ശബരിമല സ്വർണ്ണക്കൊള്ള: സ്വർണ്ണപ്പാളികളുടെ സാംപിൾ പരിശോധന ജംഷെഡ്‌പൂരിലെ ലാബിൽ പരിശോധിക്കാൻ എസ്ഐടി; കേസ് ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസ് ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ശ്രീകോവിലിലെ സ്വർണ്ണപ്പാളികളുടെ സാംപിളുകൾ പരിശോധിക്കാൻ ജംഷെഡ്‌പൂരിലെ ലാബിനെയാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ വിവരം അന്വേഷണസംഘം (SIT) ഇന്ന് കോടതിയെ അറിയിക്കും. ജസ്റ്റിസുമാരായ വി. രാജ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
കൂടാതെ, ശബരിമലയിലെ കൊടിമര പുനപ്രതിഷ്ഠയിലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ച കാര്യം വിജിലൻസ് കോടതിയെ അറിയിക്കും. ഒരു മാസത്തിനുള്ളിൽ കേസിന്റെ പ്രാഥമിക അന്വേഷണം പൂർത്തിയാക്കാനാണ് കോടതി നിർദ്ദേശം.
അതേസമയം, മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ നൽകിയ ജാമ്യാപേക്ഷ ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. കേസിൽ 90 ദിവസം റിമാൻഡ് പൂർത്തിയായിട്ടും അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സ്വാഭാവിക ജാമ്യത്തിനായി പത്മകുമാർ കോടതിയെ സമീപിച്ചത്.
എന്നാൽ, ഈ കേസിൽ ജാമ്യം ലഭിച്ചാലും 'ദ്വാരപാലക ശില്പ' കേസിലെ റിമാൻഡ് നിലനിൽക്കുന്നതിനാൽ പത്മകുമാറിന് ഉടൻ ജയിലിൽ നിന്ന് പുറത്തിറങ്ങാനാവില്ല. ആ കേസിലും 90 ദിവസം പൂർത്തിയാകുന്നതോടെ ജാമ്യത്തിനായി ശ്രമിക്കാനാണ് നീക്കം.
ഈ കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആറ് പ്രതികൾ പുറത്തിറങ്ങിയതിൽ നാല് പേർക്കും സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. അതേസമയം, കേസിലെ മറ്റൊരു പ്രതിയായ മുൻ ബോർഡ് അംഗം കെ.പി. ശങ്കരദാസ് ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി നൽകിയ രണ്ട് ജാമ്യഹരജികൾ ഈ മാസം 23-ന് കോടതി പരിഗണിക്കും.
The Kerala High Court's Devswom Bench, comprising Justices V. Raja Vijayaraghavan and K.V. Jayakumar, will review the Sabarimala gold scandal case today. The Special Investigation Team (SIT) is expected to inform the court about the examination of gold plate samples at Jamshedpur lab.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."