നിർബന്ധിത മതപരിവർത്തന ആരോപണം; ഉത്തർപ്രദേശിൽ മലയാളി പാസ്റ്റർ അറസ്റ്റിൽ
ഡൽഹി: നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ഉത്തർപ്രദേശിൽ മലയാളി പാസ്റ്റർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ സിക്കന്ദർപൂരിലെ പാസ്റ്റർ ജോസ് തോമസ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് പാസ്റ്ററെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശിയാണ് പാസ്റ്റർ ജോസ് തോമസ്. പാസ്റ്റർ താമസിച്ചിരുന്ന മുറിയിൽ നിന്നും മതപരമായ പുസ്തകങ്ങളും കണ്ടെത്തി.
ആളുകൾക്ക് പണവും ജോലിയും വാഗ്ദാനം ചെയ്തുകൊണ്ട് മതപരിവർത്തനം നടത്തിയെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. മതപരിവർത്തന നിരോധന നിയമ പ്രകാരമാണ് യു.പി പൊലിസ് പാസ്റ്റര്‍ക്കെതിരെ കേസ് രേഖപ്പെടുത്തിയത്. ഹിന്ദു ദൈവങ്ങളെ ആക്ഷേപിച്ചെന്നും പാസ്റ്റർക്കെതിരെ പരാതിയുണ്ട്.
അഞ്ചാം നമ്പർ വാർഡിൽ താമസിക്കുകയായിരുന്നു പാസ്റ്റർ കുറച്ചു ദിവസങ്ങളിലായി ആളുകളെ നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ചുകൊണ്ട് ബജ്റംഗളിന്റെ ജില്ലാ കോഡിനേറ്റർ ആണ് പോലീസിൽ പരാതി നൽകിയത്. കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് പാസ്റ്റർ സിക്കന്ദർപൂരിലെത്തിയതെന്നും ഇതിനുമുമ്പ് ബീഹാറിലെ പട്നയിലുമായിരുന്നു പാസ്റ്റർ താമസിച്ചിരുന്നതെന്നുമാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."