HOME
DETAILS

ആദര്‍ശ് സ്റ്റേഷനായി പ്രഖ്യാപിച്ചിട്ടും ഇരിങ്ങാലക്കുട സ്റ്റേഷന് അവഗണന

  
backup
May 04, 2017 | 8:50 PM

%e0%b4%86%e0%b4%a6%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b4%be%e0%b4%af%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%96



മാള: ആദര്‍ശ് പദവിയുള്ള ഇരിങ്ങാലക്കുട റെയില്‍വെ സ്റ്റേഷന് അവഗണന. നാലു വര്‍ഷം മുമ്പ് ഇരിങ്ങാലക്കുടയെ ആദര്‍ശ് സ്‌റ്റേഷനായി പ്രഖ്യാപിച്ചിട്ടും ഒരു കാര്യവും അതിന്റെ ഭാഗമായി ഇതുവരെ നടന്നിട്ടില്ല. ജില്ലയിലെ എന്നല്ല, സംസ്ഥാനത്തെ തന്നെ മറ്റെല്ലാ ചെറിയ റെയില്‍വേ സ്‌റ്റേഷനുകളില്‍ പോലും ആവശ്യമായ വികസന പ്രവര്‍ത്തനങ്ങള്‍ കാലാകാലങ്ങളില്‍ നടത്തിയപ്പോള്‍ ഇരിങ്ങാലക്കുടയെ അധികൃതര്‍ അവഗണിക്കുകയായിരുന്നു.
ഇരു ഭാഗങ്ങളിലേക്കുമായി സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകള്‍ അടക്കം 44 ട്രെയിനുകള്‍ നിര്‍ത്തുന്ന 115 വര്‍ഷത്തെ പാരമ്പര്യമുള്ള ഈ സ്‌റ്റേഷനില്‍ കഴിഞ്ഞ 30 വര്‍ഷങ്ങള്‍ക്കുള്ളില്‍ കാര്യമായ ഒരു വികസന പ്രവര്ത്തനങ്ങളും നടന്നിട്ടില്ല. പണം മുടക്കി യാത്ര ചെയ്യുന്നവര്‍ക്ക് ഈ സ്‌റ്റേഷനിലേക്ക് വന്നു പോകുവാന്‍ ഒരു നല്ല റോഡു പോലുമില്ലാത്തത് യാത്രാക്കാരെ ഏറെ ബുദ്ധിമുട്ടിക്കുകയാണ്. സ്‌റ്റേഷനിലേക്കുള്ള പ്രധാന പാതയുടെ ഇരു ഭാഗങ്ങളിലുമായി സ്ഥിതി ചെയ്യുന്ന മരങ്ങളില്‍ നിന്നു പക്ഷികളുടെ വിസര്‍ജ്ജ്യവും, മത്സ്യമടക്കമുള്ള ഭക്ഷണാവശിഷ്ടങ്ങളും ചത്ത പക്ഷി കുഞ്ഞുങ്ങളും യാത്രക്കാരുടെ ശരീരത്തില്‍ വീഴുന്നത് മൂലം പലര്‍ക്കും അഴുക്കും രൂക്ഷമായ ദുര്‍ഗന്ധവും കാരണം യാത്ര തുടരാനാവാതെ തിരിച്ചു പോകേണ്ട അവസ്ഥയുണ്ടായിട്ടുണ്ട്. മഴക്കാലമായാല്‍ വഴിയില്‍ മാലിന്യവും വെള്ളവും കൂടി കുഴഞ്ഞു കിടക്കുന്നതു മൂലം സ്‌റ്റേഷനിലേക്ക് എത്തിപ്പെടാനുള്ള യാത്രക്കാരുടെ ബുദ്ധിമുട്ട് ദയനീയമായ കാഴ്ച്ചയാണ്. മഴ പെയ്താല്‍ പ്ലാറ്റ്‌ഫോമും സ്‌റ്റേഷന്‍ കെട്ടിടവും ചോര്‍ന്നൊലിക്കും. സ്‌റ്റേഷന്‍ കെട്ടിടത്തിന്റെ മുകളില്‍ വലിയ ചെടിയടക്കമുള്ളവ വളര്‍ന്ന് വേരിറങ്ങുന്നത് കെട്ടിടത്തിന്റെ സുരക്ഷയെ തന്നെ ബാധിക്കുന്ന കാര്യമാണ്. ആളൂര്‍ പഞ്ചായത്തിന്റെ ഭരണസിരാകേന്ദ്രമായ ഈ സ്‌റ്റേഷന്റെ കിഴക്കു ഭാഗത്തേക്ക് പടിഞ്ഞാറ് ഭാഗത്ത് നിന്നുള്ളവര്‍ക്ക് എത്തിപ്പെടുവാനുള്ള ബുദ്ധിമുട്ടുകാരണം ആദ്യ കാലത്ത് റെയില്‍വേ ഗേറ്റ് നിന്നിരുന്ന, സ്‌റ്റേഷന്റെ വടക്കു ഭാഗത്ത് ഒരു അടിപ്പാത നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തമാണ്. ഇതിലേക്കായി ഫണ്ട് ലഭിക്കുന്നതിന് എം.പി അടക്കമുള്ളവരെ സമീപിച്ചിട്ടും ഇതുവരെ ഒരു നടപടിയുമുണ്ടായിട്ടില്ല. ബി ഗ്രേഡ് പദവിയില്‍ എത്തേണ്ട ഈ സ്‌റ്റേഷനെ ഇപ്പോഴും ഡി ഗ്രേഡില്‍ നിര്‍ത്തി വികസനം മുരടിപ്പിക്കുന്ന നടപടികളാണ് അധികാരികള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ബി ഗ്രേഡ് പദവിക്കു വേണ്ടി വാര്‍ഷിക വരുമാനം ഇരിങ്ങാലക്കുട സ്‌റ്റേഷനിലുണ്ട്. 50 പഞ്ചായത്തുകളിലുള്ളവര്‍ ഈ സ്‌റ്റേഷനെയാണ് ആശ്രയിക്കുന്നത്. സ്‌റ്റേഷനില്‍ കാന്റീനോ, ക്ലോക്ക് റൂം, ഗുഡ്‌സ് ആന്റ് പാര്‍സല്‍ സര്‍വീസ് എന്നിവ ഇല്ല. ആധുനിക സൗകര്യങ്ങളുടെ ഭാഗമായ ടച്ച് സ്‌ക്രീന്‍, ഡിസ്‌പ്ലേ, എല്‍.സി.ഡി സൗകര്യങ്ങള്‍, പ്ലാറ്റ് ഫോമില്‍ ഓട്ടോമാറ്റിക് സംവിധാനം എന്നിവയും സ്‌റ്റേഷനില്‍ ഇല്ല. സ്റ്റേഷനില്‍ അറ്റകുറ്റപ്പണികള്‍ നടക്കാറില്ലെന്നും പ്ലാറ്റ്‌ഫോമിന്റെ ഉയരം കൂട്ടേണ്ടതുണ്ടെന്നും യാത്രക്കാര്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് കടലിടുക്ക് പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു; അന്താരാഷ്ട്ര വിപണിയിൽ കുതിച്ച് എണ്ണവില

International
  •  7 days ago
No Image

അമേരിക്കയിലെ സ്വർണശേഖരം പിൻവലിച്ച് ഫ്രാൻസ്; കോടികളുടെ ലാഭം, കേന്ദ്രബാങ്കിന്റെ തന്ത്രപരമായ നീക്കം

International
  •  7 days ago
No Image

ഇറാനിൽ അതീവ ജാഗ്രത; 48 മണിക്കൂർ പുറത്തിറങ്ങരുത്: ഇന്ത്യൻ പൗരന്മാർക്ക് എംബസിയുടെ കർശന നിർദ്ദേശം

International
  •  7 days ago
No Image

മഴ പോയി കൊടുങ്കാറ്റ്; തകർത്തടിച്ച് രാജസ്ഥാൻ കയറിയത് മിന്നൽ ലിസ്റ്റിൽ

Cricket
  •  7 days ago
No Image

ഇറാനെതിരെ ആണവായുധം പ്രയോ​ഗിക്കുമോ? ജെ.ഡി വാൻസിന്റെ ഭീഷണിയിൽ നിലപാട് വ്യക്തമാക്കി വൈറ്റ്ഹൗസ്

International
  •  7 days ago
No Image

ഇറാനെതിരെ സംയുക്ത നീക്കം: 'അടുത്തത് എന്ത്?' ട്രംപിന് മാത്രം അറിയാമെന്ന് വൈറ്റ് ഹൗസ്

International
  •  7 days ago
No Image

ഹോർമുസ് തുറക്കണമെന്നാവശ്യപ്പെട്ട് യുഎൻ സുരക്ഷാ കൗൺസിലിൽ ബഹ്‌റൈന്റെ പ്രമേയം; വീറ്റോ ചെയ്ത് ചൈനയും റഷ്യയും

bahrain
  •  7 days ago
No Image

ഭാവിയില്‍ സ്വത്തുക്കള്‍ കൈവിട്ടുപോകുമെന്ന് പേടി; ഇരട്ട പെണ്‍കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊന്നു; പിതാവും ബന്ധുക്കളും പിടിയില്‍ 

National
  •  7 days ago
No Image

തൃശൂരിൽ ബസിൽ നിന്നും ഇറങ്ങിയ വീട്ടമ്മ കാൽതെറ്റി ബസിന്റെ അടിയിൽപ്പെട്ട് മരിച്ചു

Kerala
  •  7 days ago
No Image

A Landmark Verdict: The Thoothukudi Custody Death Case and the Court’s Judgment

National
  •  7 days ago