HOME
DETAILS

ആദര്‍ശ് സ്റ്റേഷനായി പ്രഖ്യാപിച്ചിട്ടും ഇരിങ്ങാലക്കുട സ്റ്റേഷന് അവഗണന

  
backup
May 04, 2017 | 8:50 PM

%e0%b4%86%e0%b4%a6%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b4%be%e0%b4%af%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%96



മാള: ആദര്‍ശ് പദവിയുള്ള ഇരിങ്ങാലക്കുട റെയില്‍വെ സ്റ്റേഷന് അവഗണന. നാലു വര്‍ഷം മുമ്പ് ഇരിങ്ങാലക്കുടയെ ആദര്‍ശ് സ്‌റ്റേഷനായി പ്രഖ്യാപിച്ചിട്ടും ഒരു കാര്യവും അതിന്റെ ഭാഗമായി ഇതുവരെ നടന്നിട്ടില്ല. ജില്ലയിലെ എന്നല്ല, സംസ്ഥാനത്തെ തന്നെ മറ്റെല്ലാ ചെറിയ റെയില്‍വേ സ്‌റ്റേഷനുകളില്‍ പോലും ആവശ്യമായ വികസന പ്രവര്‍ത്തനങ്ങള്‍ കാലാകാലങ്ങളില്‍ നടത്തിയപ്പോള്‍ ഇരിങ്ങാലക്കുടയെ അധികൃതര്‍ അവഗണിക്കുകയായിരുന്നു.
ഇരു ഭാഗങ്ങളിലേക്കുമായി സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകള്‍ അടക്കം 44 ട്രെയിനുകള്‍ നിര്‍ത്തുന്ന 115 വര്‍ഷത്തെ പാരമ്പര്യമുള്ള ഈ സ്‌റ്റേഷനില്‍ കഴിഞ്ഞ 30 വര്‍ഷങ്ങള്‍ക്കുള്ളില്‍ കാര്യമായ ഒരു വികസന പ്രവര്ത്തനങ്ങളും നടന്നിട്ടില്ല. പണം മുടക്കി യാത്ര ചെയ്യുന്നവര്‍ക്ക് ഈ സ്‌റ്റേഷനിലേക്ക് വന്നു പോകുവാന്‍ ഒരു നല്ല റോഡു പോലുമില്ലാത്തത് യാത്രാക്കാരെ ഏറെ ബുദ്ധിമുട്ടിക്കുകയാണ്. സ്‌റ്റേഷനിലേക്കുള്ള പ്രധാന പാതയുടെ ഇരു ഭാഗങ്ങളിലുമായി സ്ഥിതി ചെയ്യുന്ന മരങ്ങളില്‍ നിന്നു പക്ഷികളുടെ വിസര്‍ജ്ജ്യവും, മത്സ്യമടക്കമുള്ള ഭക്ഷണാവശിഷ്ടങ്ങളും ചത്ത പക്ഷി കുഞ്ഞുങ്ങളും യാത്രക്കാരുടെ ശരീരത്തില്‍ വീഴുന്നത് മൂലം പലര്‍ക്കും അഴുക്കും രൂക്ഷമായ ദുര്‍ഗന്ധവും കാരണം യാത്ര തുടരാനാവാതെ തിരിച്ചു പോകേണ്ട അവസ്ഥയുണ്ടായിട്ടുണ്ട്. മഴക്കാലമായാല്‍ വഴിയില്‍ മാലിന്യവും വെള്ളവും കൂടി കുഴഞ്ഞു കിടക്കുന്നതു മൂലം സ്‌റ്റേഷനിലേക്ക് എത്തിപ്പെടാനുള്ള യാത്രക്കാരുടെ ബുദ്ധിമുട്ട് ദയനീയമായ കാഴ്ച്ചയാണ്. മഴ പെയ്താല്‍ പ്ലാറ്റ്‌ഫോമും സ്‌റ്റേഷന്‍ കെട്ടിടവും ചോര്‍ന്നൊലിക്കും. സ്‌റ്റേഷന്‍ കെട്ടിടത്തിന്റെ മുകളില്‍ വലിയ ചെടിയടക്കമുള്ളവ വളര്‍ന്ന് വേരിറങ്ങുന്നത് കെട്ടിടത്തിന്റെ സുരക്ഷയെ തന്നെ ബാധിക്കുന്ന കാര്യമാണ്. ആളൂര്‍ പഞ്ചായത്തിന്റെ ഭരണസിരാകേന്ദ്രമായ ഈ സ്‌റ്റേഷന്റെ കിഴക്കു ഭാഗത്തേക്ക് പടിഞ്ഞാറ് ഭാഗത്ത് നിന്നുള്ളവര്‍ക്ക് എത്തിപ്പെടുവാനുള്ള ബുദ്ധിമുട്ടുകാരണം ആദ്യ കാലത്ത് റെയില്‍വേ ഗേറ്റ് നിന്നിരുന്ന, സ്‌റ്റേഷന്റെ വടക്കു ഭാഗത്ത് ഒരു അടിപ്പാത നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തമാണ്. ഇതിലേക്കായി ഫണ്ട് ലഭിക്കുന്നതിന് എം.പി അടക്കമുള്ളവരെ സമീപിച്ചിട്ടും ഇതുവരെ ഒരു നടപടിയുമുണ്ടായിട്ടില്ല. ബി ഗ്രേഡ് പദവിയില്‍ എത്തേണ്ട ഈ സ്‌റ്റേഷനെ ഇപ്പോഴും ഡി ഗ്രേഡില്‍ നിര്‍ത്തി വികസനം മുരടിപ്പിക്കുന്ന നടപടികളാണ് അധികാരികള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ബി ഗ്രേഡ് പദവിക്കു വേണ്ടി വാര്‍ഷിക വരുമാനം ഇരിങ്ങാലക്കുട സ്‌റ്റേഷനിലുണ്ട്. 50 പഞ്ചായത്തുകളിലുള്ളവര്‍ ഈ സ്‌റ്റേഷനെയാണ് ആശ്രയിക്കുന്നത്. സ്‌റ്റേഷനില്‍ കാന്റീനോ, ക്ലോക്ക് റൂം, ഗുഡ്‌സ് ആന്റ് പാര്‍സല്‍ സര്‍വീസ് എന്നിവ ഇല്ല. ആധുനിക സൗകര്യങ്ങളുടെ ഭാഗമായ ടച്ച് സ്‌ക്രീന്‍, ഡിസ്‌പ്ലേ, എല്‍.സി.ഡി സൗകര്യങ്ങള്‍, പ്ലാറ്റ് ഫോമില്‍ ഓട്ടോമാറ്റിക് സംവിധാനം എന്നിവയും സ്‌റ്റേഷനില്‍ ഇല്ല. സ്റ്റേഷനില്‍ അറ്റകുറ്റപ്പണികള്‍ നടക്കാറില്ലെന്നും പ്ലാറ്റ്‌ഫോമിന്റെ ഉയരം കൂട്ടേണ്ടതുണ്ടെന്നും യാത്രക്കാര്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹജ്ജ് വേളയിൽ മക്കയിൽ കടുത്ത ചൂടിനും പൊടിക്കാറ്റിനും സാധ്യത: മുന്നറിയിപ്പുമായി സഊദി കാലാവസ്ഥാ വകുപ്പ് | Saudi Weather updates

Saudi-arabia
  •  a day ago
No Image

'പാളംതെറ്റി' റെയിൽ വൺ ആപ്പ്; യാത്രക്കാർ വലയുന്നു

Kerala
  •  a day ago
No Image

ചെറുവണ്ണൂര്‍ കാര്‍ അപകടം: തീപിടിത്തത്തിന് കാരണം പെട്രോളെന്ന് നിഗമനം; സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

Kerala
  •  a day ago
No Image

എം.വി.ആറിന്റെ വിശ്വസ്തൻ സഹകരണ മന്ത്രിയാകുമ്പോള്‍

Kerala
  •  a day ago
No Image

ആ പ്രഖ്യാപനം 60 ലക്ഷത്തിൻ്റെ പ്രതീക്ഷ; വയോജനവകുപ്പിൽ നടപ്പാക്കുക ജപ്പാൻ മോഡൽ

Kerala
  •  a day ago
No Image

അഡ്വ. ടി.ആസഫ് അലി: പോരാട്ടങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത പോരാളി

Kerala
  •  a day ago
No Image

മുഖ്യന്മാർക്ക് പ്രിയം ആഭ്യന്തരവകുപ്പ്, ധനകാര്യമേറ്റെടുത്തത് മൂന്നുപേർ; വകുപ്പ് വിഭജനത്തിൽ ഇന്നും ചർച്ച 

Kerala
  •  a day ago
No Image

മന്ത്രിമാരിൽ സീനിയർ കുഞ്ഞാലിക്കുട്ടി, ജൂനിയർ ജനീഷ്; മുഖ്യമന്ത്രിയടക്കം 14 പുതുമുഖങ്ങൾ

Kerala
  •  a day ago
No Image

വീണ്ടും കേന്ദ്ര സര്‍ക്കാരിന്റെ ഇരുട്ടടി; ഇന്ധന വില ഇന്നും കൂട്ടി; അഞ്ചുദിവസത്തിനിടെ ഇത് രണ്ടാംതവണ 

Kerala
  •  a day ago
No Image

മോഡലിങ്ങിന്റെ മറവില്‍ വിദേശത്ത് സെക്‌സ് റാക്കറ്റിങ്; അന്വേഷണം കൂടുതല്‍ പേരിലേക്ക്; പ്രതികളുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും 

Kerala
  •  a day ago