HOME
DETAILS

സര്‍ക്കാരിന്റെ തെരുവുനായ നിയന്ത്രണം പാളി; നിയോഗിച്ചത് 80 പട്ടിപിടുത്തക്കാരെ മാത്രം

  
backup
April 27, 2017 | 1:04 AM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a4%e0%b5%86%e0%b4%b0%e0%b5%81%e0%b4%b5%e0%b5%81%e0%b4%a8-2

മലപ്പുറം: തെരുവുനായകളുടെ നിയന്ത്രണത്തിനായി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പദ്ധതികള്‍ ഫലം ചെയ്തില്ല. സംസ്ഥാനത്തെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലുമായി ഇതുവരെ നിയോഗിച്ചത് 80 പട്ടിപിടുത്തക്കാരെ മാത്രം. 941 പഞ്ചായത്തുകളില്‍ അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ ചട്ടപ്രകാരം മോണിറ്ററിങ് കമ്മിറ്റികള്‍ രൂപീകരിച്ചത് 515 പഞ്ചായത്തുകള്‍ മാത്രമാണ്. 790 പഞ്ചായത്തുകള്‍ വളര്‍ത്തുനായ്ക്കള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്.


നഗരസഭകളില്‍ 28 എണ്ണത്തില്‍ പദ്ധതി നടപ്പിലാക്കിവരുന്നുണ്ട്. അതേ സമയം 15 നഗരസഭകളുടെ പദ്ധതിക്ക് മാത്രമേ ഡി.പി.സി അംഗീകാരം ലഭിച്ചിട്ടുള്ളൂ. 16 നഗരസഭകള്‍ പദ്ധതി നടപ്പിലാക്കുന്നതിന് ജില്ലാ പഞ്ചായത്തിന് തുക കൈമാറിയിട്ടുണ്ട്.

എന്നാല്‍ 11 നഗരസഭകള്‍ ഇതുവരെ നായകളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല. കൊല്ലം, മരട്, മൂവാറ്റുപുഴ, പാനൂര്‍, പിറവം, വടക്കാഞ്ചേരി, ചെങ്ങന്നൂര്‍, കൊണ്ടോട്ടി, കോതമംഗലം, ഹരിപ്പാട് എന്നീ നഗരസഭകളാണ് ഇതുവരെ നായകളുടെ എണ്ണം തിട്ടപ്പെടുത്താത്തത്. പദ്ധതിക്കായി സംസ്ഥാനത്തെ 93 നഗരസഭകള്‍ ഇതുവരെയായി ഒമ്പതു കോടിയിലധികം രൂപ ചെലവഴിച്ചിട്ടുണ്ടെന്നും പദ്ധതി സംബന്ധിച്ചുള്ള സര്‍ക്കാറിന്റെ ഔദ്യോഗിക റിപ്പോര്‍ട്ടില്‍ പറയുന്നു.


2015-16 മുതല്‍ പഞ്ചായത്തുകള്‍ ഒരു ലക്ഷം രൂപ വീതവും നഗരസഭകള്‍ രണ്ടു ലക്ഷം രൂപ വീതവും തെരുവുനായ നിയന്ത്രണ പരിപാടിയുടെ നടത്തിപ്പിനായി ജില്ലാ പഞ്ചായത്തുകള്‍ക്കു കൈമാറുന്നുണ്ട്. ഇതുവരെയായി ഏകദേശം ഇരുപതു കോടിയിലിധികം രൂപ വിവിധ ജില്ലാ പഞ്ചായത്തുകള്‍ക്ക് കൈമാറിയിട്ടുണ്ട്. ഈ തുക വിനിയോഗിക്കുന്നതിനു ജില്ലാ പഞ്ചായത്തുകള്‍ ഫലപ്രദമായ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം കടിയേറ്റു വീട്ടമ്മ മരിച്ചതിനെത്തുടര്‍ന്നു പല ജില്ലകളിലും തെരുവുനായ നിയന്ത്രണ പരിപാടികള്‍ ഊര്‍ജിതമാക്കുന്നതിനു ജില്ലാ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ യോഗം വിളിച്ചു പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും കാര്യമായി ഒന്നും നടന്നില്ല.


തെരുവുനായകളെ പിടിച്ച് വന്ധ്യംകരണത്തിനുവേണ്ടിയും കുത്തിവെപ്പെടുക്കുവാനും ബ്ലോക്ക് തലങ്ങളിലുള്ള ഷെല്‍റ്ററുകളിലേക്ക് എത്തിക്കണമെന്നായിരുന്നു നിര്‍ദേശമുണ്ടായിരുന്നത്.
എന്നാല്‍ മിക്ക ബ്ലോക്ക് പഞ്ചായത്തുകളിലും ഇതിനുള്ള ഷെല്‍ട്ടറുകള്‍ സ്ഥാപിച്ചിട്ടില്ല. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മൃഗക്ഷേമ സംഘടകള്‍ നിര്‍ബന്ധമായും പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇതുവരെയായി രജിസ്ട്രര്‍ ചെയ്തത് പത്തില്‍ താഴെ സംഘടനകള്‍ മാത്രമാണ്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇടതിനെ തോല്‍പ്പിച്ചത് വര്‍ഗീയത; സിപിഎമ്മിന്റെ ഭൂരിപക്ഷ വര്‍ഗീയ പ്രീണനം ബിജെപിക്ക് ഗുണം ചെയ്തു; വി.ഡി സതീശന്‍

Kerala
  •  6 days ago
No Image

കെപിസിസി പ്രസിഡന്റിന്റെ വാര്‍ഡില്‍ ആദ്യ ജയം നേടി യുഡിഎഫ്; എൽഡിഎഫിനെ അട്ടിമറിച്ചു

Kerala
  •  6 days ago
No Image

2020ൽ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്‍റ്; ഇത്തവണ അടിതെറ്റി; സിപിഎം സ്ഥാനാർഥി തോറ്റത് ആയിരം വോട്ടുകൾക്ക്

Kerala
  •  6 days ago
No Image

മഹാരാഷ്ട്രയിലെ ഏഴു ജില്ലകളില്‍ മൂന്നു വര്‍ഷത്തിനിടെ 14,526 ശിശുമരണം; പോഷകാഹാരക്കുറവ് പ്രധാന കാരണം

Kerala
  •  6 days ago
No Image

ശബരിമല വിവാദം വോട്ടായില്ല; പന്തളത്ത് തകര്‍ന്നടിഞ്ഞ് ബിജെപി; ഭരണം കൈവിട്ടു; മുനിസിപ്പാലിറ്റി എൽഡിഎഫ് പിടിച്ചെടുത്തു

Kerala
  •  6 days ago
No Image

ജനം പ്രബുദ്ധരാണ്, എത്ര മറച്ചാലും കാണേണ്ടത് അവര്‍ കാണും; രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  6 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ട്രയല്‍ റണ്ണില്‍ ബഹുദൂരം കുതിച്ച് യു.ഡി.എഫ്; പ്രകടമായത് ഭരണവിരുദ്ധവികാരം 

Kerala
  •  6 days ago
No Image

ഒരു ദിവസം പോലും പ്രചാരണത്തിനിറങ്ങിയില്ല, ഒളിവിലിരുന്ന് ജനവിധി തേടിയ ഫ്രഷ് കട്ട് സമരസമിതി ചെയര്‍മാന് മിന്നുന്ന വിജയം

Kerala
  •  6 days ago
No Image

ആനുകൂല്യങ്ങൾ എല്ലാം കെെപ്പറ്റി, ജനം നമുക്കിട്ട് തന്നെ പണി തന്നു; എൽഡിഎഫ് പരാജയത്തിൽ വിവാദ പ്രസ്താവന നടത്തി എം.എം മണി

Kerala
  •  6 days ago
No Image

അടാട്ട് ഗ്രാമപഞ്ചായത്തില്‍ മുന്‍ എം.എല്‍.എ അനില്‍ അക്കരയ്ക്ക് വിജയം

Kerala
  •  6 days ago