HOME
DETAILS

വൈദ്യുതി മുടക്കം പുനസ്ഥാപിക്കാനാകാതെ കെ.എസ്.ഇ.ബി

  
backup
July 15, 2018 | 9:36 PM

%e0%b4%b5%e0%b5%88%e0%b4%a6%e0%b5%8d%e0%b4%af%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%ae%e0%b5%81%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%82-%e0%b4%aa%e0%b5%81%e0%b4%a8%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be

 


ഇരിട്ടി: കനത്ത മഴയ്‌ക്കൊപ്പം തുടരുന്ന കാറ്റില്‍ വൈദ്യുതി ബന്ധം പൂര്‍ണമായി പുനസ്ഥാപിക്കാനാവാതെ കെ.എസ്.ഇ.ബി അധികൃതര്‍. രണ്ട് ദിവസത്തിനിടയില്‍ അഞ്ചു തവണ വീശിയടിച്ച കാറ്റില്‍ കെ.എസ്.ഇ.ബിക്ക് ഇരിട്ടി സബ് ഡിവിഷനില്‍ മാത്രമുണ്ടായ നഷ്ടം അര കോടിയിലധികം രൂപയുടേതാണ്.
ഇന്നലെ അവധി ദിവസമായിട്ടും സാധാരണ 27 വകുപ്പ് ജീവനക്കാര്‍ മാത്രം ചുമതലയില്‍ വേണ്ടിടത്ത് 120 പേരെ രംഗത്തിറക്കി പ്രവൃത്തികള്‍ നടത്തിയെങ്കിലും പ്രധാന ടൗണുകളില്‍ പോലും രാത്രിയിലും വൈദ്യുതി ബന്ധം പൂര്‍ണമായി പുനസ്ഥാപിക്കാനായില്ല.
മുന്നൂറിലധികം സ്ഥലത്താണ് മരം വീണത്. 800 കിലോമീറ്ററോളം ലൈന്‍ പോകുന്ന ദൂരത്തിലാണ് ഈ കെടുതികള്‍ സംഭവിച്ചത്. 10 എച്ച്.ടി ലൈന്‍ തൂണുകളും 52 എല്‍.ടി ലൈന്‍ തൂണുകളും മരം വീണ് തകര്‍ന്നു. എച്ച്.ടി കണക്ടര്‍ അറുപതും എല്‍.ടി കണക്ടര്‍ ഇരുന്നുറും നശിച്ചു. ഏറ്റവും കൂടുതല്‍ നഷ്ടം ഉണ്ടായത് ഇരിട്ടി, കേളകം, എടൂര്‍ സെക്ഷന്‍ ഓഫിസുകളുടെ പരിധിയിലാണ്. ശനിയാഴ്ച ഉച്ചയ്ക്ക് 12.30 നുണ്ടായ കാറ്റിലാണ് നഷ്ടങ്ങളുടെ തുടക്കം. മിക്കയിടത്തും മരം വീണു. ഇതില്‍ ഭൂരിഭാഗവും പരിഹരിച്ച് ഒന്‍പതരയോടെ പ്രധാന കേന്ദ്രങ്ങളിലെല്ലാം വൈദ്യുതി പുനസ്ഥാപിച്ചു. ഈ സമയം വീണ്ടും കാറ്റുവീശി.
പിന്നീട് രാത്രി 11.30 നുണ്ടായ കനത്ത ചുഴലിക്കാറ്റില്‍ വീണ്ടും എല്ലാം തകര്‍ത്തടിച്ചു. ലോകകപ്പ് ഫൈനല്‍ കൂടി നടക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഇന്നലെ ഞായറാഴ്ച ആയിട്ടും കെ.എസ്.ഇ.ബി ജീവനക്കാരോടെല്ലാം എത്താന്‍ നിര്‍ദേശിക്കുകയായിരുന്നു.
ഇന്നലെ പ്രവൃത്തി നടക്കുന്നതിനിടയില്‍ രാവിലെ 6.30നും ഉച്ച കഴിഞ്ഞ് 2.30നും കാറ്റു വീശി. നന്നാക്കിവരുമ്പോള്‍ വീണ്ടും പ്രധാനലൈനില്‍ തന്നെ മരം വീണ് തകരുന്നതാണ് പ്രതിസന്ധിയുണ്ടാക്കുന്നതെന്നും ബ്രാഞ്ച് ലൈനുകളിലടക്കം വൈദ്യുതി പൂര്‍ണമായി പുനസ്ഥാപിക്കാന്‍ സമയമെടുക്കുമെന്നും അസി.എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ എം.ടി ബിജു അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; നാലുപേർ നീന്തി രക്ഷപ്പെട്ടു

Kerala
  •  a day ago
No Image

വിമർശകരുടെ വായടപ്പിച്ച് രോഹിത്തിന്റെ മാസ്സ് തിരിച്ചുവരവ്; ലോർഡ്സിൽ ഇതിഹാസങ്ങളെ മറികടന്ന് 'ഹിറ്റ്മാൻ' ഷോ!

Football
  •  a day ago
No Image

ഫൈനലിൽ മെസ്സിയെ കാത്തിരിക്കുന്നത് റെക്കോർഡുകളുടെ പൂരം; ഫുട്ബോൾ ചരിത്രം മാറ്റിമറിക്കാൻ അർജന്റീന!

Football
  •  a day ago
No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  a day ago
No Image

‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ

Football
  •  a day ago
No Image

80% പിഴ ഇളവും തവണ വ്യവസ്ഥയും; കമ്പനികൾക്ക് വൻ ആശ്വാസവുമായി ദുബൈ കസ്റ്റംസ്

uae
  •  a day ago
No Image

കാർ രഹിത യാത്ര പ്രോത്സാഹിപ്പിക്കാൻ ദുബൈ ആർടിഎ; 25 കമ്മ്യൂണിറ്റികളെ ബന്ധിപ്പിച്ചുള്ള വമ്പൻ പദ്ധതിയ്ക്ക് അം​ഗീകാരം നൽകി

uae
  •  a day ago
No Image

കെ.എസ്.യു - മുഖ്യമന്ത്രി തർക്കം സമവായത്തിലേക്ക്; കൂടിക്കാഴ്ച നാളെ നടന്നേക്കും

Kerala
  •  a day ago
No Image

ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിൽ ഇനി പുതിയ രാജാവ്; ചരിത്ര റെക്കോർഡുകൾ തൂക്കി ജൂഡ് ബെല്ലിംഗ്ഹാം

Football
  •  a day ago
No Image

കാസർകോട് പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ്: മുഴുവൻ പ്രതികളും പൊലിസിന്റെ വലയിൽ

Kerala
  •  a day ago