HOME
DETAILS

വൈദ്യുതി മുടക്കം പുനസ്ഥാപിക്കാനാകാതെ കെ.എസ്.ഇ.ബി

  
backup
July 15, 2018 | 9:36 PM

%e0%b4%b5%e0%b5%88%e0%b4%a6%e0%b5%8d%e0%b4%af%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%ae%e0%b5%81%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%82-%e0%b4%aa%e0%b5%81%e0%b4%a8%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be

 


ഇരിട്ടി: കനത്ത മഴയ്‌ക്കൊപ്പം തുടരുന്ന കാറ്റില്‍ വൈദ്യുതി ബന്ധം പൂര്‍ണമായി പുനസ്ഥാപിക്കാനാവാതെ കെ.എസ്.ഇ.ബി അധികൃതര്‍. രണ്ട് ദിവസത്തിനിടയില്‍ അഞ്ചു തവണ വീശിയടിച്ച കാറ്റില്‍ കെ.എസ്.ഇ.ബിക്ക് ഇരിട്ടി സബ് ഡിവിഷനില്‍ മാത്രമുണ്ടായ നഷ്ടം അര കോടിയിലധികം രൂപയുടേതാണ്.
ഇന്നലെ അവധി ദിവസമായിട്ടും സാധാരണ 27 വകുപ്പ് ജീവനക്കാര്‍ മാത്രം ചുമതലയില്‍ വേണ്ടിടത്ത് 120 പേരെ രംഗത്തിറക്കി പ്രവൃത്തികള്‍ നടത്തിയെങ്കിലും പ്രധാന ടൗണുകളില്‍ പോലും രാത്രിയിലും വൈദ്യുതി ബന്ധം പൂര്‍ണമായി പുനസ്ഥാപിക്കാനായില്ല.
മുന്നൂറിലധികം സ്ഥലത്താണ് മരം വീണത്. 800 കിലോമീറ്ററോളം ലൈന്‍ പോകുന്ന ദൂരത്തിലാണ് ഈ കെടുതികള്‍ സംഭവിച്ചത്. 10 എച്ച്.ടി ലൈന്‍ തൂണുകളും 52 എല്‍.ടി ലൈന്‍ തൂണുകളും മരം വീണ് തകര്‍ന്നു. എച്ച്.ടി കണക്ടര്‍ അറുപതും എല്‍.ടി കണക്ടര്‍ ഇരുന്നുറും നശിച്ചു. ഏറ്റവും കൂടുതല്‍ നഷ്ടം ഉണ്ടായത് ഇരിട്ടി, കേളകം, എടൂര്‍ സെക്ഷന്‍ ഓഫിസുകളുടെ പരിധിയിലാണ്. ശനിയാഴ്ച ഉച്ചയ്ക്ക് 12.30 നുണ്ടായ കാറ്റിലാണ് നഷ്ടങ്ങളുടെ തുടക്കം. മിക്കയിടത്തും മരം വീണു. ഇതില്‍ ഭൂരിഭാഗവും പരിഹരിച്ച് ഒന്‍പതരയോടെ പ്രധാന കേന്ദ്രങ്ങളിലെല്ലാം വൈദ്യുതി പുനസ്ഥാപിച്ചു. ഈ സമയം വീണ്ടും കാറ്റുവീശി.
പിന്നീട് രാത്രി 11.30 നുണ്ടായ കനത്ത ചുഴലിക്കാറ്റില്‍ വീണ്ടും എല്ലാം തകര്‍ത്തടിച്ചു. ലോകകപ്പ് ഫൈനല്‍ കൂടി നടക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഇന്നലെ ഞായറാഴ്ച ആയിട്ടും കെ.എസ്.ഇ.ബി ജീവനക്കാരോടെല്ലാം എത്താന്‍ നിര്‍ദേശിക്കുകയായിരുന്നു.
ഇന്നലെ പ്രവൃത്തി നടക്കുന്നതിനിടയില്‍ രാവിലെ 6.30നും ഉച്ച കഴിഞ്ഞ് 2.30നും കാറ്റു വീശി. നന്നാക്കിവരുമ്പോള്‍ വീണ്ടും പ്രധാനലൈനില്‍ തന്നെ മരം വീണ് തകരുന്നതാണ് പ്രതിസന്ധിയുണ്ടാക്കുന്നതെന്നും ബ്രാഞ്ച് ലൈനുകളിലടക്കം വൈദ്യുതി പൂര്‍ണമായി പുനസ്ഥാപിക്കാന്‍ സമയമെടുക്കുമെന്നും അസി.എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ എം.ടി ബിജു അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'യുഎഇ ആക്രമണകാരിയല്ല, പക്ഷേ പരമാധികാരം സംരക്ഷിക്കാൻ സജ്ജം': യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് 

uae
  •  7 days ago
No Image

ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നു; വീഴ്ച പരിശോധിക്കാൻ ആർ.ഡി.ഒയ്ക്ക് ചുമതല, കോർപ്പറേഷനെതിരെ മന്ത്രി ശിവൻകുട്ടി

Kerala
  •  7 days ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇതുവരെ റദ്ദാക്കിയത് 23,000-ത്തിലധികം സർവീസുകൾ

uae
  •  7 days ago
No Image

നാലേ നാല് മത്സരം, റൺവേട്ടയിൽ കുതിച്ച് സഞ്ജു; സ്ട്രൈക്ക് റേറ്റിൽ സഞ്ജുവിനെ വെല്ലാൻ ഫിൻ മാത്രം!

Cricket
  •  7 days ago
No Image

ചികിത്സാപിഴവ് വീണ്ടും; 'ശസ്ത്രക്രിയക്ക് ശേഷം തുണിക്കഷ്ണം വയറ്റിനുള്ളില്‍ വെച്ച് തുന്നിക്കെട്ടി,മൂന്ന് മാസത്തിന് ശേഷം പുറത്തെടുത്തു' പരാതി കഴക്കൂട്ടം സി.എസ്.ഐ മിഷന്‍ ആശുപത്രിക്കെതിരെ

Kerala
  •  7 days ago
No Image

ഗള്‍ഫില്‍ തുടര്‍ച്ചയായ ആക്രമണങ്ങള്‍: മനാമയിലെ ഇസ്‌റാഈല്‍, റിയാദിലെ യു.എസ് എംബസികള്‍ക്ക് നേരെ ആക്രമണം; സഊദി എയര്‍ ബേസിലേക്ക് 3 ബാലിസ്റ്റിക് മിസൈലുകള്‍ | Iran - US -Israel War Live Updates

International
  •  7 days ago
No Image

അത് എന്റെ തെറ്റായിരുന്നു,ഞാൻ കൈവിട്ടത് ഈ മത്സരമാണ്; കുറ്റസമ്മതവുമായി ഇംഗ്ലീഷ് നായകൻ

Cricket
  •  7 days ago
No Image

വയനാട്ടിലേക്ക് ഇനി പകുതി സമയം മതി; കേരളത്തിലെ ഏറ്റവും വലിയ ഇരട്ട തുരങ്കപാതയുടെ നിര്‍മാണം മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

Kerala
  •  7 days ago
No Image

സുഖോയ് അപകടം: കാണാതായ പൈലറ്റുമാരുടെ മൃതദേഹം കണ്ടെത്തി; രാജ്യത്തിനായി ജീവൻ വെടിഞ്ഞത് രണ്ട് ധീരസൈനികർ

National
  •  7 days ago
No Image

ബഹ്‌റൈനിലെ മആമീറില്‍ ഇറാന്റെ മിസൈല്‍ ആക്രമണം; എണ്ണശുദ്ധീകരണ ശാലയില്‍ തീപിടുത്തം

bahrain
  •  7 days ago