HOME
DETAILS

മുടിക്കോട് കാന്തപുരം വിഭാഗം അക്രമം: നിരവധി പേര്‍ക്ക് പരുക്ക്

  
backup
July 16, 2016 | 4:41 AM

%e0%b4%ae%e0%b5%81%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%81%e0%b4%b0%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%ad

മലപ്പുറം: പാണ്ടിക്കാട് മുടിക്കോട് കാന്തപുരം വിഭാഗം നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്ക്. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് മാരകായുധങ്ങളുമായെത്തിയ കാന്തപുരം സുന്നീ പ്രവര്‍ത്തകര്‍ മുടിക്കോട് അങ്ങാടിയിലും പള്ളിയിലും അക്രമം അഴിച്ചുവിട്ടത്. പള്ളിയില്‍ നിസ്‌കരിക്കാനെത്തിയവര്‍ക്കടക്കം പരുക്കേറ്റിട്ടുണ്ട്. കമ്പി, വടിവാള്‍ തുടങ്ങിയ മാരാകായുധങ്ങളുമായെത്തിയ അക്രമികള്‍ മുടിക്കോട് അങ്ങാടിയിലുണ്ടായിരുന്ന സുന്നീ പ്രവര്‍ത്തകരെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.

പള്ളിയില്‍ ഇശാഅ് നിസ്‌കാരത്തിനെത്തിയ ഉമര്‍ഫൈസിയെ പള്ളിയില്‍ ചെരുപ്പിട്ട് കയറിയാണ് ആക്രമിച്ചത്. എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകന്‍ ഓളിക്കല്‍ മുഹമ്മദ് നിസാറിന്റെ ഉടമസ്ഥതിയിലുള്ള മുടിക്കോട് അങ്ങാടിയിലെ ബേക്കറി സംഘം അടിച്ചുതകര്‍ത്തു. ഇവിടുത്തെ ജീവനക്കാര്‍ക്കും സംഭവസമയത്ത് കടയിലുണ്ടായിരുന്നവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ബേക്കറിയിലുണ്ടായിരുന്ന അസം സ്വദേശി മുഹമ്മദ് ഖുര്‍ശിദും പരുക്കേറ്റവരില്‍പ്പെടും.

ആക്രമത്തില്‍ സാരമായി പരുക്കേറ്റ മാട്ടുമ്മല്‍ അബുഹാജി (65), കളവങ്കടവത്ത് മുഹമ്മദ് (50), ഉമര്‍ ഫൈസി(37), ഓളിക്കല്‍ മുഹമ്മദ് ഉനൈസ ്(24), സൈനുല്‍ ആബിദ് (20), ശാഫി ഓളിക്കല്‍(28), തയ്യില്‍ മൊയ്തീന്‍(58), ഫാസില്‍ മതാരി(17), സി.പി അബൂബക്കര്‍ (40), മുഹമ്മദ് റാഷിദ്(26), കളവങ്കടത്ത് മന്‍സൂര്‍(30), ചക്കാലക്കുന്നന്‍ ജാഫര്‍ സ്വാദിഖ്(17), മുഹമ്മദ് ഫാസില്‍ വടക്കുപറമ്പ്(17), സി.പി അബ്ദുറഹ്മാന്‍ എന്നിവര്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രികളിലും എം.സി ശറഫുദ്ദീന്‍ മാസ്റ്റര്‍ (42) മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്.
മുടിക്കോട് മഹല്ലില്‍ അവകാശത്തര്‍ക്കമുന്നയിച്ചു നേരത്തേയും പ്രശ്‌നം സൃഷ്ടിച്ചിരുന്നു. തുടര്‍ന്നു വഖ്ഫ് ബോര്‍ഡ് നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് നടത്തിയാണ് മഹല്ല് കമ്മിറ്റിയെ തെരഞ്ഞെടുത്തത്. വോട്ടെടുപ്പില്‍ കാന്തപുരം വിഭാഗം പരാജയപ്പെടുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡോക്ടറെ കാണാൻ അനുവദിച്ചില്ല; കഠിനമായ നെഞ്ചുവേദനയെത്തുടർന്ന് ക്യൂവിൽ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ചു; മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കൾ, നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വൻ പ്രതിഷേധം

Kerala
  •  7 days ago
No Image

മൊറോക്കോയെ പരിഹസിച്ച് കെഎഫ്‌സി ഫ്രാൻസിന്റെ 'ടവ്വൽ' ചലഞ്ച്; വംശീയ അധിക്ഷേപമെന്ന് ആരാധകർ

Football
  •  7 days ago
No Image

വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി

Kerala
  •  7 days ago
No Image

അഗാർക്കർ ചീഫ് സെലക്ടറായി തുടരുന്നത് സഞ്ജു കാരണം; കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ താരം

Cricket
  •  7 days ago
No Image

പണമടച്ചവർക്ക് റീഫണ്ട് അല്ലെങ്കിൽ ബില്ലിൽ ഇളവ്; സോളാർ ഉപഭോക്താക്കളുടെ ആശങ്കയകറ്റി കെഎസ്ഇബി

Kerala
  •  7 days ago
No Image

രണ്ടിടത്തും ജനങ്ങൾക്ക് വെറുക്കപ്പെട്ടവൻ; ഈജിപ്തിന്റെ കണ്ണീരൊഴുക്കിയ റഫറി ഫ്രാൻസിൽ വീടൊഴിപ്പിക്കുന്ന ജപ്തിക്കാരൻ!

Football
  •  7 days ago
No Image

തൃശൂരിൽ മാലിന്യം നിക്ഷേപിച്ചത് ചോദ്യം ചെയ്ത യുവാവിനെ ക്രൂരമായി മർദിച്ച കേസ്; ഒളിവിൽ കഴിഞ്ഞിരുന്ന പിതാവും മക്കളും പൊലിസിൽ കീഴടങ്ങി

Kerala
  •  7 days ago
No Image

ബിഹാറിൽ മുസ്‌ലിം യുവതിയുടെ നിഖാബ് ബലമായി അഴിപ്പിച്ച് സിന്ദൂരമണിയിച്ചു; ഹിന്ദുത്വ സംഘടനകളുടെ അതിക്രമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം

National
  •  7 days ago
No Image

തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും എംഎൽഎ ബോർഡ് മാറ്റിയില്ല; എം. മുകേഷിനെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകി

Kerala
  •  7 days ago
No Image

ഫ്രഞ്ച് പടയെ നേരിടും മുൻപ് ആഫ്രിക്കൻ സിംഹങ്ങൾക്ക് കനത്ത തിരിച്ചടി; മൊറോക്കോയുടെ ഗോൾവേട്ടക്കാരൻ ക്വാർട്ടറിന് പുറത്ത്!

Football
  •  7 days ago