HOME
DETAILS

പതിനാറുകാരിയെ പിതാവ് ഉള്‍പ്പെടെയുള്ള സംഘം പീഡിപ്പിച്ചു: നാലുപേര്‍ അറസ്റ്റില്‍

  
Web Desk
July 21 2020 | 04:07 AM

%e0%b4%aa%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%be%e0%b4%b1%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%af%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%a4%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%89%e0%b4%b3%e0%b5%8d
 
 
 
നീലേശ്വരം(കാസര്‍കോട്): പതിനാറുകാരിയായ പെണ്‍കുട്ടിയെ പിതാവ് ഉള്‍പ്പെടെ   പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി. സംഭവത്തില്‍ നാലു പേരെ പൊലിസ് അറസ്റ്റു ചെയ്തു. കുട്ടിയുടെ  പിതാവും 17കാരനും ഉള്‍പ്പെടെയാണ് അറസ്റ്റിലായത്. 
സംഭവത്തില്‍  മാതാവ് ഉള്‍പ്പെടെ എട്ടു പേര്‍ക്കെതിരേ പൊലിസ് കേസെടുത്തു. അമ്പതുകാരനായ 16 കാരിയുടെ  പിതാവിന് പുറമെ ഞാണിക്കടവ് സ്വദേശികളായ മുഹമ്മദ് റിയാസ് (20), ഒരു പതിനേഴുകാരന്‍, പുഞ്ചാവിയിലെ പി.പി മുഹമ്മദലി (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
 എസ്.എസ്.എല്‍.സി   കഴിഞ്ഞ് പഠനം നിര്‍ത്തിയ പെണ്‍കുട്ടി പീഡനം സഹിക്കാന്‍ കഴിയാതെ  മാതൃസഹോദരന്റെ വീട്ടിലേക്ക് താമസം മാറ്റുകയായിരുന്നു. ഒടുവില്‍ പെണ്‍കുട്ടിയെ വയറുവേദനയെ തുടര്‍ന്ന് ഡോക്ടറെ കാണിച്ചതോടെയാണ്  ഗര്‍ഭിണിയാണെന്ന വിവരം പുറത്തുവന്നത്. ഇതേ തുടര്‍ന്ന് മാതൃ സഹോദരന്‍ പെണ്‍കുട്ടിയോട് കാര്യമന്വേഷിച്ചപ്പോഴാണ്  പിതാവ് പീഡിപ്പിച്ച വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് മാതൃ സഹോദരനും പെണ്‍കുട്ടിയും നീലേശ്വരം പൊലിസില്‍ നേരിട്ട് ഹാജരായി  പരാതി നല്‍കുകയായിരുന്നു. 
 സംഭവത്തില്‍ കേസെടുത്ത് പൊലിസ്  കുട്ടിയുടെ മൊഴിയെടുത്തതോടെയാണ്  പിതാവിന് പുറമെ  മറ്റ് ആറു പേര്‍ കൂടി തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി വെളിപ്പെടുത്തിയത്. അറസ്റ്റിലായ നാലു പേര്‍ക്ക് പുറമെ മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പീഡനത്തിനിരയായ പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് രണ്ട് മജിസ്‌ട്രേറ്റ് മുന്‍പാകെ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തി.
കേസില്‍ പ്രതിയായ പടന്നക്കാട്  സ്വദേശിയും ഒടയഞ്ചാലില്‍ താമസക്കാരനുമായ കിന്റല്‍ മുഹമ്മദ് ഒളിവില്‍ പോയി. ഇയാള്‍ക്കു വേണ്ടി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. വാഹന  കവര്‍ച്ച, കണ്ണൂര്‍ വിമാനത്താവളത്തിനടുത്തെ ഒരു ഭൂമി തട്ടിപ്പ് കേസ് എന്നിവ ഉള്‍പ്പെടെ നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പൊലിസ് വ്യക്തമാക്കി


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

Kerala
  •  a minute ago
No Image

ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും 

International
  •  7 minutes ago
No Image

പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റിന് ഡിജിറ്റൽ പേയ്‌മെന്റ്  മാത്രം; വെട്ടിലായി യാത്രക്കാര്‍

Kerala
  •  23 minutes ago
No Image

വാട്‌സ്ആപ്പ്, ഇ-മെയിൽ സന്ദേശങ്ങളും കരാറായി പരിഗണിക്കാം; നിര്‍ണായക വിധിയുമായി ഡൽഹി ഹൈക്കോടതി

National
  •  30 minutes ago
No Image

യുഎസിൽ നാല് വയസ്സുകാരിയുടെ കൊലപാതകം: ഇന്ത്യൻ വംശജയും ശിശുരോഗ വിദഗ്ധയുമായ അമ്മ അറസ്റ്റിൽ

International
  •  7 hours ago
No Image

ഇറാൻ ഖുദ്സ് ഫോഴ്സിനെ ലക്ഷ്യമിട്ട് ബെയ്റൂത്തിൽ ഇസ്റാഈൽ വ്യോമാക്രമണം

International
  •  8 hours ago
No Image

ബിന്ദുവിന്റെ മൃതദേഹം മാറ്റുന്നതിനിടെ കോൺഗ്രസ് പ്രതിഷേധം; ചാണ്ടി ഉമ്മനടക്കം 30 പേർക്കെതിരെ കേസ് 

Kerala
  •  8 hours ago
No Image

ജപ്പാനിലെ ടോകറ ദ്വീപുകളിൽ 900-ലധികം ഭൂകമ്പങ്ങൾ; നിവാസികൾ ഉറക്കമില്ലാതെ ഭയത്തിൽ

International
  •  8 hours ago
No Image

സച്ചിന്റെ ആരുംതൊടാത്ത 24 വർഷത്തെ റെക്കോർഡും തകർത്തു; ചരിത്രമെഴുതി ഗിൽ

Cricket
  •  9 hours ago
No Image

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന സംഭവം: ബലക്ഷയം നേരത്തെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് സൂപ്രണ്ട്, അപകട ഉത്തരവാദിത്തം ഏറ്റെടുത്തു

Kerala
  •  10 hours ago