HOME
DETAILS

ഉദയംപേരൂര്‍ എല്‍.പി.ജി പ്ലാന്റിന്റെ ശേഷി വര്‍ധിപ്പിക്കല്‍; തെളിവെടുപ്പ് നടത്തി

  
Web Desk
April 27 2017 | 20:04 PM

%e0%b4%89%e0%b4%a6%e0%b4%af%e0%b4%82%e0%b4%aa%e0%b5%87%e0%b4%b0%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%bf-%e0%b4%9c%e0%b4%bf-%e0%b4%aa%e0%b5%8d-2




കാക്കനാട്: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഉദയംപേരൂര്‍ ബോട്ടിലിങ്് പ്ലാന്റിന്റെ ശേഷി വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു കലക്ടറേറ്റ് സമ്മേളന ഹാളില്‍ ചേര്‍ന്ന പൊതുതെളിവെടുപ്പില്‍ പങ്കെടുത്തവര്‍ പ്രതീക്ഷകളും ആശങ്കകളും പങ്കുവച്ചു. ഡെപ്യൂട്ടി കളക്ടര്‍ എം.പി. ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഐ ഒ സി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സി. എന്‍. രാജേന്ദ്രന്‍ പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ സീനിയര്‍ ശാസ്ത്രജ്ഞ മിനി മേരി സാം, സീനിയര്‍ എന്‍ജിനീയര്‍ എം എന്‍. ബൈജു എന്നിവരും പങ്കെടുത്തു. യോഗത്തില്‍ പൊതുജനങ്ങളും ജനപ്രതിനിധികളും പരിസ്ഥിതി പ്രവര്‍ത്തകരും തൊഴിലാളി യൂനിയന്‍ പ്രതിനിധികളും പങ്കെടുത്തു.
ഐഒസിക്കു വേണ്ടി പാരിസ്ഥിതിക പഠനം നടത്തിയ ഏജന്‍സിയായ അള്‍ട്രാ ടെക്ക് എന്‍വയോണ്‍മെന്റ് ലാബിന്റെ ഭാരവാഹികളും ഉണ്ടായിരുന്നു. അള്‍ട്രാ ടെക്ക് എന്‍ജിനീയര്‍ ആനന്ദിക പഠന റിപ്പോര്‍ട്ട് വിശദീകരിച്ചു. ഇപ്പോള്‍ 1050 മെട്രിക് ടണ്ണുള്ള പ്ലാന്റിന്റെ ശേഷി 4650 ടണ്‍ ആയി ഉയര്‍ത്തുന്നതിനുള്ള സംഭരണികളുടെ നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.  1200 മെട്രിക് ടണ്‍ ശേഷിയുള്ള മൂന്നു ടാങ്കുകളാണ് നിര്‍മിക്കുന്നത്.
മണ്ണിനടിയില്‍ നാലുവശവും മണല്‍നിറച്ച് കോണ്‍ക്രീറ്റിലാണു നിര്‍മാണം. ഇപ്പോഴുള്ള ടാങ്കിനു രണ്ടുദിവസത്തെ ഉപയോഗത്തിനുള്ള എല്‍പിജി സംഭരണ ശേഷിയേ ഉള്ളൂ. എന്നാല്‍ പുതുതായി നിര്‍മിക്കുന്ന ടാങ്കിന് ഏഴുദിവസത്തെ ശേഷിയുള്ളതാണ്. ലോകോത്തര നിലവാരത്തിലുള്ള സുരക്ഷാ സംവിധാനത്തോടെയാണ് പുതിയ ടാങ്കുകളുടെ നിര്‍മാണമെന്ന് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സി. എന്‍. രാജേന്ദ്രന്‍ പറഞ്ഞു. ഉദയംപേരൂര്‍ പ്ലാന്റില്‍ നിന്ന് 20 ലക്ഷം ഉപയോക്താക്കള്‍ക്കുള്ള സിലിണ്ടര്‍ ഇപ്പോള്‍ നിറയ്ക്കുന്നുണ്ട്. എന്നാല്‍ ഉത്‌സവവേളകളിലും മറ്റും ഇതു തികയാതെ വരുന്നുണ്ട്.
  എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ടയുടെ ചില ഭാഗങ്ങള്‍, തൃശൂര്‍, മലബാറിലെ ചില ജില്ലകളുടെ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഇവിടെ നിന്നാണ് സിലിണ്ടര്‍ വിതരണം. കൊച്ചി എണ്ണശുദ്ധീകരണശാലയില്‍ ഇപ്പോള്‍ 12000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണ്. ഇതിന്റെ ഫലം പൂര്‍ണമായി ലഭിക്കണമെങ്കില്‍ എല്‍പിജി പ്ലാന്റിലും വികസനം അനിവാര്യമാണ്. കോഴിക്കോട്, കൊല്ലം ജില്ലകളില്‍ ഐഒസിയുടെ സംഭരണ ശേഷി 2015ല്‍ വര്‍ധിപ്പിച്ചിരുന്നു. 79 ഏക്കറിലാണ് ഇപ്പോള്‍ ഉദയംപേരൂര്‍ പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്. പുതിയ വികസനം ഈ സ്ഥലത്തു തന്നെയാണ്. കൂടുതലായി സ്ഥലം ഏറ്റെടുത്തിട്ടില്ല. ഇതു നടപ്പില്‍വരുമ്പോള്‍ അധികമായി ജലമോ വൈദ്യുതിയോ ഉപയോഗിക്കില്ല. ഖരമാലിന്യ വിഷയങ്ങളുമുണ്ടാകില്ലെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. സംഭരണ ശേഷി കൂട്ടുമ്പോള്‍ റോഡിലൂടെ ബുള്ളറ്റ് ടാങ്കറുകളുടെ നീക്കം കുറയും.  
 ഇപ്പോള്‍ പ്ലാന്റിനു സമീപമുള്ള ട്രാന്‍സ്‌ഫോമര്‍ മാറ്റുന്നതിന് സര്‍ക്കാര്‍ നിര്‍ദേശിക്കുകയാണെങ്കില്‍ സഹായം ചെയ്യാമെന്നു ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അറിയിച്ചു. ഐഒസിയ്ക്കു സമീപം ഫയര്‍ സ്റ്റേഷന്‍ അനുവദിക്കുക, അപകട വേളയില്‍ കമ്പനിയുടെ ഗേറ്റുകള്‍ പൂട്ടിയിടുന്നത് ഒഴിവാക്കുക, പ്ലാന്റിനു സമീപത്തെ തോടുകളും മറ്റും വൃത്തിയാക്കാന്‍ നടപടി സ്വീകരിക്കുക, പുതിയ പ്ലാന്റ് സംബന്ധിച്ച് ബോധവത്കരണം വ്യാപകമാക്കുക, സാമൂഹ്യ ഉത്തരവാദിത്വങ്ങള്‍ക്കു കമ്പനി കൂടുതല്‍ പണം ചെലവിടുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ യോഗത്തില്‍ പങ്കെടുത്തവര്‍ ഉന്നയിച്ചു.
 ബോട്ടിലിംഗ് പ്ലാന്റ് സ്ഥിതി ചെയ്യുന്ന ഉദയംപേരൂരിലെ എല്ലാ ജനങ്ങളും ഇന്‍ഷുറന്‍സ് പരിധിയില്‍ വരുമെന്ന് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അറിയിച്ചു. എല്‍പിജിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള അപകടങ്ങള്‍ ആര്‍ക്കെങ്കിലും സംഭവിച്ചാല്‍ ഇന്‍ഷ്വറന്‍സ് ലഭിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 അതിവേഗതയില്‍ വന്ന ട്രക്കിടിച്ചു, കാര്‍ കത്തി  യു.എസില്‍ നാലംഗ ഇന്ത്യന്‍ കുടുംബത്തിന് ദാരുണാന്ത്യം; മരിച്ചത് അവധിക്കാലം ആഘോഷിക്കാനെത്തിയ ഹൈദരാബാദ് സ്വദേശികള്‍ 

National
  •  30 minutes ago
No Image

ചെങ്കടലില്‍ ബ്രിട്ടീഷ് ചരക്ക് കപ്പലിന് നേരെ ഹൂതി വിമതരുടെ ആക്രമണം; കപ്പല്‍ ജീവനക്കാരെ രക്ഷപ്പെടുത്തി യുഎഇ

uae
  •  38 minutes ago
No Image

ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍ പാതയ്ക്ക് അംഗീകാരം നല്‍കി ഖത്തര്‍ മന്ത്രിസഭ

qatar
  •  an hour ago
No Image

വ്യാജ തൊഴില്‍ വാര്‍ത്തകള്‍; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി സപ്ലൈക്കോ

Kerala
  •  2 hours ago
No Image

ജിസിസി രാജ്യങ്ങളില്‍ ഏറ്റവും കുറവ് ജീവിതച്ചെലവ് ഉള്ളത് ഈ രാജ്യത്തെന്ന് റിപ്പോര്‍ട്ട്

oman
  •  2 hours ago
No Image

ഇസ്‌റാഈലിനെ ഞെട്ടിച്ച് വീണ്ടും ഹമാസ്;  വടക്കന്‍ ഗസ്സയില്‍ ബോംബാക്രമണം, അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു, 14 പേര്‍ക്ക് പരുക്ക്

International
  •  2 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ശാരീരികബന്ധം; ജയിലിലായിരുന്ന ബ്രിട്ടീഷ് കൗമാരക്കാരനെ വിട്ടയച്ച് ദുബൈ

uae
  •  2 hours ago
No Image

കമ്പനി തുണച്ചു; അഞ്ച് വര്‍ഷത്തിലേറെയായി സഊദി ജയിലില്‍ കഴിയുകയായിരുന്ന കുന്ദമംഗലം സ്വദേശി ഷാജു ജയില്‍മോചിതനായി

Saudi-arabia
  •  3 hours ago
No Image

ഇറാനുമായുള്ള യുദ്ധം തിരിച്ചടിയായി, സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയുമെന്ന് വിദഗ്ധര്‍; പലിശനിരക്കുകളില്‍ മാറ്റം വരുത്താതെ ഇസ്‌റാഈല്‍

International
  •  3 hours ago
No Image

അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച് പണിമുടക്കി; നാട്ടിലേക്ക് അയച്ച പണം എത്താന്‍ 48 മണിക്കൂറിലധികം വൈകിയെന്ന് യുഎഇയിലെ പ്രവാസികള്‍

uae
  •  4 hours ago