സ്വകാര്യ സ്കൂളുകൾ നാളെ (20/10/2025) തുറക്കും

uae
  •  20 minutes ago
No Image

അതിരപ്പിള്ളി എസ് സി ഹോസ്റ്റലിൽ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം; 9-ാം ക്ലാസുകാരൻ 10 വയസ്സുകാരന്റെ കാലൊടിച്ചു

Kerala
  •  29 minutes ago
No Image

മാങ്കുളത്ത് കൊടുംവളവിൽ ടൂറിസ്‌റ്റ് ബസ് മറിഞ്ഞ് ഇരുപത്തിയഞ്ചോളം പേർക്ക് പരിക്ക്

Kerala
  •  39 minutes ago
No Image

വിവാഹിതയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച 62-കാരനായ പിതാവ് അറസ്റ്റിൽ

crime
  •  an hour ago
No Image

കടലിലേക്ക് അപകടകരമാംവിധം താഴ്ന്ന് എയർ അറേബ്യ വിമാനം; സംഭവത്തിൽ അന്വേഷണം ആരംഭിച്ചു

uae
  •  an hour ago
No Image

പ്രസവാനന്തരം യുവതി മരിച്ച സംഭവം; ചികിത്സാപ്പിഴവെന്ന് കുടുംബം, നിഷേധിച്ച് ആശുപത്രി അധികൃതര്‍

Kerala
  •  an hour ago
No Image

പെര്‍ത്തിൽ ഇന്ത്യക്ക് പാളി; ഒന്നാം ഏകദിനത്തിൽ ഓസീസിന് 7 വിക്കറ്റ് ജയം

Cricket
  •  an hour ago
No Image

പെണ്‍കുട്ടികളെ അഹിന്ദുക്കളുടെ വീട്ടില്‍ പോകാന്‍ അനുവദിക്കരുത്, അനുസരിച്ചില്ലെങ്കില്‍ കാല് തല്ലിയൊടിക്കണം: വിവാദ പരാമര്‍ശവുമായി പ്രഗ്യസിങ് താക്കൂര്‍

National
  •  2 hours ago
No Image

തേജസ്വി അഹങ്കാരി, ടിക്കറ്റ് നല്‍കുമെന്ന് പറഞ്ഞ് പറ്റിച്ചു' ബിഹാര്‍ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതിന് പൊട്ടിക്കരഞ്ഞ് ആര്‍ജെഡി നേതാവ് ലാലു പ്രസാദിന്റെ വീടിന്റെ മുന്നില്‍ 

National
  •  2 hours ago
No Image

വരും ദിവസങ്ങളില്‍ മഴ കനക്കും; വിവിധ ജില്ലകളില്‍ ഓറഞ്ച്,യെല്ലോ അലര്‍ട്ടുകള്‍

Kerala
  •  2 hours ago