HOME
DETAILS

മുടിക്കോട് കാന്തപുരം വിഭാഗം അക്രമം: നിരവധി പേര്‍ക്ക് പരുക്ക്

  
backup
July 16, 2016 | 4:41 AM

%e0%b4%ae%e0%b5%81%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%81%e0%b4%b0%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%ad

മലപ്പുറം: പാണ്ടിക്കാട് മുടിക്കോട് കാന്തപുരം വിഭാഗം നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്ക്. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് മാരകായുധങ്ങളുമായെത്തിയ കാന്തപുരം സുന്നീ പ്രവര്‍ത്തകര്‍ മുടിക്കോട് അങ്ങാടിയിലും പള്ളിയിലും അക്രമം അഴിച്ചുവിട്ടത്. പള്ളിയില്‍ നിസ്‌കരിക്കാനെത്തിയവര്‍ക്കടക്കം പരുക്കേറ്റിട്ടുണ്ട്. കമ്പി, വടിവാള്‍ തുടങ്ങിയ മാരാകായുധങ്ങളുമായെത്തിയ അക്രമികള്‍ മുടിക്കോട് അങ്ങാടിയിലുണ്ടായിരുന്ന സുന്നീ പ്രവര്‍ത്തകരെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.

പള്ളിയില്‍ ഇശാഅ് നിസ്‌കാരത്തിനെത്തിയ ഉമര്‍ഫൈസിയെ പള്ളിയില്‍ ചെരുപ്പിട്ട് കയറിയാണ് ആക്രമിച്ചത്. എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകന്‍ ഓളിക്കല്‍ മുഹമ്മദ് നിസാറിന്റെ ഉടമസ്ഥതിയിലുള്ള മുടിക്കോട് അങ്ങാടിയിലെ ബേക്കറി സംഘം അടിച്ചുതകര്‍ത്തു. ഇവിടുത്തെ ജീവനക്കാര്‍ക്കും സംഭവസമയത്ത് കടയിലുണ്ടായിരുന്നവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ബേക്കറിയിലുണ്ടായിരുന്ന അസം സ്വദേശി മുഹമ്മദ് ഖുര്‍ശിദും പരുക്കേറ്റവരില്‍പ്പെടും.

ആക്രമത്തില്‍ സാരമായി പരുക്കേറ്റ മാട്ടുമ്മല്‍ അബുഹാജി (65), കളവങ്കടവത്ത് മുഹമ്മദ് (50), ഉമര്‍ ഫൈസി(37), ഓളിക്കല്‍ മുഹമ്മദ് ഉനൈസ ്(24), സൈനുല്‍ ആബിദ് (20), ശാഫി ഓളിക്കല്‍(28), തയ്യില്‍ മൊയ്തീന്‍(58), ഫാസില്‍ മതാരി(17), സി.പി അബൂബക്കര്‍ (40), മുഹമ്മദ് റാഷിദ്(26), കളവങ്കടത്ത് മന്‍സൂര്‍(30), ചക്കാലക്കുന്നന്‍ ജാഫര്‍ സ്വാദിഖ്(17), മുഹമ്മദ് ഫാസില്‍ വടക്കുപറമ്പ്(17), സി.പി അബ്ദുറഹ്മാന്‍ എന്നിവര്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രികളിലും എം.സി ശറഫുദ്ദീന്‍ മാസ്റ്റര്‍ (42) മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്.
മുടിക്കോട് മഹല്ലില്‍ അവകാശത്തര്‍ക്കമുന്നയിച്ചു നേരത്തേയും പ്രശ്‌നം സൃഷ്ടിച്ചിരുന്നു. തുടര്‍ന്നു വഖ്ഫ് ബോര്‍ഡ് നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് നടത്തിയാണ് മഹല്ല് കമ്മിറ്റിയെ തെരഞ്ഞെടുത്തത്. വോട്ടെടുപ്പില്‍ കാന്തപുരം വിഭാഗം പരാജയപ്പെടുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുന്ദമംഗലത്ത് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് പേര്‍ മരിച്ച സംഭവം; ഒരാള്‍ അറസ്റ്റില്‍

Kerala
  •  7 days ago
No Image

നിയമസഭ തെരഞ്ഞെടുപ്പ്; കോഴിക്കോടൻ പോരിന് കടുപ്പമേറെ

Kerala
  •  7 days ago
No Image

വിമാന നിരക്കിലെ വർധനവ്; പ്രവാസികൾക്ക് സങ്കടവോട്ട്

Kerala
  •  7 days ago
No Image

വാക്കുകളിൽ തീർച്ചയും മൂർച്ചയും; ഒരേയൊരു 'ക്യാപ്റ്റൻ'  

Kerala
  •  7 days ago
No Image

ഗുജറാത്തിലെയും ഉത്തരാഖണ്ഡിലെയും ഏക സിവിൽ കോഡ് ഭരണഘടനാ വിരുദ്ധം: മുസ്ലിം വ്യക്തിനിയമ ബോർഡ്

National
  •  7 days ago
No Image

'ആദ്യം വീടുകൾ ഇടിച്ചുനിരത്തി, ഇപ്പോൾ വോട്ടർ പട്ടികയിൽ നിന്നും പുറത്താക്കി'; അസമിൽ കുടിയൊഴിപ്പിക്കപ്പെട്ടവർ ഭയപ്പെട്ടത് സംഭവിക്കുന്നു

National
  •  7 days ago
No Image

നാലാം നാള്‍ പോളിങ് ബൂത്തിലേക്ക്: പരസ്യപ്രചാരണം ചൊവ്വാഴ്ച വരെ

Kerala
  •  7 days ago
No Image

ഹനുമാന്‍ ജയന്തി ഘോഷയാത്രയ്ക്കിടെ ഡല്‍ഹിയില്‍ പള്ളിക്കു മുകളില്‍ കാവിക്കൊടി നാട്ടി ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍

National
  •  7 days ago
No Image

സംവിധായകന്‍ രഞ്ജിത്തിനെ ഇന്ന് കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യും

Kerala
  •  7 days ago
No Image

ദേശീയപാത ടോൾ പ്ലാസകളിൽ വെള്ളിയാഴ്ച മുതൽ പണം സ്വീകരിക്കില്ല; ഇനി മുതൽ ഫാസ്ടാഗ് അല്ലെങ്കിൽ യു.പി.ഐ വഴി മാത്രം, ഐ.ഡി കാർഡ് കാണിച്ച് കടന്നുപോകുന്നതിനും വിലക്ക്

National
  •  7 days ago